നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിക്കും രാഹുലിനും ജാമ്യം; കോടതി നടപടി അവസാനിച്ചതു വെറും പത്തു മിനിറ്റിനുള്ളിൽ; കേസിലെ മറ്റ് മൂന്നു പ്രതികൾക്കും ജാമ്യം; വിദേശയാത്രകൾ നിയന്ത്രിക്കണമെന്ന ആവശ്യവും കോടതി തള്ളി; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു മോദി കരുതേണ്ടെന്നു സോണിയയും രാഹുലും
ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും പാർട്ടി ഉപാധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കും ജാമ്യം. സ്വന്തം ജാമ്യത്തിലാണ് ഇരുവരെയും വിട്ടയച്ചത്.
കേസിൽ സത്യം പുറത്തുവരുമെന്ന് ജാമ്യം ലഭിച്ചതിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സോണിയാ ഗാന്ധി പറഞ്ഞു. കേന്ദ്രം സർക്കാർ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. രാഷ്ട്രീയ എതിരാളികളെ സർക്കാർ വേട്ടയാടുകയാണ്. പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്ന് മോദി കരുതേണ്ടെന്നും സോണിയ പറഞ്ഞു.
കോൺഗ്രസിനെ തകർക്കാമെന്ന മോദിയുടെ ലക്ഷ്യം നടക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി രാഷ്ട്രീയ വിരോധം തുടരട്ടെ. നിയമത്തെയും കോടതിയെയും ബഹുമാനിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. കേസിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞു.
ഉപാധികളേതുമില്ലാതെ 50,000 രൂപയുടെ ബോണ്ട് കെട്ടിവച്ചാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കേസിൽ ഉൾപ്പെട്ട മറ്റു മൂന്നു പേർക്കും കോടതി ജാമ്യം അനുവദിച്ചു. സുമൻ ദുബെ, ഓസ്കാർ ഫെർണാണ്ടസ്, മോത്തിലാൽ വോറ എന്നിവർക്കാണു ജാമ്യം ലഭിച്ചത്. കേസിന്റെ അടുത്ത വാദം ഫെബ്രുവരി 20ന് നടക്കും.
വെറും പത്തു മിനിറ്റിനുള്ളിൽ കോടതി നടപടികൾ അവസാനിച്ചു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, അഹമ്മദ് പട്ടേൽ, പ്രിയങ്ക ഗാന്ധി, എ കെ ആന്റണി എന്നിവർ സോണിയക്കും രാഹുൽ ഗാന്ധിക്കും ജാമ്യം നിൽക്കാനായി കോടതിയിൽ എത്തിയിരുന്നു.
ഇരുവർക്കും ജാമ്യം നൽകരുതെന്നു സുബ്രഹ്മണ്യൻ സ്വാമി വാദിച്ചെങ്കിലും ഇക്കാര്യം കോടതി പരിഗണിച്ചില്ല. വിദേശയാത്രകൾ നിയന്ത്രിക്കണമെന്നു സ്വാമിയുടെ ആവശ്യവും കോടതി തള്ളി. കോൺഗ്രസ് നേതാക്കളും പ്രമുഖ അഭിഭാഷകരുമായ കപിൽ സിബൽ. അഭിഷേക് സിങ്വി എന്നിവർ സോണിയക്കും രാഹുലിനും വേണ്ടി ഹാജരായി. കേസുമായി ബന്ധപ്പെട്ട് എപ്പോൾ വിളിപ്പിച്ചാലും ഹാജരാകാമെന്നും ഇരുവരും കോടതിയെ അറിയിച്ചു.
എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളൊക്കെ കോടതിവളപ്പിൽ എത്തിച്ചേർന്നിരുന്നു. നേരത്ത ജാമ്യാപേക്ഷ നൽകേണ്ടെന്ന നിലപാടായിരുന്നു സോണിയയും രാഹുലും സ്വീകരിച്ചിരുന്നത്. നിയമ നടപടികളുമായി മുന്നോട്ടുപോകാനായിരുന്നു പാർട്ടി തീരുമാനം. നേരത്തെ സോണിയയുടെ വസതിയായ 10 ജനപഥിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. ഇവിടെ നിന്നുമാണ് രാഹുലും സോണിയയും കോടതിയിലേക്ക് വന്നത്. ഇരുവർക്കുമായി മുൻപ്രധാനമന്ത്രി മന്മോഹൻ സിങും അഹമ്മദ് പട്ടേലുമാണ് ജാമ്യം നിൽക്കുകയെന്നായിരുന്നു സൂചന. സോണിയയുടെ മകൾ പ്രിയങ്ക ഗാന്ധിയും മരുമകൻ റോബർട്ട് വാധ്രയും കോടതിയിൽ എത്തിയിരുന്നു.
വൻ സുരക്ഷസന്നാഹത്തിലൂടെ വൈകിട്ട് മൂന്നോടെയാണ് സോണിയയും രാഹുലും കോടതിയിൽ ഹാജരായത്. ഇരുവരും സമർപ്പിച്ച ജാമ്യാപേക്ഷ തള്ളണമെന്ന് ഹർജിക്കാരാനായ സുബ്രഹ്മണ്യം സ്വാമി ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസിനെ ഭയപ്പെടുന്നില്ലെന്നും കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കേസിൽ ഹർജിക്കാരനായ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയും ഭാര്യയും നേരത്തെ കോടതിയിലെത്തിയിരുന്നു.
രാജ്യം ഉറ്റുനോക്കുന്ന കേസ് പരിഗണിക്കുന്ന പട്യാല ഹൗസ് കോടതിപരിസരത്തും കോൺഗ്രസ് ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിരുന്നു. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പി.ജി) മുതിർന്ന ഉദ്യോഗസ്ഥർ കോടതി പരിസരം പരിശോധിച്ചു. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനൊപ്പം പുതുതായി 16 സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു. എസ്പി.ജിയുടെ മുതിർന്ന ഉദ്യോഗസ്ഥർ ജില്ലാ ജഡ്ജിയുമായും ചർച്ച നടത്തി. കോടതിക്കകത്തുള്ള കടകളും കേസ് പരിഗണിക്കുന്ന കോടതിയുടെ രണ്ടാം ഗേറ്റും അടച്ചിടുകയും ചെയ്തു. രണ്ടാം നമ്പർ ഗേറ്റിലൂടെയാണ് സോണിയയും രാഹുലും കോടതിയിലെത്തിയത്.
ജാമ്യം ലഭിച്ചതിനു ശേഷം സോണിയയും രാഹുലും 24 അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്തേക്കു പോയി. ഭാവി പരിപാടികളെക്കുറിച്ചു മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. എ.ഐ.സി.സി ഭാരവാഹികളോടും നേതാക്കളോടും അവിടെ കാത്തിരിക്കാനാണ് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിരുന്നത്.
കോൺഗ്രസ് മുഖപത്രമായിരുന്ന നാഷണൽ ഹെറാൾഡിന്റെ ഓഹരികൾ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതിൽ ക്രമക്കേടുകളുണ്ടെന്നാരോപിച്ച് ബിജെപി. നേതാവ് ഡോ. സുബ്രഹ്മണ്യൻ സ്വാമി നൽകിയ കേസിലാണ് ഇരുവരോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
കോൺഗ്രസ് നേതാക്കൾ ഗുലാം അലി ആസാദിന്റെ വീട്ടിൽ നേരത്തെ യോഗം ചേർന്നിരുന്നു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമാണ് നാഷണൽ ഹെറാൾഡ് കേസെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്. കോൺഗ്രസ് മുക്ത് ഭാരതമല്ല ബിജെപിയുടെ ലക്ഷ്യം, പ്രതിപക്ഷ മുക്ത് ഭാരതമാണെന്നും കോൺഗ്രസ് ആരോപിച്ചു.
കോൺഗ്രസ് കേസിനെ ഭയക്കുന്നുവെന്നാണു സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്. രാജ്യത്തെ ഒരു പൗരനെന്ന നിലയിലാണ് കേസ് കൊടുത്തതെന്നും സ്വാമി പറഞ്ഞു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പൂർണ പിന്തുണ നൽകുന്നുവെന്ന് റോബർട്ട് വാധ്ര പ്രതികരിച്ചു. പ്രതികാര രാഷ്ട്രീയമാണ് ഇപ്പോൾ നടക്കുന്നത്. സത്യം ജയിക്കുമെന്നും വാധ്ര പറഞ്ഞു.
പാർലമെന്റ് സമ്മേളനത്തിനെത്തിയ എംപിമാരോടും മുതിർന്ന നേതാക്കളോടും തലസ്ഥാനത്തുണ്ടാവണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കോടതിക്കു മുന്നിൽ ശക്തിപ്രകടനം വേണ്ടെന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഇതിനു വിപരീതമായാണു മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് ഉൾപ്പെടെയുള്ള പ്രമുഖനേതാക്കൾ കോടതിയിൽ എത്തിയത്്. സംസ്ഥാനങ്ങളിൽ നിന്നു നേതാക്കളാരും തലസ്ഥാനത്തേക്കു വരേണ്ടതില്ലെന്നു നിർദ്ദേശം നൽകിയിരുന്നു. ജാമ്യം നേടേണ്ട സാഹചര്യമുണ്ടായാൽ അതിനു മുതിരാതെ ജയിലിൽ പോകാൻ സോണിയയും രാഹുലും സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇതു പാടില്ലെന്ന ഉപദേശമാണ് അഭിഭാഷകരും മുതിർന്ന നേതാക്കളും നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍