Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട് ഡിവിഷനിൽ ഒന്നും തിരുവനന്തപുരം ഡിവിഷൻ മൂന്നും; വന്ദേഭാരത് എക്സ്‌പ്രസിനായി നാല് പ്രത്യേക സബ് സ്റ്റേഷനുകൾ വരുന്നു; യാഥാർത്ഥ്യമാകുന്നത് 11000/750 വോൾട്ട് സബ്സ്റ്റേഷനുകൾ

പാലക്കാട് ഡിവിഷനിൽ ഒന്നും തിരുവനന്തപുരം ഡിവിഷൻ മൂന്നും; വന്ദേഭാരത് എക്സ്‌പ്രസിനായി നാല് പ്രത്യേക സബ് സ്റ്റേഷനുകൾ വരുന്നു; യാഥാർത്ഥ്യമാകുന്നത് 11000/750 വോൾട്ട് സബ്സ്റ്റേഷനുകൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: വന്ദേഭാരത് തീവണ്ടികളുടെ അറ്റകുറ്റപ്പണിക്കായി കേരളത്തിലെ രണ്ട് ഡിവിഷനുകളിൽ നാല് പ്രത്യേക സബ് സ്റ്റേഷനുകൾ ഒരുക്കുന്നു. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ മംഗളൂരു സെൻട്രൽ, നാഗർകോവിൽ, തിരുവനന്തപുരം, എറണാകുളം എന്നിവയാണ് അവ. 11000/750 വോൾട്ട് സബ്സ്റ്റേഷനുകളാണ് വരുന്നത്. എറണാകുളത്തും തിരുവനന്തപുരത്തും ടെൻഡർ നൽകി. ഇതോടെ തിരുവനന്തപുരം-കണ്ണൂർ, തിരുവനന്തപുരം-കോഴിക്കോട്, എറണാകുളം-മംഗളൂരു വന്ദേഭാരത് റൂട്ടിന് സാധ്യതയേറി.

വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പിറ്റ്ലൈനിൽ സ്ഥാപിച്ചാൽ 750 വോൾട്ട് വൈദ്യുതിയാണ് കടത്തിവിടേണ്ടത്. ഇത് കോച്ചുകളിലെത്തിക്കണം. അതിനാണ് സ്റ്റെപ്പ് ടൗൺ ട്രാൻസ്ഫോർമർ ഉപയോഗിച്ചുള്ള പ്രത്യേക സബ്സ്റ്റേഷൻ നിർമ്മിക്കുന്നത്.വന്ദേഭാരത്, മെമു, പ്രത്യേക വണ്ടികളിൽ ഹെഡ് ഓൺ ജനറേഷനാണ് ഉപയോഗിക്കുന്നത്.വണ്ടി ഓടിക്കാനുള്ള വൈദ്യുതി മുകളിലെ ലൈനിൽനിന്ന് എൻജിൻ (ലോക്കോ) ഏരിയയിലേക്ക് എത്തിക്കുന്ന സംവിധാനമാണിത്.

എന്നാൽ, പിറ്റ് ലൈനിൽ വന്ദേഭാരത് കോച്ചുകൾ കയറ്റിയാൽ എൻജിൻ വേർതിരിക്കും. അപ്പോൾ എൻജിൻ വഴിയുള്ള വൈദ്യുതി കിട്ടില്ല. അതിനാലാണ് പ്രത്യേകം സബ്സ്റ്റേഷനിൽ നിന്ന് വൈദ്യുതി കടത്തിവിടുന്നത്. മറ്റു പുതിയ വണ്ടികളിൽ എൻഡ് ഓൺ ജനറേഷൻ (ഇ.ഒ.എച്ച്.) സംവിധാനമാണ്. ഈ വണ്ടികളിൽ പവർ കാർ (ജനറേറ്റർ കാർ) ഉണ്ട്. എൻജിൻ മാറ്റിയാലും പവർകാർ വഴി വൈദ്യുതിയെടുക്കാം

ചെറിയ അറ്റകുറ്റപ്പണിക്ക് വൈദ്യുതിസംവിധാനവും പിറ്റ്ലൈനും മൂന്നിടത്ത് വരുമ്പോൾ മൂന്ന് റൂട്ടുകൾക്കാണ് സാധ്യതയേറിയത്. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടിലാണ് ഓടുന്നത്. ഈ റൂട്ട് 496 കിലോമീറ്ററാണ്. ദിവസം രണ്ടു സർവീസുണ്ട്. ഇതിന് സമാനമായ യാത്രയാണ് കേരളത്തിലും പരിഗണിക്കുക.

തിരുവനന്തപുരം-കോഴിക്കോട് (413 കി.മീ.), തിരുവനന്തപുരം- കണ്ണൂർ/കാസർകോട് (502 കി.മീ., 588 കി.മീ.), എറണാകുളം-മംഗളൂരു (413 കി.മീ.) റൂട്ടുകൾ റെയിൽവേയ്ക്ക് മുന്നിലുണ്ട്. തിരുവനന്തപുരം-മംഗളൂരു യാത്രയ്ക്ക് 634 കിലോമീറ്റർ ഉള്ളതിനാൽ രണ്ട് സർവീസിന് സമയപ്രശ്‌നം വരും. ജനശതാബ്ദി എക്സ്‌പ്രസ് റൂട്ടിനാണ് പരിഗണനയെങ്കിൽ കാസർകോടും ഉണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP