Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'റെക്കോർഡിങ് ഉപകരണം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്'; 'ഇത് പരിശോധിച്ചാൽ രമേശ് ചെന്നിത്തലയുടെ പങ്ക് വ്യക്തമാകും'; 'കേസ് കൊടുത്തത് ചെന്നിത്തലയുടെ ബിനാമി'; 'അഴിമതി ആരോപണത്തിൽ നിന്ന് പിന്മാറില്ല'; ഹൈക്കോടതി നിർദ്ദേശത്തിൽ പ്രതികരിച്ച് ബിജു രമേശ്

'റെക്കോർഡിങ് ഉപകരണം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്'; 'ഇത് പരിശോധിച്ചാൽ രമേശ് ചെന്നിത്തലയുടെ പങ്ക് വ്യക്തമാകും'; 'കേസ് കൊടുത്തത് ചെന്നിത്തലയുടെ ബിനാമി'; 'അഴിമതി ആരോപണത്തിൽ നിന്ന് പിന്മാറില്ല'; ഹൈക്കോടതി നിർദ്ദേശത്തിൽ പ്രതികരിച്ച് ബിജു രമേശ്

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: ബാർ കോഴക്കേസിൽ എഡിറ്റ് ചെയ്ത ശബ്ദരേഖ ഹാജരാക്കിയതിൽ തുടർനടപടികളുമായി മുന്നോട്ട് പോകാമെന്ന ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ പ്രതികരണവുമായി ബിജു രമേശ്.

റെക്കോർഡിങ് ഉപകരണം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇത് പരിശോധിച്ചാൽ രമേശ് ചെന്നിത്തലയുടെ പങ്ക് വ്യക്തമാകുമെന്ന് ബിജു രമേശ് പ്രതികരിച്ചു. തന്നെ ഭീഷണിപ്പെടുത്തി കേസിൽനിന്ന് ഊരാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. കേസ് കൊടുത്തത് രമേശ് ചെന്നിത്തലയുടെ ബിനാമിയാണ്. ചെന്നിത്തലയ്ക്ക് എതിരായ അഴിമതി ആരോപണത്തിൽനിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്നും ബിജു പറഞ്ഞു.

ബാർ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യാജ സി. ഡി ഹാജരാക്കിയ സംഭവത്തിലായിരുന്നു ഹൈക്കോടതി നടപടി. ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

ബാർ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യ മൊഴി നൽകിയപ്പോൾ ആയിരുന്നു ബിജു രമേശ് എഡിറ്റഡ് സി. ഡി മജിസ്ട്രേറ്റിന് കൈമാറിയത്. ശബ്ദരേഖ അടങ്ങിയ സി. ഡി വിജിലൻസ് പരിശോധിക്കുകയും ഇതിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ബിജു രമേശിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് മജിസ്ട്രേറ്റ് കോടതിയിൽ ഹരജി നൽകിയത്. എന്നാൽ കേസ് പരിഗണിക്കാൻ കോടതി വിസമ്മതിച്ചതോടെ ശ്രീജിത്ത് ഹൈക്കോടതിയെ സമീപിക്കുകയായയിരുന്നു. തുടർന്നാണ് നടപടി സ്വീകരിക്കാൻ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് നിർദ്ദേശം നൽകിയത്.

നേരത്തെ രഹസ്യമൊഴി നൽകിയപ്പോൾ രമേശ് ചെന്നിത്തലയുടെ പേര് ബിജു രമേശ് പറഞ്ഞില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ രമേശ് ചെന്നിത്തല തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അതിനാലാണ് പേര് പറയാതിരുന്നതെന്നുമായിരുന്നു ബിജു രമേശ് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP