ഓടികൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്നും ചാടാനുള്ള പ്രവണത വിസ്മയക്ക് ഉണ്ടായിരുന്നെന്ന് സമ്മതിച്ച് പിതാവ്; സഹോദരന്റെ വിവാഹത്തിന് കിരണിനെ ക്ഷണിച്ചില്ല; വിവാഹമോചന ഹർജി നൽകിയത് വിസ്മയയുടെ സമ്മതമില്ലാതെയെന്നും പ്രതിഭാഗം; വിസ്മയ കേസ് വിചാരണയിൽ നാടകീയ രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ബിഎഎംഎസ് വിദ്യാർത്ഥിനിയായിരുന്ന വിസ്മയ ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്ത കേസിൽ കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെഎൻ സുജിത് മുമ്പാകെ സാക്ഷിവിസ്താരം മൂന്നാംദിവസവും പുരോഗമിക്കുന്നു. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായരെ കഴിഞ്ഞദിവസം ഒന്നാം സാക്ഷിയായി വിസ്തരിച്ചിരുന്നു.
മാട്രിമോണിയൽ വഴി വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് തന്റെ മകൾക്ക് താൻ 101 പവൻ സ്ത്രീധനം നൽകിയെന്നും നിങ്ങൾ എന്ത് നൽകുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചെന്നും 101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും ഒരു കാറും നൽകാമെന്ന് സമ്മതിച്ചെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു. എന്നാൽ കോവിഡ് കാരണം 80 പവൻ മാത്രമേ നൽകാൻ കഴിഞ്ഞുള്ളു. ടയോട്ട യാരിസ് കാറാണ് താൻ വാങ്ങി നൽകിയതെന്നും കോടതിയിൽ വെളിപ്പെടുത്തി.
വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല. വേറെ കാർ വേണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നും വേറെ കാർ വാങ്ങി നൽകാമെന്ന് വിവാഹ ദിവസം തന്നെ താൻ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ സ്വർണം ലോക്കറിൽ വയ്ക്കാനായി തൂക്കി നോക്കിയപ്പോൾ അളവിൽ കുറവ് കണ്ടതിനെ തുടർന്ന് കിരൺ വിസ്മയയെ ഉപദ്രവിച്ചതായും ഫോണിൽ കിരൺ വിളിച്ചപ്പോൾ മകൾ കരഞ്ഞുകൊണ്ട് തന്നെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ത്രിവിക്രമൻ നായർ മൊഴി നൽകി.
ഓണ സമയത്ത് കാറിൽ സഞ്ചരിക്കവെ ഇക്കാര്യം പറഞ്ഞ് കിരൺ ഉപദ്രവിച്ചതിനെ തുടർന്ന് വിസ്മയ കാറിൽ നിന്നിറങ്ങി ചിറ്റുമലയിലെ ഒരു വീട്ടിൽ അഭയം തേടി. ഇക്കാര്യം കിരണിനോട് ചോദിച്ചപ്പോൾ തന്നോട് കിരൺ മോശമായി സംസാരിച്ചു. അന്ന് താനും ഭാര്യയും കൂടി കിരണിന്റെ വീട്ടിൽ ചെന്നിരുന്നു. കൊടുക്കാമെന്ന് പറഞ്ഞത് മുഴുവൻ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂവെന്നും കിരൺ പറഞ്ഞതായി സാക്ഷി വെളിപ്പെടുത്തി. പിന്നീട് ജനുവരി മൂന്നിന് രാവിലെ മകൻ വിജിത്തിന്റെ നിലവിളി കേട്ട് താഴെ വന്നപ്പോൾ വിസ്മയ കരഞ്ഞുകൊണ്ട് നിൽക്കുന്നതും കിരൺ മകനെ ആക്രമിക്കുന്നതും കണ്ടു. കാര്യം ചോദിച്ചപ്പോൾ പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നിൽക്കട്ടെയെന്ന് പറഞ്ഞ്, വിസ്മയ ഇട്ട മാല ഊരി തന്റെ മുഖത്തെറിഞ്ഞശേഷം കിരൺ ഇറങ്ങിപ്പോയി.
മകന്റെ പരിക്കുകൾ ഗുരുതരമാകയാൽ മെഡിക്കൽ കോളജിൽ കൊണ്ടുപോകാൻ സർക്കാർ ആശുപത്രിയിൽ നിന്ന് അറിയിച്ചു. ചികിത്സയ്ക്ക് ശേഷം തിരികെ വന്നപ്പോൾ കിരണിന്റെ പിതാവും അളിയനും രണ്ട് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു. കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞതിനാൽ താൻ കേസിൽ നിന്ന് പിന്മാറിയെന്നും സാക്ഷി വെളിപ്പെടുത്തി.
പിറ്റേദിവസം പരീക്ഷയുടെ ഹാൾ ടിക്കറ്റെടുക്കാൻ താനും വിസ്മയയും കൂടി കിരണിന്റെ വീട്ടിൽ പോയി. അവിടെ ചെന്നശേഷം അവിടെ നിന്നുകൊള്ളാമെന്ന് വിസ്മയ പറഞ്ഞു. ജ്യേഷ്ഠൻ വിജിത്തിന്റെ വിവാഹസമയത്ത് താൻ വീട്ടിൽ നിൽക്കുന്നത് നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാകുമെന്ന് കരുതിയാണ് നിന്നതെന്ന് വിസ്മയ തന്നോട് പറഞ്ഞിരുന്നു. ജനുവരി 11ന് മകന്റെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോൾ വിസ്മയ വീണ്ടും പ്രശ്നത്തിലാണെന്ന് മനസ്സിലാക്കി തങ്ങൾ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്നു.
മകന്റെ വിവാഹത്തിനുപോലും കിരണോ ബന്ധുക്കളോ വന്നില്ല. വിവാഹശേഷം മരുമകളോട് വിസ്മയ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി. ഇതേ തുടർന്ന് വിവാഹ ബന്ധം ഒഴിയുന്നിതിനുള്ള നീക്കം തുടങ്ങി. അപ്രകാരം ചർച്ചകൾ നടക്കവെ മാർച്ച് 17ന് വിസ്മയ കിരണിനൊപ്പം വീട്ടിലേയ്ക്ക് പോയി. കിരൺ നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയത് സ്നേഹം കൊണ്ടല്ല, കേസ് ഒഴിവാക്കാനാണെന്ന് പറഞ്ഞുവെന്നും ത്രിവിക്രമൻ നായർ മൊഴി നൽകി. അതിനുശേഷം തന്റെയും മകന്റെയും ഫോണും ഫേസ്ബുക്കും കിരൺ ബ്ലോക്ക് ചെയ്തു.
പിന്നീട് ജൂൺ 21ന് കിരണിന്റെ അച്ഛനാണ് വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞത്. ആശുപത്രിയിലേയ്ക്ക് പോകുന്നവഴി മരണവിവരം അറിഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനിൽ ചെന്ന് മൊഴി നൽകിയെന്നും ത്രിവിക്രമൻ നായർ പറഞ്ഞു.
കേസിൽ എതിർവിചാരണ ആരംഭിച്ചതോടെയാണ് വാദങ്ങളൊക്കെ കീഴ്മേൽ മറിഞ്ഞത്. വിസ്മയയുടെ അച്ഛന്റെ എതിർവിചാരണ പന്ത്രണ്ടാം തീയത് വൈകുന്നേരം ആറ് മണി വരെ നീണ്ടു. ചെറിയകാര്യത്തിന് പോലും പ്രകോപിതയായി ഓടികൊണ്ടിരിക്കുന്ന കാറിൽ നിന്നും പുറത്തുചാടാനുള്ള പ്രവണത വിസ്മയയ്ക്ക് ഉണ്ടായിരുന്നെന്നും പലപ്പോഴും ഇക്കാര്യത്തിൽ വിസ്മയയെ ഉപദേശിച്ചിരുന്നതായും ത്രിവിക്രമൻ നായർ പ്രതിഭാഗം വിചാരണയിൽ സമ്മതിച്ചു. 2020 ഓഗസ്റ്റ് 29 ന് കൊല്ലത്ത് നിന്നും വരുമ്പോൾ വിസ്മയ കാറിൽ നിന്നും ചാടാൻ ശ്രമിച്ചതായി കിരൺ തന്നെ അറിയിച്ചിരുന്നതായും അദ്ദേഹം പ്രതിഭാഗം വക്കീലിനെ അറിയിച്ചു.
അക്കാലത്ത് കിരണും ത്രിവിക്രമൻ നായരും തമ്മിൽ നടന്ന ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. വിസ്മയയുടെ സഹോദരൻ വിജിത്ത് നേരത്തെ നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറി മറ്റൊരു വിവാഹത്തിന് തയ്യാറായതിൽ കിരണിന് എതിർപ്പുണ്ടായിരുന്നെന്നും അതിനാൽ കിരണിനെ വിജിത്തിന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ത്രിവിക്രമൻ നായർക്ക് സമ്മതിക്കേണ്ടി വന്നു. കഴിഞ്ഞ ജനുവരിയിൽ വീട്ടിലെത്തിയ വിസ്മയയും കിരണും തമ്മിൽ ഫോൺസംഭാഷണങ്ങൾ ഉണ്ടായിരുന്നതായും തന്റെ സമ്മതമില്ലാതെ സഹോദരനും അച്ഛനും വിവാഹമോചന കേസ് നൽകാൻ പോകുന്നതായി വിസ്മയ കിരണിനോട് പറഞ്ഞ ഫോൺ സംഭാഷണം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. താനുമായി കിരൺ നടത്തിയ ഫോൺ സംഭാഷണം ത്രിവിക്രമൻ നായർ കോടതിയിൽ തിരിച്ചറിഞ്ഞു. അമ്മയുടെ അനുമതിയോടെയാണ് വിസ്മയ കിരണിന്റെ വീട്ടിലേയ്ക്ക് വന്നതെന്നും പ്രതിഭാഗം വാദിച്ചു. അതിന് ശേഷം വിസ്മയയുമായി ബന്ധപ്പെടാൻ അച്ഛനും സഹോദരനും തയ്യാറായിട്ടില്ലെന്നും ത്രിവിക്രമൻ നായർ കോടതിയിൽ സമ്മതിച്ചു.
ജനുവരി മൂന്നിന് കിരണും വിജിത്തും തമ്മിലാണ് പിടിവലി ഉണ്ടായതെന്നും കിരൺ തന്നെ ആക്രമിച്ചെന്ന് വിസ്മയ പൊലീസിനോട് പറഞ്ഞിട്ടില്ലെന്നും ത്രിവിക്രമൻ നായർ കോടതിയിൽ പറഞ്ഞു. വിസ്മയയുടെ മരണത്തിന് തൊട്ടടുത്ത ദിവസം കിരണിന്റെ അമ്മയെ കുറിച്ച് ത്രിവിക്രമൻ നായർ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന് പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. തെളിവായി മറുനാടൻ മലയാളിയുടെ വീഡിയോ അടക്കം രണ്ട് മാധ്യമങ്ങളുടെ വീഡിയോ കോടതിയുടെ മുമ്പിൽ പ്രദർശിപ്പിച്ചു.
ഇന്നലെ വിജിത്തിന്റെ ഭാര്യ രേവതിയെ കോടതിയിൽ വിസ്തരിച്ചു. വിസ്മയ രേവതിക്ക് അയച്ച മെസേജിന്റെ സ്ക്രീൻഷോട്ട് കോടതിയിൽ ഹാജരാക്കിയെങ്കിലും അതിന്റെ ആധികാരികത തെളിയിക്കാൻ വാദിഭാഗത്തിന് കഴിഞ്ഞില്ല. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജി മോഹൻരാജ്, നീരാവിൽ അനിൽകുമാർ, ബി അഖിൽ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ പ്രതാപചന്ദ്രൻപിള്ള, പിആർ വിഭു, ഷൈൻ എസ് മൺട്രോതുരുത്ത്, ബിജുലാൽ പി ആയൂർ, അനന്തകൃഷ്ണൻ എ എന്നിവർ ഹാജരായി.
- TODAY
- LAST WEEK
- LAST MONTH
- അശ്രദ്ധമായി വാഹനം ഓടിക്കുന്നത് ചോദ്യം ചെയ്ത ചാത്തന്നൂർ ദമ്പതികളുടെ സ്കൂട്ടറിൽ കാർ ഇടിപ്പിച്ച ശേഷം നിറുത്താതെ പോയത് ജനുവരിയിൽ; കണ്ടാൽ പാവമെങ്കിലും മനസ്സിനുള്ളിൽ ക്രിമിനൽ? പട്ടികളെ പ്രണയിച്ച കമ്പ്യൂട്ടർ എൻജിനിയറിങ് റാങ്കുകാരൻ; ആരാണ് ചാത്തന്നൂരിലെ പത്മകുമാർ?
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- ചെന്നൈയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം വാട്സാപ് സ്റ്റാറ്റസാക്കിയ ആൺസുഹൃത്ത് അറസ്റ്റിൽ
- തട്ടിക്കൊണ്ടുപോകലിന് ഭാര്യ തയ്യാറാകാതെ വന്നപ്പോൾ ജീവനൊടുക്കുമെന്നും ജപ്തി ഭീഷണിയെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടി! ക്വട്ടേഷൻ സംഘത്തിന്റെ സഹായവും ലഭിച്ചുവെന്ന് സംശയം; നഴ്സിങ് മേഖലയുമായി ബന്ധമില്ലെന്നും സൂചന; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ ചോദ്യം ചെയ്യൽ തുടരും; മൂന്ന് പേരേയും അറസ്റ്റ് ചെയ്തേയ്ക്കും
- പ്രഭാകരന്റെ ഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് റേപ്പ് ചെയ്തോ? മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്തുവിടാത്തത് തിരിച്ചടി; പ്രഭാകരന്റെ മകൾ ദ്വാരകയുടേതെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ എഐ എന്ന് ശ്രീലങ്ക; പക്ഷേ അതിനും ലക്ഷങ്ങൾ ആരാധകർ; തമിഴ് ഈഴം തിരിച്ചുവരുമോ?
- രണ്ട് ഫാം ഹൗസുകളിൽ ഒന്ന് വിറ്റാൽ പോലും തീരുന്ന സാമ്പത്തിക ബാധ്യതാ കഥ! മകളുടെ യൂ ട്യൂബ് ചാനലും പണമുണ്ടാക്കാനുള്ള മാർഗ്ഗം; എന്നിട്ടും ആ കുടുംബം ഓയൂരിലെ കുട്ടിയെ തട്ടിയെടുത്തു; 10 ലക്ഷം മോചന ദ്രവ്യത്തിനെന്ന മൊഴി അസ്വാഭാവികം; നരബലിയും കുട്ടികളെ തട്ടിയെടുക്കൽ മാഫിയയും സംശയത്തിൽ
- കാലിക്കറ്റ് സിൻഡിക്കേറ്റിൽ ഒരു ബിജെപിക്കാരൻ എത്തും; കേരളയിൽ രണ്ടും! കണ്ണൂരിലെ താൽകാലിക വിസിക്ക് പുറമേ കേരളയിലും സെനറ്റ് നാമനിർദ്ദേശം; പിണറായിയെ വെല്ലുവിളിച്ച് ഗവർണ്ണർ; സർവ്വകലാശാലയിൽ പരമാധികാരം ഉറപ്പിക്കാൻ രാജ്ഭവൻ; കേരളയിൽ ഞെട്ടി സിപിഎമ്മും
- തെരുവ് പട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ട അനുപമാ പത്മൻ; യൂട്യൂബിലെ ചിത്ര സംശയം മാറ്റി വെബ് സൈറ്റിലെ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് എന്ന വിലാസം; ആ അഞ്ചു ലക്ഷം സബ്സ്ക്രൈബേഴ്സുള്ള യൂട്യൂബ് ചാനൽ തട്ടിക്കൊണ്ടു പോകൽ പ്രതിയുടേത് എന്നതിൽ സ്ഥിരീകരണം
- കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ സഹോദരന്റെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചതു ഭീഷണിക്കത്ത്; ആ കാറിൽ അച്ഛനും അമ്മയും മകളും ഉണ്ടായിരുന്നു; ഓട്ടുമലയിലെ കിഡ്നാപ്പിങിൽ ആ കുടുംബത്തിലെ മൂന്നു പേരും അറസ്റ്റിൽ; പത്മകുമാറും അനിതയും അനുപമയും കുറ്റസമ്മതം നടത്തി; കടബാധ്യതയിലേക്ക് അന്വേഷണം
- മകൾക്ക് വിദേശത്ത് നഴ്സിങ് അഡ്മിഷന് സീറ്റിനായി ഒഇടി പരീക്ഷ ജയിക്കാൻ സഹായിക്കാമെന്ന വാക്ക് തെറ്റിച്ചു; പലവട്ടം ആവശ്യപ്പെട്ടിട്ടും കൊടുത്ത അഞ്ചുലക്ഷം തിരിച്ചുനൽകിയില്ല; സാമ്പത്തിക തകർച്ച കൂടിയായതോടെ പൊറുതിമുട്ടി; പ്രതികാരത്തിനായി ലക്ഷ്യമിട്ടത് റെജിയുടെ രണ്ടുകുട്ടികളെയും കിഡ്നാപ്പ് ചെയ്ത് പണം മേടിച്ചെടുക്കാൻ; പ്രതി പത്മകുമാറിന്റേത് വഴിതെറ്റിക്കൽ തിയറിയോ?
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരു യുവതി നഴ്സിങ് കെയർ ടേക്കർ; റിക്രൂട്ട്മെന്റ് തട്ടിപ്പിലെ ഇരകളോയെന്ന് അന്വേഷണം; ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രം വഴിത്തിരിവായി; 10 ലക്ഷം രൂപ മോചന ദ്രവ്യം ഗൾഫിൽ നിന്നും ട്രാൻസ്ഫർ ചെയ്തു? ഓയൂർ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ
- അഖില ഹാദിയയും ഷെഫിൻ ജഹാനും ബന്ധം വേർപിരിഞ്ഞു; മറ്റൊരാളെ വിവാഹം കഴിച്ചുവെന്നും പിതാവ് അശോകൻ; മാതാപിതാക്കളോടു പോലും പറയാതെ മകൾ മറ്റൊരു വിവാഹം കഴിച്ചതിൽ ദുരൂഹത; കേന്ദ്ര ഏജൻസികളും പൊലീസും അന്വേഷിക്കണമെന്നും കോടതിയെ അറിയിക്കുമെന്നും അശോകൻ
- കിഡ്നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
- 'കല്ലുവാതുക്കലിൽ നിന്നും അവർ ഓട്ടോയിൽ കയറി കിഴക്കനേല ഭാഗത്ത് ഇറങ്ങി'; പേടിച്ചാണ് പറയാതിരുന്നതെന്ന് ഓട്ടോ ഡ്രൈവർ; കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെക്കുറിച്ച് നിർണായക വിവരം; ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ; റെജിയോട് വിവരങ്ങൾ തിരക്കുന്നു
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- രേഖാ ചിത്രം അങ്ങനെയെങ്കിൽ ആ സ്ത്രീയുടെ രൂപം ഇങ്ങനെയോ? ഓയൂരിലെ കിഡ്നാപ്പിങ് നടത്തിയ യുവതിയെ നിർമ്മതി ബുദ്ധി തിരിച്ചറിഞ്ഞു! കൊല്ലത്ത് 6 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ പ്രതിയുടെ സ്കെച്ച് എഐയിൽ റെൻഡർ ചെയ്ത് എടുത്തപ്പോൾ.. ; ചിത്രം പങ്കുവച്ച് നടിമാരും; ആ എ ഐ ബുദ്ധിക്ക് പിന്നിൽ ആരെന്നത് അജ്ഞാതം
- വഴിത്തിരിവായത് നീല കാറിൽ കൊണ്ടുവിട്ടെന്ന കുഞ്ഞിന്റെ മൊഴി; നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം ചാത്തന്നൂർ സ്വദേശി പത്മകുമാറിലേക്ക് എത്തി; പൊലീസ് കസ്റ്റഡിയിൽ എടുത്തത് ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ; ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി കേരളത്തെ നടുക്കിയ സംഘം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- പിടിയിലായ പത്മകുമാർ ചാത്തന്നൂരിൽ ബേക്കറി നടത്തുന്നയാൾ; നല്ല നിലയിൽ ജീവിക്കുന്ന കുടുംബമെന്ന് നാട്ടുകാർ; തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച വെള്ള ഡിസയർ കാർ വീട്ടുമുറ്റത്ത് നിന്നും കണ്ടെത്തി; നീലക്കാറും പ്രതിയുടെ പേരിൽ; കേസിൽ ഭാര്യക്കും മകൾക്കും പങ്കില്ലെന്ന് പൊലീസിനോട് പത്മകുമാർ
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- കൊല്ലത്തെ കുട്ടിയെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ഫ്ലൈറ്റിൽ അധികമാർക്കും അറിയാത്തഒരു രഹസ്യ ബട്ടൺ ഉണ്ടെന്ന് അറിയാമോ? വിമാനയാത്ര കൂടുതൽ സുഖകരമാക്കുവാൻ സീറ്റിൽ ഒളിഞ്ഞിരിക്കുന്ന ഈ സംഗതി അറിഞ്ഞിരിക്കുക; ഒരു ഫ്ലൈറ്റ് അറ്റൻഡിന്റെ വീഡിയോ വൈറലാകുമ്പോൾ
- ഭാര്യയുടെ ശമ്പളം മൊത്തം വിഴുങ്ങാൻ സമ്മതിക്കാത്തത് കുടുംബ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു; കുറ്റസമ്മതത്തിലൂടെ വധശിക്ഷ ഒഴിവാക്കി നെവിൻ; മലയാളി നേഴ്സിനെ കൊന്ന നെവിന് ഇനി ജയിൽ മോചനമില്ല; മെറിൻ കൊലക്കേസിൽ ഭർത്താവ് ഇനി ആജീവനാന്തം അമേരിക്കൻ ജയിലിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്