ആസാദി എക്സ്പ്രസ് ജാഥക്ക് ആഭ്യന്തരവകുപ്പിന്റെയും പൊലീസിന്റെയും വിലക്ക്; വിലക്കു ലംഘിച്ചും ജാഥ നടത്താനുറച്ച് കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ; നിയമനടപടിയെന്നു പൊലീസ്
എം പി റാഫി
കോഴിക്കോട്: ഫാസിസത്തിനെതിരെ കാമ്പസ് ഫ്രണ്ട് നടത്താൻ തീരുമാനിച്ച ആസാദി എക്സ്പ്രസിന് പൊലീസും ആഭ്യന്തര വകുപ്പും അനുമതി നഷേധിക്കുമ്പോൾ പരിപാടി നടത്താൻ ഉറച്ച് കാമ്പസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി.
സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിട്ടുള്ളത്. എന്നാൽ ആശയ പ്രചാരണത്തിനുള്ള ഭരണ ഘടനാ സ്വതന്ത്ര്യം നിഷേധിച്ച പൊലീസ് നടപടി രാഷ്ട്രീയ ഇടപെടൽ മൂലമാണെന്ന് കാമ്പസ് ഫ്രണ്ട് നേതാക്കളും പറയുന്നു. ഓഗസ്ത് 16ന് കാസർകോഡ് നിന്നും ആരംഭിക്കുന്ന ആസാദി എക്സ്പ്രസ് സെപ്റ്റംബർ 9ന് തിരുവനന്തപുരത്ത് അവസാനിക്കും വിധമായിരുന്നു ക്രമീകരിച്ചിരുന്നത്. കലാജാഥയും പ്രഭാഷണങ്ങളുമായിരുന്നു ആസാദി എക്സ്പ്രസ് യാത്രയിൽ ഉൾക്കൊള്ളിച്ചിരുന്നത്. ഫാഷിസത്തിന്റെ വിലക്കുകൾക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളം വിളി എന്ന പ്രമേയത്തിൽ സംസ്ഥാനത്തെ കാമ്പസുകളിലും വിവിധ ടൗണുകളിലുമാണ് ജാഥ നിശ്ചയിച്ചിരുന്നത്. എന്നാൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്താനിരുന്ന പരിപാടിക്ക് വിലക്കു വീണിരിക്കുകയാണ്. നിയമാനുസൃതം ചെലാൻ അടച്ച് ആഴ്ചകൾക്കു മുമ്പേ അപേക്ഷ നൽകിയതായും ഇപ്പോൾ പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്നും കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ടി അബ്ദുൽ നാസർ മറുനാടൻ മലയാളിയോടു പറഞ്ഞു.
അനുമതി നിഷേധിച്ചതോടെ ഇന്നലെ കാസർകോഡ് നിന്നും ആരംഭിക്കേണ്ടിയിരുന്ന യാത്ര നടക്കാതെ പോകുകയും സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനം വിളിച്ച് വിഷയം അവതരിപ്പിക്കുകയുമായിരുന്നു. എന്നാൽ ഭരണഘടന അനുവദിച്ച അവകാശം തങ്ങൾക്കു കൂടി ലഭിക്കേണ്ടതാണെന്നും നിശ്ചയിച്ചുറപ്പിച്ച പരിപാടി ഇന്ന് ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി. അബ്ദുൽ നാസർ, സംസ്ഥാന കമ്മിറ്റിയംഗം പി.എം മുഹമ്മദ് രിഫ, ജില്ലാ സെക്രട്ടറി റാസിഖ് ദേളി എന്നിവരാണ് വാർത്താ സമ്മേളനത്തിലൂടെ നിലപാട് വ്യക്തമാക്കിയത്. ആർ.എസ്.എസിന്റെയോ മറ്റേതെങ്കിലും സംഘടനയുടേയോ പരിപാടികൾക്ക് ഇത്തരത്തിൽ പൊലീസ് അനുമതി നിഷേധിക്കാറില്ലെന്നും സംഘടനകൾ യഥേഷ്ടം സംസ്ഥാന ജാഥകൾ നടത്തുമ്പോൾ ഒരു വിദ്യാർത്ഥി സംഘടന ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച കലാജാഥ തടഞ്ഞത് തികച്ചും ദുരൂഹമാണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പരിപാടിയുടെ അനുമതി ലഭിക്കാനായി ദിവസങ്ങൾ പൊലീസ സ്റ്റേഷനിൽ കയറി ഇറങ്ങിയെങ്കിലും ഓരോ ദിവസവും ദൈർഘിപ്പിച്ച് മുന്നോട്ടു കൊണ്ടു പോവുകയായിരുന്നു. ഒടുവിൽ പൊലീസ് പറയുന്നത് സുരക്ഷാ പ്രശ്നമുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്നായിരുന്നു. വിഷയം ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോൾ മന്ത്രിതലത്തിൽ ബന്ധപ്പെടാനായിരുന്നു മറുപടി.
ഇതനുസരിച്ച് ഒരാഴ്ച മുമ്പ് ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നതിനുള്ള തിയ്യതി വാങ്ങിയിരുന്നു. ഓഗസ്ത് 15ന് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിയെ കാണാനെത്തിയെങ്കിലും തിരക്കുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് അദ്ദേഹം ചെയ്തതെന്ന് കാമ്പസ് ഫ്രണ്ട് നേതാക്കൾ പറഞ്ഞു. ഈ സാഹചര്യത്തിൽ വിലക്കു മറികടന്ന് ജാഥ നടത്താനുള്ള തീരുമാനത്തിലാണ് ഇവർ. ആസാദി എക്സ്പ്രസിനെതിരായ വിലക്ക് തള്ളിക്കളയുന്നുവെന്നും പൊലീസ് നടപടി ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്നുമുള്ള പരസ്യ ആഹ്വാനം നടത്തിയായിരുന്നു കാമ്പസ് ഫ്രണ്ട് ഇന്നലെ കാസർകോഡ് വാർത്താ സമ്മേളനം നടത്തിയത്. ഫാഷിസത്തിനെതിരെ നടത്താൻ തീരുമാനിച്ചിരുന്ന ആസാദി എക്സ്പ്രസ് കലാജാഥക്ക് പൊലീസ് ഏർപ്പെടുത്തിയ വിലക്ക് ജനാധിപത്യത്തിനെതിരായ വെല്ലുവിളിയാണെന്ന് ഇവർ വാർത്താ സമ്മേളനത്തിൽ പറയുകയുണ്ടായി. ആശയം പ്രചരിപ്പിക്കാനുള്ള ഭരണഘടനാ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും കാമ്പസ് ഫ്രണ്ട് പ്രവർത്തകർ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായ ആർഎസ്എസ്സിനെയും അവരുടെ വർഗീയ അജണ്ടകളെയും തുറന്നു കാണിച്ചു നടത്തുന്ന കലാജാഥക്ക് അനുമതി നിഷേധിച്ചത് ഇടതുപക്ഷ സർക്കാറാണ്. ഇതോടെ സിപിഐ-എമ്മിന്റെ ഫാഷിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് വ്യക്തമായിരിക്കുകയാണെന്നും കാമ്പസ് ഫ്രണ്ട് ആരോപിച്ചു.
ആഴ്ചകൾക്കു മുമ്പേ ജാഥ നടത്താൻ അനുമതി തേടി പൊലീസ് അധികാരികൾക്ക് അപേക്ഷ നൽകിയെങ്കിലും സാങ്കേതികത പറഞ്ഞ് നീട്ടിക്കൊണ്ടു പോവുകയായിരുന്നു. ഒടുവിൽ സംഘർഷസാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി അനുമതി നിഷേധിക്കുകയായിരുന്നു. ജാഥ പര്യടനം നടത്തുന്ന സ്ഥലങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരം നൽകിയിട്ടും ഇന്റലിജൻസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന സ്ഥലങ്ങൾ ഏതെന്നു വ്യക്തമാക്കാനോ ആ പ്രദേശങ്ങളൊഴിവാക്കി അനുമതി തരാനോ പൊലീസ് തയ്യാറായില്ലെന്നും കാംപസ് ഫ്രണ്ട് കുറ്റപ്പെടുത്തുന്നു. ഇത് രാഷ്ട്രീയ തീരുമാനമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വിഷയം സംബന്ധിച്ച് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് മേൽക്കോയ്മക്കെതിരെ കേരളത്തിലെ കാംപസുകളിൽ പ്രതിഷേധം ഉയരുന്നത് സിപിഐ-എമ്മിന് അസ്വസ്ഥതയുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. കാംപസുകളിൽ സിപിഐ-എം വിദ്യാർത്ഥി സംഘടന നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധതയുടെ ഭാഗമാണ് ഈ വിലക്ക്. സ്വാതന്ത്ര്യദിന പിറ്റേന്ന് തന്നെ ആശയപ്രചരണത്തിന് വിലക്കേർപ്പെടുത്തിയത് പിണറായി സർക്കാർ പിന്തുടരാനുദ്ദേശിക്കുന്ന നയം ഏതുതരത്തിലുള്ളതായിരിക്കുമെന്ന് വ്യക്തമാക്കുന്നു. വിദ്യാർത്ഥി സംഘടനയുടെ ആശയപ്രചരണത്തോട് വരെ അസഹിഷ്ണുത പുലർത്തുന്ന ഇടതുപക്ഷ സർക്കാർ കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ രീതി അനുകരിക്കാനാണ് ശ്രമിക്കുന്നതെന്നും ആസാദി എക്സ്പ്രസിന് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് കാംപസ് ഫ്രണ്ട് തള്ളിക്കളയുന്നതായും കാമ്പസ് ഫ്രണ്ട് വ്യക്തമാക്കി. വിലക്കുകളും നിരോധനങ്ങളും കൊണ്ട് തടഞ്ഞു നിർത്താവുന്നതല്ല വിദ്യാർത്ഥികളുടെ പ്രതികരണ ശേഷി. അസഹിഷ്ണുതക്കു മുമ്പിൽ ജനാധിപത്യം പരാജയപ്പെട്ടു കൂടാ എന്ന ജാഗ്രതയാണ് ഈ തീരുമാനമെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചതെന്നും കാംപസ് ഫ്രണ്ട് പ്രവർത്തകർ പറയുന്നു.
കാസർകോഡ് നിന്നായിരുന്നു ജാഥ ഷെഡ്യൂൾ പ്രകാരം ആരംഭിക്കേണ്ടത്. എന്നാൽ ഇന്ന് എത്തേണ്ടിയിരുന്ന കണ്ണൂരിൽ നിന്നുമാണ് ജാഥ ആരംഭിക്കുക. രാവിലെ 11ന് കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് ആസാദി എക്സ്പ്രസ് ആരംഭിക്കുക. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.എ റഊഫ് ആണ് ജാഥയുടെ ക്യാപ്റ്റൻ. സംസ്ഥാന ഭാരവാഹികളും കമ്മറ്റി മെമ്പർമാരും സ്ഥിരാംഗങ്ങളാണ്. കാസർകോഡ് ഒഴികെയുള്ള സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെ ജാഥ കടന്നു പോകുമെന്നും അടുത്ത മാസം 9ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. സർക്കാറിന്റേയോ പൊലീസിന്റേയോ വിലക്കു അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കാമ്പസ് ഫ്രണ്ട്. വിലക്കും അനുമതി നിഷേധവുമെല്ലാം ഏതുവിധേനയും മറികടന്ന് ജാഥ തുടരുമെന്നാണ് സംഘാടകരുടെ ആത്മവിശ്വാസം. എന്നാൽ ജാഥയെ ഏതു രീതിയിൽ തടയണമെന്ന് പൊലീസിന് നിശ്ചയമില്ല. അതേസമയം സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചിട്ടും ജാഥ തുടർന്നാൽ നിയമനടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്