സൂരജിനെ എല്ലാവരും കൈയൊഴിയുന്നു; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും; പൊതുമരാമത്ത് സെക്രട്ടറിയെ കുടുക്കിയത് റിലയൻസിനോടുള്ള താൽപ്പര്യം? ആക്ഷേപത്തെ തള്ളിക്കളയാതെ മന്ത്രി; എല്ലാം നിഷേധിച്ച് സൂരജും
പാലക്കാട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഉൾപ്പെട്ട പൊതുമരാമത്ത് വകുപ്പ് സെക്രട്ടരി ടി.ഒ. സൂരജിനെതിരെ ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഈ വിഷയത്തിൽ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ആരോപണങ്ങളെല്ലാം സൂരജ് നിഷേധിച്ചു. വിഷയം സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെ സസ്പെന്റ് ചെയ്യണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഗുരുതരമായ അച്ചടക്ക ലംഘനമാണ് സൂരജ് നടത്തിയിരിക്കുന്നതെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. സൂരജിന്റെ ബാങ്ക് അക്കൗണ്ടുകളെപ്പറ്റിയും വിജിലൻസ് വിശദമായ പരിശോധന നടത്തും. 10 അക്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ബാക്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഇതിനുള്ള കത്ത് ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. റെയ്ഡിൽ കണ്ടെത്തിയ വസ്തുക്കളുടെ മൂല്യ നിർണ്ണയത്തിന് പ്രത്യേക സംഘത്തേയും വിജിലൻസ് നിയോഗിച്ചിട്ടുണ്ട്.
പൊതുമരാമത്ത് സെക്രട്ടറിയായ സൂരജുമായി ചുരുങ്ങിയ കാലത്തെ പരിചയം മാത്രമാണ് തനിക്കുള്ളതെന്നും അയാളെ വ്യക്തിപരമായി അറിയില്ലെന്നും വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് നടക്കാൻ സാധ്യതയുള്ളതിനാൽ സൂരജിന്റെ സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട ഫയലുകൾ പൂർണമായി വെളിപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഫോർജി കേബിൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് റോഡുകൾ വെട്ടിപ്പൊളിക്കാൻ റിലയൻസിന് നൽകിയ അനുമതിയുമായി ബന്ധപ്പെട്ട വാർത്തകൾ മന്ത്രി നിഷേധിച്ചിട്ടുമില്ല.
മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കൾ കുറഞ്ഞ നിരക്കിലാണ് റിലയൻസിന് കരാർ നൽകിയിരിക്കുന്നത്. രണ്ടാംഘട്ട കരാറിന് റിലയൻസിന് അനുമതി നൽകാനുള്ള കരാർ ശ്രദ്ധയിൽപെട്ട മന്ത്രി ഇടപാട് റദ്ദാക്കുകയായിരുന്നു. ക്രമക്കേടിനു സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു മന്ത്രിയുടെ നടപടി. മന്ത്രിമാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ നിഷ്കളങ്കരായിരിക്കണമെന്ന് സർക്കാരിന് നിർബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു. സൂരജിനെതിരെ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നൂം മന്ത്രി അറിയിച്ചു.
എന്നാൽ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ അനധികൃതസ്വത്തു സമ്പാദനത്തെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചില്ല. അന്വേഷണം നടക്കട്ടെ, ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആഭ്യന്തരവകുപ്പിന്റെ നടപടി സ്വാഗതാർഹമാണെന്നും പൂർണ പിന്തുണയുണ്ടെന്നും വി എം. സുധീരൻ പറഞ്ഞു.
അതേസമയം പൊതുമരാമത്ത് സെക്രട്ടറി സൂരജ് അനധികൃത സ്വത്ത് സമ്പാദന ആരോപണം നിഷേധിച്ചു. തനിക്ക് കണക്കിൽ കവിഞ്ഞ സ്വത്തുക്കളില്ലെന്ന് സൂരജ് പറഞ്ഞു. സർക്കാരിന് കൃത്യമായി നികുതി അടയ്ക്കുന്നുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്തത് സഹോദരിയുടെ സ്ഥലം വിറ്റ പണമാണ്. കേരളത്തിന് പുറത്ത് നിക്ഷേപമില്ലെന്നും റിലയൻസിൽ നിക്ഷേപമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ടി.ഒ. സൂരജ് പറഞ്ഞു.
തനിക്ക് റിലയൻസിൽ 17 ഓഹരികളുണ്ടെന്നും സൂരജ് സമ്മതിക്കുന്നു. വിജിലൻസ് പരിശോധനയിൽ വീട്ടിൽ നിന്നും കണ്ടെത്തിയ പണം സഹോദരിയുടേതാണെന്നും സഹോദരിയുടെ മകളുടെ വിവാഹാവശ്യങ്ങൾക്കുള്ള പണമായിരുന്നു പിടിച്ചെടുത്തതെന്നും ടി ഒ സൂരജ് പറഞ്ഞു. അനധികൃതമായ നിക്ഷേപങ്ങൾ തനിക്ക് ഇല്ലെന്നും ടി ഒ സൂരജ് വ്യക്തമാക്കി. എല്ലാ രേഖകളും വിജിലൻസ് ആവശ്യപ്പെട്ടാൽ ഹാജരാക്കുമെന്നും കോയമ്പത്തൂരിൽ തനിക്ക് ഫൽറ്റില്ലെന്നും സൂരജ് പ്രതികരിച്ചു.
കേരളത്തിന് പുറത്ത് വസ്തുക്കൾ ഇല്ല. കേരളത്തിൽ ഉള്ളത് തന്നെ ലോൺ എടുത്ത് വാങ്ങിയവയാണ് എന്നും സൂരജ് പറഞ്ഞു. അനധികൃത വിദേശ യാത്രകൾ നടത്തിയിട്ടില്ല. 1986 ൽ വാങ്ങിയ സ്ഥലത്താണ് ഇപ്പോൾ താമസിക്കുന്നത്. തനിക്ക് റിലയൻസിൽ 17 ഓഹരികളുണ്ട്. റിലയൻസിന് കേബിൾ വലിക്കാനുള്ള ഫയൽ മന്ത്രി കാണാതെയാണ് തയ്യാറാക്കിയത്. മന്ത്രി ഇടപെട്ട് റിലയൻസിന്റെ ഫയൽ തടഞ്ഞു എന്നത് ശരിയാണ്. പക്ഷെ റിലയൻസ് ഇപ്പോഴും റോഡിലൂടെ കേബിൾ വലിക്കുന്നത് മറക്കരുതെന്നും ടി ഒ സൂരജ് പറഞ്ഞു.
അതിനിടെ സൂരജിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം രംഗത്ത് എത്തി. കേസിൽപ്പെട്ട സൂരജിനെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടണം. രാഹുൽ ആർ നായർക്കെതിരായ നടപടി ടിഒ സൂരജിന്റെ കാര്യത്തിലും വേണമെന്ന് വി എസ് ആവശ്യപ്പെട്ടു. ഭരണമുന്നണിയിലെ ഒരു പ്രമുഖ കക്ഷി സൂരജിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദൻ ആരോപിച്ചു.
വിജിലൻസ് പരിശോധനയിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെ സസ്പെന്റ് ചെയ്യണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മന്ത്രിമാരുടെ ഓഫീസുകളിലടക്കം കൈക്കൂലി ഇടപാടുകൾ നടക്കുന്നെന്ന ആക്ഷേപം ശക്തമായിരിക്കുന്നതിനിടെയാണ് ഒരു ഐ.എ.എസ് ഓഫീസറുടെ ഞെട്ടിക്കുന്ന അവിഹിത സ്വത്ത് ഇടപാടുകൾ പുറത്തു വന്നിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ സൂരജ് ഇരുപതു കോടിയുടെ അഴിമതി നടത്തിയെന്നാണ് തെളിഞ്ഞിരിക്കുന്നതെന്നും ഈ അഴിമതിക്കു പിന്നിൽ പ്രവർത്തിച്ച കൂട്ടുപങ്കാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള സമഗ്രമായ അന്വേഷണം വേണമെന്നും പിണറായി ആവശ്യപ്പെട്ടു.
സൂരജ് അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തലിൽ നിന്ന് മുസ്ലിം ലീഗിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ആരോപണമുയർത്തി. മാണിക്ക് പിന്നാലെ കോണിയും അഴിമതി ആരോപണത്തിൽ വന്നുവെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പൊതുമരാമത്ത് സെക്രട്ടറിഅനധികൃത സ്വത്ത് സമ്പാദനക്കേസിൽ കുടുങ്ങിയതിൽ നിന്ന് മുസ്ലിം ലീഗിന് കൈകഴുകാൻ കഴിയില്ല. വർഷങ്ങളായി ലീഗ് മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിലാണ് സൂരജ് പ്രവർത്തിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സർക്കാർ നടത്തുന്ന അഴിമതിയിൽ ഇടനിലക്കാരനാണ് പൊതുമരാമത്ത് സെക്രട്ടറി സൂരജെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പ്രതികരിച്ചു. പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാർക്കും അഴിമതിയിൽ പങ്കുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നടത്തുന്ന അഴിമതിക്ക് സൂരജിനും പണം സമ്മാനിക്കുന്നു. റിയലൻസുമായുള്ള ഇടപാടിൽ പണം നൽകുന്നതിനെ സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിയും, ടി.ഒ. സൂരജും തമ്മിൽ തർക്കമുണ്ടായിരുന്നു. ദേശീയപാതയിലെ എല്ലാ ജോലികളും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുമെന്നു പറഞ്ഞതിലും അഴിമതിയുണ്ട്. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെക്കുരിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു.
സൂരജിനെ സസ്പെൻഡു ചെയ്ത് സ്വത്തുവകകൾ സർക്കാരിലേക്കു കണ്ടു കെട്ടണം. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നിലപാട് വ്യക്തമാക്കണം. മാറാട് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിൽ സൂരജിനെക്കുറിച്ച് പരാമർശിച്ചതെല്ലാം ഇപ്പോൾ സത്യമാണെന്നു തെളിഞ്ഞിരിക്കുകയാണ്. സൂരജിനെതിരെയുള്ള വിജിലൻസ് അന്വേഷണം ഗൗരവത്തോടെ മുന്നോട്ടു പോകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്