വാട്സ് ആപ്പിലെ സന്ദേശങ്ങൾ 90 ദിവസങ്ങൾക്കകം ഡിലീറ്റ് ചെയ്താൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീഷണി ഒഴിവായി; സന്ദേശങ്ങൾ പരിശോധിക്കാനുള്ള നീക്കം ഉപേക്ഷിച്ചു കേന്ദ്ര സർക്കാർ; വിജയിക്കുന്നത് സൈബർ ആക്ടിവിസത്തിന്റെ പ്രതിഷേധം
ന്യൂഡൽഹി: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ പരിശോധിക്കാനുള്ള നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറി. സൈബർ സുരക്ഷയെ മുൻനിർത്തി വെബ്സൈറ്റുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിൽനിന്ന് വാട്സാപ്പ്, എസ്എംഎസ്, ഗൂഗിൾ ഹാങ്ങൗട്ട്സ് തുടങ്ങിയവയ ഒഴിവാക്കാൻ കേന്ദ്ര ഐ ടി മന്ത്രാലയം തീരുമാനിച്ചു. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഉയർന്ന പ്രതിഷേധമാണ് ഈ പിന്മാറ്റത്തിന് കാരണം.
വാട്സാപ്പിലൂടെയും മറ്റും അയക്കുന്ന ഓരോ സന്ദേശവും പരിശോധിക്കാനുള്ള നീക്കത്തിലായിരുന്നു കേന്ദ്രം. എന്നാൽ, ദേശീയ എൻക്രിപ്ഷൻ നയത്തിൽനിന്ന് ഇത്തരം സന്ദേശവാഹക ആപ്ലിക്കേഷനുകളെ ഒഴിവാക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. സോഷ്യൽ മീഡിയ സൈറ്റുകളുടെയും വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സൈറ്റുകളുടെയും ഉള്ളടക്കം പരിശോധിക്കുന്നതിൽ നിന്നാണ് കേന്ദ്രം പിന്മാറിയത്. ഇന്റർനെറ്റ് ബാങ്കിങ് സൈറ്റുകളെയും പേയ്മെന്റ് ഗേറ്റ്വേകളെയും പാസ്വേഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എന്നാൽ, വാട്സാപ്പിലൂടെയും മറ്റും കൈമാറുന്ന സന്ദേശങ്ങൾ മൂന്നുമാസത്തേയ്ക്ക് ഡിലീറ്റ് ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം കേന്ദ്രം നേരത്തെ നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. പൊലീസോ സർക്കാരോ ആവശ്യപ്പെട്ടാൽ വാട്സാപ്പ് സന്ദേശങ്ങൾ കാണിക്കാൻ ഉപഭോക്താവ് ബാധ്യസ്ഥനാണെന്ന് നിയമത്തിന്റെ കരടു രൂപത്തിൽ പറയുന്നു. സന്ദേശങ്ങൾ കാണിക്കാത്ത പക്ഷം ശിക്ഷാ നടപടികൾ നേരിടേണ്ടിവരും.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ ഇത്തരം സന്ദേശവാഹക ആപ്ലിക്കേഷനുകൾ പ്രവർത്തിക്കുന്നുവെന്ന് കരുതിയാണ് കേന്ദ്രം നിരോധന നടപടികളിലേക്ക് കടന്നത്. വാട്സ്ആപ്പ് മെസേജുകൾ എൻക്രിപ്റ്റഡ് രൂപത്തിലാണ്. അതുകൊണ്ടുതന്നെ സെർവറിൽ നിന്നോ ഡീക്കോഡ് ചെയ്തോ ഇത് കണ്ടെത്താനും വായിക്കാനുമാകില്ല. ഇത് മറിക്കടക്കാനാണ് വാട്സാപ്പ് സന്ദേശങ്ങൾ 90 ദിവസത്തേയ്ക്ക് ഡിലീറ്റ് ചെയ്യരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്.
വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവരെ ദോഷകരമായി ബാധിക്കുന്ന നയമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. വാട്സ് ആപ്പ് സന്ദേശങ്ങൾ 90 ദിവസത്തിനു ശേഷമല്ലാതെ ഡിലീറ്റ് ചെയ്താൽ നിങ്ങൾ കുറ്റവാളിയാകുന്ന വിധത്തിലാണ് പുതിയ നിയമം വരുന്നുവെന്ന വാർത്ത പുറത്തുവന്നത്. രഹസ്യസന്ദേശങ്ങൾ അയക്കുന്നതുമായി ബന്ധപ്പെട്ട ദേശീയനയത്തിന്റെ കരടിലാണ് വിവാദമായേക്കാവുന്ന നിർദ്ദേശമുള്ളത്. വാട്സ്ആപ് സന്ദേശങ്ങൾ പൊലീസിന് ആവശ്യപ്പെടാം. ഇത്തരം സന്ദേശങ്ങൾ മൂന്നു മാസം വരെ സൂക്ഷിക്കണമെന്നും ആവശ്യമെങ്കിൽ അത് പൊലീസിന് മുമ്പാകെ ഹാജരാക്കണമെന്നും കരടുനയം വ്യവസ്ഥ ചെയ്യുന്നു. സന്ദേശം നീക്കുന്നത് കുറ്റകരമാകും.
ഗൂഗ്ൾ ഹാങ്ഔട്ട്, ആപ്പിളിന്റെ ഐ മെസേജ് തുടങ്ങിയവക്കും സമാനനിയമം ബാധകമാകും. ഓൺലൈൻ ബിസിനസ് സ്ഥാപനങ്ങൾ എല്ലാ വിവരങ്ങളും 90 ദിവസത്തേക്ക് സൂക്ഷിച്ചുവെക്കണം. നിയമനടപടികൾക്ക് ഇത്തരം സന്ദേശങ്ങൾ പരിശോധിക്കേണ്ടിവരുമ്പോൾ ഡിലീറ്റ് ചെയ്തതായി കണ്ടാൽ കേസിൽ കുടുങ്ങും. ഇത് വാട്സ്ആപ് അടക്കമുള്ള മെസേജ് ആപഌക്കേഷനുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് പ്രയാസമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന് പുറത്തുനിന്നുള്ള സേവനദാതാക്കൾ കേന്ദ്രസർക്കാറുമായി കരാറിലത്തെണമെന്നും നിർദ്ദേശമുണ്ട്. ഇതനുസരിച്ച് വാട്സ്ആപ്, ഗൂഗ്ൾ, ആപ്പ്ൾ തുടങ്ങിയ കമ്പനികൾ സർക്കാറുമായി കരാറിലെത്തേണ്ടിവരും. ആപഌക്കേഷനുകൾ തടസ്സമില്ലാതെ ലഭിക്കുന്ന അവസ്ഥയിൽ ഇതുമൂലം മാറ്റംവന്നേക്കാം.
ഇലക്ട്രോണിക്സ്ഇൻഫർമേഷൻ ടെക്നോളജി വകുപ്പാണ് ദേശീയ കരട് എൻക്രിപ്ഷൻ നയം പുറത്തിറക്കിയത്. ഇന്റർനെറ്റ് ലോകത്ത് മറ്റുള്ളവർക്ക് മനസ്സിലാകാത്തവിധം രഹസ്യകോഡ് ഉപയോഗപ്പെടുത്തുന്ന രീതിയാണ് എൻക്രിപ്ഷൻ. ക്രിപ്ടോഗ്രഫി മുമ്പ് സൈനിക, നയതന്ത്ര സന്ദേശവിനിമയങ്ങൾക്കാണ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോൾ വി.പി.എൻ എന്നറിയപ്പെടുന്ന വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്കുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
വ്യവസായികളും ഉപയോക്താക്കളും സന്ദേശസ്റ്റോറേജ് ആവശ്യത്തിന് എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്. സാധാരണക്കാർ എൻക്രിപ്ഷൻ നൂലാമാലകൾ നോക്കാതെയാണ് ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നത്. മൊബൈൽ ഫോണുകൾ വാങ്ങുമ്പോൾതന്നെ ഈ സാങ്കേതിക വിദ്യ അടക്കംചെയ്തിട്ടുണ്ടാവും. വാട്സ്ആപ്പ്, സ്നാപ് ചാറ്റ് പോലുള്ളവ ഉദാഹരണം.
ഇഗവേണൻസ്, ഇകോമേഴ്സ് എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് കരട് എൻക്രിപ്ഷൻ നയം കൊണ്ടുവരുന്നതെന്ന് സർക്കാർ വിശദീകരിക്കുന്നു. കരടുനയം അനുസരിച്ച് എൻക്രിപ്ഷന്റെ കമ്പ്യൂട്ടർ പ്രോഗ്രാമിങ് നടപടിക്രമം സർക്കാർ തീരുമാനിക്കും. എൻക്രിപ്ഷൻ ഉൽപന്നങ്ങൾ വിൽക്കുന്നവർ ഇന്ത്യയിൽ രജിസ്റ്റർ ചെയ്യണം. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യാത്തവ ഉപയോഗിക്കാൻ പൗരന്മാർക്ക് അവകാശമില്ല. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സേവനദാതാക്കൾ സർക്കാറുമായി കരാർ ഉണ്ടാക്കണം. എൻക്രിപ്ഷൻ ഉൽപന്ന ദാതാക്കളും രജിസ്റ്റർ ചെയ്യണം. ഈ ഉൽപന്നങ്ങളുടെ സുരക്ഷാ പരിശോധനകൾ ഉണ്ടാവും. അടുത്ത മാസം 16 വരെ കരടുനയത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായമറിയിക്കാം. അതുകൂടി പരിഗണിച്ചാണ് അന്തിമനയം രൂപപ്പെടുത്തുക.
ജിമെയിൽ പോലെയോ, ഫേസ്ബുക്ക് പോലെയോ അല്ല വാട്ട്സ്ആപ്പ് പ്രവർത്തിക്കുന്നത് എന്നതിനാലാണ് സംശയകരമായ സന്ദേശങ്ങൾ നേരിട്ട് തന്നെ പരിശോധിക്കണമെന്ന് സർക്കാർ ആവശ്യപ്പെടാൻ കാരണം. മറ്റുള്ള സന്ദേശങ്ങൾ അയക്കുന്ന ആൾക്കും സ്വീകരിക്കുന്ന ആൾക്കുമല്ലാതെ മൂന്നാമത് ഒരാൾക്ക്, അതായത് സർക്കാർ നിയോഗിക്കുന്നവർക്ക് വായിക്കാൻ സാധിക്കും. എന്നാൽ, വാട്ട്സ്ആപ്പ് മെസേജുകൾ എൻക്രിപ്റ്റഡ് രൂപത്തിലായതിനാൽ സെർവറിൽ കയറി പരിശോധിച്ചാലും വായിക്കാൻ അല്ലെങ്കിൽ ഡീക്കോഡ് ചെയ്യാൻ സാധിക്കില്ല. ഈ പരിമിതി മറികടക്കുന്നതിനാണ് നാഷ്ണൽ എൻക്രിപ്ഷൻ പോളിസിയിൽ പുതിയ നിർദ്ദേശങ്ങൾ ഡിഇഐടിവൈ മുന്നോട്ടു വച്ചിരുന്നത്.
ഇന്ത്യയിൽ 70 മില്യൺ ഉപയോക്താക്കളാണ് വാട്ട്സ്ആപ്പിനുള്ളത്. ഇത്രയും ആളുകളും, കമ്പനികളും തങ്ങൾ അയക്കുന്ന മസേജുകളും തങ്ങൾക്ക് ലഭിക്കുന്ന മെസേജുകളും 90 ദിവസത്തേക്ക് ഡിലീറ്റ് ചെയ്യരുതെന്നതാണ് നിർദ്ദേശം വന്നത്. പൊതുജനങ്ങളുടെയും സംഘടനകളുടെയും പ്രതികരണമറിയാൻ സർക്കാർ പ്രസിദ്ധീകരിച്ച കരട് എൻക്രിപ്ഷൻ നയം സ്വകാര്യതക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സൈബർ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഒടുവിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്രം തീരുമാനത്തിൽ നിന്നും പിന്മാറിയിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍