Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമല വിഷയത്തിൽ ബിജെപിയുടെ മന്ത്രിമാരെ വഴിയിൽ തടയൽ സമരം തുടങ്ങി; ചെങ്ങന്നൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; പ്രസംഗത്തിനിടെ ശരണം വിളിയുമായി യുവമോർച്ചാ പ്രവർത്തകർ; ശരണം വിളി ഒരുപാട് കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് പ്രസംഗം തുടർന്ന് പിണറായി

ശബരിമല വിഷയത്തിൽ ബിജെപിയുടെ മന്ത്രിമാരെ വഴിയിൽ തടയൽ സമരം തുടങ്ങി; ചെങ്ങന്നൂരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം; പ്രസംഗത്തിനിടെ ശരണം വിളിയുമായി യുവമോർച്ചാ പ്രവർത്തകർ; ശരണം വിളി ഒരുപാട് കേട്ടിട്ടുണ്ടെന്ന് പറഞ്ഞ് പ്രസംഗം തുടർന്ന് പിണറായി

ചെങ്ങന്നൂർ: ശബരിമല വിഷയത്തിൽ ബിജെപി ഇടതു മന്ത്രിമാരെ വഴിയിൽ തടയുന്ന സമരത്തിലേക്ക് കടന്നു. ചെങ്ങന്നൂരിൽ ഇന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്തെത്തി. പ്രളയബാധിതർക്കായുള്ള കെയർ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയായ ഐ.എച്ച്.ആർ.ഡി എൻജിനിയറിങ് കോളജിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ മാർച്ചു നടത്തി. ഈ മാർച്ച് പൊലീസ് തടയുകയായിരുന്നു.

ചെങ്ങന്നൂർ മുളക്കുഴിയിൽ വെച്ച് യുവമോർച്ചാ പ്രവർത്തർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി സംസാരിക്കുന്ന വേദിക്ക് പുറത്ത് യുവമോർച്ചക്കാർ പ്രതിഷേധിച്ചത്. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളേജിൽ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സംസാരം തുടങ്ങിയപ്പോൾ കോളേജിന്റെ മതിൽകെട്ടിന് പുറത്ത് ഒരു കൂട്ടം ബിജെപിക്കാർ മുദ്രാവാക്യം വിളി തുടങ്ങുകയായിരുന്നു. ശരണം വിളിച്ചായിരുന്നു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. എന്നാൽ ശരണം വിളി താൻ ഒരുപാട് കണ്ടിട്ടുണ്ടെന്നും ഇതൊന്നും കണ്ട് പേടിക്കില്ലെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പ്രസംഗം തുടങ്ങുകയായിരുന്നു. പ്രതിഷേധക്കാരായ സ്ത്രീകളടക്കമുള്ള യുവമോർച്ചാ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി വേദിയിൽ നിന്ന് എഴുന്നേറ്റ് സംസാരം തുടങ്ങിയ ഉടനെയായിരുന്നു സ്വാമി ശരണം അയ്യപ്പശരണം എന്ന് മുദ്രാവാക്യം വിളിച്ച് യുവമോർച്ച പ്രവർത്തകരും ബിജെപിക്കാരും പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ പരിപാടിയുടെ വേദിയിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വേദിക്ക് സമീപം വെച്ച് മാർച്ച് പൊലീസ് തടഞ്ഞിരുന്നു. വേദിക്ക് സമീപത്തേക്ക് പൊലീസ് ആരേയും അനുവദിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP