യൂണിവേഴ്സിറ്റി കോളജ് എസ് എഫ് ഐ നേതാക്കളുൾപ്പെട്ട വധശ്രമക്കേസും പൊലീസാക്രമണക്കേസും; ജാമ്യമില്ലാ വകുപ്പിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് കുറ്റപത്രം; വധശ്രമക്കേസ് ഒതുക്കിയത് നിസാര വകുപ്പ് ചുമത്തി നരഹത്യയാക്കി; പ്രതികൾ ഇപ്പോഴും ഒളിവിലെന്ന് കന്റോൺമെന്റ് പൊലീസ്; പ്രതികൾ പൊലീസ് സ്റ്റേഷൻ മാർച്ചിലടക്കം മുൻനിരയിൽ; പ്രതികളെ ജൂലൈ 29ന് ഹാജരാക്കാൻ കോടതി ഉത്തരവ്
പി നാഗരാജ്
തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട വധശ്രമക്കേസിലും പൊലീസാക്രമണക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിലിട്ട് നേരാംവണ്ണം അന്വേഷണം നടത്താതെയും അസ്സൽ തൊണ്ടിമുതലുകൾ വീണ്ടെടുക്കാതെയും കന്റോൺമെന്റ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെയാണ് പ്രതികളെ തലോടിയുള്ള കുറ്റപത്രം കന്റോൺമെന്റ് സമർപ്പിച്ചത്.
ജാമ്യമില്ലാ വകുപ്പുകളിട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾ പൊലീസിന്റെ കണ്ണിന് മുന്നിൽ സിറ്റിയിൽ വിലസിയിട്ടും സ്റ്റേഷന് മുന്നിലെത്തിയിട്ടും ഭരണകക്ഷിയിലെ യുവജന സംഘടനാ നേതാക്കളും പ്രവർത്തകരുമായ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ മുട്ടുവിറച്ച്പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പ്രതികൾ കൃത്യത്തിനുപയോഗിച്ച യഥാർത്ഥ തൊണ്ടിമുതലുകൾ വീണ്ടെടുക്കാതെ പ്രതികൾ കൃത്യത്തിന് ശേഷം ഒളിവിൽ പോയതിനാൽ അറസ്റ്റ് ചെയ്യാനിടയായിട്ടില്ലെന്ന് കാട്ടി തലോടൽ കുറ്റപത്രം സമർപ്പിച്ചുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. പ്രതികളെ ജുലൈ 29 ന് ഹാജരാക്കാൻ മജിസ്ട്രേട്ട് എ. അനീസ കന്റോൺമെന്റ് പൊലീസിനോട് ഉത്തരവിട്ടു.
എസ്. എഫ്. ഐ. നേതാക്കളായ സർവ്വകലാശാല യൂണിയൻ ചെയർമാൻ എ.ആർ. റിയാസ് , യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസ് , എസ് എഫ് ഐ പ്രവർത്തകരായ ചന്ദു അശോക് , ജെ.ജെ. അഭിജിത് , കാർത്തിക് , വിനേഷ് ഷാജി , അഭീഷ് , അമൽ മുഹമ്മദ് , ഉജ്വൽ ചക്രവർത്തി , നന്ദകുമാർ , അഭിജിത്ത് , സെയ്ദാലി , ബാഹുൽ കൃഷ്ണ , നൈൽ , പി .റ്റി. അമൽ , കൃഷ്ണകാന്ത് , ആർ.എസ്.അക്ഷയ് , എസ്.എസ്. ആദേശ് , സുനിൽ , ശംഭു , അജ്മൽ , വിഘ്നേശ്വരൻ എന്നിവരാണ് പൊലീസാക്രമണ കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ട ഒന്നു മുതൽ ഇരുപത്തിരണ്ട് വരെയുള്ള പ്രതികൾ.
കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് നരഹത്യാ ശ്രമത്തിന് ആണ് കുറ്റപത്രം സമർപ്പിച്ചത്. ഫഹദ് , എ.ആർ. റിയാസ് , ജോബിൻ ജോസ് , ചന്ദു അശോക് , വിനേഷ് ഷാജി , അക്ബർ ഷാ , അമൽ മുഹമ്മദ് , സുനിൽ , റ്റി. ശംഭു , വിഷ്ണു , അജ്മൽ , വിഘ്നേശ്വരൻ എന്നീ 12 പേരാണ് നരഹത്യാ ശ്രമ കുറ്റപത്രത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.
വധശ്രമത്തിന് ഐപിസി 307 ചുമത്തുന്നതിന് പകരം 307 കുറവ് ചെയ്ത് താരതമ്യേന നിസാര വകുപ്പായ നരഹത്യ ശ്രമം ചുമത്തി ഐപിസി വകുപ്പ് 308 ഇട്ട് നേർപ്പിച്ച കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് പൊലീസിനെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും ഭയന്ന് പിൻതിരിയുന്നതിലേക്കായി ദേഹോപദ്രവമേൽപ്പിക്കുകയും കൈയേറ്റം ചെയ്യുകയും കെ എസ് യു പ്രസിഡന്റ് കെ.എം. അഭിജിത്തിനെ ആക്രമിച്ച് നരഹത്യ ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 2019 നവംബർ 29 വെള്ളിയാഴ്ച യൂണിവേഴ്സിറ്റി കോളേജിന് മുന്നിലാണ് സംഭവം നടന്നത്.
അതേ സമയം 2019 ഡിസംബർ 3 ചൊവ്വാഴ്ച ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത പൊലീസാക്രമണ - നരഹത്യാശ്രമക്കേസുകളിലടക്കം പ്രതികളായ റിയാസ് , ജോബിൻ ജോസ് എന്നീ എസ് എഫ് ഐ നേതാക്കളുടെ നേതൃത്വത്തിൽ കേസുള്ള കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പൊലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളായ ഇവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നെങ്കിലും അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരുമായി സംസാരിച്ചാണ് പ്രതികൾ സമരം അവസാനിപ്പിച്ചത്.
പൊലീസാക്രമണ - നരഹത്യാശ്രമ കേസുകളിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനായി ഗവ. മെൻസ് ഹോസ്റ്റലിൽ നിന്ന് നാമമാത്രമായി അഞ്ച് എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലാണെന്ന് പൊലീസ് പറയുന്ന പ്രതികൾ അതേ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്തുകയും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായി ചർച്ച നടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.
കേസന്വേഷണ ഘട്ടത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കുക , മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ പ്രതികളുടെ മുഖ - ശരീര സാദൃശ്യമുള്ളവരെ പ്രതികൾക്കൊപ്പം ഇടകലർത്തി നിർത്തി ജയിലിൽ വച്ച് തിരിച്ചറിയൽ പരേഡ് നടത്തുക എന്നീ ചുമതലകൾ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 9 പ്രകാരം നിർവ്വഹിക്കുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായ കടമയും കർത്തവ്യവുമാണ്. വിചാരണയിൽ പ്രതികൾക്ക് ശിക്ഷ ലഭിക്കേണ്ടതിൽ ഇവ നിർണ്ണായക തെളിവാകേണ്ടതുമാണ്.
കൂടാതെ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 27 അനുശാസിക്കും വിധം പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് പ്രതിനയിച്ചാനയിച്ച വഴിയേ പ്രതിയുമൊത്ത് സഞ്ചരിച്ച് തൊണ്ടി മുതൽ പ്രതിയുടെ സാന്നിധ്യത്തിൽ പ്രതിയെക്കൊണ്ട് വീണ്ടെടുക്കൽ തുടങ്ങിയ അന്വേഷണ രീതികൾ വിചാരണയിൽ നിർണ്ണായക തെളിവായി കോടതി മുമ്പാകെ വരേണ്ടതാണെന്നത് വിജയകരമായ പ്രോസിക്യൂഷന് നിർണ്ണായകമാണെന്ന നിയമം നിലവിലിരിക്കേ കേസ് അട്ടിമറിച്ച് പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാനാണ് പ്രധാന പ്രതികളെ ഒളിവിലിട്ട് കുറ്റപത്രം സമർപ്പിച്ചതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
വിചാരണയിൽ പ്രതികളുടെ ഭീഷണിയിൽ സാക്ഷികൾ മൊഴി മാറ്റാതിരിക്കാൻ ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം രഹസ്യമൊഴി മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്താനുള്ള അപേക്ഷയും പൊലീസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചില്ല. കൃത്യത്തിൽ കുറഞ്ഞ പങ്കാളിത്തമുള്ള പ്രതികളെ മാപ്പുസാക്ഷിയാക്കാനും അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചില്ല.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരം പൊലീസ് അപേക്ഷ പ്രകാരം രഹസ്യമൊഴി കൊടുപ്പിച്ച് വകുപ്പ് 306 പ്രകാരമാണ് കോടതി കൂട്ടു പ്രതിക്ക് മാപ്പ് നൽകി കൂട്ടുപ്രതിയെ പ്രതിസ്ഥാനത്ത് നിന്ന് കുറവ് ചെയ്ത് മാപ്പുസാക്ഷിയാക്കുന്നത്. നേതാക്കളടക്കമുള്ള പ്രതികളുടെ ഗൂഢാലോചനയടക്കം വിചാരണയിൽ നിർണ്ണായകമാകുമെന്നതിനാലാണ് ആഭ്യന്തര വകുപ്പിന്റെ സ്വാധീനത്തിന് വഴങ്ങി പൊലീസ് അതിന് മുതിരാതെ നിഷ്ക്രിയത്വം കാട്ടിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. നേതാക്കൾക്ക് ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 11 പ്രകാരമുള്ള അലിബിയുടെ (കൃത്യ സമയം സംഭവസ്ഥലത്തോ ഗൂഢാലോചന സ്ഥലത്തോ താനില്ലായിരുന്നെന്ന പ്രതിയുടെ വാദം) പിൻബലത്താൽ കേസിൽ നിന്ന് ഊരിപ്പോകാനുള്ള പഴുതുകളിട്ടുള്ളതാണ് പൊലീസ് കുറ്റപത്രം.
കേസന്വേഷണ ഘട്ടത്തിൽ ഒരിക്കൽ പോലും അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികളെ സാക്ഷികളെ കാണിച്ച് തിരിച്ചറിയിക്കാത്ത കേസിൽ കോടതി വിചാരണയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രതിയെ കോടതിയിൽ വച്ച് ആദ്യമായി ചൂണ്ടിക്കാട്ടി തിരിച്ചറിയുന്നത് പ്രോസിക്യൂഷൻ കേസിനെ ദുർബലപ്പെടുത്തുമെന്നും പ്രതിയെ സംശയത്തിന്റെ ആനുകൂല്യത്തിൽ വിട്ടയക്കാമെന്നുമുള്ള സുപ്രീം കോടതി വിധിന്യായങ്ങൾ നിലവിലുള്ളപ്പോഴാണ് പൊലീസ് ഭരണം കയ്യാളുന്ന ആഭ്യന്തര വകുപ്പിന്റെ സ്വാധീനത്തിന് വഴങ്ങി പ്രതികളെ അറസ്റ്റ് ചെയ്യാതെ നിസംഗത കാട്ടി വെള്ളം ചേർത്ത കുറ്റപത്രം സമർപ്പിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
Stories you may Like
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- എസ് എഫ് ഐയോട് പാർട്ടി വിശദീകരണം തേടും; തോൽവിയിൽ അന്വേഷണവും വരും
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്