Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നതിൽ സാംസ്‌കാരിക കേരളവും പിന്നിലല്ല; ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തിൽ മുന്നിൽനിൽക്കുന്ന ആദ്യ പത്തു നഗരങ്ങളിൽ ആലപ്പുഴയും തൃശൂരും; ഒന്നാം സ്ഥാനം അമൃത്സറിനും രണ്ടാം സ്ഥാനം ഡൽഹിക്കും

കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുന്നതിൽ സാംസ്‌കാരിക കേരളവും പിന്നിലല്ല; ഏഴു വർഷം തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തിൽ മുന്നിൽനിൽക്കുന്ന ആദ്യ പത്തു നഗരങ്ങളിൽ ആലപ്പുഴയും തൃശൂരും; ഒന്നാം സ്ഥാനം അമൃത്സറിനും രണ്ടാം സ്ഥാനം ഡൽഹിക്കും

ഡൽഹി: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെയ്ക്കുന്നതിൽ മുമ്പിൽ പഞ്ചാബിലെ അമൃത്സറെന്ന് കണ്ടെത്തൽ. രണ്ടാം സ്ഥാനത്ത് ദേശീയ തലസ്ഥാനമായ ഡൽഹിയാണ്. സർക്കാർ അടുത്തിടെ പുറത്തുവിട്ട കണക്കുകളിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്.

സാംസ്‌കാരികമായും ബൗദ്ധീകമായും ഉന്നതനിലവാരം പുലർത്തുന്നുവെന്ന് അവകാശപ്പെടുന്ന കേരളവും ഇത്തരം നടപടികളിൽ പിറകിലല്ല. കുട്ടികൾ ലൈംഗിക ചൂഷണത്തിന്റെ വീഡിയോ കാണുന്നതിലും ഷെയർ ചെയ്യുന്നതിലും മുന്നിലുള്ള ആദ്യ പത്തു നഗരങ്ങളിൽ ആലപ്പുഴയും തൃശൂരും ഉൾപ്പെടുന്നു.

ആഗ്ര, കാൺപൂർ, ബാരക്പുർ, ദിമാപൂർ തുടങ്ങിയ നഗരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. 2016 ജൂലൈ ഒന്നുമുതൽ 2017 ജനുവരി 15 വരെയുള്ള കാലയളവിനുള്ളിൽ 4.3 ലക്ഷം അശ്ലീല ചിത്രങ്ങളുടെ ഫയലുകളാണ് ഷെയർ ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്.

നിലവിലുള്ള നിയമപ്രകാരം കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ കാണുന്നതും ഷെയർ ചെയ്യുന്നതും ജാമ്യമില്ലാത്ത കുറ്റമാണ്. കുറ്റം തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. എന്നാൽ പലപ്പോഴും വിദേശ സെർവറുകളിലൂടെയായിരിക്കും ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത്. അതിനാൽ കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കാൻ തടസമുണ്ടാകുന്നു.

രാജ്യത്തുള്ള ഐപി അഡ്രസുകളിൽ നിന്ന് ഇത്തരം വീഡിയോകൾ കാണുന്നതും ഷെയർ ചെയ്യുന്നതും കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഐപി അഡ്രസ് ഉപയോഗിച്ച് ഇവ ചെയ്യുന്നവർ ട്രാക്ക് ചെയ്യുന്നത് തടയുന്നതിന് വേണ്ടി ദി ഒണിയൻ റൂട്ടർ എന്ന സങ്കേതം ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചൈൽഡ് പോൺ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത് സോഷ്യൽമീഡിയയിലെ പ്രൈവറ്റ് ഗ്രൂപ്പുകൾ വഴിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2015-2016 വർഷത്തിൽ കുട്ടികളുൾപ്പെട്ട 1,540 ഓൺലൈൻ ലൈംഗിക അതിക്രമ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്റർപോൾ അറിയിപ്പ് നൽകിയിട്ടുണ്ട്.

കുട്ടികൾക്കെതിരെ ഓൺലൈനിൽ നടക്കുന്ന ലൈംഗിക അതിക്രമം തടയുന്നതിനായി ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾ, സാങ്കേതിക വിദഗ്ദർ, എൻജിഒകൾ കേന്ദ്ര മന്ത്രാലയങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി വിദഗ്ദർ എന്നിവരുൾപ്പെട്ട നാഷണൽ ദേശീയ സഖ്യം രൂപീകരിക്കണമെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ലൈംഗിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്കും കേസുകളിൽ പ്രതിചേർക്കപ്പെട്ടവർക്കും രാജ്യത്ത് പ്രവേശനം നിഷേധിക്കണമെന്നും വിസ നിഷേധിക്കണമെന്നും നേരത്തെ തന്നെ അഭിപ്രായമുയർന്നിരുന്നു. ഇതിന് വേണ്ടി മേനക ഗാന്ധി വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP