വയൽ നികത്തി ഫ്ളാറ്റിലേക്ക് റോഡ് നിർമ്മാണം: കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി എഐവൈഎഫ്; വില്ലേജ് ഓഫീസർക്കും കോർപ്പറേഷൻ അധികൃതർക്കും തഹസിൽദാർക്കും പരാതി നൽകിയെങ്കിലും ഫലമില്ല; ഫ്ളാറ്റിലേക്ക് മാർച്ചും പ്രതിഷേധവും
കെ.വി.നിരഞ്ജൻ
കോഴിക്കോട്: നിയമങ്ങൾ കാറ്റിൽപ്പറത്തി നഗരത്തിൽ കൊമ്മേരി അനന്തൻ ബസാറിൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ. പ്രദേശത്ത് നിർമ്മാണം പൂർത്തിയാക്കിയ ഫ്ളാറ്റിലേക്ക് വയൽ നികത്തി റോഡ് നിർമ്മിക്കുകയാണ് കമ്പനി. ഇതിനെതിരെയാണ് പ്രതിഷേധവുമായി എ ഐ വൈ എഫ് രംഗത്തെത്തിയിട്ടുള്ളത്. നിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് പ്രദേശത്തെ പാരിസ്ഥിതിക ആവാസ വ്യവസ്ഥകളെ തകിടം മറിക്കുന്ന രീതിയിൽ വയൽ നികത്തിയാണ് പാർപ്പിട സമുച്ചയത്തിലേക്ക് വഴി നിർമ്മിച്ച് കൊണ്ടിരിക്കുന്നത്. റവന്യൂ രേഖകളിലുൾപ്പടെ ഭൂമിയുടെ തരം വയൽ എന്ന് രേഖപ്പെടുത്തിയിട്ടുള്ള പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയ കോഴിക്കോട് കോർപ്പറേഷനിലും, വയൽ നികത്തി കൊണ്ടുള്ള അനധികൃത നിർമ്മാണത്തിനെതിരെ റവന്യൂ അധികാരികൾക്കും നിരവധി തവണ പരാതി നൽകിയിട്ടും നിയമലംഘനങ്ങൾക്കെതിരെ കണ്ണടച്ച് സ്വകാര്യ കമ്പനിയെ സഹായിക്കുന്ന സമീപനം അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായ സാഹചര്യത്തിലാണ് എ ഐ വൈ എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചതെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
സിപിഐ റവന്യു വകുപ്പ് ഭരിക്കുമ്പോഴാണ് പ്രതിഷേധ സമരവുമായി എ ഐ വൈ എഫിന് രംഗത്ത് വരേണ്ടിവന്നത്. വില്ലേജ് ഓഫീസർക്കും കോർപ്പറേഷൻ അധികൃതർക്കും തഹസിൽദാർക്കുമെല്ലാം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് നേതാക്കൾ പറയുന്നു. റവന്യു വകുപ്പ് അധികാരികളെല്ലാം കോൺഫിഡന്റ് ഗ്രൂപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെയാണ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് വന്നിട്ടുള്ളതെന്നും ഇവർ പറയുന്നു. ഇതേ സമയം സിപിഐ ജില്ലാ നേതാക്കൾ അധികവും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുകൂലമായി നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇത്തരമൊരു ഘട്ടത്തിൽ റവന്യു വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതിനൽകാനുള്ള ഒരുക്കത്തിലാണ് എ ഐ വൈ എഫ്.
ഫ്ളാറ്റിന്റെ നിർമ്മാണം പൂർണ്ണമായും പൂർത്തിയായി. ഫ്ളാറ്റുകളിൽ ഭൂരിഭാഗം വിൽപ്പനയും കഴിഞ്ഞു. താക്കോൽദാനം അടുത്ത ദിവസം നടക്കാൻ പോവുകയാണ്. വഴിയും ഏറെക്കുറേ വെട്ടിക്കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ കമ്പനി അധികൃതരിൽ നിന്ന് പണം വാങ്ങാനുള്ള നീക്കത്തിന്റെ ഭാഗമായാണ് എ ഐ വൈ എഫിന്റെ സമരമെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ മൂന്നു വർഷം മുമ്പ് ഫ്ളാറ്റ് നിർമ്മാണം ആരംഭിച്ചതുമുതൽ ഇവിടേക്ക് വയൽ നികത്തിയാൽ മാത്രമെ വഴിയുണ്ടാക്കാൻ കഴിയൂ എന്ന കാര്യം കമ്പനി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയതായി എ ഐ വൈ എഫ് നേതാക്കൾ പറയുന്നു. ഫ്ളാറ്റ് നിർമ്മിക്കുന്നത് സാധാരണ പറമ്പിലാണ്. അതുകൊണ്ട് തന്നെ അതിന്റെ നിർമ്മാണ പ്രവർത്തനം നടക്കുന്ന സമയത്ത് അത് തടയാൻ ശ്രമിക്കാൻ കഴിയില്ല. ഇവിടേക്ക് വഴിയുണ്ടാവില്ലെന്നും വയൽ നികത്തേണ്ടിവരുമെന്നും അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവിടെ അവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്.
രണ്ടോ മൂന്നോ സെന്റ് വയൽ മാത്രം കൈവശമുള്ള പാവപ്പെട്ടവർ വയൽ നികത്തി വീട് നിർമ്മിക്കാൻ സാധിക്കാതെ പ്രയാസപ്പെടുമ്പോഴാണ് ഏക്കർ ക ണക്കിന് വയൽ നിസ്സാരമായി കമ്പനി നികത്തുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
തങ്ങളുടെ പാർട്ടി നേതാക്കൾ ഉൾപ്പെടെ കമ്പനിയുടെ പക്ഷത്താണുള്ളതെന്ന് അറിയാമെങ്കിലും പോരാട്ടം തുടരാനാണ് എ ഐ വൈ എഫ് പ്രവർത്തകരുടെ തീരുമാനം. മുകൾത്തട്ടിലുള്ള എല്ലാവരെയും അവർ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പരാതികളൊന്നും ആരും മുഖവിലക്കെടുക്കാത്തത്. പക്ഷെ പ്രക്ഷോഭവുമായി ഏതറ്റം വരെയും പോകുമെന്നും ഇവർ പറയുന്നു.
കമ്പനി ഫ്ളാറ്റ് നിർമ്മിച്ചിരിക്കുന്നത് നിയമങ്ങൾ പലതും പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്. അഗ്നിസുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് പുതിയ ഫ്ളാറ്റ് കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നാണ് ആക്ഷേപം.
ബഹുനില കെട്ടിടത്തിന് നാലുവശവും ഫയർ എൻജിൻ ഓടിക്കാൻ കഴിയുന്ന വഴികളുണ്ടാവണമെന്നാണ് നിയമം.ഇത് പാലിക്കാത്തതുകൊണ്ട് തന്നെ തീപ്പിടുത്തമുണ്ടായാൽ ഫയർ എൻജിൻ കെട്ടിടത്തിന് അടുത്തേക്ക് പോലും എത്തിക്കാൻ കഴിയില്ല. ഈ ഫ്ളാറ്റിലേക്ക് വയലിലൂടെ റോഡ് നിർമ്മിച്ചാൽ പോലും ഫയർ എൻജിൻ എത്തിക്കാൻ സാധിക്കില്ല. കെട്ടിടത്തിന് സമീപത്തൂടെ ഒരു ഓട്ടോ പോലും ഓടിക്കാനുള്ള സ്ഥലമില്ല. വയലുകഴിഞ്ഞാൽ ആദ്യ നിലയിലേക്ക് പ്രത്യേക റാമ്പ് നിർമ്മിച്ചിരിക്കുകയാണ്. കെട്ടിടത്തിലാണ് വാഹനങ്ങളുടെ പാർക്കിംഗിന് സ്ഥലം ഒരുക്കിയത്. കെട്ടിടത്തിന് ചുറ്റുവട്ടത്തൊന്നും വാഹനം കടന്നുപോകാനുള്ള സൗകര്യമില്ല. അതുകൊണ്ട് തന്നെ അപകടമുണ്ടായാൽ ഫയർ എൻജിന് ഇവിടെയെത്തി രക്ഷാ പ്രവർത്തനം നടത്താനും കഴിയില്ല. അഗ്നരക്ഷാ സേനയുടെ എൻ ഒ സി ഈ കെട്ടിടത്തിന് ഒരു കാരണവശാലും നൽകാൻ കഴിയില്ലെന്നും ഇത്തരമൊരു കെട്ടിടത്തിന് കോർപ്പറേഷൻ ലൈസൻസ് നൽകരുതെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
കൊമ്മേരി അനന്തൻ ബസാറിൽ കോൺഫിഡന്റ് ഗ്രൂപ്പ് നിർമ്മിച്ച പാർപ്പിട സമുച്ചയത്തിലേക്ക് എ ഐ വൈ എഫ് സിറ്റി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന ജോ:സെക്രട്ടറി അഡ്വ: പി ഗവാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.അനധികൃത നിർമ്മാണങ്ങൾക്ക് കുട പിടിക്കുന്ന നിലപാട് അധികാരികൾ തിരുത്തിയില്ലെങ്കിൽ നിയമലംഘനങ്ങൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും ശക്തമായ സമരങ്ങൾക്ക് എ ഐ വൈ എഫ് നേതൃത്വം നൽകുമെന്നും ഗവാസ് പറഞ്ഞു.
എ ഐ വൈ എഫ് സിറ്റി മണ്ഡലം സെക്രട്ടറി അനു കൊമ്മേരി അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി കെ നാസർ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, അഡ്വ: കെ പി ബിനൂപ്, വി കെ ദിനേശൻ, എൻ അജയകുമാർ, എൻ അനുശ്രീ പ്രസംഗിച്ചു. റിയാസ് അഹമ്മദ്, സി കെ ബിജിത്ത്ലാൽ, എം കെ പ്രജോഷ്, കെസുജിത്ത്, കെ ഷൗക്കത്തലി, കെ എം ശ്രീജിത്ത്, കെ ആദർശ് നേതൃത്വം നൽകി.
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- താരീഖ് അൻവറിന്റെ വരവ് മഞ്ഞുരുക്കുമെന്ന പ്രതീക്ഷയിൽ കെപിസിസി
- പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്സഭയിൽ പുതിയ നേതൃത്വം വരുമോ?
- പുടിന്റെ ബിനാമി സേന ഒടുവിൽ തിരിഞ്ഞതും പുടിന് നേരേ
- ആ കാശു കിട്ടാതെ മനംനൊന്ത് ആതമഹത്യ ചെയ്ത് ശിവരാമൻ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍