ദുരന്തമുണ്ടാക്കിയത് ഡീസൽ അടിച്ച ശേഷം ചീറിപാഞ്ഞെത്തിയ വള്ളം; ഇടി ഉറപ്പായതോടെ പുരുഷന്മാർ കായലിലേക്ക് എടുത്തു ചാടി; കൂട്ടിയിടിയിൽ ബോട്ട് ബിസ്ക്കറ്റ് പോലെ പൊടിഞ്ഞു; കരയിൽ നിന്ന വിദേശികൾ രക്ഷാപ്രവർത്തകരായി; മരിച്ചത് പിന്നിൽ നിന്ന് യാത്ര ചെയ്ത ആറുപേർ; വള്ളം ഓടിച്ച സ്രാങ്ക് അറസ്റ്റിൽ; ഫോർട്ട് കൊച്ചിയിൽ രക്ഷാപ്രവർത്തനം തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഫോർട്ട് കൊച്ചിയിൽ യാത്രാ ബോട്ടു മുങ്ങി ആറു മരണം. ഫോർട്ട് കൊച്ചിയിലെ കമാലക്കടവിലാണ് യാത്രാബോട്ടും മത്സ്യബന്ധന ബോട്ടും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിൻ ഭാഗത്തേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1.40നാണ് അപകടമുണ്ടായത്. രണ്ടു പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ആറുപേർ മരിച്ചതായി സ്ഥിരീകരിച്ചു. ഫോർട്ട് കൊച്ചി അമരാവതി സ്വദേശി വോൾഗ (12), വൈപ്പിൻ അഴീക്കൽ സ്വദേശി സൈനബ, മട്ടാഞ്ചേരി പുതിയ റോഡ് മഹാജനവാടി സ്വദേശി സുധീർ, കാളമുക്ക് സ്വദേശി അയ്യപ്പൻ, ഫോർട്ട് കൊച്ചി സ്വദേശി ജോസഫ്, ചെല്ലാനം സ്വദേശി സിന്ധു എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. നാലുപേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പെട്രോൾ അടിച്ച ശേഷം അതിവേഗം വരികയായിരുന്ന മത്സ്യബന്ധന വള്ളമാണ് ബോട്ടിൽ ഇടിച്ചത്. കൂട്ടിയിടിച്ചതിനെ തുടർന്ന് യാത്രബോട്ട് രണ്ടായി പിളർന്ന് തലകീഴായി മറിയുകയായിരുന്നു.
വൈപ്പിനിൽനിന്നു നിറയെ യാത്രക്കാരുമായി ഫോർട്ട് കൊച്ചിയിലേക്കു വന്ന വർഷ എന്ന ബോട്ടാണു ഫോർട്ട് കൊച്ചി ജങ്കാർ ജെട്ടിക്ക് 100 മീറ്റർ അകലെ ആഴമുള്ള ഭാഗത്ത് അപകടത്തിൽപ്പെട്ടത്. 35 വർഷത്തോളം കാലപ്പഴക്കം ചെന്ന സ്വകാര്യ ബോട്ടാണിത്. അഴിമുഖത്തു നിന്നു വേഗത്തിൽ വരികയായിരുന്ന യന്ത്രം ഘടിപ്പിച്ച മൽസ്യബന്ധന വള്ളം യാത്രാ ബോട്ടിന് കുറുകേ ഇടിച്ചു കയറുകയായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി പിളർന്നു മുങ്ങുകയായിരുന്നെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. ഈ റൂട്ടിൽ സർവീസിനായി കൊച്ചി നഗരസഭ കരാർ നൽകിയിരിക്കുന്ന ബോട്ടാണിത്. കാലപ്പഴക്കമുള്ള ബോട്ടിന്റെ അവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നതാണ്.
ബോട്ടിനെ ലക്ഷ്യമാക്കി ചീറിപാഞ്ഞ് വള്ളം വരുന്നത് കണ്ടപ്പോൾ തന്നെ ബോട്ടിലുള്ളവർ ദുരന്തം തിരിച്ചറിഞ്ഞു. ബോട്ടിന്റെ സൈഡിലുണ്ടായിരുന്ന പുരുഷന്മാർ കായലിലേക്ക് ചാടി. നീന്തലറിയാവുന്ന സ്ത്രീകളും ചാടി രക്ഷപ്പെട്ടു. ബോട്ടിൻ പിൻഭാഗത്ത് നിന്നവരാണ് മരണമടഞ്ഞ്. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് 100 മീറ്ററോളം അകലെയാണ് അപകടം. കപ്പൽ ചാലായതിനാൽ ഈ ഭാഗത്ത് ആഴമേറെയാണ്. തീരത്ത് നിന്ന് അടുത്തായതിനാൽ ബോട്ട് മറിയുന്നത് നാട്ടുകാർ കണ്ടു. അവർ ഉടൻ ത്ന്നെ കായലിലേക്ക് എടുത്ത് ചാടി രക്ഷാ പ്രവർത്തനം തുടങ്ങി. വിദേശികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഇതിന് സമീപം നിറുത്തിയിരുന്ന വിനോദ സഞ്ചാരികളുടെ ബോട്ടും രക്ഷാ പ്രവർത്തനത്തിൽ സജീവമായി. ലൈഫ് ജാക്കറ്റുകളും മറ്റും അവർ കായലിലേക്ക് എടുത്തെറിഞ്ഞു. ഈ രക്ഷാപ്രവർത്തനമാണ് മരണ സംഖ്യ കുറച്ചത്.
പിന്നീട് കോസ്റ്റ് ഗാർഡും പൊലീസും ഫയർഫോഴ്സുമെല്ലാം എത്തി. ഇതോടെ രക്ഷാപ്രവർത്തനം ഊർജ്ജിതമായി. ബോട്ടിൽ മുപ്പതിലേറെപ്പേർ യാത്ര ചെയ്തിരുന്നുവെന്നാണു കരുതുന്നത്. കോസ്റ്റ് ഗാർഡും മറൈൻ വിഭാഗവും തിരച്ചിൽ നടത്തുകയാണ്. ഇരുപത്തിയാറു പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കൂട്ടിയിടിയെത്തുടർന്ന് ബോട്ട് തലകീഴായി മറിഞ്ഞിരുന്നു. ഫോർട്ട് കൊച്ചി-വൈപ്പിൻ ബോട്ടാണ് മുങ്ങിയത്. എത്രപേർ ബോട്ടിലുണ്ടായിരുന്നു എന്നു വ്യക്തമായ കണക്കുകൾ ഇതുവരെ ആർക്കും നൽകാനായിട്ടില്ല. 28 ടിക്കറ്റുകളാണ് യാത്രാ ബോട്ടിനു നൽകിയിരുന്നതെന്ന് ഫെറി അധികൃതർ അറിയിച്ചു. പക്ഷേ, അധികമാളുകൾ കയറിയിരുന്നോ എന്ന കാര്യം അധികൃതർക്കു വ്യക്തമായി പറയാൻ ആകുന്നില്ല.
അതുകൊണ്ട് തന്നെ അനിശ്ചിതാവസ്ഥ തുടരുകയാണ്. ഇവിടം കപ്പൽ ചാലായതിനാൽ ആഴമേറെയാണ്. ബോട്ടിൽ കുടുങ്ങിയവർക്കായും തിരച്ചിൽ തുടരുകയാണ്. മുങ്ങിയ ബോട്ട് കെട്ടിവലിച്ചു കൊണ്ട് കരയിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. നാളെയും തെരച്ചിൽ വേണ്ടി വരുമെന്നാണ് സൂചന. തീരത്തിനടുത്തായാണ് ബോട്ട് മറിഞ്ഞത് എന്നതിനാൽ അപകടം ഉണ്ടായ ഉടനെ തന്നെ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചു. കൂടുതൽ പേരും നീന്തി രക്ഷപ്പെട്ടുവെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിന് നാവികസേനയുടെ സഹായം തേടിയിരുന്നു. അതും കൃത്യസമയത്ത് തന്നെ ലഭിച്ചു.
രക്ഷപ്പെട്ട യാത്രക്കാർക്ക് 'കെമിക്കൽ ന്യൂമോണിയ' എന്ന രോഗാവസ്ഥയെന്ന് ഡോക്ടർമാർ. ഡീസൽ അടങ്ങിയ വെള്ളം യാത്രക്കാരുടെ ശ്വാസകോശത്തിനുള്ളിൽ കയറിയതാണ് ഈ രോഗാവസ്ഥക്ക് കാരണം. നാലു പേർ സൗത്തിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. ഇവരുടെ നില ഗുരുതരമാണ്. സ്ഥിരം യാത്രക്കാർക്ക് പുറമെ കുട്ടികളടക്കം വിനോദ യാത്രക്കെത്തിയ നിരവധി പേരും ബോട്ടിലുണ്ടായിരുന്നു.
ആശുപത്രിയിൽ ചികിൽസയിലുള്ളവരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചു. ഉന്നതതല അന്വേഷണം മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുമെന്നും വ്യക്തമാക്കി. ചികിൽസയിലുള്ളവരുടെ ചിലവും സർക്കാർ വഹിക്കും.
സർക്കാർ കെടുകാര്യസ്ഥതയെന്ന് വി എസ്
ഫോർട്ട് കൊച്ചിയിലെ ബോട്ട് ദുരന്തത്തിന് കാരണം സർക്കാരിന്റെയും കോർപ്പറേഷന്റെയും കെടുകാര്യസ്ഥതയാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ. 35 വർഷം പഴക്കമുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടമേഖലയിലൂടെ യാത്ര ചെയ്യുന്നതിന് നിയന്ത്രണമോ സുരക്ഷാക്രമീകരണങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. ബോട്ടിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിന് കാര്യമായ സംവിധാനങ്ങൾ ഇല്ലെന്നും വി എസ് ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വി എസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍