പാണക്കാട് തങ്ങളെ ട്രോളിയാൽ ഊരുവിലക്ക് നടക്കില്ല; ലബീബിനേയും കുടുംബത്തിനേയും മതപരമായ ആചാരാനുഷ്ടാനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്താനുള്ള നീക്കം പാളി; മഹൽകമ്മറ്റിയുടെ കത്തിന് വഖഫ് ട്രിബ്യൂണലിന്റെ സ്റ്റേ
എം പി റാഫി
കോഴിക്കോട്: വയനാട് നരിക്കുണ്ട് ആനപ്പാറ സ്വദേശി കൂരിമണ്ണിൽ മേലെമണ്ണിൽ ലബീബിനും കുടുംബത്തിനും എതിരെ വിലക്കേർപ്പെടുത്തിയ മഹല്ല് കമ്മിറ്റിയുടെ നടപടിക്ക് തിരിച്ചടി. ലബീബിന്റെ കുടുംബത്തിൽ നടക്കുന്ന പരിപാടികളിൽ നിന്നും വിലക്കേർപ്പെടുത്തിക്കൊണ്ട് മഹല്ല് സെക്രട്ടറി , പ്രസിഡന്റ് എന്നിവർ നൽകിയ കത്ത് സ്റ്റേ ചെയ്തുകൊണ്ട് കോഴിക്കോട് വഖഫ് ട്രിബ്യൂണൽ ഉത്തരവിറക്കി. മൊയ്തീൻകുട്ടിയുടേയും കുടുംബത്തിന്റേയും മതപരമായ ആചാരാനുഷ്ടാനങ്ങൾ നിർവഹിക്കുന്നതിനും അന്യായക്കാരന്റെ വീട്ടിൽ നടക്കുന്ന വിവാഹം, വീടുതാമസം തുടങ്ങിയ മറ്റു പരിപാടികൾക്കൊന്നും അനാവശ്യമായ യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ പാടില്ലെന്നുമാണ് വഖഫ് ട്രിബ്യൂണൽ ഇന്നലെ പുറപ്പെടുവിച്ച വിധി.
ആനപ്പാറ നരിക്കുണ്ട് സ്വദേശിയായ ലബീബിനും കുടുംബത്തിനുമാണ് പ്രദേശത്തെ മഹല്ല് കമ്മിറ്റി ഭ്രഷ്ട് കൽപ്പിച്ചത്. ലബീബിന്റെ പിതാവ് കെ.എം മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജിയിൽ ജഡ്ജി പി.ജെ വിൻസെന്റാണ് വിധി പ്രഖ്യാപിച്ചത്. ലബീബിനു വേണ്ടി അഡ്വ. എം. മുഹമ്മദ് ശുഹൈബ് ഹാജരായി. സ്റ്റേ നടപടിയിൽ സന്തോഷമുണ്ടെന്നും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും ലബീബ് മറുനാടൻ മലയാളിയോടു പറഞ്ഞു. രാഷ്ട്രീയ നേതാവിനെ വിമർശിച്ചു പോസ്റ്റിട്ടതിന്റെ പേരിൽ ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്നും രാഷ്ട്രീയ നേതാക്കൾ വിമർശനത്തിന് അതീതരല്ലെന്നും ലബീബ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിവായ മെയ് 19നായിരുന്നു ലബീബ് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ, ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരുടെ ഫോട്ടോ വച്ചുള്ള ട്രോൾ ഫെയ്സബൂക്ക് പ്രൊഫൈലിൽ ഷെയർ ചെയ്തത്. തുടർന്ന്, വയനാട് ജില്ലാ ഖാസി കൂടിയായ ഹൈദരലി തങ്ങൾക്കെതിരെ പോസ്റ്റിട്ടു എന്ന് കാണിച്ച് മഹല്ല് കമ്മിറ്റി കത്ത് നൽകുകയും ലബീബിന്റെ വിവാഹം, വീടുകൂടൽ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും മഹല്ലിലെ ഉസ്താദുമാരരെ അടക്കം വിലക്കുകയുമായിരുന്നു.
മെയ് 27ന് ലബീബിന്റെ വീടുകൂടൽ ചടങ്ങും 29 ന് വിവാഹവുമായിരുന്നു. ചടങ്ങുകളിൽ ആളുകളെ വിലക്കാൻ മഹല്ല് പരമാവധി ശ്രമിച്ചിരുന്നു. മഹല്ല് കമ്മിറ്റിയുടെ സർക്കുലർ പ്രകാരം ഉസ്താദുമാർ ആരും തന്നെ വിവാഹ ചടങ്ങിന് പങ്കെടുക്കുകയും ചെയ്തില്ല. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കൾക്കും പുറമെ ലീഗുകാരായ പലരും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവരെല്ലാം ലബീബിന് വലിയ കുറ്റവാളിയായിട്ടായിരുന്നു കല്ല്യാണ ദിവസവും കണ്ടിരുന്നത്. മഹല്ലിൽ നിന്നും വലിയ രീതിയിൽ ഒറ്റപ്പെടൽ അനുഭവിച്ച ലബീബും കുടുംബവും സംഭവത്തിനെതിരെ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് മഹല്ലി കമ്മിറ്റി നൽകിയ കത്ത് പുറത്ത് വിട്ടതോടെ മഹല്ല് കമ്മിറ്റി ഈ കുടുംബത്തിൽ ഏർപ്പെടുത്തിയ വിലക്ക് പുറംലോകം അറിയുകയായിരുന്നു. തുടർന്ന് വിവാദം കത്തിപ്പടരുകയും മഹല്ല് കമ്മിറ്റി പ്രതിരോധത്തിലാവുകയും ചെയ്തു.
സമസ്തയുടെയും മഹല്ല് ഫെഡറേഷന്റെയും അറിവോടെയാണ് വിലക്ക് എന്നായിരുന്നു മഹല്ല് ഭാരവാഹികൾ ഈ കുടുംബത്തെ അറിയിച്ചിരുന്നത്. കത്തിലും ഇതു പറയുന്നു. ഇത് ബോധ്യപ്പെടാനായി കൽപ്പറ്റയിലെ സമസ്തയുടെ ജില്ലാ ആസ്ഥാനത്ത് പോയി പരാതി സമർപ്പിക്കുകയുണ്ടായി. മൂന്ന് രണ്ട് ദിവസത്തിനകം പരാതിക്ക്ു മറുപടി നൽകാമെന്ന് സംസ്ത ഓഫീസിൽ നിന്ന് അറിയിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി ജില്ലാ സുന്നി മഹല്ല് ഫെഡറേഷൻ ഭാരവാഹികൾ പള്ളി കമ്മിറ്റിയിൽ നിന്നും വിശദീകരണം തേടുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും ഇതുവരെയും ലബീബിനും കുടുംബത്തിനും മറുപടി നൽകാൻ തയ്യാറായില്ല. തുടർന്ന് ലബീബിന്റെ പിതാവ് കെ.എം മൊയ്തീൻകുട്ടി രണ്ട് ദിവസം മുമ്പ് കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഹരജി സമർപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇന്നലെയുണ്ടായ സ്റ്റേ ഉത്തരവ്. വഖ്ഫ് കോടതി അടുത്ത മാസം കേസ് പരിഗണിക്കും. കൂടാതെ മനുഷ്യാകാശ കമ്മീഷനും പരാതി സമർപ്പിക്കാൻ ഒരുങ്ങുകയാണ് ലബീബും കുടുംബവും.
അതേസമയം പാണക്കാട്് തങ്ങൾക്കെതിരെ ലബീബ് ഇട്ട അതേ പോസ്റ്റ് മെയ് 20ന് മഹല്ല് സെക്രട്ടറി അഷ്റഫ് പൈക്കാടൻ തന്നെ സ്വന്തം വാളിൽ ഷെയർ ചെയ്തതിന്റെ സ്ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങി. ലബീബിന്റെ കുടുംബത്തിനെതിരെ കത്ത് നൽകിയ സെക്രട്ടറി തന്നെ പോസ്റ്റ് ഷെയർ ചെയ്തത് നാട്ടിലും ചർച്ചാ വിഷയമായിട്ടുണ്ട്. അതേസമയം ഷെയർ ചെയ്തതുമായി ബന്ധപ്പെട്ട് വ്യക്തമായ മറുപടി മഹല്ല് സെക്രട്ടറി അഷ്റഫ് പൈക്കാടന്‍ പറയാനുണ്ടായിരുന്നില്ല. ലബീബിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടോ ഹൈദരലി തങ്ങളെ വിമർശിച്ചിട്ടോ അല്ല താൻ പോസ്റ്റ് ഷെയർ ചെയ്തതെന്നും കൈ തട്ടി ഷെയർ ആവുകയായിരുന്നുവെന്നും മഹല്ല് സെക്രട്ടറി അഷ്റഫ് പൈക്കാടൻ മറുനാടൻ മലയാളിയോടു പറഞ്ഞു.
ഈ പോസ്റ്റ് ഫീഡ് ചെയ്ത് വെക്കാൻ വേണ്ടി ഇവിടത്തെ പലരും ഷെയർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ലബീബ് ചെയ്ത അതേ കാര്യമാണ് മഹല്ല് സെക്രട്ടറിയും ചെയ്തിരിക്കുന്നത്, എന്നിട്ട് എന്തുകൊണ്ടാണ് സെക്രട്ടറിക്കെതിരെ ഊരു വിലക്ക് ഏർപ്പെടുത്താത്തതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍