പ്രാതിനിധ്യ കുറവ് ഉണ്ടെങ്കിൽ മാത്രം മതി പട്ടിക ജാതി-പട്ടിക വർഗ വിഭാഗക്കാർക്ക് സംവരണം; സ്ഥാനക്കയറ്റങ്ങൾക്ക് സംവരണം നൽകാൻ സർക്കാരിന് ബാധ്യതയില്ല; സംവരണം നൽകാൻ സർക്കാരിന് താൽപ്പര്യമില്ലെങ്കിൽ പ്രാതിനിധ്യക്കുറവ് എടുക്കേണ്ടതുമില്ല; സംവരണം നൽകുന്നത് സംസ്ഥാനങ്ങളുടെ വിവേചനാധികാരം; കോടതിക്ക് നിർബന്ധിക്കാനാവില്ല; രാജ്യത്തെ സംവരണ സംവിധാനത്തെ അട്ടിമറിക്കാൻ പ്രാപ്തമായ വിധിയുമായി സുപ്രീംകോടതി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയില്ലെന്ന് സുപ്രീംകോടതി വിധി പുതു ചർച്ചകൾക്ക് വഴിവയ്ക്കും. ജാതി സംവരണത്തിനെതിരെ ചിലർ രംഗത്ത് വരുന്നതിനനിടെയാണ് സുപ്രീംകോടതിയുടെ പുതിയ നിരീക്ഷണങ്ങൾ. സർക്കാർ സർവീസിൽ അവരുടെ പ്രാതിനിധ്യക്കുറവ് പരിശോധിച്ചുവേണം സംവരണം നൽകാനെന്ന് കോടതി വിശദീകരിച്ചു.
സംവരണം നൽകുന്നില്ലെങ്കിൽ കണക്ക് നോക്കേണ്ടതുമില്ല. സ്ഥാനക്കയറ്റ സംവരണം മൗലികാവകാശമല്ലെന്നും നടപ്പാക്കണമെന്ന് കോടതിക്ക് നിർദ്ദേശിക്കാനാവില്ലെന്നും ജസ്റ്റിസുമാരായ നാഗേശ്വര റാവു, ഹേമന്ത് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഏറെ സുപ്രധാനമായ വിധിയാണ് ഇത്. സർവ്വീസിലെ സ്ഥാനക്കയറ്റങ്ങളെ സ്വാധീനിക്കാൻ പോകുന്ന വിധി. ഭരണഘടനയിലെ 16(4), 16(4എ) അനുച്ഛേദങ്ങൾ നിർബന്ധ സ്വഭാവമുള്ളതല്ലെന്നും സർക്കാർ ജോലികളിലെയും സ്ഥാനക്കയറ്റങ്ങളിലെയും സംവരണം മൗലികാവകാശമല്ലെന്നുമാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വ്യാഖ്യാനിച്ചത്. സംവരണം നടപ്പാക്കാൻ സംസ്ഥാനസർക്കാരിന് നിർദ്ദേശം നൽകിയുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.
എസ്.സി., എസ്.ടി. സംവരണം നൽകാതെ സർക്കാർ സർവീസുകളിൽ നിയമനം നടത്താനുള്ള ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതു ചോദ്യം ചെയ്തുള്ള പരാതികളിലാണ് സുപ്രീംകോടതിയുടെ വിധി. ' സംവരണം നൽകുന്നത് സംസ്ഥാനങ്ങളുടെ വിവേചനാധികാരമാണ്. കണക്കു നോക്കി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലേ സംവരണം നൽകാവൂ''-രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാൻ സർക്കാരിന് അധികാരം നൽകുന്നതാണ് ഭരണഘടനയുടെ 16(4), 16(4എ) അനുച്ഛേദങ്ങൾ. സർക്കാർ സർവീസുകളിൽ അവർക്ക് പ്രാതിനിധ്യം കുറവാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ അതു നൽകേണ്ടതുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാതെ സർക്കാർ സർവീസുകളിൽ നിയമനങ്ങൾ നടത്താൻ 2012 സെപ്റ്റംബർ അഞ്ചിന് ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. 2019-ൽ ഹൈക്കോടതി ഈ ഉത്തരവ് റദ്ദാക്കി. പട്ടികവിഭാഗക്കാർക്ക് സ്ഥാനക്കയറ്റ സംവരണം നൽകണമെന്നും ഈ വിഭാഗത്തിൽ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിൽ അവരെ മാത്രം നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് സ്ഥാനക്കയറ്റ സംവരണം നൽകാൻ സർക്കാർ ജോലികളിലെ അവരുടെ പ്രാതിനിധ്യക്കുറവ്, സമൂഹത്തിലെ പിന്നാക്കാവസ്ഥ എന്നിവ കണക്കെടുക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതാണ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്.
'മതിയായ പ്രാതിനിധ്യമില്ലെന്നു സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നാലും സംവരണം നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കാനാവില്ല. സംവരണം ബാധ്യതയല്ല എന്നതു പോലെ തന്നെ തങ്ങളുടെ നിലപാട് ന്യായീകരിക്കേണ്ട ബാധ്യതയും സർക്കാരിനില്ല. സംസ്ഥാന സർക്കാരുകൾ സംവരണം ഏർപ്പെടുത്താൻ ബാധ്യസ്ഥരല്ല. പൊതു തസ്തികകളിലേക്കുള്ള നിയമനത്തിൽ സംവരണം പാലിക്കണമെന്നു സംസ്ഥാന സർക്കാരിനോടു നിർദ്ദേശിക്കാനാവില്ലെന്നതു നിലവിലുള്ള നിയമമാണ്. അതുപോലെ തന്നെ ഉയർന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റത്തിൽ പട്ടിക വിഭാഗത്തിനു സംവരണം ഉറപ്പാക്കാനും സർക്കാരിനു ബാധ്യതയില്ല. ഈ സാഹചര്യത്തിൽ സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് കർശന ഉത്തരവിറക്കാനുമാവില്ല'- ജസ്റ്റിസ് എൽ.നാഗേശ്വര റാവുവും ഹേമന്ത് ഗുപ്തയുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഉത്തരാഖണ്ഡ് സർക്കാരിന്റെ തീരുമാനം അന്യായമാണെന്ന് പ്രഖ്യാപിക്കാൻ ഹൈക്കോടതിക്ക് കാരണങ്ങളൊന്നുമില്ലെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം. സർക്കാർ ജോലികളിൽ സംവരണം നൽകണമെന്ന് കോടതിക്ക് നിർദ്ദേശിക്കാനാവില്ല. സ്ഥാനക്കയറ്റത്തിന് പട്ടികവിഭാഗക്കാർക്ക് സംവരണം നൽകാനും സംസ്ഥാനങ്ങൾക്ക് ബാധ്യതയൊന്നുമില്ല. അഥവാ അങ്ങനെ ചെയ്യണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് വ്യക്തമാക്കുന്ന കണക്കുകൾ ശേഖരിക്കണം. കണക്ക് ലഭ്യമല്ലെങ്കിൽ അതിനായി ഏതെങ്കിലും വ്യക്തിയെയോ അധികൃതരേയൊ കമ്മിഷനെയോ നിയോഗിക്കാം. സർക്കാരിന്റെ തീരുമാനം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ, ആ കണക്ക് കാണിക്കേണ്ടിവരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളെ സംരക്ഷിക്കേണ്ടതും സഹായിക്കേണ്ടതും സംസ്ഥാന സർക്കാരുകളുടെ അവകാശമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 16(4), 16(4-എ) എന്നിവ ഇതാണ് പറയുന്നതെന്നും അന്ന് കപിൽ സിബൽ, കോളിൻ ഗോൺസാൽവസ് തുടങ്ങിയ പ്രമുഖ അഭിഭാഷകർ വാദിച്ചിരുന്നു. ഈ അനുച്ഛേദങ്ങൾ സംവരണം അനുവദിക്കാനുള്ള അധികാരം നൽകുന്നുണ്ട്. എന്നാൽ അവരെ സംസ്ഥാന സേവനങ്ങളിൽ വേണ്ടത്ര പ്രതിനിധീകരിക്കുന്നില്ലെന്നു സംസ്ഥാനം പറഞ്ഞാൽ മാത്രമേ അവ നടപ്പാക്കാനാവുകയുള്ളൂവെന്നാണ് ഇപ്പോൾ സുപ്രീംകോടതി പറഞ്ഞുവച്ചത്. സ്ഥാനക്കയറ്റത്തിന്റെ കാര്യങ്ങളിൽ പട്ടികജാതി / പട്ടികവർഗക്കാർക്ക് സംവരണം ഏർപ്പെടുത്താൻ സംസ്ഥാനം ബാധ്യസ്ഥരല്ല എന്നും കോടതി നിലപാടെടുത്തു.
സ്ഥാനക്കയറ്റ സംവരണത്തിന് പ്രാതിനിധ്യക്കുറവിന്റെ കണക്ക് വേണമെന്നത് ഇന്ദിരാ സാഹ്നി, എം. നാഗരാജ്, ജർണയിൽ സിങ് കേസുകളിലെ സുപ്രീംകോടതി വിധികളിൽ വ്യക്തമാണെന്നും വിധി ചൂണ്ടിക്കാട്ടുന്നു. സർക്കാർ ജോലികളിലും സ്ഥാനക്കയറ്റങ്ങളിലും സംവരണം നിർബന്ധമല്ലെന്ന് വ്യാഖ്യാനിച്ചുള്ള സുപ്രീംകോടതി വിധി ദളിത് -- ആദിവാസി- ഒബിസി വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയിലെ സംവരണ വ്യവസ്ഥകൾ മൗലികാവകാശമല്ലെങ്കിലും രാജ്യത്ത് സാർവത്രികമായും നിർബന്ധമായും നടപ്പാക്കേണ്ടതാണ്. പാർലമെന്റിന്റെ ഇരുസഭകളിലും നിയമപരമായി പ്രമേയം കൊണ്ടുവന്ന് ഇത്തരം വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കുന്ന പോരായ്മകൾ കേന്ദ്ര സർക്കാർ തിരുത്തണം.
കോടതി വിധിയുടെ പുനഃപരിശോധന തേടിയുള്ള സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കണം. ജോലിക്കും സ്ഥാനക്കയറ്റത്തിനുമുള്ള സംവരണവ്യവസ്ഥകൾ നടപ്പാക്കാൻ കേന്ദ്ര--സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ബാധ്യസ്ഥമാണ്-- പിബി പ്രസ്താവനയിൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍