'പ്രേമം' മോഡലിൽ ചെകുത്താൻ ലോറിയിൽ 100 പേർ; കോടാലി ജീപ്പിൽ 20 പേർ; അകമ്പടിയായി എത്തിയതു നൂറോളം ബൈക്കുകൾ: എൻജിനിയറിങ് കോളേജിനെ തെരുവു ചന്തയാക്കിയപ്പോൾ പൊലിഞ്ഞത് ഒന്നിലും ഭാഗഭാക്കാകാതെ നടന്നു പോയ ഒരു സാധു പെൺകുട്ടിയുടെ ജീവിതം
തിരുവനന്തപുരം: പഠന സ്ഥലത്തെ തെരുവു ചന്തയാക്കിയാൽ എന്തു സംഭവിക്കും എന്നതിനുള്ള ഉത്തമ ഉദാഹരണമായി മാറുകയാണ് ഇന്നലെ തിരുവനന്തപുരം സർക്കാർ എൻജിനിയറിങ് കോളേജിൽ നടന്ന ദാരുണ ദുരന്തം. വിദ്യാർത്ഥികളുടെ വാഹനങ്ങൾക്കു പോലും പ്രവേശനമില്ലാത്ത ക്യാമ്പസിലേക്ക് ചെകുത്താൻ എന്നു പേരിട്ട ലോറിയും തുറന്ന ജീപ്പും നൂറോളം ബൈക്കുകളും ഇരമ്പി പാഞ്ഞടുത്തപ്പോൾ പൊലിഞ്ഞത് ഒന്നും അറിയാതെ വഴിയെ നടന്നു പോയ ഒരു പാവം പെൺകുട്ടിയുടെ ജീവൻ.
ആദ്യം എല്ലാം ഒളിച്ചു വച്ചു മുഖം രക്ഷിക്കാൻ ശ്രമിച്ച കോളേജ് അധികൃതർ പേരിനു വേണ്ടി 12 പേരെ സസ്പെൻഡു ചെയ്തെങ്കിലും മരണം വിളിച്ച പെൺകുട്ടിയുഖെ ജീവന് അത് പരിഹാരമാകുമോ?
തിരുവനന്തപുരം ശ്രീകാര്യത്തെ സർക്കാർ എൻജിനീയറിങ് കോളജിലാണ് ഒരു വിഭാഗം സംഘടിപ്പിച്ച ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാർത്ഥിനി മരിച്ചത്. ആറാം സെമസ്റ്റർ സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിനിയായ മലപ്പുറം സ്വദേശി തെസ്നി ബഷീറാണു മരിച്ചത്.
ഇടിച്ച വാഹനം കഴിഞ്ഞ ദിവസം തന്നെ കണ്ടെത്തിയിരുന്നു. കുറ്റക്കാരായ വിദ്യാർത്ഥികൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കു കേസെടുത്തിട്ടുണ്ട്. ആഘോഷം സംഘടിപ്പിച്ച 12 വിദ്യാർത്ഥികളെ വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഇന്നലെ തന്നെ കോളേജ് അധികൃതർ സസ്പെന്റ് ചെയ്തിരുന്നു.
അതിരുവിട്ട ഓണാഘോഷം നഷ്ടമാക്കിയത് വിലപ്പെട്ട ഒരു ജീവൻ
എൻജിനീയറിങ് കോളജിലെ മെൻസ് ഹോസ്റ്റലിലെ ഒരു വിഭാഗം വിദ്യാർത്ഥികളുടെ ഓണാഘാഷം അതിരുവിട്ടതോടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ലോറിയും രണ്ടു തുറന്ന ജീപ്പിലുമായി എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ടാണു വിദ്യാർത്ഥികൾ ആഘോഷം നടത്തിയത്. ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന തെസ്നിയെ നിയന്ത്രണം വിട്ടുപാഞ്ഞുവന്ന ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനിയെ ഇടിച്ചിട്ടും ആഘോഷക്കാർ വാഹനം നിർത്താതെ പോയി.
ചെകുത്താൻ ലോറിയും കോടാലി ജീപ്പും
കാഴ്ചയിൽ തന്നെ ഭീകരത ധ്വനിപ്പിക്കുന്നതാണ് കോടാലി ജീപ്പിന്റെ സഞ്ചാരവഴികൾ. വശങ്ങളിൽ കോടാലി, മഴു, മൺവെട്ടി, വടിവാൾ തുടങ്ങിയ മാരകായുധങ്ങൾ ഘടിപ്പിച്ചിരിക്കുന്നത് പോലെ ആൾട്ടർ ചെയ്ത മഞ്ഞ ജീപ്പ്. രാത്രി സഞ്ചാരിയാണ് ഈ ജീപ്പ്. മെൻസ് ഹോസ്റ്റലിനു മുന്നിൽ ഇത് എല്ലാ രാത്രികളിലും പാർക്ക് ചെയ്യും. സിഇടിയിൽ വാഹനങ്ങൾ കയറ്റുന്നതിന് കർശന വിലക്കാണുള്ളത്. എന്നാൽ ഓണാഘോഷവും മദ്യലഹരിയും കെബിഎഫ് 7268 എന്ന കോടാലി ജീപ്പിനും അതിൽ വന്ന വിദ്യാർത്ഥികൾക്കും അതൊന്നും ബാധകമായില്ല. രാത്രികളിലും ആഘോഷവേളകളിലും ഈ ജീപ്പ് കാമ്പസിലൂടെ ചീറിപ്പായുമെന്നാണു റിപ്പോർട്ട്.
ദുരന്തം നടന്ന ബുധനാഴ്ച വൈകിട്ട് നാലിനും ജീപ്പ് കോളേജിലെത്തി. 4.10നാണ് തെസ്നി ബഷീറിനെ ഇടിച്ചിട്ടത്. തുടർന്നു ഇത് അപ്രത്യക്ഷമായി. വ്യാഴാഴ്ച രാവിലെ കാര്യവട്ടം കാമ്പസിന് പിന്നിൽ നിന്ന് പൊലീസാണ് ജീപ്പ് കണ്ടെത്തിയത്. ഹോസ്റ്റലിലെ നാലാംവർഷ വിദ്യാർത്ഥികളാണ് ജീപ്പിന്റെ പരമ്പരാഗത അവകാശികൾ. അവസാനവർഷ വിദ്യാർത്ഥികൾ ഹോസ്റ്റൽ വിട്ടിറങ്ങുമ്പോൾ തൊട്ടടുത്ത ജൂനിയേഴ്സിന് ജീപ്പിന്റെ കീ കൈമാറും. കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്കെന്നാണ് വയ്പ്. എന്നാൽ സി.ഇ.ടി ഫെസ്റ്റ്, ഓണം തുടങ്ങിയ ആഘോഷ വേളകളിൽ ജീപ്പ് മാരക വേഗത്തിൽ കാമ്പസിലൂടെ ചീറിപ്പായുമെന്ന് വിദ്യാർത്ഥികൾ തന്നെ പറയുന്നു. അഞ്ചുപേർ കയറേണ്ട ജീപ്പിൽ 25 പേരെ വരെ കുത്തിനിറച്ച് അലറി ബഹളം വച്ച് മിന്നൽവേഗത്തിൽ ചെത്തി നടക്കുകയാണ് പതിവ്. തമിഴ് നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ജീപ്പ് കാടൻ ഭാവനയ്ക്കനുസരിച്ച് മാറ്റം വരുത്തിയതാണ്. അങ്ങനെയാണ് സർഗ്ഗഭാവനയുണ്ടാകേണ്ട എൻജിനീയറിങ് വിദ്യാർത്ഥികളുടെ ജീപ്പിൽ വടിവാളും കോടാലിയുമൊക്കെ സ്ഥാനം പിടിച്ചത്. ഇതല്ലാതെ മറ്റൊരു ജീപ്പും കാമ്പസിൽ വിലസുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു.
എറണാകുളം കടവന്ത്ര സ്വദേശി സച്ചിൻ എന്നയാളുടെ പേരിലാണ് ജീപ്പ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ട്രാഫിക് പൊലീസ് പറയുന്നു. രേഖകളില്ലാത്തതിന് മൂന്നുതവണ ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജീപ്പിനെതിരെ മുമ്പും പരാതി ലഭിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ആഘോഷവേളകളിൽ ജീപ്പുകൾക്ക് പുറമെ, ആട്തോമയുടെ ലോറി പോലെ 'ചെകുത്താൻ'എന്നെഴുതിയ തുറന്ന ലോറിയും വാടകയ്ക്കെടുത്തുകൊണ്ടുവരാറുണ്ട്. ബുധനാഴ്ചയും ഈ ലോറി ഉണ്ടായിരുന്നു.
അപകടമുണ്ടാക്കിയ ജീപ്പ് മുമ്പും തലവേദന സൃഷ്ടിച്ചത്
അപകടകരമായ രീതിയിൽ ഓടിച്ചതിന് കോടാലി ജീപ്പിനെയും വിദ്യാർത്ഥികളെയും നേരത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥികളുടെ വാഹനങ്ങൾക്കു കർശന നിയന്ത്രണമുള്ള കോളജ് ഓഫ് എൻജിനീയറിങ് (സിഇടി) ക്യാംപസിലേക്കാണ് ഓണാഘോഷ ലഹരിയിൽ വിദ്യാർത്ഥി സംഘത്തിന്റെ കോടാലി ജീപ്പു പാഞ്ഞുവന്നത്.
ആശുപത്രിയിൽ എത്തിച്ചതു സഹപാഠികൾ
തലക്കു ഗുരുതരപരിക്കേറ്റ വിദ്യാർത്ഥിനിയെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. തലയിൽ മൂന്നു പ്രാവശ്യം ശസ്ത്രക്രിയ നടത്തിയ കുട്ടിയുടെ ജീവൻ വെറ്റിലേറ്റിന്റെ സഹായത്തോടെയാണ് നിലനിർത്തിയിരുന്നത്. വൈകുന്നേരം നാലുമണിക്കുണ്ടായ അപകട വിവരം രാത്രി ഒൻപത് മണിക്കാണ് കോളജ് അധികൃതർ പൊലീസിനെ അറിയിച്ചത്.
വിദ്യാർത്ഥികളെ രക്ഷിക്കാൻ കോളേജ് അധികൃതർ കൂട്ടുനിന്നെന്നു ബന്ധുക്കൾ
മദ്യലഹരിയിലായിരുന്ന വിദ്യാർത്ഥികളെ കോളജധികൃതരും സഹായിക്കുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. കോളേജ് അധികൃതർ സംഭവത്തെ കുറിച്ച് പൊലീസിൽ അറിയിക്കാൻ വൈകിയത് കുറ്റക്കാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണു ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസും ഫോറൻസിക് വിഭാഗവും തെളിവെടുത്തു. വിവരം കോളജ് അധികൃതർ അറിയിക്കാൻ വൈകിയതും അന്വേഷണത്തിൽ ഉൾപ്പെടുത്തും. അന്വേഷണത്തിന് മൂന്നംഗ അദ്ധ്യാപക സമിതിയെ നിയോഗിച്ചതായി കോളജ് പ്രിൻസിപ്പാൾ പറഞ്ഞു.
നാലാം വർഷ മെക്കാനിക്കൽ വിദ്യാർത്ഥി ഒന്നാം പ്രതി
ജീപ്പോടിച്ചിരുന്ന നാലാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർത്ഥി കണ്ണൂർ സ്വദേശി ബൈജുവിനെ ഒന്നാം പ്രതിയാക്കിയാണു പത്തു വിദ്യാർത്ഥികൾക്കെതിരെ കഴിഞ്ഞ ദിവസം വധശ്രമത്തിനു പൊലീസ് കേസെടുത്തത്. പെൺകുട്ടി മരിച്ചതോടെ മനഃപൂർവമല്ലാത്ത നരഹത്യക്കു പൊലീസ് കേസെടുത്തു. വിദ്യാർത്ഥികളെല്ലാം ഒളിവിലാണ്.
സമാനദുരന്തം 13 വർഷം മുമ്പും
13 വർഷം മുൻപ് സമാനമായ ദുരന്തം സിഇടി ക്യാമ്പസിൽ ഉണ്ടായിട്ടുണ്ട്. അമിത ശങ്കർ എന്ന വിദ്യാർത്ഥിനി അന്ന് ബൈക്കിടിച്ചു മരിച്ചിരുന്നു. ഇതേത്തുടർന്നാണു വിദ്യാർത്ഥികളുടെ വാഹനങ്ങൾക്കു വിലക്കേർപ്പെടുത്തിയത്. എന്നാൽ, സിഇടി മെൻസ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കു വൈകിട്ട് ഓണാഘോഷത്തിനു വ്യവസ്ഥകളോടെ കോളജ് അധികൃതർ അനുമതി നൽകിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍