Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈപ്പിനിൽ കുടുംബത്തിലെ മൂന്നുപേർ കൂട്ടആത്മഹത്യ ചെയ്തു; വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛനെയും അമ്മയെയും മകളെയും; ജീവനെടുക്കാനുള്ള തീരുമാനം ഒരുമിച്ചെടുത്തതെന്ന് കുടുംബം എഴുതിയ ആത്മഹത്യക്കുറിപ്പ്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

വൈപ്പിനിൽ കുടുംബത്തിലെ മൂന്നുപേർ കൂട്ടആത്മഹത്യ ചെയ്തു; വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛനെയും അമ്മയെയും മകളെയും; ജീവനെടുക്കാനുള്ള തീരുമാനം ഒരുമിച്ചെടുത്തതെന്ന് കുടുംബം എഴുതിയ ആത്മഹത്യക്കുറിപ്പ്; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

വൈപ്പിൻ; അച്ഛനും അമ്മയും മകളും അടങ്ങുന്ന മൂന്നംഗ കുടുംബം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. പുതുവൈപ്പ് ആനക്കാരൻ വീട്ടിൽ സുഭാഷ് (54), ഭാര്യ ഗീത (53), മകൾ നയന (24) എന്നിവരെയാണ് ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തു.

സഹോദരങ്ങൾക്കും പൊലീസിനുമായി എഴുതിയ കത്തുകളിൽ ഒരുമിച്ചു തീരുമാനം എടുത്ത് ജീവനൊടുക്കുകയാണെന്നാണ് എഴുതിയിരിക്കുന്നത്. മറ്റാരും മരണത്തിന് ഉത്തരവാദികളല്ലെന്നും കത്തുകളിലുണ്ട്. ഞാറയ്ക്കൽ സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. മുരളി ഇൻക്വസ്റ്റ്് നടത്തി. മൃതദേഹങ്ങൾ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും.

സുഭാഷിന്റെ സഹോദരൻ സുരേഷ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ജോലിക്കായി ബെംഗളൂരുവിൽ പോയിരുന്ന നയനയെ പിന്നീട് കണ്ടെത്താനാകാത്തതിനെ തുടർന്ന് ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഒന്നര മാസം മുൻപായിരുന്നു ഈ സംഭവം. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും ചെയ്തിരുന്നു.തുടർന്ന് ഞായറാഴ്ച നയന വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത കൂട്ട ആത്മഹത്യ. ദുരന്തത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP