മഹാരാഷ്ട്രയിലെ രാഷ്ട്രീയ ആകാംക്ഷ നീളുന്നു; വിശ്വാസ വോട്ടെടുപ്പ് എപ്പോൾ വേണമെന്ന കാര്യത്തിൽ സുപ്രീംകോടതി ഉത്തരവ് നാളെ രാവിലെ 10.30ന്; കേസിൽ വാദം പൂർത്തിയാക്കി; കോടതി തീരുമാനം കോൺഗ്രസ് -എൻസിപി - ശിവസേന സഖ്യത്തിന് തിരിച്ചടി; വിശ്വാസ വോട്ടിന് മാത്രമായി അടിയന്തരമായി സഭ ചേരണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ അഭിഭാഷകർക്ക് നിരാശ; സമയം നീട്ടുന്നതിൽ ബിജെപി ക്യാമ്പിൽ ആശ്വാസം; ഫഡ്നാവിസിന് 170 പേരുടെ പിന്തുണ ഉള്ളതു കൊണ്ടാണ് സർക്കാറുണ്ടാക്കാൻ ക്ഷണിച്ചതെന്ന് കേന്ദ്രസർക്കാർ അഭിഭാഷകനും
മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയം അനിശ്ചിതത്വം 24 മണിക്കൂർ കൂടി നീളുമെന്നത് ഉറപ്പായി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസ് ഭൂരിപക്ഷം തെളിയാക്കാൻ വേണ്ടി വിശ്വാസ വോട്ടെടുപ്പ് എന്നു നടക്കും എന്ന കാര്യത്തിൽ വിധി പറയാനാണ് കോടതി ഹർജി നാളേക്ക് മാറ്റിവെച്ചു. കേസിൽ വാദം പൂർത്തിയായ ഘട്ടത്തിലാണ് സുപ്രീംകോടതി നാളെ രാവിലെ 10.30ന് വിധിപറയാനായി കേസ് മാറ്റിവെച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു കോടതി ഹർജികളിൽ വിധി പറയുന്നതിനായി മാറ്റിയത്. ജസ്റ്റിസ്.വി.എൻ.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ കൂടുതൽ സമയം വേണമെന്നും ഇതിൽ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്നാവിസിനും വേണ്ടി ഹാജരായ തുഷാർ മേത്തയും മുഗുൾ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. ഗവർണർ 14 ദിവസം നൽകിയിട്ടുണ്ടെന്നും സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമേ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സാധിക്കൂവെന്നും റോഹ്ത്തഗി കോടതിയെ അറയിച്ചു.
അതേ സമയം പ്രോടൈം സ്പീക്കറെ തിരഞ്ഞെടുത്ത് ഇന്നോ നാളെയോ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയും ആവശ്യപ്പെട്ടു. ഫഡ്നാവിസും അജിത് പവാറും ഗവർണർക്ക് നൽകിയ കത്തും സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചുകൊണ്ട് ഗവർണർ ഫഡ്നാവിസിനയച്ച കത്തും കോടതിയിൽ വായിച്ചു. സുപ്രിംകോടതിയുടെ തീരുമാനം കോൺഗ്രസ് -എൻസിപി - ശിവസേന സഖ്യത്തിന് പ്രത്യക്ഷത്തിൽ തിരിച്ചടിയാണ്. ഞായറാഴ്ച്ച അടിയന്തര പ്രാധാന്യത്തോടെ കേൾക്കണമെന്ന് പറഞ്ഞ കേസാണ് ഇപ്പോൾ 48 മണിക്കൂർ സമയത്തേക്ക് നീണ്ടു പോയിരിക്കുന്നത്. അതേതസമം വിശ്വാസ വോട്ടിന് മാത്രമായി അടിയന്തരമായി സഭ ചേരണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അഭിഭാഷകർക്ക് നിരാശയാണ് ഉണ്ടായത്. സമയം നീട്ടുന്നതിൽ ബിജെപി ക്യാമ്പിൽ ആശ്വാസം നൽകുന്നതാണ്. ഇതോടെ പരസ്പ്പരം രാഷ്ട്രീയ വടംവലി തുടരും എന്നകാര്യം ഉറപ്പാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനും ഗവർണർ ഭഗത് സിങ് കോഷിയാരിക്കുമായി റോഹ്ത്തഗിയും തുഷാർ മേത്തയും ഹാജരായി. ത്രികക്ഷികൾക്കായി കബിൽ സിബലും മനു അഭിഷേക് സിങ് വിയുമാണ് കോടതിയിലെത്തിയത്. അജിത് പവാറിന് വേണ്ടി മനീന്ദർ സിങാണ് ഹാജരായത്. സഖ്യ സർക്കാർ പ്രഖ്യാപനത്തിന് തൊട്ടുമുമ്പായി ഗവർണറുടെ നടപടികൾ പരിശോധിച്ചാൽ കോടതിക്ക് കാര്യം ബോധ്യമാകും. ഉടൻ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഗവർണറുടെ നടപടികളിൽ സംശയമുണ്ടാക്കുന്നു.ഭരണഘടനാ വിരുദ്ധമായ നടപടികളാണ് അദ്ദേഹത്തിൽ നിന്നുണ്ടായിരിക്കുന്നത്. പുലർച്ചെ രാഷ്ട്രപതി ഭരണം പിൻവലിച്ച് സർക്കാർ രൂപീകരിക്കാൻ കത്ത് നൽകിയ ഗവർണറുടെ നടപടി തെറ്റാണ്. പുലർച്ചെയുള്ള അത്തരമൊരു നടപടിക്ക് രാജ്യത്ത് എന്ത് അടിയന്തര സാഹചര്യമാണ് ഉള്ളതെന്നും കപിൽ സിബൽ ചോദിച്ചു. സ്പീക്കർ തിരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാൻ അനുവദിക്കരുതെന്നും ഇത് ബിജെപിയുടെ കെണിയാണെന്നും മനു അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. അജിത് പവാറിനെ കൊണ്ട് വിപ്പ് കൊടുപ്പിച്ച് എൻസിപി അംഗങ്ങളെ അയോഗ്യരാക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോൺഗ്രസ് -എൻസിപി - ശിവസേന സഖ്യത്തിന് 154 എംഎൽഎമാരുടെ പിന്തുണയെന്ന് കാണിച്ചു സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലം നൽകിയെങ്കിലും. ഇത് പിന്നീട് പിൻവലിച്ചു. ബിജെപി എതിർസത്യവാങ്മൂലം സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ടതോടെയാണ് സത്യവാങ്മൂലം പിൻവലിക്കുന്ന ഘട്ടമുണ്ടായത്. വിശ്വാസ വോട്ടിന് മാത്രമായി സഭ ചേരണമെന്ന് അഭിഷേക് സിങ്വി വാദിച്ചെങ്കിലും അതൊന്നു കോടതി മുഖവലിക്കെടുത്തില്ല. അജിത് പവാറിനെ കക്ഷി നേതാവ് സ്ഥാനത്തു നിന്നും നീക്കിയ കത്തിൽ 12 പേരുടെ ഒപ്പില്ലെന്ന് കേന്ദ്രസർക്കാറിന്റെ വാദങ്ങൽ നിരത്തിയ മുകുൾ റോത്തഗിയും വാദിച്ചു.
തങ്ങൾക്ക് മുന്നിലുള്ള വിഷയം മഹാരാഷ്ട്ര നിയമസഭയിൽ നടക്കേണ്ടുന്ന വിശ്വാസവോട്ടെടുപ്പാണെന്ന് മഹാരാഷ്ട്രാ വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞു. ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച വിഷയം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി പറഞ്ഞു. മുൻപും 24 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവ് നൽകിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത് കോടതി ആവർത്തിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ എൻ.വി രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവർ അടങ്ങിയ മൂന്നംഗ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
കപിൽ സിബൽ, അഭിഷേക് മനു സിങ്വി, എന്നിവരാണ് ശിവസേന, എൻ.സി.പി, കോൺഗ്രസ് എന്നീ പാർട്ടികൾക്ക് വേണ്ടി കോടതിയിൽ വാദിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത്. ബിജെപി, എൻ.സി.പി, കോൺഗ്രസ്, ശിവസേന നേതാക്കളും കോടതിയിൽ ഉണ്ടായിരുന്നു. കേസിൽ മനീന്ദ്ര സിങ് അജിത് പവാറിനെയും മുകുൾ റോത്തഗി ദേവേന്ദ്ര ഫഡ്നാവിസിനെയും പ്രതിനിധീകരിച്ചു. എൻ.സി.പി, ശിവസേന, കോൺഗ്രസ് സഖ്യത്തിനെതിരെ ഹിന്ദു മഹാസഭ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സുപ്രീം കോടതി പരിഗണിച്ചില്ല.ഗവർണറുടെ തീരുമാനത്തിന്റെ പകർപ്പ് തന്റെ കൈവശം ഉണ്ടെന്ന് തുഷാർ മേത്ത പറഞ്ഞു.
അജിത് പവാർ തന്റെ കൂടെ 54 എംഎൽഎമാർ ഉണ്ടെന്ന് കാട്ടി ഗവർണർക്ക് നൽകിയ കത്തും തുഷാർ മേത്ത കോടതിയിൽ വായിച്ചു. താൻ ബിജെപിയോടൊപ്പം ചേരുകയാണെന്നുള്ള പ്രസ്താവനയും എംഎൽഎമാരുടെ ഒപ്പുകളുമാണ് കത്തിൽ ഉണ്ടായിരുന്നതെന്നും തുഷാർ മേത്ത പറഞ്ഞു. സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിക്കാനുള്ള അധികാരം ഗവർണർക്ക് ഉണ്ടെന്നും മേത്ത കോടതിയിൽ പറഞ്ഞു. ഗവർണർക്ക് അജിത് പവാറിന്റെ വാക്കുകൾ അവിശ്വസിക്കേണ്ട ഒരു കാര്യവും ഇല്ലായിരുന്നുവെന്നും ബിജെപി - എൻ.സി.പി സഖ്യത്തിന് 106 എംഎൽഎമാരുടെ പിന്തുണ സർക്കാർ രൂപീകരിക്കാനായി ഉണ്ടായിരുന്നുവെന്നും മേത്ത കോടതിയിൽ പറഞ്ഞു. അതേസമയം, ബിജെപിയോടൊപ്പം ചേർന്ന ശേഷം കുടുംബത്തിലുള്ള പ്രശ്നങ്ങൾ കാരണം ശരദ് പവാർ ഇപ്പോൾ കുതിര കച്ചവടം നടത്തുകയാണെന്ന് മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് എപ്പോൾ നടത്തണമെന്ന കാര്യം തീരുമാനിക്കാനുള്ള അധികാരം ഗവർണർക്കാണെന്നും റോത്തഗി പറഞ്ഞു. വിശ്വാസവോട്ടെടുപ്പിലൂടെയാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് ആർക്കും എതിർപ്പില്ലെന്നും ഫഡ്നാവിസിന്റെ അഭിഭാഷകൻ പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്തിയേ തീരൂ എന്നും ഇക്കാര്യത്തിൽ ഒരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കാൻ സുപ്രീം കോടതിക്ക് അധികാരമില്ലെന്നും റോത്തഗി പറഞ്ഞു. സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്നും സത്യപ്രതിജ്ഞ കഴിഞ്ഞ ശേഷം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ അധികാരത്തിൽ കോടതി ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ഫഡ്നാവിസിന്റെയും കേന്ദ്രത്തിന്റെയും അഭിഭാഷകർ കോടതി പറഞ്ഞു.
അജിത് പവാർ തന്നെയാണ് എൻ.സി.പിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം 154 എംഎൽഎമാരുടെ പിന്തുണയുണയുണ്ടെന്ന് ശിവസേന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. ബിജെപി ക്ഷണിക്കാൻ എന്തായിരുന്നു ഗവർണറുടെ തിടുക്കമെന്നും കപിൽ സിബൽ കോടതിയിൽ ചോദിച്ചു. 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും വിശ്വാസവോട്ടെടുപ്പിൽ പ്രോട്ടേം സ്പീക്കറെ സുപ്രീം കോടതി തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫഡ്നാവിസിന് 170 പേരുടെ പിന്തുണയെന്ന് മഹാരാഷ്ട്ര ഗവർണർ കോടതിയിൽ അറിയിച്ചു. അതുകൊണ്ടാണ് സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചതെന്നും ഗവർണർ അറിയിച്ചു. അതേസമയം 54 എൻസിപി എംഎൽഎമാരുടെ പിന്തുണക്കുന്ന കത്ത് അജിത് പവാർ നൽകിയെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ തുഷാർ മേത്തയും അറിയിച്ചു. ഗവർണറുടെ തീരുമാനത്തിന്റെ പകർപ്പ് കൈയിലുണ്ടെന്നും വാദിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്