തൃശൂരിലെ ഓട്ടോറിക്ഷകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് കനത്ത വാടക; ചോദ്യം ചെയ്താൽ ചീത്ത വിളിയും: പരിഷ്കരിച്ച ചാർജ് കാണിക്കുന്ന മീറ്റർ ഇനിയും ഓട്ടോറിക്ഷകളിൽ ഘടിപ്പിക്കാത്തതിനാൽ അവസരം മുതലാക്കി ഓട്ടോ ഡ്രൈവർമാർ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: തൃശൂരിലെ ഓട്ടോറിക്ഷകൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നത് കനത്ത വാടക. ന്യായം പറഞ്ഞാൽ പുളിച്ച തെറിയും. കഴിഞ്ഞ മൂന്നാഴ്ച്ചയായി തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ തോന്നിയ കൂലിയാണ് ജനങ്ങളിൽ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്. പരിഷ്ക്കരിച്ച ചാർജ് പ്രകാരം ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോഴത്തെ മിനിമം വാടക 25 രൂപയാണ്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 13 രൂപയാണ് ചാർജ്. ഓട്ടോറിക്ഷ ചാർജ് പരിഷ്കരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത് ഈ ഡിസംബർ മാസം നാലിനായിരുന്നു. എന്നാൽ ഇപ്പോൾ ഓട്ടോറിക്ഷ ഡ്രൈവർമാർ തങ്ങൾക്ക് തോന്നിയ ചാർജാണ് യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.
കഴിഞ്ഞ മൂന്നാഴ്ച്ചയായി തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ തോന്നിയ കൂലിയാണ് ജനങ്ങളിൽ നിന്ന് ഈടാക്കിക്കൊണ്ടിരിക്കുന്നത്. പരിഷ്ക്കരിച്ച ചാർജ് പ്രകാരം ഒന്നര കിലോമീറ്റർ സഞ്ചരിക്കുമ്പോഴത്തെ മിനിമം വാടക 25 രൂപയാണ്. പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 13 രൂപയാണ് ചാർജ്. ഇതൊക്കെ ഉത്തരവിലും ഇനിയും ഘടിപ്പിക്കാത്ത മീറ്ററിലും, പിന്നെ ഓട്ടോറിക്ഷ ഡ്രൈവറുടെ കീശയിലെ കടലാസ്സിലും.
എന്നാൽ ഇതൊന്നും കണക്കാക്കാതെ കഴുത്തറപ്പൻ ചാർജ്ജാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ ഈടാക്കിക്കൊണ്ടിരിക്കുന്നത്. യാത്രക്കാർ ചോദ്യം ചെയ്താൽ കീശയിൽനിന്ന് ഒരു കടലാസ് പൊക്കികാണിച്ചുകൊണ്ട് നല്ല പുളിച്ച തെറിയും പറയും. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. തൃശൂരിന്റെ ഏതു മുക്കിലും മൂലയിലും ഓട്ടോഡ്രൈവർമാർ യാത്രക്കാരുമായി വഴക്കടിക്കുന്നത് സ്ഥിരം കാഴ്ചയായി.
ഓട്ടോറിക്ഷ ചാർജ് പരിഷ്കരിച്ചുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയത് ഡിസംബർ നാലിനായിരുന്നു. പക്ഷെ തൃശൂരിൽ ഡിസംബർ 23 നാണ് പരിഷ്കരിച്ച വാടക മീറ്ററിൽ സ്ഥാപിക്കുന്നതിനുള്ള ഇലക്ട്രോണിക് ചിപ്പ് എത്തുന്നത്. ചിപ്പ് എത്തിയതോടെ ഇത് ഘടിപ്പിക്കുന്ന സർവ്വീസ് സെന്ററുകളിൽ നല്ല തിരക്കാണ്.
തൃശൂർ താലൂക്കിൽ മാത്രം ഏകദേശം ആറായിരം ഓട്ടോറിക്ഷകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ചിപ്പ് ഘടിപ്പിക്കുന്നതിന് വാഹനമൊന്നിന് 400 രൂപയാണ് ഫീസ് ഈടാക്കുന്നത്. അതേസമയം സർവ്വീസ് സെന്ററുകൾ 400 രൂപക്കുള്ള രശീതി തരുന്നില്ലെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ പരാതി.
അതേസമയം മീറ്റർ പരിഷ്കരിക്കുന്നതിലുള്ള തിരക്ക് മൂലമാണ് രശീതി കൊടുക്കാൻ സാധിക്കാത്തതെന്ന് സർവ്വീസ് സെന്റർ ഉടമ മറുനാടനോട് പറയുന്നു. എന്തായാലും പരിഷ്ക്കരിച്ച മീറ്റർ വാങ്ങിക്കൊണ്ടുപോകുന്ന ആർക്കും തന്നെ രശീതി ഇപ്പോൾ തൃശൂരിലെ നോബിൾ സർവ്വീസ് സെന്റർ കൊടുക്കുന്നില്ലെന്നതാണ് വാസ്തവം.
ഒട്ടോറിക്ഷ ഡ്രൈവർമാരുടെ പ്രതികരണം ചോദിച്ചറിഞ്ഞ മറുനാടന് കിട്ടിയത് സമ്മിശ്ര പ്രതികരണമാണ്. സർക്കാരും സംഘടനകളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇപ്പോൾ തങ്ങളെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാർ പറയുന്നത്. സർക്കാർ യുബർ പോലെയുള്ള കോർപ്പറേറ്റിന്റെ കൂടെയാണെന്ന ആരോപണവും അവർ ഉന്നയിക്കുന്നു. സർക്കാരിലും സംഘടനകളിലും വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് ചിലരെങ്കിലും മറുനാടനോട് പ്രതികരിച്ചത്. തങ്ങൾക്ക് യാതൊരുവിധ സുരക്ഷിതത്വവും ഇല്ലെന്നും ഡ്രൈവർമാർ പറയുന്നു. പൊലീസും ഞങ്ങളെ തിരിഞ്ഞുനോക്കുന്നില്ല.
അതേസമയം തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ജനങ്ങളെ പിഴിയുന്നുവെന്ന പരാതി പരക്കെ സജീവമാണ്. സമൂഹമാധ്യമങ്ങളിലും പരാതികൾ നിത്യേന സജീവമാണ്. അധികൃതരുടെ ഒത്താശയിന്മേലാണ് ഈ തീവെട്ടിക്കൊള്ള നടക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന ജനങ്ങൾക്കും സുരക്ഷിതത്വം ഇല്ലെന്നും പരക്കെ പരാതി. ചുരുക്കത്തിൽ സർക്കാരിനും പൊലീസിനും ജനങ്ങൾക്കും പിടികൊടുക്കാതെ ഓട്ടോറിക്ഷകൾ ഓടുകയാണ്.
ആരോ പണ്ട് നിശ്ചയിച്ച തൃശൂർ കോർപറേഷൻ പരിധി കഴിഞ്ഞാൽപ്പിന്നെ വാടകയുടെ പകുതികൂടി വാങ്ങുന്ന പതിവ് ചൂഷണം തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്നും തുടരുകയാണ്.
ഇപ്പോഴത്തെ പുതിയ വിദ്യ കീശയിൽ നിന്ന് ഒരു കടലാസ് പൊക്കിക്കാണിക്കലാണ്. പരിഷ്കരിച്ച വാടകയാണത്രേ. മീറ്ററിൽ പ്രത്യക്ഷപ്പെടാത്ത പരിഷ്കരിച്ച വാടക. ഓട്ടോറിക്ഷ ഡ്രൈവർമാരുടെ വായിലെ പുളിച്ച തെറി ഭയന്ന് ആരും ന്യായം പറയാൻ നിൽക്കില്ല. എന്നിരുന്നാലും ചില ഡ്രൈവർമാരെങ്കിലും കോഴിക്കോട്ടെ മാതൃകാ ഡ്രൈവർമാരെ പോലെ നല്ലവരായിട്ടുണ്ടെന്നതും വാസ്തവമാണ്.
പണ്ട് തൃശൂർ കോർപറേഷൻ പരിധി വരെയുള്ള റോഡുകൾ ടാറിട്ടിരുന്ന കാലത്തുകൊണ്ടുവന്ന ഒരു താൽക്കാലിക കീഴ്വഴക്കമായിരുന്നു ഈ ''വാടക പകുതി'' വാങ്ങുന്ന ഏർപ്പാട്. അന്ന് അതിനു കാരണമായി പറഞ്ഞത് കോർപറേഷൻ പരിധി കഴിഞ്ഞുവരുന്ന പഞ്ചായത്ത് റോഡുകൾ ടാറിടാത്തതുകൊണ്ടും മോശമായതുകൊണ്ടുമെന്നാണ്. എന്നാൽ ഇന്ന് തൃശൂരിലെ ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലെയും റോഡുകൾ ടാറിട്ടു വൃത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല, കോർപറേഷൻ പരിധിയും മാറിയിട്ടുണ്ട്. പക്ഷേ തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഇന്നും ആ പഴയ കീഴ്വഴക്കം നിലനിർത്തിക്കൊണ്ട് ജനങ്ങളെ കൊള്ളയടിക്കുകയാണ്.
വസ്തുതകൾ ഇങ്ങനെയൊക്കെയാണെങ്കിലും നല്ല റോഡുകൾ നിയമവിധേയമെങ്കിലും, പൊളിച്ച് നാശമാക്കുന്നതും ഇപ്പോൾ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ആണെന്ന വസ്തുതയും ഇവിടെ മറച്ചുവയ്ക്കുന്നില്ല. ജല വകുപ്പോ പൊതുമരാമത്ത് വകുപ്പോ വാർത്താവിനിമയ വകുപ്പോ ഒരു മുന്നറിയിപ്പ് ബോഡും വച്ചുകൊണ്ട് ഇപ്പോൾ കേരളത്തിലെ നല്ല വഴികൾ പോലും വെട്ടിപ്പൊളിക്കുന്നു. ആവശ്യം കഴിഞ്ഞാൽ റോഡുകൾ പൂർവ്വ സ്ഥിതിയിലാക്കണമെന്ന നിയമങ്ങളും നിബന്ധനകളും അട്ടിമറിക്കുന്നു
അതേസമയം നിയമാനുസൃതം തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോറിക്ഷ വാടകക്ക് എടുത്താൽ ''വാടക പകുതി'' വാങ്ങുന്ന കീഴ്വഴക്കം ഇല്ലെന്നു കാണാം. അപ്പോൾ ഇത് തീവെട്ടിക്കൊള്ള തന്നെ. സർക്കാരും അധികൃതരും പൊലീസും ഈ വിഷയത്തിൽ ഇടപെടണം. മീറ്റർ അടിസ്ഥാനത്തിൽ മാത്രം ഓടാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ തയ്യാറാവണം. അവരെ അതിന് തയ്യാറാക്കേണ്ടത് സർക്കാരിന്റെയും പൊലീസിന്റെയും ഉത്തരവാദിത്തമാണ്. എല്ലാ ഓട്ടോ ഡ്രൈവർമാർക്കും നെയിം പ്ലെയിറ്റും ബാഡ്ജും നൽകണം. അവർ അതൊക്കെ ധരിക്കുകയും വേണം. ഡ്രൈവറുടെ ഫോൺ നമ്പരും പരാതിപ്പെടാനുള്ള അടുത്ത പൊലീസ് സ്റ്റേഷൻ നമ്പരും യാത്രക്കാർക്ക് കാണാവുന്ന തരത്തിൽ ഓട്ടോയിൽ പരസ്യപ്പെടുത്തണം. ഇതൊക്കെ നിയമങ്ങളിൽ എഴുതിവച്ചതുകൊണ്ടായില്ല, നടപ്പിൽ വരണം.
എന്തായാലും പരിഷ്ക്കരിച്ച വാടകയും പുതിയ മീറ്ററും ഘടിപ്പിക്കുമ്പോൾ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിലാണ് തൃശൂരിലെ ഓട്ടോറിക്ഷയെ ആശ്രയിക്കുന്ന ജനങ്ങൾ. മാത്രമല്ല, ഒട്ടോറിക്ഷയെക്കാൾ കുറഞ്ഞ വാടകക്ക് ഇപ്പോൾ യുബർ ടാക്സിയും ഓടിത്തുടങ്ങി തൃശൂരിൽ. എല്ലാംകൂടി ഒട്ടോറിക്ഷക്കാരെ മര്യാദ പഠിപ്പിക്കാമെന്ന വ്യാമോഹത്തിൽ കൂടിയാണ് തൃശൂർക്കാർ.
Stories you may Like
- രഞ്ജിത്ത് അയാളുടെ പണി ചെയ്യുന്നതാണ് നല്ലത്': തൂവാനത്തുമ്പികളുടെ നിർമ്മാതാവ്
- സിപിഎമ്മിനെ വെട്ടിലാക്കി കേന്ദ്ര ഏജൻസിയുടെ സഹകരണ ഓപ്പറേഷൻ
- മൊയ്തീന് പിന്നാലെ മറ്റൊരു സഖാവും ഇഡി കുരുക്കിൽ; എംകെ കണ്ണൻ ചെറിയ മീനല്ല!
- തൃശൂർ പൂരത്തിന് കേന്ദ്രം ആശ്വാസമൊരുക്കും
- പ്രവീൺ നാഥിന്റെ മരണത്തിൽ പങ്കാളിക്കെതിരെ വെളിപ്പെടുത്തലുമായി 'സഹയാത്രിക'
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്