Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല, ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല': മണ്ണാർക്കാട്ടെ ഡിവൈഎഫ്‌ഐയുടെ പ്രകോപന മുദ്രാവാക്യത്തിന് എതിരെ കേസ്

'കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല, ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല': മണ്ണാർക്കാട്ടെ ഡിവൈഎഫ്‌ഐയുടെ പ്രകോപന മുദ്രാവാക്യത്തിന് എതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: എകെജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് ഡിവൈഎഫ്‌ഐ നടത്തിയ പ്രകടനത്തിലെ പ്രകോപന മുദ്രാവാക്യത്തിനെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് പൊലീസ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇന്നലെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മണ്ണാർക്കാട് നടത്തിയ പ്രകടനത്തിലാണ് പ്രകോപനപരമായ രീതിയിൽ മുദ്രാവാക്യം വിളിച്ചത്. 'കൃപേഷിനെ അരിഞ്ഞു തള്ളിയ പൊന്നരിവാൾ അറബിക്കടലിൽ എറിഞ്ഞിട്ടില്ല, ആ പൊന്നരിവാൾ തുരുമ്പെടുത്ത് പോയിട്ടില്ല, വല്ലാണ്ടങ്ങ് കുരച്ചപ്പോൾ അരിഞ്ഞ് തള്ളി' എന്നിങ്ങനെയായിരുന്നു പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യം. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ധീന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം നടത്തിയത്.

നേരത്തെ അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി സി പി എം പ്രകടനം നടത്തിയിരുന്നു. എച്ച് സലാം എം എൽ എയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. 'കൈവെട്ടും, കാൽ വെട്ടും തലവെട്ടി ചെങ്കൊടി കെട്ടും' എന്നായിരുന്നു പ്രകടനത്തിൽ വിളിച്ച മുദ്രാവാക്യം. എ കെ ജി സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.

എകെജി സെന്ററിനുനേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങൾ ഒരിടത്തും അതിരുവിടരുതെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചിരുന്നു. പ്രകോപനം പാടില്ലെന്ന് ജില്ലാ കമ്മിറ്റികൾക്കും യുവജന സംഘടനകൾക്കും സിപിഎം നിർദ്ദേശം നൽകിയിരുന്നു.

എന്നാൽ, എകെജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതിൽ പ്രതിഷേധിച്ച് സിപിഎം കോഴിക്കോട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ കൊലവിളി പ്രസംഗവുമായി ഏരിയ കമ്മറ്റി അംഗവും മുൻ കൗൺസിലറുമായ അഡ്വ. ഒ എം ഭരദ്വാജ് രംഗത്ത് എത്തിയിരുന്നു.' ഞങ്ങളും എറിഞ്ഞിട്ടുണ്ട്, ഇതുപോലെ മതിലിൽ അല്ല, ലക്ഷ്യസ്ഥാനത്ത് എറിഞ്ഞ് അവസാനിപ്പിച്ചിട്ടുണ്ട്, ഞങ്ങൾ ചെയ്താൽ ഇതുപോലെ പിപ്പിടി കാട്ടൽ ആവില്ല. എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ കേഡർ പ്രസ്ഥാനത്തിന് അറിയാം. സതീശനും സുധാകരനും ഓർത്തു കളിച്ചാൽ മതി'' - അദ്ദേഹം പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP