Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചെർപ്പുളശേരി പാർട്ടി ഏരിയാ കമ്മറ്റി ഓഫീസിലെ പീഡനം: തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് മന്ത്രി എ.കെ ബാലൻ; പ്രചരണങ്ങൾ ഉന്നയിക്കുന്നവർക്ക് തന്നെ അത് ഭാവിയിൽ തിരിച്ചടിയാകുമെന്നും മന്ത്രി; തിരഞ്ഞെടുപ്പ് കാലത്ത് ഇത് പതിവാണെന്നും മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും എം.ബി രാജേഷ്; സംഭവം രാഷ്ട്രീയ 'വജ്രായുധ'മാക്കുന്നുവെന്നും ആരോപണം

ചെർപ്പുളശേരി പാർട്ടി ഏരിയാ കമ്മറ്റി ഓഫീസിലെ പീഡനം: തിരഞ്ഞെടുപ്പ് മുൻപിൽ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് മന്ത്രി എ.കെ ബാലൻ; പ്രചരണങ്ങൾ ഉന്നയിക്കുന്നവർക്ക് തന്നെ അത് ഭാവിയിൽ തിരിച്ചടിയാകുമെന്നും മന്ത്രി; തിരഞ്ഞെടുപ്പ് കാലത്ത് ഇത് പതിവാണെന്നും മുൻപും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും എം.ബി രാജേഷ്; സംഭവം രാഷ്ട്രീയ 'വജ്രായുധ'മാക്കുന്നുവെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ചെർപ്പുളശ്ശേരി: തിരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കവേയാണ് സിപിഎമ്മിനെ വെട്ടിലാക്കി ചെർപ്പുളശേരി പാർട്ടി ഏരിയാ കമ്മിറ്റി ഓഫീസിൽ വെച്ച് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയും പുറത്ത് വരുന്നത്. എന്നാൽ സംഭവം വ്യാജ പ്രചരണമാണെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് സാംസ്‌കാരിക മന്ത്രി എ.കെ ബാലൻ അടക്കമുള്ള ആളുകൾ. പരാതി സംബന്ധിച്ച് ഇപ്പോൾ ഉയരുന്നത് വ്യാജ പ്രചരണമാണെന്നും ഇത്തരം പ്രചരണങ്ങൾക്ക് പിന്നിലുള്ളവർക്ക് തന്നെ ഇത് ഭാവിയിൽ വൻ തിരിച്ചടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ എം.ബി രാജേഷും പ്രതികരണം അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉണ്ടാവുക എന്നത് സ്വാഭാവികമായ ഒന്നാണെന്നായിരുന്നു എം.ബി രാജേഷ് പ്രതികരിച്ചത്.

എന്നാൽ തിരഞ്ഞെടുപ്പ് ചൂട് ശക്തമായതോടെ സംഭവത്തെ രാഷ്ട്രീയ വജ്രായുധമാക്കുവാനാണ് മറ്റ് പാർട്ടികളുടെ ശ്രമമെന്നും ആരോപണമുയരുന്നുണ്ട്. പാലക്കാട് ചെർപ്പുളശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് പരാതി നൽകിയത്. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി പ്രസവിച്ചു. മാർച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതിയെ കണ്ടെത്തി.

തുടർന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്. താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നൽകി. സിപിഎം പോഷകസംഘടനാ പ്രവർത്തകയായിരിക്കെ പാർട്ടി ഓഫീസിലെത്തിയ താൻ അതേ സംഘടനയിൽപ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെർപ്പുളശ്ശേരിയിലെ ഒരു കോളേജിൽ പഠിക്കുന്ന കാലത്ത് മാഗസിൻ തയ്യാറാക്കാൻ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

ഇതോടെ ആരോപണ വിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തി ചോദ്യം ചെയ്തു. സ്ഥലത്തെ ഒരു വർക് ഷോപ്പ് തൊഴിലാളിയാണ് യുവാവെന്നാണ് വിവരം. ഈ വീട്ടിൽ താൻ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നൽകിയിട്ടുണ്ട്. യുവതിയുടെയും യുവാവിന്റെയും കുടുംബങ്ങൾ സിപിഎം അനുഭാവികളാണ്. എന്തായാലും രണ്ട് പേരും പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. വീണ്ടും ഈ പെൺകുട്ടിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആരോപണവിധേയനായ യുവാവിനെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യും.

എന്നാൽ കേസിൽ ആരോപണ വിധേയനായ ആൾക്കും പാർട്ടിക്കും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും യുവാവിനും യുവതിക്കും പാർട്ടിയുമായി കാര്യമായ ബന്ധമില്ലെന്നും ഏത് വിധത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും് സിപിഎം ചെർപ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ.ബി സുഭാഷ് വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും എംപിയുമായ എം ബി രാജേഷ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എം.ബി രാജേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP