രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്തു; വഖഫ് ബോർഡിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ന്യൂനപക്ഷ മോർച്ച
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: സംസ്ഥാന വഖഫ് ബോർഡിനെതിരെ ഗുരുതര അഴിമതി ആരോപണവുമായി ന്യൂനപക്ഷ മോർച്ച രംഗത്ത്. രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടതായി ന്യൂനപക്ഷ മോർച്ച നേതാക്കൾ മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
നേരത്തേ ഇതേ വിഷയം ചൂണ്ടിക്കാട്ടി വഖഫ് സംരക്ഷണ സമിതി കേന്ദ്ര വഖഫ് മന്ത്രിക്ക് പരാതി നൽകിയിരുന്നു. കൂടാതെ വഖഫ് ബോർഡിലെ അതാത് കാലത്തെ അധികാരവും സ്വാധീനവും ഉപയോഗിച്ച് വൻ അഴിമതിയും ക്രമക്കേടും നടന്നതായി ചൂണ്ടിക്കാട്ടി മറുനാടൻ മലയാളിയും വാർത്തകൾ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂനപക്ഷ മോർച്ച ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിൽ കാലങ്ങളായി നടക്കുന്ന വഖഫ് അഴിമതിക്കെതിരെ കേന്ദ്ര മന്ത്രാലയത്തിൽ പരാതി നൽകാനും വഖഫ് ബോർഡിലെ തിരിമറികൾ കണ്ടെത്തുന്നതിന് കേന്ദ്ര ഇടപെടലുമാണ് ന്യൂനപക്ഷ മോർച്ച ലക്ഷ്യം വെയ്ക്കുന്നത്.
ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനും സുതാര്യമായ കൈമാറ്റത്തിനുമായി നിലവിൽ വന്ന 2013 ലെ വഖഫ് ആക്ട് സംസ്ഥാന വഖഫ് ബോർഡ് അട്ടിമറിച്ചാണ് അഴിമതിയത്രയും നടത്തിയിട്ടുള്ളതെന്ന് ന്യൂനപക്ഷ മോർച്ച മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. സി. മുഹമ്മദ് അഷറഫ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ് , സെക്രട്ടറി കൂരി സാദിഖലി എന്നിവർ പത്ര സമ്മേളനത്തിൽ ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അനുദിനം ഉയരുന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരും ഒരേ നയമാണ് പിന്തുടരുന്നതെന്നും അതുകൊണ്ട് തന്നെ ന്യൂനപക്ഷ ക്ഷേമത്തിനായി കേന്ദ്ര സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ അനർഹർ കൈക്കലാക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. 2013 ലെ വഖഫ് ആക്ട് 80 -ാം വകുപ്പ് പ്രകാരം വഖഫ് കേസുകൾ കൈകാര്യം ചെയ്യുന്നതിന് മൂന്നംഗ ട്രിബ്യൂണൽ വേണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഈ മൂന്നംഗ ട്രിബ്യൂണലിൽ ജില്ലാ ജഡ്ജിയുടെ റാങ്കിലുള്ള ഒരാളും അസിസ്റ്റന്റ് ഡിവിഷനൽ മജിസ്ട്രേറ്റിന്റെ (എ.ഡി.എം) റാങ്കിൽ കുറയാത്ത ഒരാളും ഇസ് ലാം മത- ശരിഅത്ത് നിയമങ്ങളിൽ നല്ല പ്രാവീണ്യമുള്ള ഒരാളും വേണമെന്നാണ് വ്യവസ്ഥ. എന്നാൽ, നാളിതു വരെ അത്തരമൊരു കാര്യം നടപ്പാക്കാൻ കേരള സ്റ്റേറ്റ് വഖഫ് ബോർഡ് താൽപര്യം കാണിച്ചിട്ടില്ല. കൊല്ലത്തും എറണാകുളത്തും കോഴിക്കോട്ടും ട്രിബ്യൂണൽ ഉണ്ടെങ്കില്‍ തന്നെയും അവയെല്ലാം ഏകാംഗ ട്രിബ്യൂണൽ ആണ്. മാത്രവുമല്ല, കോടിക്കണക്കിന് വരുന്ന വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ തങ്ങൾക്ക് താൽപര്യമുള്ള രാഷ്ട്രീയക്കാരെയാണ് ഈ ഏകാംഗ ട്രിബ്യൂണലിൽ പോലും നിയമിച്ചിരിക്കുന്നത്. എണ്ണമറ്റ കേസുകളാണ് ഇപ്പോൾ ഈ ട്രിബ്യൂണൽ മുമ്പാകെ കെട്ടിക്കിടക്കുന്നത്. മാത്രമല്ല, നഷ്ടപ്പെടുത്തിയ വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാനുള്ള കേസുകളുടെ നടത്തിപ്പും കാര്യക്ഷമമല്ല. കാരണം, അവിടെയും കേരള സ്റ്റേറ്റ് വഖഫ് ബോർഡ് നിയമിക്കുന്നത് സ്റ്റാൻഡിങ് കൗൺസിൽമാരെ മാത്രമാണ്. അത് അവസാനിപ്പിച്ച് ഗവ പ്ളീഡർമാരെ നിയമിച്ചാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം ആവുകയുള്ളു.
കേന്ദ്ര വഖഫ് കൗൺസിൽ , കേന്ദ്രീകൃത വഖഫ് അസറ്റ് സർവ്വേ നടത്തുന്നതിന് കഴിഞ്ഞ യുഡിഎഫ് സർക്കാരിനോടും ഇപ്പോഴത്തെ എൽഡിഎഫ് സർക്കാരിനോടുംആവശ്യപ്പെട്ടതാണ്. എന്നാൽ ഇത് സംബന്ധിച്ചുള്ള സർവ്വേ 10 % പോലും പൂർത്തിയാക്കാൻ ഇരു കൂട്ടർക്കും കഴിഞ്ഞിട്ടില്ല. ചില മുത്തവല്ലിമാർ വഖഫ് സ്വത്തുക്കൾ കൈക്കലാക്കുകയാണെന്ന ആരോപണം ഉയർന്നിട്ടും ഇതേപറ്റി അന്വേഷിക്കാനോ നടപടികൾ സ്വീകരിക്കാനോ ഇരു സർക്കാരുകളും തയ്യാറായതുമില്ല. വഖഫ് ഡിവിഷണൽ ബോർഡുകൾ സ്ഥാപിക്കാൻ ഭൂമി അനുവദിച്ച് നൽകണമെന്ന് കേന്ദ്ര വഖഫ് കൗൺസിൽ ആവശ്യപ്പെട്ടിട്ടും സംസ്ഥാന വഖഫ് ബോർഡ് ഒഴിഞ്ഞുമാറി. വഖഫ് സ്വത്തുക്കൾ മുസ്ളീങ്ങൾക്ക് ഉതകുന്ന വിധത്തിൽ പ്രയോജനപ്പെടുത്തൊൻ *ചഅണഅഠഇഛ* എന്ന സ്ഥാപനം കേന്ദ്ര സർക്കാർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിനെതിരെയും ബോർഡ് മുഖം തിരിഞ്ഞ് നിൽക്കുകയാണ്. കേന്ദ്രം നൽകുന്ന ന്യൂനപക്ഷ ക്ഷേമനിധി കൈപറ്റി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിരവധി ഉണ്ടെങ്കിലും അവയില്‍ ഭൂരിപക്ഷവും പാവപ്പെട്ട മുസ്ളീം ജനങ്ങളെ വഞ്ചിക്കുകയാണ്. ചില സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരാതികൾ ഉയർന്നെങ്കിലും ഇക്കാര്യങ്ങൾ പരിശോധിക്കാനും വഖഫ് ബോർഡ് വിമുഖത കാട്ടുകയാണ്.
സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ സുതാര്യമാകണം. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ആരാണ് അനുഭവിക്കുന്നതെന്ന് സംസ്ഥാന സർക്കാരും വഖഫ് ബോർഡും വ്യക്തമാക്കണം. കേന്ദ്ര സർക്കാർ നൽകുന്ന കോടിക്കണക്കിന് രൂപ സംസ്ഥാന വഖഫ് ബോർഡിന്റെ ഒത്താശയോടെ പലരും കൈക്കലാക്കുന്നു. ഇതിന്റെ തെളിവാണ്, കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ ഭരണ കാലത്ത് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭൗതീക സൗകര്യങ്ങൾ ഒരുക്കാൻ നൽകിയ 93 കോടി രൂപക്ക് കണക്കില്ലെന്ന് കേരളത്തിന്റെ ഓഡിറ്റർ കൺട്രോളർ റിപ്പോർട്ട് ചെയ്തത്. ടു ജി സ്പെക്ട്രം അഴിമതിയേക്കാൾ വലിയ അഴിമതി കേരളത്തിൽ സംസ്ഥാന വഖഫ് ബോർഡിന്റെ ഒത്താശയോടു കൂടി വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ നടക്കുകയാണ്.
രണ്ട് ലക്ഷം കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ കേരളത്തിൽ അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 2007 ൽ കേന്ദ്ര സർക്കാർ നിയോഗിച്ച നിസാർ കമ്മറ്റി കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഇത്തരത്തിൽ അനധികൃതമായി കൈക്കലാക്കിയ ഭൂമി തിരിച്ച് പിടിക്കാനുള്ള നിയമ നടപടികൾ ആരംഭിക്കണം. സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടില്രെങ്കിൽ ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ സമരപരമ്പരകൾ ആരംഭിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കേരള വഖഫ് ബോർഡിൽ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും ഇതു തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടെന്നും ന്യൂനപക്ഷ മോർച്ച ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാർ ഇടപെടണമെന്നും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. അതേ സമയം വിഷയത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ന്യൂനപക്ഷ മോർച്ച പറഞ്ഞു.
Stories you may Like
- അഡ്വ എം.കെ സക്കീറിനെ വഖഫ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തു
- കർണാടക ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലിം സമുദായത്തിന് നൽകണമെന്ന് സുന്നി വഖഫ് ബോർഡ്
- വഖഫ് ബോർഡ് ഒന്നരകോടി പിഴയടക്കാൻ ഉത്തരവിട്ടത് രാഷ്ട്രീയ പ്രേരിതം
- വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ഒരുങ്ങി ടി കെ ഹംസ
- വഖഫ് ബോർഡ് ചെയർമാൻ നിയമനത്തിൽ സർക്കാറിനെ വിമർശിച്ച് സമസ്ത നേതാവ്
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍