ഇന്നലെ ഓടിനടന്ന് എടിഎം നിറച്ചു ബാങ്കുകൾ; ഇന്നം പണം ലഭിച്ചേക്കും; രണ്ടു ദിവസം കൂടി ബാങ്കുകൾ പ്രവർത്തിക്കില്ല; ഇടപാടുകൾ നിലച്ച നിരാശയിൽ സ്ഥാപനങ്ങളും വ്യക്തികളും
തിരുവനന്തപുരം: കാലിയായ എടിഎമ്മുകൾ ഓടിനടന്നു നിറച്ച് ബാങ്കുകൾ. ഓണം - ഈദ് ആഘോഷങ്ങൾക്കായി ഉപയോക്താക്കൾ കൂട്ടത്തോടെ പണം പിൻവലിച്ചതിനെ തുടർന്നു ഞായറാഴ്ച കാലിയായ സംസ്ഥാനത്തെ ഭൂരിഭാഗം എടിഎമ്മുകളിലും ഇന്നലെ ബാങ്കുകൾ പണം നിറച്ചു.
തിങ്കളാഴ്ച രാവിലെതന്നെ പണം നിറച്ചതിനെത്തുടർന്ന് പ്രതിസന്ധി ഒഴിവായി. തുടർച്ചയായ അവധിദിനങ്ങളെ തുടർന്ന് എടിഎമ്മുകൾ കാലിയാകുമെന്ന ഭീതിയിൽ ശനി, ഞായർ ദിവസങ്ങളിൽ ഇടപാടുകാർ അക്കൗണ്ടിലുള്ള തുക അപ്പാടെ പിൻവലിച്ചിരുന്നു. ഇതുമൂലം പല എടിഎമ്മുകളും കാലിയായിരുന്നു.
25 മണിക്കൂറിനുള്ളിൽ ഒരു എടിഎമ്മിൽനിന്ന് 40 ലക്ഷത്തിലേറെ രൂപ പിൻവലിച്ചു. പലർക്കും പണംകിട്ടാൻ കിലോമീറ്റർ സഞ്ചരിക്കേണ്ടി വന്നു. എടിഎമ്മുകളിൽ പണമില്ലെന്ന് വ്യാപകമായി പരാതി ഉയർന്നതോടെ പ്രശ്നത്തിൽ സർക്കാർ ഇടപെട്ടിരുന്നു. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി സർക്കാർ നടത്തിയ ചർച്ചയെത്തുടർന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാൻ ബാങ്കുകൾ തീരുമാനിക്കുകയായിരുന്നു.
ഏഴുലക്ഷം രൂപവരെയാണ് സാധാരണ എടിഎമ്മുകളിൽ ഉണ്ടാകുക. പണം കിട്ടാതെവരുമോയെന്ന ആശങ്കയിൽ ഇടപാടുകാർ പതിവിലുമേറെ പണം പിൻവലിച്ചതാണ് എടിഎമ്മുകൾ വേഗത്തിൽ കാലിയാകാൻ കാരണമെന്ന് ബാങ്കധികൃതർ പറഞ്ഞു. എസ്ബിറ്റി ഒഴിച്ചുള്ള ബാങ്കുകളുടെ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പുറംകരാർ നൽകിയിരിക്കുകയാണ്. മറ്റന്നാൾ തുറക്കുന്ന ബാങ്കുകൾക്ക് വെള്ളി വീണ്ടും അവധിയാണ്. ശനിയാഴ്ച പ്രവർത്തിക്കും.
ഓൺലൈൻ ബാങ്കിങ് ഇടപാടിനെ അവധികൾ ബാധിക്കില്ലെന്നും കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നവർ പരമാവധി ഡെബിറ്റ് കാർഡ് ഉപയോഗിക്കണമെന്നും ബാങ്കുകൾ നിർദേശിച്ചു. എസ്ബിഐ ഒഴികെയുള്ള എല്ലാ ബാങ്കുകളുടെയും എടിഎമ്മുകളെ കൂട്ടപിൻവലിക്കൽ ബാധിച്ചു. എസ്ബിഐയുടെ സംസ്ഥാനത്തെ ആയിരത്തോളം എടിഎമ്മുകളിൽനിന്നായി 60 കോടി രൂപയാണ് പിൻവലിച്ചത്. എസ്ബിറ്റിയുടെ പല എടിഎമ്മുകളും ഞായറാഴ്ച നിശ്ചലമായി. എസ്ബിഐയുടെ ചെസ്റ്റുകൾ ഇന്നലെ അവധിയായിരുന്നെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് തുറന്ന് എടിഎമ്മുകളിൽ പണം നിറയ്ക്കാനായി ഏജൻസികൾക്കു പണം വിതരണം ചെയ്തു. ചെസ്റ്റ് ഇല്ലാത്ത കേന്ദ്രങ്ങളിൽ ബാങ്ക് ശാഖ തുറന്ന് എടിഎമ്മുകളിൽ പണം എത്തിച്ചു.
സംസ്ഥാന സർക്കാരിന്റെ ആവശ്യം കണക്കിലെടുത്ത് എടിഎമ്മുകളിൽ പണം ഉറപ്പാക്കണമെന്ന് സംസ്ഥാന ബാങ്കേഴ്സ് സമിതി കൺവീനറും കാനറ ബാങ്ക് ജനറൽ മാനേജരുമായ എൻ. ശിവശങ്കരൻ എല്ലാ ബാങ്കുകൾക്കും നിർദ്ദേശം നൽകി. രാവിലെ ഏഴിനു തന്നെ ബാങ്കുകൾ പണം നിറയ്ക്കാൻ തുടങ്ങി. കേന്ദ്ര സെർവർ നിരീക്ഷിച്ച് പണം തീരുന്ന എടിഎമ്മുകൾ അപ്പപ്പോൾ നിറയ്ക്കുന്നുണ്ടെന്ന് എസ്ബിഐ അറിയിച്ചു.
കാനറ ബാങ്കിന്റെ ഒരു എടിഎമ്മിൽനിന്ന് ദിവസം ശരാശരി ഏഴു ലക്ഷം രൂപയാണു പിൻവലിക്കാറുള്ളതെങ്കിൽ ഞായറാഴ്ച പിൻവലിച്ചത് 40 ലക്ഷം രൂപവരെയാണ്. എറണാകുളം ജില്ലയിലെ എടിഎമ്മുകളിൽ ഇന്നലെ രാവിലെ തന്നെ പരമാവധി തുക നിറച്ചു. 45 ലക്ഷം രൂപ വരെ നിറച്ച എടിഎമ്മുകളുണ്ട്. മുംബൈയിലെ സ്റ്റേറ്റ് ബാങ്ക് കോർപറേറ്റ് ഓഫിസിൽനിന്ന് ഗ്രൂപ്പിൽപ്പെട്ട എല്ലാ ബാങ്കുകൾക്കും എടിഎമ്മിൽ പണം നിറയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. റിസർവ് ബാങ്കും പണം നിറയ്ക്കാൻ എല്ലാ ബാങ്കുകളോടും നിർദേശിച്ചു. എസ്ബിറ്റി എടിഎമ്മുകളാണു മിക്കവാറും ഞായറാഴ്ച ഒഴിഞ്ഞത്. ഇന്നലെ രാവിലെ തന്നെ അവയെല്ലാം വീണ്ടും നിറയ്ക്കാൻ ബ്രാഞ്ചുകളിൽ എടിഎം വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി. ഏജൻസികൾ വഴി പണം നിറയ്ക്കുന്നതും അതോടൊപ്പം നടന്നു. ഫെഡറൽ ബാങ്കുകളുടെ എടിഎമ്മുകളിൽ ചുമതലപ്പെട്ട ഏജൻസികളാണു പണം നിറച്ചത്. ഇനി ഇന്നും നാളെയും എടിഎമ്മുകളിലെ പണം സ്റ്റോക്ക് നിരീക്ഷിച്ച് ആവശ്യമെങ്കിൽ നിറയ്ക്കാൻ ബാങ്കുകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവോണ ദിവസവും നിറയ്ക്കാൻ ക്രമീകരണം നടത്തിയിട്ടുണ്ടെന്ന് എസ്ബിഐ ബാങ്ക് വക്താവ് അറിയിച്ചു.
കോട്ടയം ജില്ലയിലെ കാലിയായ എടിഎമ്മുകളിൽ ബാങ്കുകൾ ഇന്നലെ ഉച്ചയോടെ പണം നിറച്ചു. കഴിഞ്ഞ മൂന്നു ദിവസം ജില്ലയിലെ എസ്ബിറ്റി എടിഎം കൗണ്ടറുകളിൽനിന്ന് മാത്രം പിൻവലിച്ചത് 85.50 കോടി രൂപയാണ്. ഇന്നലെ രാവിലെ എസ്ബിറ്റിയുടെ 250 എടിഎമ്മുകളിലായി 75 കോടി രൂപകൂടി നിറച്ചു. ഇടുക്കി ജില്ലയിൽ കാലിയായ എടിഎമ്മുകളിൽ ബാങ്ക് അധികൃതർ ഇന്നലെ പണം നിറച്ച് മണിക്കൂറുകൾക്കുള്ളിൽ പലരും പിൻവലിച്ചതോടെ എടിഎമ്മുകൾ പലതും വീണ്ടും കാലിയായി. കാലിയായവ ഇന്നു വീണ്ടും നിറയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. കാസർകോട് ജില്ലയിൽ ചില ബാങ്കുകളുടെ എടിഎം കാലിയായിരുന്നുവെങ്കിലും വൈകിട്ടോടെ പണം നിറച്ചു. ചില ബാങ്കുകളുടെ എടിഎമ്മുകൾ തകരാറിലായത് ഉപയോക്താക്കളെ പ്രയാസത്തിലാക്കി. പാലക്കാട് ജില്ലയിൽ പല എടിഎമ്മുകളിലും ഉപയോക്താക്കൾക്ക് ഇന്നലെയും പണം ലഭിച്ചില്ല. എസ്ബിഐ, എസ്ബിറ്റി അധികൃതർ പണം നിറച്ചെന്ന് അവകാശപ്പെട്ടെങ്കിലും മുഴുവൻ എടിഎമ്മുകളിലും നിറച്ചില്ലെന്നാണു സൂചന.
സംസ്ഥാനത്ത് 9000 എടിഎമ്മുകളാണുള്ളത്. ഇതിൽ 60% എടിഎമ്മുകളും കാലിയായി. അവധി കണക്കിലെടുത്ത് അധിക തുക നിറച്ചിരുന്നെങ്കിലും ശമ്പളം, പെൻഷൻ, ബോണസ് ഇനങ്ങളിൽ ലഭിച്ച തുക മിക്കവരുടെയും അക്കൗണ്ടുകളിൽ ബാക്കിയുണ്ടായിരുന്നതിനാൽ പിൻവലിക്കൽ തുകയും വർധിച്ചു.
- തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍