ആട് ആന്റണി പിടിയിൽ; പൊലീസുകാരനെ കുത്തികൊന്ന ശേഷം നാടുവിട്ട പ്രതിയെ പൊലീസ് വലയിലാക്കുന്നത് മൂന്ന് കൊല്ലത്തിന് ശേഷം; കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയത് പാലക്കാട്ടെ ഗോപാലപുരത്തെ ഭാര്യവീട്ടിൽ നിന്ന്
മറുനാടൻ മലയാളി ബ്യൂറോ
പാലക്കാട്: പിടികിട്ടാപ്പുള്ളി ആട് ആന്റണി പിടിയിൽ. പാലക്കാട്ടെ ഗോപാലപുരത്തെ ഭാര്യയുടെ വീട്ടിൽ നിന്നാണ് പിടിയിലായത്. കൊല്ലത്ത് പൊലീസുകാരനെ കൊന്ന കേസിലെ പ്രതിയാണ് ആട് ആന്റണി. മൂന്ന് വർഷമായി ഒളിവിലായിരുന്നു ഇയാൾ.
പാലക്കാട്ടെ ഭാര്യയുടെ വീട്ടിൽ പതിവായി എത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വലവിരിച്ച പൊലീസ് ദിവസങ്ങളോളം നിരീക്ഷിച്ചശേഷമാണ് ആന്റണിയെ പിടികൂടിയത്. കൊലപാതകം, മോഷണം, എന്നിവയടക്കം നൂറോളം കേസുകളിലെ പ്രതിയാണ്. ആട് ആന്റണിക്കായി പല സ്ഥലങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസഥാനത്തിൽ മുംബൈ, കർണാടക, ഡൽഹി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ ആട് ആന്റണിക്കായി നേപ്പാളിലും പൊലീസ് സംഘം അന്വേഷണം നടത്തി. എന്നാൽ പൊലീസിനെ വെട്ടിച്ച് ഇയാൾ മുങ്ങുകയായിരുന്നു. സുകുമാരക്കുറുപ്പിന്റെ നിരയിലേക്കാണ് ആട് ആന്റണിയും നീങ്ങുന്നതെന്ന ഭയപ്പെടലിനവസാനമാണ് ആട് ആന്റണി പിടിയിലായത്. ആട് ആന്റണിയെ കണ്ടെത്താൻ നാല് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 15 ഓഫീസർമാർ ഉൾപ്പെട്ട സംഘത്തെ നിയോഗിച്ചിരുന്നു. ആന്റണിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപാ പാരിതോഷികം നൽകുമെന്ന് പൊലീസ് വാഗ്ദാനം നൽകിയിരുന്നു.
ചിറ്റൂർ ഗേപാലപുര ചെക്പോസ്റ്റിനു സമീപമുള്ള ഭാര്യവീട്ടിലെത്തിയ ആന്റണിയെ രാവിലെ എട്ടേ!ാടെയാണ് ജില്ലാ ക്രൈംസ്ക്വാഡ!ും സ്പെഷൽബ്രാഞ്ചും ചേർന്ന് പിടികൂടിയത്. വീട്ടിലേക്കു കയറുമ്പേ!ാഴായിരുന്നു അറസ്റ്റ്. പാലക്കാട്ടെ മറ്റെരു ഭാര്യയിലുള്ള മകനെ കാണാനെത്തിയതായിരുന്നു ആന്റണി. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി എം.എൽ.സുനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ആട് ആന്റണിയെ ഉച്ചയോടെ കൊല്ലംപൊലീസിനു കൈമാറും. ജില്ലാപൊലീസ് മേധാവി എൻ.വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മോഷണം, കൊലപാതകം എന്നിവയുൾപ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. ആന്റണി വർഗ്ഗീസ് എന്നാണ് യഥാർഥ പേര്. കേരള പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയാണിതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ്പരതികരിച്ചു. ഇയാളെ പിടികൂടാൻ നേതൃത്വം നൽകിയ എല്ലാ പൊലീസുകാരെയും അഭിനന്ദിക്കുന്നു. പൊലീസുകാർക്ക് വേണ്ട പാരിതോഷികം നൽകുന്നതാണ്. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മോഷ്ടാവ് കൂടിയായ ആട് ആന്റണി. പാരിപ്പള്ളിക്കു സമീപം കുളമട ജവഹർ ജങ്ഷനിൽ 2012 ജൂൺ 25നു രാത്രി 11ന് ആണ് പട്രോളിങ്ങിനിടെ മണിയൻപിള്ള കുത്തേറ്റു മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഎസ്ഐ കെ ജോയിക്കും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ജോയി ഏറെനാളത്തെ ചികിത്സയ്ക്കുശേഷം ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. പ്രതി ആട് ആന്റണിയാണെന്ന് സ്ഥിരീകരിച്ചശേഷം തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനുണ്ടായ കാലതാമസവും തുടർന്ന് പൊലീസ് തയ്യാറാക്കി പുറത്തുവിട്ട പ്രതിയുടെ ചിത്രത്തിലെ സാദൃശ്യം ഇല്ലായ്മയും പ്രതി രക്ഷപ്പെടാൻ വഴിയൊരുക്കി.
സംഭവത്തിനുശേഷം പ്രതി തിരുവനന്തപുരത്തെ വാടകവീട്ടിലെത്തി രക്തംപുരണ്ട വസ്ത്രങ്ങൾ മാറിയശേഷം കാമുകി സൂസനൊപ്പം രക്ഷപ്പെടുകയായിരുന്നു. പൊലീസുകാരെ കുത്തിയശേഷം പ്രതിക്ക് വാനിൽ രക്ഷപ്പെടാൻ അവസരമൊരുക്കിയതും പൊലീസിന്റെ ഉദാസീനതയാണെന്ന ആക്ഷേപം ഉയർന്നു. പ്രതി എത്താൻ സാധ്യതയുള്ള ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുവള്ളൂർ, ആന്ധ്രയിലെ തിരുപ്പതി, റെനിഗുണ്ട എന്നിവിടങ്ങളിലെല്ലാം പൊലീസ് അരിച്ചുപെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രതിയുടെ 16 ഭാര്യമാരെ കണ്ടെത്താനായതും ചെന്നെയിൽ പ്രതി താമസിച്ചിരുന്ന വീട്ടിൽനിന്ന് മോഷണമുതൽ നാട്ടിലെത്തിച്ചതും വാർത്തയായി. രണ്ടു ഭാര്യമാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പ്രതിയെ കണ്ടെത്താമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.
പൊലീസിന്റെ നീക്കങ്ങളെല്ലാം മുൻകൂട്ടി മനസ്സിലാക്കുന്ന വിധത്തിലായിരുന്നു ആന്റണിയുടെ രക്ഷപ്പെടൽ. ഒളിവിൽ പോയശേഷം ഭാര്യമാരുമായി പ്രതി ഫോണിൽ ബന്ധപ്പെട്ടില്ല. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ പ്രതി രക്ഷപ്പെട്ടെന്ന നിഗമനത്തിലാണ് അന്വേഷകസംഘം ഇപ്പോൾ. നൂറോളം മോഷണക്കേസിൽ പ്രതിയായ ആട് ആന്റണിയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിലും പൊലീസ് വീഴ്ച വരുത്തി. എന്നാൽ ഡിജിപിയായി സെൻകുമാർ എത്തിയതോടെ ആട് ആൻണിയെ കുടുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. അതാണ് ആട് ആന്റണിയെ പിടികൂടാനുള്ള സാഹചര്യം സൃഷ്ടിച്ചത്..
ആട് ആന്റണി ഓയൂരിലെ ഒരു വീട്ടിൽ മോഷണം നടത്തി തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാനിൽ തിരുവനന്തപുരം ഭാഗത്തേക്ക് വരുമ്പോൾ പാരിപ്പള്ളിക്ക് സമീപം പട്രോളിങ് സംഘം സംശയം തോന്നി തടയുകയായിരുന്നു. തുടർന്നാണ് മണിയൻപിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും എ.എസ്്.ഐ കെ. ജോയിയെ പരിക്കേൽപ്പിക്കുകയും ചെയ്ത് ആന്റണി രക്ഷപ്പെട്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം വർക്കലക്ക് സമീപം അയിരൂരിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായും പൊലീസ് കണ്ടെത്തിയിരുന്നു. ആന്റണിയുടെ ഭാര്യമാരുടേതുൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് പൊലീസിന്റെ ഔദ്യാഗിക വെബ്സൈറ്റിൽ ആന്റണി 'വാണ്ടഡ് ക്രിമിനലുകളുടെ' പട്ടികയിൽ ഇടം നേടുകയും ചെയ്തിരുന്നു.
കുപ്രസിദ്ധ കുറ്റവാളിയായ ആട് ആൻഡ്ണി മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നിരവധി തവണ ജയിൽ വാസം അനുഭവിച്ചു. 2008 ൽ ജയിൽ മോചനത്തിനു ശേഷം വിവിധ പൊലീസ് സ്റ്റേഷനുകളിലായി അനവധി കേസുകളിൽ പ്രതി ചേർക്കപ്പെട്ടു. ഒളിവിൽ കഴിഞ്ഞു വരവേ, 2012 ജൂണിൽ കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ വച്ച് പിടിക്കപ്പെട്ട അവസരത്തിൽ പൊലീസ് ഡ്രൈവറായ മണിയൻ പിള്ളയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെട്ടു. തുടർന്ന് നേപ്പാളിലും അന്വേഷണം നടത്തുകയുണ്ടായി. ഇയാളെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള പ്രയോജനപ്രദമായ വിവരങ്ങൾ നൽകുന്നവർക്ക് 1 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍