Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സെൻകുമാറിനോട് ജനങ്ങൾക്ക് അസംതൃപ്തി ഉണ്ടായിരുന്നെന്ന് മന്ത്രി ബാലൻ; പുറ്റിങ്ങൽ വെടിക്കെട്ടിലെ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ സർക്കാർ തുടർനടപടി പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും നിയമമന്ത്രി

സെൻകുമാറിനോട് ജനങ്ങൾക്ക് അസംതൃപ്തി ഉണ്ടായിരുന്നെന്ന് മന്ത്രി ബാലൻ; പുറ്റിങ്ങൽ വെടിക്കെട്ടിലെ വീഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ സർക്കാർ തുടർനടപടി പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും നിയമമന്ത്രി

തിരുവനന്തപുരം: ടിപി സെൻകുമാറിനെതിരെ വിമർശനവുമായി നിയമമന്ത്രി എകെ ബാലൻ രംഗത്തെത്തി. സെൻകുമാറിനെതിരെ ജനങ്ങൾ അസംതൃപ്തിയുണ്ടായിരുന്നുവെന്നാണ് മന്ത്രി പ്രതികരിച്ചത്.

ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന നീക്കിയതിനെതിരെ ടിപി സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് കടുത്ത തിരിച്ചടി ഉണ്ടായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ പൊലീസിന് ഗുരുതര വിഴ്‌ച്ചയുണ്ടായി.

വീഴ്‌ച്ച വരുത്തിയവർക്കെതിരെ ആഭ്യന്ത്ര സെക്രട്ടറി റിപ്പോർട്ട് നൽകി. എന്നിട്ടും യുഡിഎഫ് സർക്കാർ നടപടിയെടുത്തില്ല. എൽഡിഎഫ് സർക്കാർ തുടർനടപടി പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും എകെ ബാലൻ പറഞ്ഞു. വിഷയത്തിൽ സർക്കാർ എന്തു തുടർ നടപടിയെടുക്കുമെന്ന് ചർച്ചകൾ തുടരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

സെൻകുമാറിനെ പൊലീസ് മേധാവിയാക്കാൻ സുപ്രീംകോടതി ഇന്ന് നിർദ്ദേശിക്കുകയായിരുന്നു. മതിയായ കാരണമില്ലാതെയാണ് സെൻകുമാറിനെ സ്ഥലം മാറ്റിയത്. പുറ്റിങ്ങൽ കേസും ജിഷാ വധക്കേസും പുറത്താക്കാൻ മതിയായ ന്യായീകരണമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അധ്യക്ഷനായ മദൻ ബി ലോക്കൂർ ആണ് വിധി പ്രസ്താവിച്ചത്. കേസിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയായിരുന്നു. ടി.പി. സെൻകുമാറിന് ഇനി രണ്ടുമാസമേ സർവീസ് കാലാവധിയുള്ളു. ഈ രണ്ടു മാസം സെൻകുമാറിന് പൊലീസ് മേധാവിയാകാൻ കഴിയും.

ഈ കേസിൽ വാദത്തിന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണു സർക്കാരിനു വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവർത്തികളിൽ ജനത്തിനു അതൃപ്തിയുണ്ടായാൽ പൊലീസ് നിയമത്തിലെ 97 പ്രകാരം മാറ്റാൻ സർക്കാരിനു അധികാരമുണ്ട്. ജിഷാകേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻപോലും കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സെൻകുമാർ സംരക്ഷിക്കാൻ ശ്രമിച്ചു.

പുറ്റിങ്ങൽ അപകടത്തിൽ പൊലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായി. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം കൊല്ലം ജിലാഭരണക്കൂടത്തെ പഴിചാരാനാണു സെൻകുമാർ ശ്രമിച്ചത്. എന്നാൽ സർക്കാരിന്റെ ഈ വാദങ്ങൾ തള്ളിയാണ് കോടതി വിധി ഉണ്ടായത്.

ജിഷക്കേസ്, പുറ്റിങ്ങൽ കേസുകൾ ഉന്നയിച്ച് സെൻകുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി. സെൻകുമാറിനെ മാറ്റാൻ സർക്കാർ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ കോടതി തള്ളി. സർക്കാർ നീതിയുക്തമായല്ല പെരുമാറിയതെന്നും അതുകൊണ്ട് തന്നെ ഹൈക്കോടതിയുടേയും ട്രിബ്യൂണലിന്റേയും ഉത്തരവ് റദ്ദാക്കുന്നതിൽ വിയോജിപ്പില്ലെന്ന് കോടതി പറഞ്ഞു.

അതു കൊണ്ട് ക്രമസമാധാന ചുമതലയുള്ള പൊലീസ് മേധാവി സ്ഥാനം സെൻകുമാറിന് തിരിച്ച് നൽകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു. സർക്കാരിന്റെ അനിഷ് ടത്തെ തുടർന്ന് ഒഴിവാക്കിയ അതേ കസേരയിലേക്ക് സെൻകുമാർ തിരിച്ചെത്തുന്നു എന്നതാണ് വിധിയുടെ ഏറ്റവും വലിയ പ്രാധാന്യം.

നിയമനം നൽകി രണ്ടുവർഷത്തേക്ക് സ്ഥലംമാറ്റരുതെന്ന പ്രകാശ് സിങ് കേസിലെ നിർദ്ദേശം സെൻകുമാറിന്റെ കാര്യത്തിൽ ബാധകമല്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഈ നിരീക്ഷണമാണ് കോടതി തള്ളിയത്. സ്ഥലംമാറ്റിയ നടപടി നിലവിലുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നാണു സെൻകുമാറിന്റെ വാദം കോടതി അംഗീകരിച്ചു. ജിഷ, പുറ്റിങ്ങൽ കേസുകളിൽ വീഴ്ച വരുത്തിയിട്ടില്ല.

സ്ഥലംമാറ്റുന്നതുമായി ബന്ധപ്പെട്ട പൊലീസ് നിയമത്തിലെ വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദുചെയ്യണമെന്നും സെൻകുമാറിന്റെ അഭിഭാഷകൻ ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു. തന്നെ ഡി.ജി.പി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ നൽകിയ ഹർജി കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും ഹൈക്കോടതിയും തള്ളിയതിനെ തുടർന്നാണ് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP