മെഡിക്കൽ കോഴക്കേസിൽ സുപ്രീം കോടതിയിലെ ജഡ്ജിമാർ തമ്മിൽ പോര് മുറുകുന്നു; ചീഫ് ജസ്റ്റിസിന്റെ മുൻപാകെ മാത്രമേ ഇനി പുതിയ ഹർജികൾ പരാമർശിക്കാൻ പാടുള്ളൂവെന്ന് സർക്കുലർ; ആരോപണം വിധേയനായ ചീഫ് ജസ്റ്റിസ് കേസിൽ ഇടപെടുന്നത് ഉചിതമല്ലെന്ന് മുതിർന്ന ജഡ്ജിമാരും: സുപ്രീം കോടതിയിൽ ചേരിപ്പോര് ശക്തമായി
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരോക്ഷ ആരോപണമുള്ള മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിലെ ചില ജഡ്ജിമാർ തമ്മിൽ പോര് മുറുകുന്നു. മെഡിക്കൽ കോഴയിലെ ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് തന്നെ കേസ് പരിഗണിക്കാൻ ഒരുങ്ങുന്നതാണ് വിഷയങ്ങൽ സങ്കീർണ്ണമാക്കുന്നത്. കോഴക്കേസ് സിബിഐയല്ല, മുൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കാമിനി ജയ്സ്വാൾ നൽകിയ ഹർജി മൂന്നംഗ ബെഞ്ച് പരിഗണിച്ചാൽ മതിയെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ചു.
ചീഫ് ജസ്റ്റിസിന്റെ മുൻപാകെ മാത്രമേ ഇനി പുതിയ ഹർജികൾ പരാമർശിക്കാൻ പാടുള്ളൂ എന്നു സുപ്രീം കോടതി രജിസ്റ്റ്രി ഇന്നലെ സർക്കുലർ പുറത്തിറക്കി. അതേസമയം ആരോപണം നേരിടുമ്പോൾ ചീഫ് ജസ്റ്റിസ് മെഡിക്കൽ കോഴക്കേസിൽ ഇടപെടുന്നത് ഉചിതമല്ലെന്നു മുതിർന്ന ജഡ്ജിമാരിൽ പലരും നിലപാട് സ്വീകരിച്ചതായും സൂചനയുണ്ട്.
കാമിനി ജയ്സ്വാളിന്റെ ഹർജി ഏറ്റവും മുതിർന്ന ജഡ്ജിമാരുൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ പരിഗണിക്കണമെന്നാണു ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, എസ്.അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ച് കഴിഞ്ഞ ഒൻപതിന് ഉത്തരവിട്ടത്. എന്നാൽ, ഈ നടപടി തെറ്റാണെന്നും കേസുകൾ ഏതു ബെഞ്ച് പരിഗണിക്കണമെന്നു തീരുമാനിക്കാനുള്ള അധികാരം ചീഫ് ജസ്റ്റിസിനാണെന്നും ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കി. ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസിനു ബാധകമല്ലെന്നും ഇവർ വ്യക്തമാക്കി. അതിനു പിന്നാലെയാണു ജഡ്ജിമാരായ ആർ.കെ.അഗർവാൾ, അരുൺ മിശ്ര, എ.എം.ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് കാമിനിയുടെ ഹർജി പരിഗണിക്കണമെന്നു ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.
കാമിനിയുടെ ഹർജി ആദ്യം പരാമർശിച്ചതു ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലാണ്. ചീഫ് ജസ്റ്റിസ് ഡൽഹി സർക്കാരിന്റെ അധികാരം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലായിരുന്നതിനാലാണു രണ്ടാമത്തെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിൽ കാമിനിയുടെ ഹർജി പരാമർശിച്ചത്. ഇതേത്തുടർന്നുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഇനി മുതൽ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ മാത്രമേ പുതിയ ഹർജികൾ പരാമർശിക്കാൻ പാടുള്ളൂ എന്ന സർക്കുലർ.
പുതിയ ബഞ്ചിലെ ജഡ്ജിമാർ സീനിയോറിറ്റിയിൽ താഴെ
ചീഫ് ജസ്റ്റിസിന്റെ അധികാരം അടിവരയിട്ടു പറഞ്ഞതും ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവു റദ്ദാക്കിയതുമായ ബെഞ്ചിൽ ഉൾപ്പെട്ടവരാണു ജഡ്ജിമാരായ ആർ.കെ. അഗർവാളും അരുൺ മിശ്രയും എ.എം. ഖാൻവിൽക്കറും. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ താരതമ്യേന താഴെയുള്ളവരാണ് ഇവർ. സീനിയോറിറ്റി പട്ടികയിൽ എട്ടാമനാണു ജസ്റ്റിസ് അഗർവാൾ, പത്താമനാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് ഖാൻവിൽക്കർ പതിനെട്ടാമനാണ്.
ചീഫ് ജസ്റ്റിസും ജസ്റ്റിസ് ചെലമേശ്വറും നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്നു ചിത്രീകരിക്കപ്പെടുന്ന പ്രശ്നത്തോടു പരമാവധി അകലം പാലിക്കാനാണു മുതിർന്ന ജഡ്ജിമാർ പലരും താൽപര്യപ്പെടുന്നതെന്നു കോടതി വൃത്തങ്ങൾ പറഞ്ഞു. മെഡിക്കൽ കോഴയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽ ഉൾപ്പെടുന്നതിനോടു മുതിർന്ന ജഡ്ജിമാരിൽ പലരും വിമുഖത പ്രകടിപ്പിച്ചെന്നും സൂചനയുണ്ട്.
സുതാര്യത മുഖമുദ്രയാക്കിയ ജസ്റ്റിസ് ചെലമേശ്വർ
ജഡ്ജിമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ, ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പരമാവധി സുതാര്യത വേണമെന്നു പരസ്യമായി നിലപാടെടുത്തിട്ടുള്ള ന്യായാധിപനാണു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം സംവിധാനം മാത്രമാണു മികച്ചതെന്ന നിലപാടു ശരിയല്ലെന്നും കൊളീജിയത്തിന്റെ നടപടി സുതാര്യമല്ലെന്നും ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ കേസിൽ ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരുന്നു. കൊളീജിയത്തിലെ രണ്ടു ജഡ്ജിമാരുടെ തീരുമാനം മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കുന്ന രീതിയാണുള്ളതെന്ന് അദ്ദേഹം പിന്നീടു മാധ്യമ അഭിമുഖത്തിലൂടെ ആരോപിച്ചു. ഇടയ്ക്കു കൊളീജിയത്തിന്റെ യോഗത്തിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു.
ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും 2011 ഒക്ടോബർ 10ന് ആണു സുപ്രീം കോടതി ജഡ്ജിമാരായത്. ചീഫ് ജസ്റ്റിസ് മിശ്ര അടുത്ത വർഷം ഒക്ടോബർ രണ്ടിനും ജസ്റ്റിസ് ചെലമേശ്വർ അടുത്ത ജൂൺ 22നും വിരമിക്കും. സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനു 2011 സെപ്റ്റംബറിൽ, അഞ്ചുപേരെ രണ്ടു ഗഡുക്കളായാണു ശുപാർശ ചെയ്തത്. ഇതിൽ ജസ്റ്റിസ് ചെലമേശ്വർ രണ്ടാമത്തെ ഗഡുവിലാണ് ഉൾപ്പെട്ടത്. ആദ്യത്തേതിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹം ചീഫ് ജസ്റ്റിസാകുമെന്നും അത് ഒഴിവാക്കാനാണു ശുപാർശ രണ്ടു ഗഡുക്കളാക്കിയതെന്നും ആരോപണമുണ്ടായിരുന്നു.
വിവാദമായ മെഡിക്കൽ കോഴ കേസിന്റെ നാൾവഴികൾ ഇങ്ങനെ:
- 2015 ഡിസംബർ: മെഡിക്കൽ കോഴക്കേസിൽ ഉൾപ്പെട്ട ലക്നൗവിലെ പ്രസാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് അനുമതിക്ക് അപേക്ഷിക്കുന്നു.
2016 ജൂൺ: മെഡിക്കൽ കൗൺസിലിന്റെ ശുപാർശ അംഗീകരിച്ചു ജൂണിൽ കോളജിന് അനുമതി നിഷേധിച്ചു.
2016 ജൂലൈ: കോളജിന് അനുമതി നൽകാൻ മുൻ ചീഫ് ജസ്റ്റിസ് ആർ.എം.ലോധ അധ്യക്ഷനായ സമിതിയുടെ നിർദ്ദേശം. കേന്ദ്ര സർക്കാർ അനുമതി നൽകി. കോളജ് പ്രവർത്തന യോഗ്യമല്ലെന്നു മെഡിക്കൽ കൗൺസിൽ വീണ്ടും. കോളജ് 201718ലും 201819ലും പ്രവർത്തിക്കാൻ പാടില്ലെന്നു സർക്കാർ. കോളജ് നൽകിയ ബാങ്ക് ഗ്യാരന്റി തിരികെ നൽകാനും നിർദ്ദേശം. തീരുമാനത്തിനെതിരെ പ്രസാദ് എജ്യൂക്കേഷൻ ട്രസ്റ്റ് അലഹാബാദ് ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിക്കുന്നു.
2017 സെപ്റ്റംബർ 18: സുപ്രീം കോടതിയിലെ റിട്ട് ഹർജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് മുൻപാകെ. ഉത്തരവിങ്ങനെ: 201718ൽ വിദ്യാർത്ഥി പ്രവേശനം പാടില്ല. ബാങ്ക് ഗ്യാരന്റി ഇപ്പോൾ തിരികെ നൽകരുത്. അടുത്ത വർഷത്തേക്കായി മെഡിക്കൽ കൗൺസിൽ കോളജിൽ പരിശോധന നടത്തണം.
സെപ്റ്റംബർ 19: കോളജിനനുകൂലമായ കോടതിയുത്തരവു നേടാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ചു സിബിഐ കേസെടുത്തു. ഒഡീഷ ഹൈക്കോടതിയിലെ മുൻ ജഡ്ജി ഐ.എം.ഖുദുസി, ഭാവന പാണ്ഡെ, ട്രസ്റ്റിന്റെ ഉദ്യോഗസ്ഥരായ ബി.പി.യാദവ്, പലാഷ് യാദവ്, മീററ്റിലെ വെങ്കിടേശ്വര കോളജിൽ പ്രവർത്തിക്കുന്ന സുധീർ ഗിരി, ഒഡീഷയിൽ നിന്നുള്ള ഇടനിലക്കാരൻ ബിശ്വനാഥ് അഗർവാല എന്നിവർ അറസ്റ്റിൽ. വലിയ തുക നൽകിയാൽ സുപ്രീം കോടതിയിൽനിന്ന് അനുകൂല ഉത്തരവു നേടിക്കൊടുക്കാമെന്നു ബിശ്വനാഥ് ഉറപ്പുനൽകിയെന്നു സിബിഐയുടെ പ്രാഥമിക കണ്ടെത്തൽ.
നവംബർ എട്ട്: സിജെഎആറിന്റെ ഹർജി ജസ്റ്റിസ് ജെ.ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് മുൻപാകെ പരാമർശിച്ചു. (കേസ് വേഗത്തിൽ പരിഗണിക്കുന്നതിനാണു രജിസ്റ്റ്രിയിൽ തയാറാക്കുന്ന പട്ടികയിൽ വരുന്നതിനു മുൻപുതന്നെ ഹർജി പരാമർശിക്കുന്നത്. ചീഫ് ജസ്റ്റിസ് മുൻപാകെ പരിഗണിക്കുകയെന്നതാണു കീഴ്വഴക്കം. ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ചിലും മറ്റുമായി തിരക്കിലാണെങ്കിൽ അടുത്ത മുതിർന്ന ജഡ്ജിയുടെ കോടതിയിൽ പരാമർശിക്കണം. കേസിന്റെ ഗൗരവം പരിശോധിച്ച്, എപ്പോൾ കേസ് പരിഗണിക്കാമെന്നു കോടതി അപ്പോൾ വ്യക്തമാക്കും).
സുപ്രീം കോടതിയിൽ നിലവിൽ രണ്ടാമനാണു ജസ്റ്റിസ് ചെലമേശ്വർ. പ്രസാദ് എജ്യൂക്കേഷൻ ട്രസ്റ്റിന്റെ ഹർജിയിൽ ഉത്തരവു നൽകിയതു ചീഫ് ജസ്റ്റിസാണ് എന്നതും അദ്ദേഹത്തിന്റെ ബെഞ്ച് മുൻപാകെ കേസ് പരാമർശിക്കാത്തതിനു കാരണമായി.
ഉചിതമായ ബെഞ്ചിൽ ഈ മാസം 10നു കേസ് പരിഗണിക്കുമെന്നു ജസ്റ്റിസ് ചെലമേശ്വർ. എന്നാൽ, അന്ന് ഉച്ചതിരിഞ്ഞു സിജെഎആർ അഭിഭാഷകൻ പ്രശാന്ത് ഭൂഷണു സുപ്രീം കോടതിയുടെ രജിസ്റ്റ്രിയിൽ നിന്നു ഫോൺ സന്ദേശം: കേസ് ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിലല്ല, മറ്റൊരു ബെഞ്ചിൽ 10നു പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചിട്ടുണ്ട്.
നവംബർ ഒൻപത്, രാവിലെ 10.30: മുതിർന്ന അഭിഭാഷക കാമിനി ജയ്സ്വാളിന്റെ ഹർജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിൽ പരാമർശിച്ചു. സിജെഎആറിന്റെ ഹർജിയിലെ അതേ ആവശ്യങ്ങളാണു കാമിനിയുടെ ഹർജിയിലും. ജുഡീഷ്യറിയിലെ ഉന്നതർക്കെതിരെയും ആരോപണമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെടാത്ത ഭരണഘടനാ ബെഞ്ച് കേസ് പരിഗണിക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരിക്കുവേണ്ടി ദുഷ്യന്ത് ദവെ വാദിച്ചു. ഹർജി 12.45നു പരിഗണിക്കാമെന്നു ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കി.
ഉച്ചയ്ക്കു 12.45: ജസ്റ്റിസ് ചെലമേശ്വറും ജസ്റ്റിസ് എസ്.അബ്ദുൽ നസീറുമുൾപ്പെട്ട ബെഞ്ച് കാമിനിയുടെ ഹർജി വീണ്ടും പരിഗണിച്ചു. ഏറ്റവും മുതിർന്ന അഞ്ചു ജഡ്ജിമാരുൾപ്പെട്ട ബെഞ്ച് 13നു കേസ് പരിഗണിക്കണമെന്ന് ഉത്തരവിട്ടു.
നവംബർ 10, ഒരു മണി: സിജെഎആറിന്റെ ഹർജി ജഡ്ജിമാരായ എ.കെ.സിക്രി, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് പരിഗണിച്ചു. ഒരു ഹർജി നിലവിലുള്ളപ്പോൾ, കാമിനി മറ്റൊരു ഹർജി നൽകിയതിൽ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുള്ള വിഷയത്തിൽ മറ്റൊരു ബെഞ്ചിലേക്കു കേസ് മാറ്റാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത് ഉചിതമായില്ലെന്നു പ്രശാന്ത് ഭൂഷന്റെ വാദം. കേസ് ഉചിതമായ ബെഞ്ച് പിന്നീടു പരിഗണിക്കുന്നതിനു ചീഫ് ജസ്റ്റിസിന്റെ തീരുമാനത്തിനായി വിടുകയാണെന്നു ജസ്റ്റിസ് സിക്രി വ്യക്തമാക്കി; സുപ്രീം കോടതി ബാർ അസോസിയേഷനെ കേസിൽ കക്ഷിചേരാൻ അനുവദിച്ചു.
ഉച്ചകഴിഞ്ഞു 2.42: സിജെഎആറിന്റെ ഹർജി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ ഏഴംഗ ബെഞ്ച് കേൾക്കുമെന്നു രജിസ്റ്റ്രിയുടെ അറിയിപ്പ്.
ഉച്ചകഴിഞ്ഞു 2.52: അഞ്ചംഗ ബെഞ്ച് കേൾക്കുമെന്നു മറ്റൊരു അറിയിപ്പ്.
ഉച്ചകഴിഞ്ഞു 3.00: സിജെഎആറിന്റെ ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസിനൊപ്പം, ജഡ്ജിമാരായ ആർ.കെ.അഗർവാൾ, അരുൺ മിശ്ര, അമിതാവ റോയ്, എ.എം.ഖാൻവിൽക്കർ എന്നിവരും ബെഞ്ചിൽ.
രാവിലെ പരിഗണിച്ച കേസ് ഉച്ചതിരിഞ്ഞു തിടുക്കത്തിൽ പുതിയ ബെഞ്ച് പരിഗണിച്ചത് ഉചിതമായില്ലെന്നു ഭൂഷൺ പറയുന്നു. ബാർ അസോസിയേഷന്റെ അഭിഭാഷകർ ഭൂഷണെതിരെ ബഹളംവയ്ക്കുന്നു. ഭൂഷണും കാമിനിക്കുമെതിരെ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു. ഭൂഷണു വാദങ്ങൾ ഉന്നയിക്കാൻ അവസരം ലഭിക്കുന്നില്ല. മറിച്ച്, എതിർപക്ഷത്തുള്ളവർക്കു ബെഞ്ച് അവസരം നൽകുന്നു. തന്റെ ഭാഗം കേൾക്കാതെ ഉത്തരവു നൽകാനാണ് ഉദ്ദേശ്യമെങ്കിൽ അങ്ങനെയാവട്ടെയെന്നു പറഞ്ഞശേഷം ഭൂഷൺ കോടതിയിൽനിന്ന് ഇറങ്ങിപ്പോകുന്നു.
ഓരോ കേസും ഏതു ബെഞ്ചാണു പരിഗണിക്കേണ്ടതെന്നു തീരുമാനിക്കേണ്ടതു ചീഫ് ജസ്റ്റിസാണെന്നും ഏറ്റവും മുതിർന്ന ജഡ്ജിമാരുടെ ബെഞ്ച് കേസ് പരിഗണിക്കണമെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസിനു ബാധകമല്ലാത്തതിനാൽ അത് അസാധുവാക്കുന്നുവെന്നും അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവ്. സിജെഎആറിന്റെ ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും.
നവംബർ 11: കാമിനിയുടെ ഹർജി ജഡ്ജിമാരായ ആർ.കെ.അഗർവാൾ, അരുൺ മിശ്ര, എ.എം.ഖാൻവിൽക്കർ എന്നിവരുടെ ബെഞ്ച് 13നു മൂന്നുമണിക്കു പരിഗണിക്കുമെന്നു രജിസ്റ്റ്രിയുടെ അറിയിപ്പ്. ഇനി മുതൽ കേസുകൾ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുൻപാകെ മാത്രമേ പരാമർശിക്കാൻ പാടുള്ളൂവെന്ന് അഭിഭാഷകരോടും അഭിഭാഷകരില്ലാതെ നേരിട്ടു ഹാജരാകുന്ന കക്ഷികളോടും വ്യക്തമാക്കി രജിസ്റ്റ്രിയുടെ സർക്കുലർ.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്