Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മർദ്ദനം ഏറ്റതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ റിമാൻഡിൽ; ശ്രീലേഷ്, ഷൈജു എന്നിവരെ പിടികൂടിയത് എലത്തൂരിനടുത്ത വെങ്ങാലിയിൽ വച്ച്

മർദ്ദനം ഏറ്റതിനെ തുടർന്ന് ഓട്ടോ ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിൽ രണ്ട് സിപിഎം പ്രവർത്തകർ റിമാൻഡിൽ; ശ്രീലേഷ്, ഷൈജു എന്നിവരെ പിടികൂടിയത് എലത്തൂരിനടുത്ത വെങ്ങാലിയിൽ വച്ച്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മർദ്ദനം ഏൽക്കേണ്ടി വന്നതിന്റെ മനോവിഷമത്തിൽ ഓട്ടോ ഡ്രൈവർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് സിപിഎം പ്രാദേശിക നേതാക്കൾ റിമാൻഡിൽ. ഓട്ടോഡ്രൈവറായ രാജേഷ് ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സിപിഎം പ്രാദേശിക നേതാക്കളായ ശ്രീലേഷ്, ഷൈജു എന്നിവരെ എലത്തൂരിനടുത്ത വെങ്ങാലിയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച രാജേഷ് ഗുരുതരാവസ്ഥയിലാണ്.

ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരിൽ വച്ച് ബിജെപി പ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ രജീഷിനെ സിപിഎം പ്രാദേശിക നേതാക്കൾ അടങ്ങുന്ന സംഘം മർദ്ദിച്ചത്. എലത്തൂർ സ്റ്റാന്റിൽ ഓട്ടോ ഓടിക്കുന്നതു സംബന്ധിച്ച തർക്കത്തെത്തുടർന്നായിരുന്നു മർദ്ദനം. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ രാജേഷ് ഉടനടി ഓട്ടോറിക്ഷയിലുണ്ടായിരുന്ന പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

സിപിഎം, സിഐടിയു പ്രാദേശിക നേതാക്കളിൽനിന്ന് ഭീഷണിയുണ്ടായിരുന്നതായി രാജേഷിന്റെ ഭാര്യ രജിഷ നൽകിയ പരാതിയിൽ പറയുന്നു. ഭീഷണിപ്പെടുത്തൽ, സംഘം ചേർന്ന് ആക്രമിക്കൽ തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസിൽ സിപിഎം, സിഐടിയു പ്രവർത്തകർ ഉൾപ്പടെ മുപ്പതോളം പേർ പ്രതികളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP