ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി; കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം; സമരം നയിച്ച സംഘപരിവാറിന് തിരിച്ചടി; ആഹ്ലാദം മറച്ചുവയ്ക്കാതെ കോൺഗ്രസ്; മിണ്ടാട്ടമില്ലാതെ സുധീരൻ; പ്രതിഷേധമുയർത്താൻ സിപിഐ(എം)
ന്യൂഡൽഹി: ആറന്മുള വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അനുമതി. കെജിഎസ് ഗ്രൂപ്പിന് പരിസ്ഥിതി ആഘാത പഠനവുമായി മുന്നോട്ടുപോകാമെന്ന് വിദഗ്ധ സമിതിയുടെ നിർദ്ദേശം. കെജിഎസിന്റെ അപേക്ഷയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയിത്തിന്റെ വിദഗ്ദ്ധ സമിതിയാണ് വിമാനത്താവളത്തിന്റെ പരിസ്ഥിതി പഠനത്തിന് അനുമതി നൽകിയത്. ഈ തീരുമാനം സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
വിമാനത്താവള പദ്ധതിക്കെതിരെ ആദ്യം മുതൽ എതിർപ്പുമായി രംഗത്തെത്തിയത് കേരളത്തിലെ സംഘപരിവാർ നേതൃത്വമായിരുന്നു. വിമാനത്താവളത്തിന് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും ആറന്മുള പൈതൃക ഗ്രാമ സംരക്ഷണ സമിതി നൽകിയ ഹർജിയെ തുടർന്ന് കഴിഞ്ഞ വർഷം മേയിൽ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പരിസ്ഥിതി അനുമതി റദ്ദാക്കിയിരുന്നു. തുടർന്ന് മാർച്ച് 13ന് കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും കേന്ദ്ര സർക്കാരിന് അപേക്ഷ നൽകി. ഈ അപേക്ഷയിലാണ് മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതി അനുകൂല തീരുമാനം കൈക്കൊണ്ടത്. ആറന്മുള പൈതൃക സമിതിയുടെ തലപ്പത്ത് ആർഎസ്എസ് നേതാവ് കുമ്മനം രാജശേഖരനായിരുന്നു. അതുകൊണ്ട് കൂടിയാണ് പുതിയ തീരുമാനം ആർഎസ്എസിനേയും ബിജെപിയേയും വെട്ടിലാക്കുന്നത്.
ആറന്മുള വിമാനത്താവള പദ്ധതി പൂർണ്ണമായും ഉപേക്ഷിച്ചില്ലെങ്കിൽ ബിജെപി സർക്കാരിനെതിരെ മൂന്നാംഘട്ട സമരം ആരംഭിക്കുമെന്ന് വിമാനത്താവള വിരുദ്ധ ഏകോപന സമിതി നേതാവ് കുമ്മനം രാജശേഖരൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പദ്ധതി ഉപേക്ഷിക്കാമെന്ന് വാക്കാൽ പറഞ്ഞാൽ പോര, രേഖാമൂലം ഉത്തരവ് ഇറക്കണം. അല്ലാത്ത പക്ഷം ദൂരവ്യാപമായ പ്രത്യാഘാതം കേന്ദ്രസർക്കാരിന് ഉണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നു. സാമ്പത്തിക സർവ്വേയിൽ അടക്കം ബിജെപി സർക്കാർ ആറന്മുള വിമാനത്തവള പദ്ധതിക്ക് അനുകൂലമായി നിലപാടുകൾ സ്വീകരിച്ചതോടെ സമരസമിതിയിലെ ബിജെപി അംഗങ്ങൾ വെട്ടിലായിരുന്നു. ഇതിന് പിന്നാലെ പദ്ധതിക്കായി പുതിയ അപേക്ഷ കെജിഎസ് സമർപ്പിക്കുകയും ചെയ്തതോടെ വിമാനത്താവളം യാഥാർത്യമാകാനുള്ള സാഹചര്യം തെളിഞ്ഞു. ഇതെ തുടർന്നാണ് പ്രശ്നം കേന്ദ്രസർക്കാരിനെ നേരിട്ട് ധരിപ്പാക്കാൻ കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരൻ അടക്കമുള്ള സമരസമിതി നേതാക്കൾ ഡൽഹിയിലേക്ക് പോയത്.
ഡൽഹിയാത്ര ശുഭപ്രതീക്ഷ നൽകുന്നതാണെന്ന് പറയുമ്പോഴും സാങ്കേതികത്വത്തിന്റെ പേരിൽ റദാക്കൽ നടപടി വൈകുന്നത് ശരിയല്ലെന്ന് കുമ്മനം പറഞ്ഞിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് പദ്ധതിക്ക് അനുമതി നൽകിയ മന്ത്രാലയങ്ങൾ നിലപാട് തിരുത്തിയിട്ടുണ്ട്. എന്നാൽ ഇത് വാക്കാൽ പറഞ്ഞാൽ പോരെന്നും രേഖാമൂലം ഉത്തരവ് ഇറക്കണമെന്നും കുമ്മനം വ്യക്തമാക്കി. അതേസമയം ഏതെങ്കിലും തരത്തിൽ പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ ബിജെപി സർക്കാരിനെതിരെ മൂന്നാംഘട്ട സമരം ആരംഭിക്കുമെന്നും അദഹം കൂട്ടിച്ചേർത്തിരുന്നു. വ്യോമയാന മന്ത്രാലയം ലോക്സഭയിൽ ആറന്മുള വിമാനത്താള പദ്ധതി നിലവിലില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാരും കെജിഎസും ചേർന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമരസമിതി ആരോപിച്ചിരിന്നു. ഇതിനിടെയാണ് പാരിസ്ഥിതക പഠനത്തിനുള്ള അനുമതി. ഇതാണ് കുമ്മനത്തേയും സംഘപരിവാറിനേയും വെട്ടിലാക്കുന്നത്.
അതിനിടെ പരിസ്ഥിതി പഠനത്തിനുള്ള അനുമതിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാക്കളെത്തി. ശുഭ സൂചനയുള്ള തീരുമാനമാണിതെന്ന് ശിവദാസൻ നായർ എംഎൽഎ പ്രതികരിച്ചു. എന്നാൽ ആറന്മുളയിൽ വിമാനത്താവളം വരില്ലെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോഴും പറയുന്നത്. വിമാനത്താവളത്തിന്റെ പണി ഒരിഞ്ചു പോലും മുന്നോട്ട് പോകില്ല. ഗ്രീൻ ട്രിബ്യൂണൽ തടഞ്ഞു കഴിഞ്ഞാൽ സുപ്രീംകോടതിയിൽ ഹർജി പോകണം. അതിനുള്ള സമയം കഴിഞ്ഞുവെന്നാണ് ബിജെപി നേതാവ് ജോർജ് കുര്യന്റെ വാദം. അതിനിടെ ഇരട്ടത്താപ്പാണ് ബിജെപി കാണിക്കുന്നതെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തുവന്നു. ബിജെപിയുടെ സംസ്ഥാന നേതാക്കളുടെ വാക്കുകളാണ് ശരിയെന്ന് വിശ്വസിക്കണമെങ്കിൽ പ്രധാനമന്ത്രി നിലപാട് വിശദീകരിക്കണം. നിലവിൽ കള്ളക്കളിയുടെ സൂചനയാണ് തീരുമാനം നൽകുന്നതെന്ന് രാജു എബ്രഹാം എംഎൽഎ വിശദീകരിച്ചു. സമരത്തിന് സിപിഐ(എം) നേതൃത്വം നൽകുമെന്നാണ് സൂചന.
വി എം സുധീരനാണ് വിമാനത്താവളത്തെ പരസ്യമായി എതിർത്ത മറ്റൊരു നേതാവ്. എന്നാൽ കെപിസിസി പ്രസിഡന്റായതോടെ നിലപാടുകൾ മയപ്പെടുത്തി. അടുത്ത ദിവസം വിമാനത്താവളത്തിനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തരുതെന്ന് സുധീരനോട് എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയുന്നു. ഇതോടെ വിമാനത്തവളത്തിന് എതിരായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ വി എം സുധീരനും എത്താനാകാത്ത അവസ്ഥയായി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനിലും സിപിഎമ്മിലുമാണ് സമര സമിതിയുടെ പ്രതീക്ഷ. ഏതായാലും വിമാനത്താവള വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുമെന്ന നിലപാടിലാണ് സമര സമിതി.
ആരെതിർത്താലും ആറന്മുള വിമാനത്താവളത്തിന്റേ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിലപാടും വ്യക്തമായിക്കഴിഞ്ഞു. കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയിൽ നൽകിയ ഹർജിയോടെ തന്നെ കാര്യങ്ങൾ വ്യക്തമായിരുന്നു. അത് ശരിവയ്ക്കുന്നതാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള പച്ചക്കൊടി. ഇതോടെ ആറന്മുള വിമാനത്താവളവുമായുള്ള ചർച്ചകൾ സജീവമാകും. വികസനത്തിന് വിമാനത്താവളം അനിവാര്യമാണെന്ന വാദമുയരും. എന്തു വിലകൊടുത്തും എതിർക്കാൻ സമര സമിതിയും. നരേന്ദ്ര മോദിയുടെ കേന്ദ്ര സർ്ക്കാരിന്റെ ഭാഗമായുള്ള പുതിയ തീരുമാനത്തിലൂടെ യഥാർത്ഥത്തിൽ വെട്ടിലാകുന്നത് ബിജെപിയും സംഘപരിവാറുമാണെന്നതാണ് മറ്റൊരു വസ്തുത. സോണിയാ ഗാന്ധിയുടെ മരുമരൻ റോബർട് വാദ്രയുടേതെന്ന് ആരോപിച്ച് ബിജെപിയും സംഘപരിവാറുമാണ് പാരിസ്ഥിതിക പ്രശ്നങ്ങളുയർത്തി വിമാനത്താവളത്തിനെതിരെ സമരം നടത്തിയത്.
അതുകൊണ്ട് തന്നെ കേന്ദ്ര തീരുമാനത്തെ അനുകൂലിക്കാൻ അവർക്ക് കഴിയില്ല. സർക്കാരിന് ഇതിലൊരു പങ്കുമില്ലെന്നും വിദഗ്ധ സമിതിയുടേതാണ് തീരുമാനമെന്നുമൊക്കെ വാദിക്കാം. പക്ഷേ ആറന്മുള പദ്ധതി നടപ്പാക്കുന്ന പത്തനംതിട്ടയ്ക്കു പുറമെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 75 ലക്ഷം ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കുംകൂടി ഉപകാരപ്രദമാകുന്ന പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഹൈക്കോടതിയിലെ സത്യവാങ്മൂലം മുന്നിലുണ്ട്. അതുകൊണ്ട് തന്നെ പരിസ്ഥിതി ആഘാത പഠനം നടക്കുമ്പോൾ തീരുമാനം എത്തരത്തിലാകുമെന്നും വ്യക്തമാകും. വാദ്രയുടേതെന്ന് ആർഎസ്എസുകാർ ആരോപിക്കുന്ന വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിലെ ഉന്നതരുടെ നീക്കമാണ് സത്യവാങ്മൂലമെന്നാണ് സംഘപരിവാർ പറയുന്നത്. പക്ഷേ അതിനുമപ്പുറത്തേക്ക് സ്വാധീനമെത്തിയെന്ന വാദവും ഇനി സജീവമാകും.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 14 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുക എന്ന കേന്ദ്രസർക്കാരിന്റെ നിലപാടു കൂടിയാണ് ആറന്മുളയെ പിന്തുണയ്ക്കുന്നതിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാണ്. കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുന്നതും അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കൂടുതൽ നിക്ഷേപം ലക്ഷ്യമാക്കിയുള്ളതുമായ 2008ലെ ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങളുടെ ചട്ടങ്ങളിൽ പെടുത്തിയാണ് ആറന്മുള പരിഗണിച്ചതെന്നു വ്യക്തമാക്കുന്നു. ആഭ്യന്തരം, പ്രതിരോധം, സാമ്പത്തികകാര്യം, റവന്യൂ, ആസൂത്രണ കമ്മിഷൻ സെക്രട്ടറിമാരും വ്യോമയാന മന്ത്രാലയം, കാലാവസ്ഥാ വകുപ്പ് എന്നിവയുടെ ഡയറക്ടർമാരും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാനും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച പദ്ധതിയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
കേന്ദ്രസർക്കാരിന്റെ പുതിയ സാമ്പത്തിക സർവേയിൽ ആറന്മുള വിമാനത്താവളത്തിനു മുന്തിയ പരിഗണന ലഭിച്ചത് സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. 2015-16 വർഷം നിർമ്മിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ആറന്മുള ഇടംപിടിച്ചത്. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പട്ടികയിൽ ഇത് രണ്ടാം തവണയാണ് പാർലമെന്റിന് മുന്നിൽ ആറന്മുള വിമാനത്താവള പദ്ധതി എത്തുന്നത്. ഗതാഗതവികസനത്തിനും സാമ്പത്തിക പുരോഗതിക്കും ആറന്മുള വിമാനത്താവള പദ്ധതി അത്യന്താപേക്ഷിതമാണെന്നാണു സർവേ വ്യക്തമാക്കുന്നത്. സാമ്പത്തിക സർവേയുടെ 103, 104 പേജുകളിലാണ് ആറന്മുളയെ പരാമർശിക്കുന്നത്. കണ്ണൂർ വിമാനത്താവളവും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി വിദൂര പിന്നോക്ക മേഖലകളിൽ വിമാനത്താവളം നിർമ്മിക്കുക എന്നതാണ് ലക്ഷ്യമെന്നും സർവേയിൽ ചൂണ്ടിക്കാട്ടുന്നു. ഈ പരാമർശങ്ങളൊക്കെ ഫലത്തിൽ കെജിഎസിനും ആറന്മുളക്കും അനുകൂലമാണ്. രണ്ട് വിമാനത്താവളങ്ങൾ തമ്മിലുള്ള ദൂരപരിധി 150 കിലോമീറ്റർ വേണമെന്നുള്ള നിയമവും എടുത്തുകളഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും ആറന്മുള വിമാനത്താവളം കേന്ദ്രസർക്കാർ വിഷയമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്