Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഹുൽ ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട ഹർജി പരി​ഗണിക്കാനെടുത്തപ്പോൾ വാദിയുടെ വക്കീലില്ല; രണ്ടാമത് എടുത്തപ്പോൾ കോടതിയിലെ മോണിറ്ററിൽ അഭിഭാഷകന്റെ മുഖം തെളിയുന്നുമില്ല; സരിത എസ് നായർ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് രണ്ടാഴ്‌ച്ചത്തേക്ക് നീട്ടി സുപ്രീംകോടതി

രാഹുൽ ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട ഹർജി പരി​ഗണിക്കാനെടുത്തപ്പോൾ വാദിയുടെ വക്കീലില്ല; രണ്ടാമത് എടുത്തപ്പോൾ കോടതിയിലെ മോണിറ്ററിൽ അഭിഭാഷകന്റെ മുഖം തെളിയുന്നുമില്ല; സരിത എസ് നായർ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് രണ്ടാഴ്‌ച്ചത്തേക്ക് നീട്ടി സുപ്രീംകോടതി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വയനാട് എംപി രാഹുൽ​ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായർ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് രണ്ടാഴ്‌ച്ചത്തേക്ക് നീട്ടി സുപ്രീംകോടതി. വയനാട് മണ്ഡലത്തിൽ രാഹുൽ ​ഗാന്ധിക്കെതിരെ മത്സരിക്കാൻ സരിത സമർപ്പിച്ച നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. വരണാധികാരിയുടെ നടപടി നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കാട്ടിയാണ്വ സരിത സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇന്ന് ഹർജി പരി​ഗണിക്കാനെടുത്തപ്പോൾ സരിതയുടെ അഭിഭാഷകർ ഹാജരാകാതിരുന്നതടെയാണ് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുന്നത് രണ്ട് ആഴ്ചത്തേക്ക് നീട്ടി വച്ചത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇന്ന് ഹർജി ആദ്യം പരിഗണനയ്ക്ക് എടുത്തപ്പോൾ സരിതയ്ക്ക് വേണ്ടി അഭിഭാഷകർ ആരും ഹാജരായിരുന്നില്ല. ഇതേ തുടർന്ന് ഹർജി അവസാനം പരിഗണനയ്ക്ക് എടുക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് മാറ്റിവെയ്ക്കുകയായിരുന്നു. ഹർജി പിന്നീട് വീണ്ടും പരിഗണനയ്ക്ക് എടുത്തപ്പോൾ വിഡിയോ കോൺഫറൻസിലൂടെ അഭിഭാഷകൻ ഹാജരായെങ്കിലും മോണിറ്ററിൽ അഭിഭാഷകന്റെ മുഖം തെളിഞ്ഞില്ല. ഇതേ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയത്. യനാട് മണ്ഡലത്തിൽ തന്റെ നാമനിർദ്ദേശ പത്രിക തള്ളിയ വരാണധികാരിയുടെ നടപടി ചോദ്യം ചെയ്താണ് സരിത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മണ്ഡലത്തിൽ പുതുതായി തെരെഞ്ഞെടുപ്പ് നടത്തണമെന്നും സരിത ആവശ്യപ്പെടുന്നു.

ക്രിമിനൽ കേസിൽ രണ്ട് വർഷത്തിൽ അധികം ശിക്ഷ ലഭിച്ചിട്ടുണ്ട് എങ്കിൽ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളാം. സോളാർ ഇടപാടും ആയി ബന്ധപ്പെട്ട കേസിൽ പെരുമ്പാവൂർ ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി സരിതയ്ക്ക് മൂന്ന് വർഷത്തെ തടവ് ശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചിരുന്നു. മറ്റൊരു കേസിൽ പത്തനംതിട്ട ജുഡീഷ്യൻ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 45 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ മേൽക്കോടതി തടഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആണ് വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സരിത എസ് നായർ നൽകിയ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയത്.

എന്നാൽ ശിക്ഷ എറണാകുളം സെഷൻസ് കോടതിയും ഹൈക്കോടതിയും സ്റ്റേ ചെയ്തിരുന്നുവെന്നും അതിനാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ജനപ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം വിലക്ക് ഉണ്ടായിരുന്നില്ല എന്നും സരിത സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേഠി ലോക്‌സഭാ മണ്ഡലത്തിൽ നൽകിയ നാമനിർദ്ദേശ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നുവെന്നും സരിത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപെട്ടിട്ടുണ്ട്. സരിതയുടെ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.

കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതിപ്പെട്ടിട്ടും അന്നത്തെ അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി നടപടിയെടുത്തില്ല എന്ന് ആരോപിച്ചാണ് സരിത എസ് നായർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സര രംഗത്തിറങ്ങിയത്. രാഹുൽ ​ഗാന്ധി മത്സരിച്ച അമേഠിയിലും വയനാട്ടിലും സോളാർ കേസിൽ സരിത ആരോപണം ഉയർത്തിയ ഹൈബി ഈഡൻ മത്സരിച്ച എറണാകുളത്തും സരിത നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ അമേഠിയിൽ ഒഴികെ രണ്ടിടത്തും വരണാധികാരികൾ സരിതയുടെ പത്രിക തള്ളുകയായിരുന്നു. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുൽ വിജയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP