Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്ന വീണ് പരുക്കേറ്റ വിജേഷിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം നൽകി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി; വിജേഷിന്റെ അമ്മയുടെ പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറിയത് കോടതിയിൽ വെച്ച്; 12 വർഷം പഴക്കമുള്ള കേസ് തീർന്നതിൽ സന്തോഷമെന്ന് കോടതി

അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്ന വീണ് പരുക്കേറ്റ വിജേഷിന്റെ കുടുംബത്തിന് അഞ്ചു ലക്ഷം നൽകി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി; വിജേഷിന്റെ അമ്മയുടെ പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറിയത് കോടതിയിൽ വെച്ച്;  12 വർഷം പഴക്കമുള്ള കേസ് തീർന്നതിൽ സന്തോഷമെന്ന് കോടതി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തന്റെ ഉടമസ്ഥതയിലുള്ള വീഗാലാന്റ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്നും വീണ് പരുക്കേറ്റ വിജേഷ് വിജയന്റെ കുടുംബത്തിന് ഞ്ചു ലക്ഷം രൂപ കൈമാറി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. കോടതിയിൽ വച്ചാണ് വിജേഷിന്റെ അമ്മയുടെ പേരിലെടുത്ത ഡിമാൻഡ് ഡ്രാഫ്റ്റ് ചിറ്റിലപ്പള്ളി കൈമാറിയത്. ചിറ്റിലപ്പള്ളിക്ക് എതിരായി ക്രിമിനൽ കോടതിയലക്ഷ്യ നടപടി വേണമെന്ന് രജിസ്ട്രാർ ജനറലിന് പരാതി ലഭിച്ചതോടെയാണ് കേസ് എത്രയും വേഗം ഒത്തു തീർപ്പിലെത്തിച്ചത്. നീണ്ട പന്ത്രണ്ട് വർഷം പഴക്കമുള്ള കേസ് തീർന്നതിൽ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അറിയിച്ചു.

2002ലാണ് തൃശ്ശൂർ സ്വദേശിയായ വിജേഷ് വിജയൻ വീഗാലാന്റ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്നും വീണ് പരുക്കേറ്റത്. ബക്കറ്റ് ഷവർ എന്ന റൈഡിൽ നിന്നുമാണ് വിജേഷ് വീണത്. സംഭവത്തെ തുടർന്ന് ശരീരം തളർന്ന വിജേഷ് വീൽചെയറിലാണ് ജീവിതം തള്ളി നീക്കിയിരുന്നത്. മാത്രമല്ല ഇതിനോടകം 25 ലക്ഷം രൂപയിലേറെ ചികിത്സയ്ക്കായി ചെലവഴിക്കുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് നഷ്ടപരിഹാരം തേടി വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ വിജേഷ് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളിയുടെ നിലപാട്. ഇതേ തുടർന്ന് ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് വിമർശിച്ച ഹൈക്കോടതി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചോദിച്ചിരുന്നു. എത്ര പണമുണ്ടായാലും അതൊന്നും മുകളിലേക്ക് കൊണ്ടു പോകാനാകില്ലെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP