Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾ വിജയശ്രീലാളിതരായി എന്ന മട്ടിൽ വന്നാൽ അതിനൊക്കെ വഴങ്ങുന്ന സർക്കാരാണ് കേരളത്തിലെന്ന് അദാനി പോലും പറയില്ല; മോദിയുമായി നല്ല പരിചയത്തിലാണെന്നല്ലാതെ അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല; ആറിൽ അഞ്ചുവിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ച ലേലം വിചിത്രമെന്ന് മുഖ്യമന്ത്രി

ഞങ്ങൾ വിജയശ്രീലാളിതരായി എന്ന മട്ടിൽ വന്നാൽ അതിനൊക്കെ വഴങ്ങുന്ന സർക്കാരാണ് കേരളത്തിലെന്ന് അദാനി പോലും പറയില്ല; മോദിയുമായി നല്ല പരിചയത്തിലാണെന്നല്ലാതെ അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ല; ആറിൽ അഞ്ചുവിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ച ലേലം വിചിത്രമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആറിൽ അഞ്ച് വിമാനത്താവളങ്ങളും അദാനിക്ക് ലഭിച്ച ലേലത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. നരേന്ദ്ര മോദിയും അദാനിയുമൊക്കെ നേരത്തേ മുതൽ നല്ല പരിചയക്കാരാണെന്നല്ലാതെ അദാനിക്കു വിമാനത്താവളം നടത്തി ഇതുവരെ പരിചയമില്ല. അഞ്ചു വിമാനത്താവളങ്ങളുടെ നടത്തിപ്പിനുള്ള അവകാശം സംബന്ധിച്ച ലേലത്തിൽ വിചിത്രമായ കാര്യങ്ങളാണുണ്ടായത്.

ആറിൽ അഞ്ചു വിമാനത്താവളവും ഒരു കൂട്ടർക്കു തന്നെ ലഭിക്കുമ്പോൾ പുറത്തു നിന്നു നോക്കുന്നവർക്കു സ്വാഭാവികമായും ആ ലേലത്തിന്റെ രീതികളിൽ സംശയം വരും. ഇത് ഒരാളെ ഏൽപിക്കാൻ തുടങ്ങിയ കാര്യങ്ങളായിരുന്നോ? ഒരു നാടകത്തിലൂടെ അദാനിയെ ഏൽപിക്കുകയും അതിനു ബിഡ്ഡിങ് എന്ന മറയിടുകയുമായിരുന്നോ കേന്ദ്ര സർക്കാർ ഉദ്ദേശിച്ചത്? അതെല്ലാം ഇനിയുള്ള നാളുകളിൽ വ്യക്തമാകേണ്ടതാണ്.

വിമാനം ആകാശത്തിലൂടെ പറക്കുന്നതാണെങ്കിലും വിമാനത്താവളത്തിനുള്ള സൗകര്യം ഭൂമിയിൽ ഒരുക്കേണ്ടതാണ്. തിരുവനന്തപുരം വിമാനത്താവളം വികസനം നടക്കണമെങ്കിൽ അദാനിയെന്ന കുത്തക വിചാരിച്ചാൽ മാത്രം നടക്കില്ല. സംസ്ഥാന സർക്കാരാണു സ്ഥലമെടുത്തു കൊടുക്കേണ്ടത്. സംസ്ഥാനത്തെ ശത്രുപക്ഷത്തു നിർത്തി, ഞങ്ങൾ വിജയശ്രീലാളിതരായിരിക്കുന്നു എന്ന മട്ടിൽ അദാനി വന്നാൽ അതിനൊക്കെ വഴങ്ങുന്ന സർക്കാരാണു കേരളത്തിലുള്ളതെന്ന് അദാനി പോലും പറയില്ല. അതൊക്കെ മൊത്തത്തിൽ വിമാനത്താവളം വികസനത്തിനു തടസ്സം സൃഷ്ടിക്കും.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനാണു കേന്ദ്ര സർക്കാർ നടപടി. അതു സംസ്ഥാനത്തെ ഏൽപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനു യോഗ്യതയുമുണ്ട്. സിയാൽ ലാഭകരമായി നടത്തുന്നു. സിയാലിന്റെ മാനേജ്‌മെന്റ് സിസ്റ്റത്തെപ്പറ്റി വിമാനക്കമ്പനികൾക്കു വലിയ അഭിപ്രായവുമാണ്.രാജഭരണ കാലത്തു രാജാവ് എടുത്ത സ്ഥലത്താണു തിരുവനന്തപുരം വിമാനത്താവളം. രാജ്യം സ്വതന്ത്രമായപ്പോൾ സർക്കാർ നൽകിയ സ്ഥലവുമുണ്ട്. വിമാനത്താവള അഥോറിറ്റിയാണു നടത്തേണ്ടതെങ്കിലും നടത്തില്ല എങ്കിൽ സംസ്ഥാനത്തിനു പൂർണമായി തരണമെന്നാണ് ആവശ്യപ്പെട്ടത്. അതിനു തയാറാകാതെ ബിഡ്ഡിങ്ങിലേക്കു പോകുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP