Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാലകൃഷ്ണ പിള്ളയുടെ ആരോപണങ്ങൾ ബോധപൂർവ്വം; ഉപഭോക്തൃ കോടതിയിൽ അനുയായിയെ നിയമിക്കാൻ സ്വാധീനിക്കാൻ ശ്രമിച്ചൈന്ന് മന്ത്രി അനൂപ് ജേക്കബ്

ബാലകൃഷ്ണ പിള്ളയുടെ ആരോപണങ്ങൾ ബോധപൂർവ്വം; ഉപഭോക്തൃ കോടതിയിൽ അനുയായിയെ നിയമിക്കാൻ സ്വാധീനിക്കാൻ ശ്രമിച്ചൈന്ന് മന്ത്രി അനൂപ് ജേക്കബ്

കോട്ടയം: സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിനെതിരെ കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണ പിള്ള ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ഉപഭോക്തൃ കോടതിയിൽ തന്റെ അനുയായിയെ നിയമക്കണമെന്നാവശ്യപ്പെട്ട് ആർ ബാലകൃഷ്?ണപിള്ള തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായി മന്ത്രി അനുപ് ജേക്കബ് പറഞ്ഞു. ഇതിന് സാക്ഷികളും തെളിവുകളുമുണ്ടെന്നും മന്ത്രി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താനിത് നിഷേധിച്ചതോടെയാണ് ബോധപൂർവം തനിക്കെതിരെ ബാലകൃഷ്ണപിള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അനുപ് ജേക്കബ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് അനൂപ് ജേക്കബും കെ എം മാണിയും കോഴവാങ്ങി എന്നാരോപിച്ച് ബാലകൃഷ്ണ പിള്ള വിജിലൻസിന് പരാതി നൽകിയത്. കൺസ്യൂമർ ഫോറം അംഗങ്ങളുടെ നിയമനത്തിന് അനൂപ് ജേക്കബ് പണം വാങ്ങിയെന്നായിരുന്നു പിള്ളയുടെ ആരോപണം. തനിക്ക് വ്യക്തമായി ബോധ്യമുള്ള അഴിമതികളാണിതെന്നും ഇത് അന്വേഷിക്കാനുള്ള ബാധ്യത വിജിലൻസിനുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു. മന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെങ്കിലും അദ്ദേഹം അത് വാങ്ങിവെക്കുക മാത്രമാണ് ചെയ്തത്, നടപടിയെടുത്തില്ല എന്ന് പിള്ള ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ പകർപ്പുകളും വിജിലൻസിന് നൽകിയ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്. മന്ത്രിമാരുടെ അഴിമതിയുമായി ബന്ധപ്പെട്ട് മൂന്ന് കത്തുകളാണ് മുഖ്യമന്ത്രിക്ക് ബാലകൃഷ്ണ പിള്ള നൽകിയിട്ടുള്ളതെന്നാണ് സൂചന. ഇതിൽ രണ്ട് കത്തുകളാണ് വിജിലൻസിന് കൈമാറിയത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് ഇതെന്നും ബാലകൃഷ്ണ പിള്ള വ്യക്തമാക്കുന്നു.

മാണിക്കെതിരായ അഴിമതികഥ രണ്ട് മന്ത്രിമാർ തന്നെയാണ് തന്നോട് പറഞ്ഞതെന്നും ബാലകൃഷ്ണ പിള്ള വിശദീകരിക്കുന്നു. കൺസ്യൂമർ ഫെഡിലും രജസിസ്‌ട്രേഷൻ വകുപ്പിലും ജഡ്ജിമാരെ നിയമിച്ചതിൽ ക്രമക്കേടുണ്ടെന്നു കാണിച്ചാണ് അനൂപ് ജേക്കബിനെതിരെ പരാതി നൽകിയിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP