പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 106 ആയി; മരിച്ചവരിൽ 78 പേരെ തിരിച്ചറിഞ്ഞു; ചിന്നിച്ചിതറിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവന്നേക്കും: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സംസ്ഥാന സർക്കാറിന്റെ ധനസഹായം
കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കയാണ്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരം ആയതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. 23 പേരുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ടുകൾ. 400 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.
ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. ഗുരുതര പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരുക്കു പറ്റിയവർക്ക് 50000 രൂപയും നൽകും. പരുക്കേറ്റവർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമായി നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
ശനിയാഴ്ച അർദ്ധരാത്രി 12 മണിക്ക് ആരംഭിച്ച വെടിക്കെട്ട് അപകടത്തിലേക്ക് നീങ്ങിയത് ഞായറാഴ്ച്ച രാവിലെ മൂന്ന് മണിയോടെയാണ്. മൂന്ന് മണിയോടെ അമിട്ട് പൊട്ടിക്കുന്ന സമയമായപ്പോൾ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോൺക്രീറ്റ് തൂണിൽ ഓട് മേഞ്ഞതാണ് കെട്ടിടം. ശക്തമായ സ്ഫോടനത്തിൽ കോൺക്രീറ്റും ഓടും ശരീരത്തിൽ തറച്ചുകയറിയാണ് പലർക്കും പരിക്കേറ്റത്.
വെടിക്കെട്ട് നടന്നു കൊണ്ടിരിക്കെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച കമ്പപ്പുരക്ക് തീപിടിച്ചാണ് ദുരന്തം ഉണ്ടായത്. രണ്ടു കിലോ മീറ്ററിനുള്ളിൽ സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി. ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും കേടുപാടുകൾ പറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എൻ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. പലരുടെയും നില അതീവ ഗുരുതരമാണ്.
രാത്രി പതിനൊന്നരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. മുൻ കാലങ്ങളിൽ മത്സര വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. എന്നാൽ, ഇത്തവണ മത്സര വെടിക്കെട്ടിന് അനുമതി നൽകിയിരുന്നില്ല. വെടിക്കെട്ട് അവസാനിക്കുന്നതിനു അര മണിക്കൂർ മുൻപാണ് അപകടം ഉണ്ടായത്. വൈദ്യുതി നിലക്കുകയും ദേവസ്വം കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തതോടെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല. ഫയർ സർവീസ് എത്തി വെള്ളം ചീറ്റി തീ കെടുത്തിയ ശേഷമാണു രക്ഷാ പ്രവർത്തനം തുടങ്ങിയത്.
മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. സജി സെബാസ്റ്റ്യൻ എന്ന പൊലീസുകാരനാണ് മരിച്ചത്. 20 ഓളം അമിട്ടുകളാണ് കമ്പപ്പുരയ്ക്കകത്ത് ഉണ്ടായിരുന്നത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. ക്ഷേത്രത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോടും ചേർന്നു നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. സമീപത്തുള്ള വീടുകൾക്കും നാശനഷ്ടമുണ്ടായി. ഒന്നരകിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്ഫോടനത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി, വാർത്താവിനിമയ സൗകര്യങ്ങൾ താറുമാറായി.
മരിച്ചവരിൽ 78 തോളം പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ ആവശ്യമാണ്. ഇതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒരേ സമയം അഞ്ച് മൃതദേഹങ്ങൾ വരെ പോസ്റ്റ് മോർട്ടം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Centre Govt has already offered medical assistance, but at present we are fully equipped: Oommen Chandy in #Kollam pic.twitter.com/2Ki0cd3VCE
— ANI (@ANI_news) April 10, 2016
വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. രക്ഷാ പ്രവർത്തനം പൂർത്തിയാക്കി. മന്ത്രിമാരായ ഷിബു ബേബി ജോൺ, വി എസ് ശിവകുമാർ എന്നിവർ രാവിലെ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ എവിടെ ചികിത്സിക്കണമെന്ന കാര്യത്തിൽ രോഗികളുടെ ബന്ധുക്കൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
CORRECTED caption: Unexploded fire crackers found in Puttingal temple, #Kollam pic.twitter.com/lm4e9nfDyH
— ANI (@ANI_news) April 10, 2016
പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആശ്വസ ധനസഹായം അനുവദിക്കുന്നതിന് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധി അനുശോഛനമറിയിച്ചതായും ദുഃഖം രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
Fire at temple in Kollam is heart-rending & shocking beyond words. My thoughts are with families of the deceased & prayers with the injured.
— Narendra Modi (@narendramodi) April 10, 2016
വെടിക്കെട്ടപകടത്തിൽ കരാറുകാർക്കും ക്ഷേത്രഭാരവാഹികൾക്കുമെതിരെ പൊലീസ് കേസെടുത്തു. രണ്ടു കരാറുകാരാണ് ഉണ്ടായിരുന്നത്. കരാറുകാരിൽ ഒരാൾ കഴക്കൂട്ടം സ്വദേശി ഉമേഷാണ്. ഇയാൾ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തത്.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പരവൂർ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും അദ്ദഹേത്തിന് ഒപ്പമുണ്ടായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് അമിത് ഷാ കേരളത്തിലെത്തിയത്.
പൊലീസ് ഉദ്യോഗസ്ഥൻ സജി സെബാസ്റ്റ്യനും ഉൾപ്പെടുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു ദുരന്തം. ശനിയാഴ്ച അർദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ടിന്റെ അവസാന ഘട്ടമാകാറായപ്പോൾ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കമ്പപ്പുരയാണ് കത്തിയത്.
വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. രക്ഷാ പ്രവർത്തനം പൂർത്തിയാക്കി. മന്ത്രിമാരായ ഷിബു ബേബി ജോൺ, വി എസ് ശിവകുമാർ എന്നിവർ രാവിലെ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ എവിടെ ചികിത്സിക്കണമെന്ന കാര്യത്തിൽ രോഗികളുടെ ബന്ധുക്കൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മത്സരകമ്പക്കെട്ടിന് കളക്ടർ അനുമതി നൽകിയിരുന്നില്ല. എന്നാൽ അവസാന നിമിഷം ഒരാൾക്കു മാത്രം അനുമതി ലഭിച്ചു.പക്ഷെ അനുമതി ലഭിക്കാതെ തന്നെ നിരവധി പേർ മ്ത്സരകമ്പക്കെട്ടിൽ പങ്കെടുത്തതാണ് അപകടത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കൊല്ലത്തേയും തിരുവനന്തപുരത്തേയും ആറ് ആശുപത്രികളിലായാണ് പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നത്. മരിച്ചവരെ തിരിച്ചറിയാനായുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
ഹെൽപ്ലൈൻ നമ്പർ: 04742512344 കൺട്രോൾ റൂം നമ്പർ: 9497960778, 9497930889 ടോൾ ഫ്രീ നമ്പർ: 1077. കലക്ടറേറ്റ് കൺട്രോൾ റൂം: 0474 2794002
കൊല്ലം ജില്ലയിൽ ചികിത്സയിലുള്ള പരിക്കേറ്റവർ
1. ഉമേഷ് (35) കഴക്കൂട്ടം
2. രഞ്ജി (22) പ്രശാന്ത് നഗർ
3. ചന്ദ്രബോസ് (35) തലയ്ക്കോട്
4. ശബരി (14) വാരിയച്ചിറ
5. അജിത്ത് (27) ചടയമംഗലം
6. വിഷ്ണു (24) പുന്നക്കുളം
7. അനി (47) പരവൂർ
8. വിനോദ് (34) പള്ളിപ്പുറം
9. വേണു (56) പരവൂർ
10. അമ്പാടി (21) മെഡിക്കൽ കോളേജ്
11. വിഷ്ണു (21) ഉള്ളൂർ
12. രമേശൻ (42) കഴക്കൂട്ടം
13. രാജേന്ദ്രൻ (50) പരവൂർ
14. രാജേന്ദ്രൻ (52) ഒഴുകുപാറ
15. ഭാസ്കരൻ (65) പരവൂർ
16. സത്യൻ (55) കഴക്കൂട്ടം
17. സതീശൻ (50) കോലിയക്കോട്
18. ജോയ് (35) ആറ്റിങ്ങൽ
19. സുരേന്ദ്രൻ (67) കഴക്കൂട്ടം
20. രാജു (38) നാവായിക്കുളം
21. രാജു (28) നാവായിക്കുളം
22. അച്ചു (14) ചിറക്കര
23. രാജേഷ് (33) പരവൂർ
24. മണികണ്ഠൻ (40) വാളത്തുങ്കൽ
25. വിഷ്ണു (18) ചിറക്കര
26. സത്യ (40) പരവൂർ
27. ഷാജി (50) പരവൂർ
28. ശരത്ത് (21) മുറിഞ്ഞപാലം
29. കണ്ണൻ (27) കഴക്കൂട്ടം
30. സജീർ (27) പരവൂർ
31. കുമാർ (37) കൊട്ടിയം
32. ബാബു (47) കൊണേ്്ടാടി
33. ഗോപു (48) കൊണേ്്ടാടി
34. സുനിൽ (33) വർക്കല
35. മനോജ് (28) നെടുങ്ങോലം
36. വൈശാഖ് (17) ചിറയിൻകീഴ്
37. നൗഷാദ് (36) പള്ളിപ്പുറം
38. രാജൻ (50) ആറ്റിങ്ങൽ
39. അനിൽകുമാർ (44) ഇടവ
40. സജീവ് (38) ആനാട്
41. അശോകൻ (48) പരവൂർ
42. ചിന്നു (18) ശീമാട്ടി
43. മുരളീധരൻ (58) കല്ലുവാതിൽക്കൽ
44. ശശിധരൻ (48) കല്ലുവാതിൽക്കൽ
45. അനുഷ് ബാബു (28) കാവനാട്
46. മണിലാൽ (34) കല്ലമ്പലം
47. സനൽകുമാർ (29) കല്ലമ്പലം
48. സജീർ (40) കണിയാപുരം
49. അഖിൽ (21) കല്ലമ്പലം
50. അമൽ ചന്ദ്രൻ (23) കല്ലമ്പലം
51. നിജു (19) കല്ലമ്പലം
52. സുരേന്ദ്രൻ (53) കുമാരപുരം
53. മധു (47) താന്നിപ്പാറ
54. രാഹൽ (18) മരുതമ്പള്ളി
55. രാജൻ (40) മരുതപ്പള്ളി
56. വിജയൻ (50) കോവൂർ
57. അനിൽ (30) പേരൂർക്കട
58. അഖിലേഷ് (24) മുടപുരം
59. സുരേഷ് (50) നെടുങ്ങോലം
60. ജ്യോതി (46) പോങ്ങുംമൂട്
61. കൊച്ചുകുഞ്ഞ് (70) പന്നിവിഴ
62. വസന്ത (30) പരവൂർ
63. പ്രസാദ് (58) ഊട്ടിക്കട
64. മധു (47) നെല്ലേറ്റ്
65. രാജീവ്
66. അമ്പിളി (33) ചെമ്പുക്കുഴി
67. സുദർശനൻ (47) വെഞ്ഞാറമൂട്
68. സുധീർ (35) ആറ്റിങ്ങൽ
69. രാജു (43) ആറ്റിങ്ങൽ
70. സുരേന്ദ്രൻ (55) മുളവന
71. അനന്തു (18) പരവൂർ
72. വനജാക്ഷി (70)് ഇടവ
73. ബിനുു (37) നിലമേൽ
74. രതീഷ് (29) കല്ലമ്പലം
75. അജിത്ത് (16) നാവായിക്കുളം
76. മഹേഷ് (21) നാവായിക്കുളം
77. മുഹമ്മദ് ഷാ (20) ചടയമംഗലം
78. ഷഹീർ (36) കൊട്ടിയം
79. ആദർശ് (16) കൊല്ലം
80. ഇന്ദിര (48) കല്ലുവാതിൽക്കൽ
81. ദിലീപ്കുമാർ (50) ചിതറ
82. ശ്രീഹരി (17) ചിറയിൻകീഴ്
തിരുവനന്തപുരത്ത് ചികിത്സയിലുള്ളവർ
1. അരുൺ (38)
2. സുഭാഷ്(24) കോല
3. നന്ദു (40) കഴക്കൂട്ടം
4. കൃഷ്ണനുണ്ണി (32) പരവൂർ
5. വിവേക് (32) ഇരവിപുരം
6. രാജേഷ് (34) പരവൂർ
7. സജിത്ത് (33) പരവൂർ
8. ഗാനി (43)പരവൂർ
9. അനീഷ് (37) നെടുങ്ങോല
10. ആകാശ്(19) പരവൂർ
11. ജോയ്സ് (35) ആറ്റിങ്ങൽ
12. ആകാശ് (24) കൊല്ലം
13. സലീഷ് (32) ആറ്റിങ്ങൽ
14. കൃഷ്ണകുമാർ (33) കുമാരപുരം
15. വിനീത് ലാൽ (26) കുമാരപുരം
16. പുഷ്പരാജൻ (50) കൊല്ലം
17. അരുൺ (34) പരവൂർ
18. സൂരജ് (11) ഇടവ
19. ചന്ദ്രപ്രസാദ് (41) കൊല്ലം
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്