Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവും മകളും ആനകൊമ്പുകളുമായി പിടിയിലായത് കൽക്കത്തയിൽ; കീഴടങ്ങാൻ എത്തി കോടതി വളപ്പിൽ കാറിനുള്ളിൽ ഇരുന്നത് 20 മിനിറ്റ്; പുറത്തിറങ്ങിയത് ഫോണിൽ നിർദ്ദേശമെത്തിയപ്പോൾ മാത്രവും; പുറത്തിറങ്ങിയപ്പോൾ ചോദ്യങ്ങളുമായി മാധ്യമങ്ങൾ; കേസിൽ ഒരു ബന്ധവുമില്ലെന്ന് കൽക്കത്ത തങ്കച്ചി

ഭർത്താവും മകളും ആനകൊമ്പുകളുമായി പിടിയിലായത് കൽക്കത്തയിൽ; കീഴടങ്ങാൻ എത്തി കോടതി വളപ്പിൽ കാറിനുള്ളിൽ ഇരുന്നത് 20 മിനിറ്റ്; പുറത്തിറങ്ങിയത് ഫോണിൽ നിർദ്ദേശമെത്തിയപ്പോൾ മാത്രവും; പുറത്തിറങ്ങിയപ്പോൾ ചോദ്യങ്ങളുമായി മാധ്യമങ്ങൾ; കേസിൽ ഒരു ബന്ധവുമില്ലെന്ന് കൽക്കത്ത തങ്കച്ചി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ആനവേട്ടക്കേസിൽ യാതൊരു ബന്ധവുമില്ലെന്ന് മുഖ്യപ്രതി കൽക്കത്ത തങ്കച്ചി എന്ന സിന്ധു.ഇടമലയാർ ആന വേട്ട കേസ്സിൽ കോതമംഗലം കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ മുഖ്യ പ്രതികളിലൊരാളായ കൽക്കത്ത തങ്കച്ചി യെന്നറിയപ്പെടുന്ന സിന്ധു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് ഇത്രമാത്രമാണ്.

വൈകിട്ട് 4.30 ഓടെയാണ് ഇവർ കാറിൽ കോടതി പരിസരത്ത് എത്തിയത്. തുടർന്ന് 20 മിനിട്ടോളം കാറിൽ നിന്നും ഇറങ്ങിയില്ല. പിന്നീട് ഫോണിൽ നിർദ്ദേശമെത്തിയതോടെ ഇവർ കാറിൽ നിന്നിറങ്ങി കോടതി ഹാളിലേയ്ക്ക് നടക്കുകയായിരുന്നു. മാധ്യമ പ്രവർത്തകർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും കാര്യമായി പ്രതികരിക്കാതെ ഇവർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം കോടതി ഹാളിൽ പ്രവേശിക്കുകയായിരുന്നു. ഈ സമയം കോടതിക്കുള്ളിൽ തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസർ സി ജോ സാമുവലിന്റെ നേതൃത്വത്തിൽ ഏതാനും വനപാലകരും ഉണ്ടായിരുന്നു.

കീഴടങ്ങിയ ശേഷം തങ്കച്ചിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനാണ് തങ്ങൾ എത്തിയിട്ടുള്ളതെന്ന് റെയിഞ്ചോഫീസർ സി ജോ സാമുവൽ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇവരുടെ ഭർത്താവ് സുധീഷ് ചന്ദ്ര ബാബു, മകൾ അമിത എന്നിവരെ കഴിഞ്ഞ ദിവസം ആനകൊമ്പുകളും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുടെ ഭാഗങ്ങളുമായി കൊൽക്കത്തയിൽ റവന്യു ഇന്റിലിജൻസ് പിടികൂടിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നും മകൻ അജീഷിനെ വനപാലക സംഘം ആനക്കൊമ്പ് കടത്തു കേസ്സിൽ അറസ്റ്റു ചെയ്തിരുന്നു.

ഇയാളെ ഇന്ന് രാവിലെ അധികൃതർ കോതമംഗലം കോടതിയിൽ ഹാജരാക്കി.തുടർന്ന് 10 ദിവസത്തേയ്ക്ക് വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. ഉച്ചയ്ക്ക് 12.30 തോടടുത്താണ് നടപടികൾ പൂർത്തിയാക്കി അജീഷിനെ വനം വകുപ്പുകാർ കോടതിയിൽ നിന്നും കൊണ്ടുപോയത്. തങ്കച്ചി പിടിയിലായതോടെ രാജ്യന്തര ബന്ധമുള്ള .ആനകൊമ്പ് കച്ചവടത്തിൽ ഉന്നതർക്കുള്ള ബന്ധം പുറത്തുകാണ്ടുവരാൻ കഴിയുമെന്നാണ് അന്വേഷക സംഘത്തിന്റെ പ്രതീക്ഷ.ഇടമലയാർ ആനവേട്ടകേസ്സിൽ തങ്കച്ചിയും ഭർത്താവും പ്രതികളാണെങ്കിലും കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല.ഏതാനും മൊഴികളൊഴിച്ചാൽ കാര്യമായ തെളിവ് ഇല്ലാത്ത സാഹചര്യത്തിലാണ് കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താതിരുന്നതെന്നാണ് ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.

മുമ്പ് നടന്ന അന്വേഷണത്തിൽ തങ്കച്ചിയെത്തേടി വനംവകുപ്പധികൃതർ കൊൽക്കത്തയിൽ ദിവസങ്ങളോളം തങ്ങിയിരുന്നെങ്കിലും പ്രയോജന മുണ്ടായില്ല. നേരത്തെ സി സി എഫ് സുരേന്ദ്രകുമാർ,പെരിയാർ ടൈഗർ പ്രോജക്ട് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ അമിത് മല്ലിക് തുടങ്ങിയവരുൾപ്പെട്ട അന്വേഷക സംഘമാണ് തങ്കച്ചിയെ കണ്ടെത്താൻ കൊൽക്കത്തയിൽ തിരച്ചിൽ നടത്തിയത്. ഈ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഈഗിൾ രാജൻ, കൂട്ടാളികളായ ഉമേഷ് അഗർവാൾ ,അജിബ്രൈറ്റ് .തുടങ്ങയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം തങ്കച്ചിയെത്തേടി കൊൽക്കത്തയ്ക്ക് തിരിച്ചത്.

കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു ഇവരുടെ പ്രധാനവെളിപ്പെടുത്തൽ. കൽക്കട്ട തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നതെന്നും ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുന്നതരത്തിലുള്ള അടുപ്പമുണ്ടായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പ്രതികൾ ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരായായ തങ്കച്ചി ബഹുഭാഷ വിദഗ്ധയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും യഥാർത്ഥ പേര് സിന്ധു എന്നാണെന്നുമാണ് ഇതുവരെ അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.

കൊൽക്കത്ത വിട്ടാൽ തങ്കച്ചിയുടെ ഇടത്താവളം കാഠ്മണ്ടു ആണെന്നാണ് അധികൃതർക്ക് ലഭിച്ച സൂചന.തദ്ദേശിയരുമായി നല്ല അടുപ്പത്തിൽ കഴിയുന്ന ഇവർ അംഗരക്ഷകരും പരിവാരങ്ങളുമായി ആർഭാട ജീവിതത്തിലാണെന്നുള്ള സംയവും ഉയർന്നിട്ടുണ്ടുണ്ട്. ഇതു സംന്ധിച്ച അഞ്ച് കേസുകളിലാണ് കോതമംഗലം കോടതിയിൽ എത്തിയിട്ടുള്ളത്.പ്രതികളുടെ എണ്ണം കൊണ്ടും തൊണ്ടിമുതലിന്റെ മൂല്യംകൊണ്ടും കൊല്ലപ്പെട്ട ആനകളുടെ എണ്ണത്താലും ഈ കേസ് രാജ്യന്തരതലത്തിൽ പോലും ശ്രദ്ധയാകർഷിച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP