Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്ത്രീധന പീഡന കേസ്; വിസ്മയയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന വാദവുമായി പ്രോസിക്യൂഷൻ; ആത്മവിശ്വാസത്തിലെന്ന് പ്രതിഭാഗവും; നാല് മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നു സുപ്രധാന വിധി; നിർണായകമാകുക ഡിജിറ്റൽ തെളിവുകൾ

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്ത്രീധന പീഡന കേസ്; വിസ്മയയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന വാദവുമായി പ്രോസിക്യൂഷൻ; ആത്മവിശ്വാസത്തിലെന്ന് പ്രതിഭാഗവും; നാല് മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നു സുപ്രധാന വിധി; നിർണായകമാകുക ഡിജിറ്റൽ തെളിവുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: സ്ത്രീധന പീഡനത്തെത്തുടർന്ന് നിലമേൽ സ്വദേശി വിസ്മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ കൊല്ലം അഡിഷനൽ സെഷൻസ് കോടതി ഇന്ന് വിധി പറയാനിരിക്കെ, പീഡനം സംബന്ധിച്ച് ഒരു ശബ്ദരേഖ കൂടി ഇ്ന്നലെ പുറത്തുവന്നിരുന്നു. എന്നാൽ, ഈ രേഖകളെല്ലാം കോടതിയുടെ പരിശോധനക്ക് വിധേയമായതാണ്. കേരളം ശ്രദ്ധിച്ച് സ്ത്രീധന പീഡന കേസ് എന്ന നിലയിലാണ് വിസ്മയ കേസിന്റെ അന്വേഷണം നടന്നത്. പ്രതി സർക്കാർ ഉദ്യോഗസ്ഥനായതോ കൂടി കേസ് കൂടുതൽ ശ്രദ്ധിക്കപ്പെടുകയും വിവാദമാകുകയുമായിരുന്നു.

2020 മെയ്‌ 30 നാണ് ബിഎഎംഎസ് വിദ്യാർത്ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരൺകുമാർ വിവാഹം ചെയ്തത്. കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ കഴിഞ്ഞ ജൂൺ 21 നു വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് കേസ്.

വിവാഹം കഴിഞ്ഞ് 9 ാം ദിവസം വിസ്മയ, അച്ഛൻ ത്രിവിക്രമനോട് ഇങ്ങനെ തുടരാൻ വയ്യെന്നും താൻ ആത്മഹത്യ ചെയ്തു പോകുമെന്നും കരഞ്ഞു പറയുന്ന ശബ്ദ സന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. സമാനമായ ഏതാനും ശബ്ദസന്ദേശം മരണത്തിനു ശേഷം പ്രചരിച്ചതോടെയാണ് വിസ്മയയുടെ ബന്ധുക്കൾ പരാതി നൽകിയതും കിരൺ അറസ്റ്റിലായതും. കിരണിനെ പിന്നീട് സർവീസിൽ നിന്നു പിരിച്ചു വിട്ടു.

വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയാകുമ്പോഴാണ് 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം ഇന്നു വിധി. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 12 തൊണ്ടിമുതലുകൾ നൽകുകയും 118 രേഖകൾ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവൻപിള്ള, പ്രതിയുടെ സഹോദരി കീർത്തി, ഭർത്താവ് മുകേഷ് എം.നായർ, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രൻ അനിൽകുമാർ, ഭാര്യ ബിന്ദു കുമാരി എന്നീ 5 സാക്ഷികൾ വിസ്താരത്തിനിടെ കൂറു മാറിയിരുന്നു.

ഡിജിറ്റൽ തെളിവുകൾ നിർണായകമാകും

ഭർത്താവ് കിരൺകുമാറിന്റെ സ്തീധനപീഡനങ്ങളെ തുടർന്നാണ് വിസമയ ആത്മഹത്യ ചെയ്തത് എന്നാണ് കേസ്. വിസ്മയ ഭർതൃവീട്ടിൽ അനുഭവിച്ച് ദുരിതങ്ങളുടെ ശബ്ദരേഖകൾ ഉൾപ്പടെയുള്ള ഡിജിറ്റൽ തെളിവുകളാണ് കേസിൽ നിർണായകമാവുക. അതേസമയം പ്രതിഭാഗവും പിടിമുറുക്കുന്ന് ഈ ഡിജിറ്റൽ തെളിവുകളിലാണ് താനും.

സ്ത്രീധനവും സമ്മാനമായി നൽകിയ കാറും തന്റെ പദവിക്ക് കുറഞ്ഞുപോയെന്ന് പറഞ്ഞ സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാർ ഭാര്യയെ മർദിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. ജൂൺ 21ന് പുലർച്ചെ ഭർതൃഗൃഹത്തിലെ കുളിമുറിയിൽ ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തനെ തുടർന്നാണ് സ്ഥാപിക്കാൻ വിശാലമായ ഡിജിറ്റൽ തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജാരാക്കിയുള്ളത്. സാധാരണം സ്ത്രീധന പീഡനക്കേസുകളിൽ നിന്നും വിഭിന്നമായി 102 സാക്ഷികളും 98 രേഖകളും 56 തൊണ്ടിമുതലുമാണ് കേസിലുള്ളത്.

സ്ത്രീധനത്തിന്റെ പേരിൽ കിരൺകുമാർ പീഡിപ്പിക്കുന്നതായി വിസ്മയ സുഹൃത്തക്കളോട് ചാറ്റ് ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ, പിതാവിനോട് അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ എന്നിവയും പ്രോസിക്യൂഷന്റെ തെളിവുകളാണ്. ആരും കേസിൽ കൂറുമാറിയില്ല എന്നതും നിർണായകമാവും. കിരൺകുമാറിന്റെ സംഭാഷങ്ങൾ കുറ്റസമ്മതമായും വിസ്മയയുടെ സംഭാഷണം മരണമൊഴിയായും കോടതി പരിഗണിക്കുമോ എന്നതാണ് പ്രധാനം. അതേസമയം വിസമയക്ക് ആത്മഹത്യാ പ്രവണ ഉണ്ടെന്ന് തെളിയാക്കാനുള്ള ശ്രമം പ്രതിഭാഗത്തിൽ നിന്നും ഉണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തെളിവുകളും ലഭിക്കുകയുണ്ടായി.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണയായ 306 ഉം സ്ത്രീധനപീഡനമായ 498 (എ)യുമാണ് സ്ത്രീധനപീഡനമരണമായ 304 (ബി)യുമാണ് കേസിൽ സുപ്രധാനം. കേരളമാകെ ചർച്ച ചെയത് കേസിൽ ആത്മഹത്യപ്രേരണ കണ്ടെത്തിയാൽ പത്തുവർഷം വരെ തടവും സ്തീധനപീഡന മരണം കണ്ടെത്തിയാൽ ജീവപര്യന്തം വരെ തടവ് ശിക്ഷലഭിച്ചേക്കാം. കേസിന്റെ വിചാരണ പൂർത്തിയായതോടെ കിരൺകുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ വിധി പറയുമ്പോൾ കിരൺ കുമാർ കോടതിയിലുണ്ടാകും.

പ്രോസിക്യൂഷനേ പോലെ പ്രതിഭാഗവും ആത്മവിശ്വാസത്തിലാണ്. ആത്മഹത്യ സ്ത്രീധനപീഡനത്തെ തുടർന്നാണ് തെളിയിക്കാനുള്ള തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കാനായില്ലെന്നായിരുന്നു വിചാരണയിൽ പ്രതിഭാഗം ഉയർത്തിയ വാദം. പ്രോസിക്യൂഷൻ ഹാജരാക്കിയ അതേ ഡിജിറ്റൽ തെളിവുകൾ തന്നെയാണ് കിരൺകുമാർ നിരപരാധിയെന്ന് സ്ഥാപിക്കാൻ പ്രതിഭാഗം അഭിഭാഷകരും ഉപയോഗിച്ചത്. ഉത്രകേസ് ഉൾപ്പടെ നിരവധി നിർണായക കേസുകളിൽ ഇരകൾക്ക് നീതി മേടിച്ച് നൽകിയ അഡ്വ.ജി.മോഹൻകുമാറാണ് കേസിലെ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP