കാടു വിറപ്പിച്ചു സുന്ദരിയുടെ വന സൈന്യം; നേർക്കുനേർ പോരാട്ടം ഏത് നിമിഷവും; കാടുപിടിച്ചവർ ഇനി ലക്ഷ്യമിടുന്നത് ക്യാമ്പസുകളെ; പെണ്ണും ഭീതിയും കലർത്തി മാവോയിസ്റ്റ് സാഹിത്യം സൃഷ്ടിച്ച് മാദ്ധ്യമങ്ങളുടെ ആഘോഷം തുടങ്ങി
കോഴിക്കോട്: കേരള കൗമുദിയിൽ ഇന്നത്തെ പത്രത്തിൽ അര ഡസൻ വാർത്തകളാണ് മാറ്റി വച്ചിരിക്കുന്നത്. നിറം പിടിപ്പിച്ച കഥകൾ ജനം വായിക്കും എന്ന തോന്നലാണ് ഇതിന്റെ പിന്നിൽ. ലൗവ് ജിഹാദിന്റെ തുടക്കവും ഇങ്ങനെ ആയിരുന്നു. വാർത്തകൾ ഇല്ലാതെ വലയുന്ന ചാനലുകൾ കേറി പിടിക്കുമെന്നും അതോടെ തങ്ങൾ കൊണ്ടുവന്ന വാർത്ത ചർച്ചയാകുമെന്നുമുള്ള വിശ്വാസമാണ് ഇത്തരം റിപ്പോർട്ടുകളുടെ പിന്നിൽ. സ്ത്രീയുടെ സാന്നിധ്യവും ഭീതിയും കൂടി നന്നായി കൂട്ടിച്ചേർത്താൽ വാർത്ത വായിക്കപ്പെടുമെന്ന വിശ്വാസമാണ് പ്രധാന കാരണം. ഇതുവരെ മാവോയിസ്റ്റ് വാർത്തകൾക്ക് വായനക്കാരുടെ ഇടയിൽ കാര്യമായ സ്വീകരണം ലഭിക്കാതെ വന്നതുകൊണ്ടാണ് ഈ നിറം കലർത്തൽ.
വർഷങ്ങൾക്കുമുമ്പ് തലയ്ക്ക് പത്തുലക്ഷം രൂപ വരെ വിലയിട്ടിട്ടും മാവോയിസ്റ്റുകളുടെ പെൺപുലിയെന്നറിയപ്പെടുന്ന സുന്ദരിയുടെ വനസേനയെ തളയ്ക്കാൻ കഴിയുന്നില്ലെന്നാണ് കേരളകൗമുദിയുടെ കണ്ടെത്തൽ. മാവോയിസ്റ്റുകളുമായുള്ള വാർത്തകൾ സൂക്ഷിച്ച് കൊടുക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നു. കരുതലോടെ വേണം കാര്യങ്ങളെ കാണാണെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. രാജ്യ സുരക്ഷയെ ഓർത്ത് എല്ലാം രഹസ്യമാക്കി വയ്ക്കുകയും ചെയ്യുന്നു. ചോദ്യങ്ങൾ അതിരുവിടുമ്പോൾ കുറച്ചൊന്ന് കടുപ്പിച്ച് മറുപടി നൽകിയാണ് ആഭ്യന്തര മന്ത്രി മാദ്ധ്യമങ്ങളെ ഒഴിവാക്കുന്നത്. എന്നാൽ പൊലീസിലെ പ്രമുഖർക്ക് ഇത് ബാധകമല്ലേ എന്ന് കേരള കൗമുദി വായിച്ചാൽ തോന്നും. ആധികാരിക ഉറപ്പിക്കാനായി മുതിർന്ന പൊലീസ് ഉദ്യാഗസ്ഥരുടെ പേരു സഹിതം വാർത്ത നൽകുന്നു.
കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളുടെ കമാൻഡോ സേനയ്ക്ക് കഴിഞ്ഞിട്ടില്ല. കേരളത്തെ വിറപ്പിച്ച് വയനാട്ടിൽ പൊലീസുമായി നേർക്കുനേർ ഏറ്റുമുട്ടിയത് മാവോയിസ്?റ്റുകളുടെ പശ്ചിമഘട്ട സ്പെഷ്യൽ മേഖലാസമിതിയിൽപ്പെട്ടവരാണെന്നാണ് കരുതപ്പെടുന്നത്.
അതിർത്തിമേഖലയിൽ തമ്പടിച്ചിട്ടുള്ള സായുധ മാവോയിസ്റ്റ് സംഘത്തിൽ നേത്രാവതി ദളത്തിന്റെ മിലിട്ടറി കമാൻഡർ വിക്രംഗൗഡ (ശ്രീകാന്ത്), സഹകമാൻഡർ സുന്ദരി (ഗീത), ലത, കന്യാകുമാരി, ജയണ്ണ, രവീന്ദ്ര, വേൽമുരുകൻ, സുരേഷ് എന്നിവരും മലയാളിയായ രൂപേഷുമുണ്ടാകുമെന്ന് കർണാടക ദൗത്യസംഘത്തെ നയിക്കുന്ന ദക്ഷിണറേഞ്ച് ഐ.ജി ബി.കെ.സിങ് പറഞ്ഞു. മറ്റ് സ്ക്വാഡുകളുടെ കമാൻഡർമാരായ ബാലാജി, യോഗേഷ്, കൃഷ്ണമൂർത്തി എന്നിവരുമുണ്ടാകാം.
ഝാർഖണ്ഡിൽ ഗറില്ലാ ആർമിയുടെ സായുധ പരിശീലനം നേടിയവരാണ് സംഘത്തിലുള്ളത്. കർണാടക നക്സൽ വിരുദ്ധസേനയുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ദിനകറിന്റെ ഭാര്യയാണ് സുന്ദരി. ബൽത്തങ്ങാടിയിലെ മുതിർന്ന നക്സൽ നേതാവ് വസന്തിന്റെ സഹോദരിയാണ്. 2006ൽ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി നേതൃനിരയിലേക്കുയർന്ന വിക്രം ഗൗഡയാണ് സായുധ സ്ക്വാഡിന്റെ കമാൻഡർ. നേത്രാവതി ദളം, കരാവലി ദളം തുടങ്ങി ആറ് സ്ക്വാഡുകളുടെ ചുമതലയും ഗൗഡയ്ക്കാണ്. വർഷങ്ങളായി ഒളിവിലുള്ള മലയാളിദമ്പതികളായ മാവോയിസ്റ്റ് മുൻ സംസ്ഥാനകമ്മിറ്റി സെക്രട്ടറിയും ദക്ഷിണമേഖലാ കമ്മി?റ്റിയംഗവുമായ രൂപേഷ് (പ്രവീൺ), ഭാര്യ പി.എ.ഷൈന എന്നിവർക്കും ഈ സംഘവുമായി അടുത്തബന്ധമുണ്ട്. രൂപേഷിന് ആശയപ്രചാരണത്തിനുള്ള ചുമതല നൽകിയിരിക്കുകയാണിപ്പോൾ-ഇങ്ങനെ പോകുന്ന വെളിപ്പെടുത്തൽ
തൃശൂർ സ്വദേശി പി.എ. ഷൈന ആശയപ്രചാരണത്തിനായും യോഗങ്ങൾക്കായും സ്ഥിരമായി നഗരങ്ങളിൽ തങ്ങുകയാണ്. നിലമ്പൂരിൽ ട്രെയിൻ ബ്രേക്ക്പൈപ്പുകൾ മുറിച്ചതടക്കമുള്ള കേസുകളിൽ ഇരുവരെയും സംശയമുണ്ട്. ഷിമോഗ, ദക്ഷിണകന്നഡ ജില്ലകളിലെ വനമേഖലയിൽ രൂപേഷിനെ കണ്ടതായി കർണാടക പൊലീസ് നേരത്തേ അറിയിച്ചിരുന്നു. തൃശൂരിലുള്ള മക്കളെ കാണാൻ ഇരുവരും ഇടയ്ക്കിടെ കേരളത്തിലെത്താറുണ്ടെന്നും വിവരമുണ്ടെന്നും പത്രം പറയുന്നു. ഇതിനൊപ്പം വെള്ളമുണ്ടയിലെ ആക്രമത്തിൽ മാവോയിസ്റ്റുകളുടെ വിശദീകരണവും നൽകുന്നു. എന്നാൽ വെടിവയ്പ്പ് സ്ഥിരീകരിക്കുന്നുമുണ്ട്. വയനാട്ടിലെ വെള്ളമുണ്ടയിൽ പൊലീസുമായി ഏറ്റുമുട്ടുകയോ ആക്രമണം നടത്തുകയോ ആയിരുന്നില്ലെന്നാണ് മാവോയിസ്റ്റുകൾ തങ്ങളുമായി അടുപ്പമുള്ളവരെ അറിയിച്ചിട്ടുള്ളത്. ചാപ്പ കോളനിയിൽ പൊലീസിൽനിന്ന് രക്ഷപ്പെടാൻ വെടിവയ്ക്കുകയായിരുന്നുവെന്നും പൊലീസ് പ്രചരിപ്പിക്കുന്നതുപോലെ 60 റൗണ്ട് വെടിവയ്പുണ്ടായിട്ടില്ലെന്നും പറയുന്നു.
ഇതിനു വിരുദ്ധമായ വാർത്തയും കേരള കൗമുദി നൽകുന്നു. ചാപ്പയിൽ രക്ഷപ്പെടാനുള്ള വെടിവയ്പ്പായിരുന്നു എന്ന് പറയുന്ന പത്രം തന്നെ മറ്റൊരു വാദവും അവതരിപ്പിക്കുന്നു. വയനാട്ടിലെ വനമേഖലയിലും ആദിവാസി കോളനികളിലും ഒളിപ്രവർത്തനം നടത്തിയിരുന്ന മാവോയിസ്റ്റുകൾ പരസ്യമായി ഏറ്റുമുട്ടലിന് തയ്യാറായത് വരുംദിനങ്ങളിലെ ചെറുത്തുനില്പിന്റെ സൂചനയാണെന്ന് പൊലീസിന്റെ നിഗമനം എന്നാണ് അത്. അതുകൊണ്ടുതന്നെ ശക്തമായ പ്രത്യാക്രമണം പൊലീസ് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ ജില്ലയിൽ വനമേഖലയോട് ചേർന്നുള്ള വെള്ളമുണ്ട, തിരുനെല്ലി, പുൽപ്പളി, തലപ്പുഴ, കേണിച്ചിറ, മേപ്പാടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകൾക്ക് ശക്തമായ പൊലീസ് കാവലേർപ്പെടുത്തി. പൊലീസ് സ്റ്റേഷനുകൾക്കുനേരെ ആക്രമണം ഉണ്ടായേക്കാമെന്ന് നേരത്തേതന്നെ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു.
ഇതിനൊപ്പം മാവോയിസ്റ്റ് വേട്ടയിൽ പൊലീസിലുള്ള അസ്വാരസ്യങ്ങളും ആത്മാർത്ഥതയും മറ്റൊരുവാർത്തയിലൂടെ ചോദ്യം ചെയ്യുന്നു. ഐ.ജി സുരേഷ്രാജ് പുരോഹിതിന്റെ നേതൃത്വത്തിൽ എസ്പിമാരായ പുട്ടവിമലാദിത്യ, എ.ശ്രീനിവാസ്, മഞ്ജുനാഥ് എന്നിവരെ ഉൾപ്പെടുത്തി മാവോയിസ്റ്റ് വിരുദ്ധസേന രൂപീകരിച്ച് രണ്ടുമാസം കഴിയുംമുൻപ് എസ്പിമാരെ മാറ്റിയത് വിവാദത്തിനിടയാക്കിയിരുന്നു. ശ്രീനിവാസിനെയും മഞ്ജുനാഥിനെയും പൊലീസ് ആസ്ഥാനത്തേക്കും പുട്ടവിമലാദിത്യയെ വയനാട്ടിലേക്കുമാണ് അന്ന് മാറ്റിയത്. മാവോയിസ്റ്റ് വേട്ട ഏകോപിപ്പിക്കാൻ പൊലീസ് ആസ്ഥാനത്ത് നിയോഗിച്ചിരുന്ന എ.ശ്രീനിവാസിനെ പിന്നീട് പത്തനംതിട്ടയ്ക്ക് മാറ്റുകയും ചെയ്തു.
യുവ ഐ.പി.എസുകാരെ സ്ഥലംമാറ്റി മാവോയിസ്റ്റ് വിരുദ്ധസേനയെ പൊളിച്ചടുക്കിയതിനെത്തുടർന്ന് ഐ.ജി സുരേഷ്രാജ് സ്ഥാനമൊഴിയാൻ സന്നദ്ധനായി. സർക്കാരുമായി ഉടക്കിയ സുരേഷിനെ പൊലീസ് അക്കാഡമിയിലേക്ക് മാറ്റി പകരം എട്ടുവർഷം പൊലീസിന് പുറത്തായിരുന്ന ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന് കണ്ണൂർ റേഞ്ചിന്റേയും മാവോയിസ്റ്റ് വിരുദ്ധസേനയുടേയും ചുമതല നൽകുകയായിരുന്നു. മാവോയിസ്റ്റ് ഓപ്പറേഷനിൽ തീരെ പരിചയമില്ലാത്ത ഡി.ഐ.ജിയെ സേനയുടെ തലവനാക്കിയതോടെ തണ്ടർബോൾട്ടിന്റെ കാട്ടിലെ തിരച്ചിലും പേരിനു മാത്രമായി. ഇതാണ് മാവോയിസ്റ്റ് സാന്നിധ്യം കൂടുന്നതിനുള്ള കാരണമായി കേരള കൗമുദി അവതരിപ്പിക്കുന്നത്.
പൊലീസിലനെ വെല്ലുന്ന ആയുധങ്ങൾ മാവോയിസ്റ്റുകൾക്കുണ്ടെന്നും ചാപ്പയിലെ ആക്രമണത്തിനിടെ അവർക്ക് പരിക്കേറ്റെന്നുമാണ് മറ്റൊരു കഥ. വെള്ളമുണ്ടയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകളിൽ ചിലർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സൂചന. ഇതേതുടർന്ന് കേരളത്തിലേയും തമിഴ്നാട് കർണ്ണാടക അതിർത്തിയിലേയും ആശുപത്രികളിലും ക്ളിനിക്കുകളിലും പൊലീസ് വ്യാപക പരിശോധന നടത്തി. ആക്രമണത്തിനിടെ പരിക്കേറ്റതിനെത്തുടർന്ന് മാവോയിസ്റ്റ് സംഘം പിൻവാങ്ങിയെന്നാണ് പൊലീസിന് ലഭിച്ച സൂചന.
എ.കെ 47 തോക്കും ഇരട്ട ബാരൽ തോക്കുമാണ് മാവോയിസ്റ്റ് സംഘം ഉപയോഗിച്ചത്. ഏതാനും നാൾമുമ്പ് മാവോയിസ്റ്റ് നേതാവ് രൂപേഷിന്റേതെന്ന നിലയിൽ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ എ.കെ 47 തോക്കുകളും കാണാമായിരുന്നു. ഇതോടെ പൊലീസിനോട് കിടപിടിക്കാവുന്ന ആയുധങ്ങൾ ഇവരുടെ കൈവശമുണ്ടെന്ന കാര്യം ഉറപ്പായെന്നാണ് റിപ്പോർട്ട്.
കാട് പിടിച്ച മാവോയിസ്റ്റുകൾ ഇനി ലക്ഷ്യമിടുന്നത് ക്യാമ്പസുകളെയാണെന്നാണ് മറ്റൊരു വാദം. സംസ്ഥാനത്തെ കോളേജ് കാമ്പസുകളിൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ രഹസ്യനീക്കം തുടങ്ങിയതായി സൂചനയുണ്ടെന്ന് കേരള കൗമുദി പറയുന്നു. വയനാട്, പാലക്കാട്, തൃശൂർ, കാസർകോട്, ഇടുക്കി ജില്ലകളിലെ കാമ്പസുകളാണ് ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. വയനാട്ടിലെ വനത്തിൽ മാവോയിസ്റ്റ് സായുധസംഘവുമായുള്ള തണ്ടർബോൾട്ടിന്റെ ഏറ്റുമുട്ടലിനു പിറകെ ഡി.ഐ.ജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ വ്യാപകമായി നടത്തിയ തിരച്ചിലിനിടയിലാണ് കാമ്പസ് ബന്ധത്തിന്റെ സൂചനകൾ ലഭിച്ചത്.
ഈ സാഹചര്യത്തിൽ കോളേജുകളിൽ നിരീക്ഷണം ശക്തമാക്കും. കോളേജ് വിദ്യാർത്ഥികൾക്കായി രഹസ്യ സ്റ്റഡിക്ളാസ് നടത്തിയതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വൻതുകയും വാഹനവും മറ്റും വാഗ്ദാനം ചെയ്താണ് വിദ്യാർത്ഥികൾക്കായി വലവീശുന്നത്. മാവോയിസ്റ്റ് സംഘടനകളോട് അനുഭാവമുള്ള യുവജനവേദി, പോരാട്ടം തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് കാമ്പസുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഇവർ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം തലശ്ശേരിയിലെ ഒരു ലോഡ്ജ് മുറിയിൽ ചേർന്ന രഹസ്യയോഗത്തിലേക്കു കോളേജ് വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിക്കണമെന്ന നിർദ്ദേശവുമുണ്ടായിരുന്നുവെന്നും കേരള കൗമുദി വിശദീകരിക്കുന്നു.
Stories you may Like
- കൊല്ലപ്പെട്ട മാവോയിസ്റ്റ് കവിത കീഴടങ്ങിയ ലിജേഷിന്റെ ഭാര്യ
- മാവോയിസ്റ്റ് പോസ്റ്റർ: കണ്ണൂർ റൂറലിൽ പൊലീസ് സുരക്ഷ
- അയ്യൻകുന്ന് പഞ്ചായത്തിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
- ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ; തിരുനെല്ലിയിലെ പോസ്റ്ററിൽ അന്വേഷണം
- വനപാലകർക്കെതിരെ വെടിയുതിർത്ത മാവോയിസ്റ്റ് സംഘത്തിലെ സ്ത്രീയാണ്?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്