കാറ്റാടിപാടം സ്ഥാപിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോയമ്പത്തൂർ സ്വദേശിയെ കബളിപ്പിച്ച കേസ്: സരിത നായർക്ക് മൂന്നുവർഷം തടവ്; കൂട്ടുപ്രതി ബിജു രാധാകൃഷ്ണനും മൂന്നുവർഷം തുറങ്കലിൽ കിടക്കണം; 2009 ലെ കേസിൽ ശിക്ഷ വിധിച്ചത് കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി; തട്ടിപ്പ് നടത്തിയത് കമ്പനി ഡയറക്ടർമാരായ സരിതയും ബിജു രാധാകൃഷ്ണനും ചേർന്ന്; കേരളത്തെ പിടിച്ചുകുലുക്കിയ സോളാർ വിവാദം വീണ്ടും വാർത്തകളിൽ നിറയുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോയമ്പത്തൂർ: കാറ്റാടിപാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പിൽ സരിത.എസ്.നായർക്ക് മൂന്ന് വർഷം തടവ് ശിക്ഷ. കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്ന് വർഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2009 ൽ 26 ലക്ഷം തട്ടിയെന്ന കേസിലാണ് കോയമ്പത്തൂർ കോടതിയുടെ വിധി.സരിതയുടെ മുൻ ഭർത്താവും സോളാർ കേസിലെ കൂട്ടുപ്രതിയുമായ ബിജു രാധാകൃഷ്ണനും ഇതേ കേസിൽ മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും ശക്ഷി വിധിച്ചിട്ടുണ്ട്.
സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇന്ദിര ദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണു കേസിലെ പ്രതികൾ. കാട്ടാക്കട സ്വദേശി അശോക് കുമാർ നടത്തിവന്ന ലെംസ് പവർ ആൻഡ് കണക്ട് എന്ന സ്ഥാപനത്തിനു വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന കാറ്റാടി യന്ത്രങ്ങളുടെ തിരുവനന്തപുരം ജില്ലയിലെ വിതരണത്തിന്റെ മൊത്തം അവകാശം വാഗ്ദാനം ചെയ്തു നാലര ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.പ്രതികളുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടിൽ റജിസ്ട്രേഷൻ തുകയായി അത്രയും രൂപ യുണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പരാതിക്കാരൻ നിക്ഷേപിച്ചു. എന്നാൽ, പിന്നീട് അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ കമ്പനി ഇല്ലെന്നു മനസ്സിലായി. തുടർന്ന് പൊലീസിൽ പരാതി നൽകി. 2010ൽ പൊലീസ് കുറ്റ പത്രം സമർപ്പിച്ചു.
സോളാർ അഴിമതിയുമായി ബന്ധപ്പെട്ടാണ് സരിത പണം വാങ്ങിയത്. ടീം സോളാർ കമ്പനിയുടെ പേരിൽ, സൗരോർജ്ജ പദ്ധതി എന്ന വ്യാജേന പലരിൽ നിന്നും പണം തട്ടിയെന്നാണ് കേസ്. സരിത എസ് നായർ, ബിജു രാധാകൃഷ്ണൻ എന്നീ കമ്പനി ഡയറക്ടർമാരുടെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും തട്ടിപ്പിന് ഉപയോഗിച്ചതിനും തെളിവുകൾ പുറത്തുവന്നു. കേസിൽ 2013 ജൂൺ മൂന്നിനാണ് സരിത നായർ അറസ്റ്റിലാകുന്നത്.
കേരളത്തെ രാഷ്ട്രീയമായി പിടിച്ചുകുലുക്കിയ ഏറ്റവും വലിയ വലിയ തട്ടിപ്പാണ് സോളാർ അഴിമതി. കഴിഞ്ഞ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവം അപൂർവ്വമായ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമാണ് വഴി തുറന്നത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ഓഫീസിനെയും കൂടാതെ മന്ത്രിസഭയിലേയും പാർട്ടിയിലേയും നേതാക്കൾ് ഒന്നടങ്കം ഇതിൽ പ്രതികളായി.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ചായിരുന്നു ടീം സോളാറിന്റെ പ്രവർത്തനം എന്നതാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിച്ചത്. രാജ്യത്ത് അംഗീകൃത സോളാർ ഏജൻസികൾക്ക് 50 ശതമാനം വരെ സബ്സിഡി ലഭിച്ചുകൊണ്ടിരുന്ന കാലത്താണ്, ടീം സോളാർ യാതൊരു അംഗീകാരവുമില്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗിച്ച് പ്രവർത്തിച്ചത്.
ജസ്റ്റിസ് പി. ശിവരാജൻ കമ്മിഷൻ അദ്ധ്യക്ഷനായി സോളാർ കമ്മിഷൻ അന്വേഷണം ആരംഭിച്ചത് 2014 മാർച്ച് മൂന്നിനാണ്. മൂന്നര വർഷത്തെ അന്വേഷണത്തിന് ശേഷം 2017 സെപ്റ്റംബർ 26ന് ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. ഇതേ തുടർന്ന് ഇന്ന് നിയമസഭയിൽ റിപ്പോർട്ട് വച്ചതോടെ റിപ്പോർട്ട് പരസ്യമാക്കപ്പെട്ടു.
കേസിന്റെ നാൾ വഴി
2013 ജൂൺ 3
സോളാർ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത ശേഷമുള്ള ആദ്യ അറസ്റ്റ്. സരിത എസ്.നായർ പൊലീസ് പിടിയിലായി.
2013 ജൂൺ 4
ടീം സോളാർ നടത്തിയത് വലിയ സാമ്പത്തിക തട്ടിപ്പാണെന്ന് കണ്ടെത്തൽ. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാൻ കോടതി ഉത്തരവ്.
2013 ജൂൺ 12
സോളാർ തട്ടിപ്പിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും പങ്കാളികളായിട്ടുണ്ടെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. സരിത എസ്.നായർക്കും ടീം സോളാറിനുമെതിരെ എം.ശ്രീധരൻ നായർ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകി.
2013 ജൂൺ 14
മുഖ്യമന്ത്രി ഡൽഹിയിലെ വിജ്ഞാനഭവനിൽവെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള.
2013 ജൂൺ 14
സോളാർ തട്ടിപ്പിൽ ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പി.എ ടെനി ജോപ്പനെയും, ഗൺമാൻ സലിംരാജിനെയും തൽസ്ഥാനങ്ങളിൽനിന്നും നീക്കി.
2013 ജൂൺ 15
എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിൽ സോളാർ തട്ടിപ്പ് അന്വേഷിക്കാൻ പ്രത്യേക സംഘം
2013 ജൂൺ 15
എറണാകുളം ഗസ്റ്റ് ഹൗസിൽ ബിജു രാധാകൃഷ്ണനുമായി ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട് പുറത്ത്
2013 ജൂൺ 16
സോളാർ തടിപ്പുകേസിലെ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണൻ, സരിത എസ്. നായർ എന്നിവരുടെ വീടുകളിൽ പൊലീസ് സംഘം റെയ്ഡ് നടത്തി. ബിജു രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്ന സിനിമ-സീരിയൽ താരം ശാലു മേനോന്റെ വീടിന്റെ പാലു കാച്ചൽ ചടങ്ങിൽ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത്
2013 ജൂൺ 17
മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണൻ കോയമ്പത്തൂരിൽ വച്ച് പൊലീസിന്റെ പിടിയിൽ. തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിക്കും പങ്കെന്നാരോപിച്ച് പ്രതിപക്ഷ പ്രതിഷേധം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രതിപക്ഷ തീരുമാനം.
2013 ജൂൺ 26
ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫംഗം ജിക്കുമോൻ രാജിവച്ചു
2013 ജൂൺ 28
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലെ മറ്റൊരംഗം ടെന്നി ജോപ്പൻ പൊലീസ് പിടിയിൽ
2013 ജൂലൈ 01
എം.ശ്രീധരൻ നായർ കോടതിയിൽ നൽകിയ പരാതിയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെയും പരാമർശം. ഇത് വിവാദമായി.
2013 ജൂലൈ 03
സരിത നായരുടെ ഫോണിലേക്ക് വിളിച്ചവരുടെ പേരുകൾ പുറത്ത്. തിരുവഞ്ചൂർ രാധാകൃഷ്ണനടക്കം യുഡിഎഫ് മന്ത്രിസഭയിലെ നാല് പേരുടെ വിവരങ്ങൾ പുറത്ത്.
2013 ജൂലൈ 04
യുഡിഎഫിനെയും, സംസ്ഥാന സർക്കാരിനെയും കൂടുതൽ പ്രതിസന്ധിയിലാക്കി സരിത എസ് നായരുടെ ഫോൺ രേഖകൾ കൂടുതൽ പുറത്ത്. രണ്ട് കേന്ദ്രമന്ത്രിമാർ, ഏഴ് സംസ്ഥാന മന്ത്രിമാർ, ആറ് എംഎൽഎ മാർ, ഒരു എംപി എന്നിവരും പട്ടികയിൽ
2013 ജൂലൈ 05
സോളാർ തട്ടിപ്പുകേസിൽ നടി ശാലു മേനോനെയും പൊലീസ് അറസ്റ്റ് ചെയ്തു
2013 ജൂലൈ 06
സോളാർ സാമ്പത്തിക തട്ടിപ്പു കേസിൽ എം.ശ്രീധരൻ നായരുടെ പരാതിയിൽ റാന്നിയിലെ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തി.
2013 ജൂലൈ 8
സരിതയുടെ സഹായത്തോടെ സോളാർ പദ്ധതി കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തെന്ന് എം.ശ്രീധരൻ നായർ.
2013 ജൂലൈ 20
മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗമായിരിക്കെ ടെന്നി ജോപ്പൻ സെക്രട്ടേറിയേറ്റിൽ വച്ച് രണ്ട് ലക്ഷം രൂപ തന്റെ പക്കൽ നിന്നും കൈപ്പറ്റിയതായി സരിതയുടെ വെളിപ്പെടുത്തൽ
2013 ജൂലൈ 30
സോളാർ കേസിൽ ആദ്യ കുറ്റപത്രം. തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരെ കുറ്റപത്രം സമർപ്പിച്ചത്.
2013 ഓഗസ്റ്റ് 12
മുഖ്യമന്ത്രിയുടെ രാജി ആവശ്യം ഉയർത്തി ഇടതുമുന്നണിയുടെ സെക്രട്ടേറിയേറ്റ് വളയൽ സമരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇടതുമുന്നണി പ്രവർത്തകർ സെക്രട്ടേറിയേറ്റ് പടിക്കൽ.
2013 ഓഗസ്റ്റ് 13
സോളാർ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇടതുമുന്നണി സെക്രട്ടേറിയേറ്റ് സമരം പിൻവലിച്ചു.
2013 ഓഗസ്റ്റ് 28
സോളാർ കേസിൽ സരിതയെയും ബിജു രാധാകൃഷ്ണനെയും എറണാകുളം അഡീ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ബലാത്സംഗം ചെയ്യപ്പെട്ടെന്ന് സരിത കോടതിയിൽ. എന്നാൽ ഇക്കാര്യം കോടതി രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായി.
2013 സെപ്റ്റംബർ 10
മുഖ്യമന്ത്രിയുടെ ഗൺമാനായിരുന്ന സലിംരാജും സോളാർ കേസിൽ പിടിയിൽ
2013 സെപ്റ്റംബർ 11
സോളാർ കേസിൽ സരിത എസ് നായർ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചോയെന്നറിയാൻ സിസിടിവി ദൃശ്യം പിടിച്ചെടുക്കണമെന്ന് ഹർജി. ഇതിൽ റെക്കോഡിങ് സൗകര്യം ഇല്ലെന്ന് സർക്കാർ അഭിഭാഷകൻ. ഹർജി കോടതി തള്ളി.
2013 ഒക്ടോബർ 9
എം.ശ്രീധരൻ നായരുടെ പരാതിയിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു.
2013 ഒക്ടോബർ 11
മുഖ്യമന്ത്രിക്കെതിരെ എം.ശ്രീധരൻ നായർ ഉയർത്തിയ വഞ്ചന കുറ്റം നിലനിൽക്കില്ലെന്ന് കേരള ഹൈക്കോടതി
2013 ഒക്ടോബർ 23
സോളാർ തട്ടിപ്പ് അന്വേഷണത്തിനായി പിന്നാക്ക വിഭാഗ കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് ശിവരാജനെ സർക്കാർ നിയോഗിച്ചു.
2013 ഒക്ടോബർ 25
എം.ശ്രീധരൻ നായരുടെ പരാതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ടെന്നി ജോപ്പനെതിരെ പരാമർശം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് കുറ്റപത്രത്തിലില്ല.
2013 ഒക്ടോബർ 27
മുഖ്യമന്ത്രിക്ക് എതിരെ കണ്ണൂരിൽ നടന്ന ഇടത് പ്രതിഷേധത്തിനിടെ കല്ലേറ്, മുഖ്യമന്ത്രിക്ക് പരിക്ക്.
2013 ഒക്ടോബർ 30
സരിതയ്ക്ക് ഒപ്പമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ടതെന്ന് എം.ശ്രീധരൻ നായർ. സഹായിക്കാമെന്ന് വാഗ്ദാനം നൽകിയെന്നും ശ്രീധരൻ നായരുടെ വെളിപ്പെടുത്തൽ
2013 നവംബർ 13
താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന സരിതയുടെ വെളിപ്പെടുത്തൽ രേഖപ്പെടുത്താതിരുന്നതിൽ എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അന്വേഷണം. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് ചില പേരുകൾ സരിത പറഞ്ഞതായി മജിസ്ട്രേറ്റ് എൻവി രാജുവിന്റെ വെളിപ്പെടുത്തൽ.
2013 നവംബർ 21
സോളാർ തട്ടിപ്പുകേസിൽ സരിത എസ് നായരും മന്ത്രിമാരുമായുള്ള വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് സരിതയുടെ അഭിഭാഷകൻ കോടതിയിൽ
2013 നവംബർ 26
സരിതയും മന്ത്രി കെബി ഗണേശ്കുമാറും തമ്മിലുള്ള വഴിവിട്ട ബന്ധമാണ് പ്രശ്നങ്ങൾകക്ക് കാരണമെന്ന് ബിജു രാധാകൃഷ്ണന്റെ തുറന്ന കത്ത്.
2013 ഡിസംബർ 10
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ക്ലിഫ് ഹൗസ് വളഞ്ഞ് സമരം ആരംഭിച്ചു.
2013 ഡിസംബർ 26
ഇടതുമുന്നണി ക്ലിഫ് ഹൗസ് വളയൽ സമരം പിൻവലിച്ചു
2014 ജനുവരി 20
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി പരിശോധിക്കണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. ജോയ് കൈതാരമാണ് കേസിൽ സുപ്രീം കോടതിയെ സമീപിച്ചത്.
2014 ഫെബ്രുവരി 21
സോളാർ കേസിലെ മുഖ്യപ്രതി സരിത എസ്.നായർ ജാമ്യം നേടി ജയിലിൽ നിന്ന് പുറത്തേക്ക്
2014 മാർച്ച് 03
ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ സോളാർ കേസ് അന്വേഷണം ആരംഭിച്ചു. എറണാകുളം ആസ്ഥാനം. എപി അബ്ദുള്ളക്കുട്ടി എംഎൽഎ ബലാത്സംഗം ചെയ്തെന്ന് സരിത
2014 ജൂൺ 08
സോളാർ കേസിലെ ജുഡീഷ്യൽ അന്വേഷണ കമ്മിഷന്റെ കാലാവധി ആറ് മാസം നീട്ടി. സരിതയുടെ പരാതി കേൾക്കുന്നതിൽ എറണാകുളം അഡീ ചീഫ് ബുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് വീഴ്ചപറ്റിയെന്ന് ഹൈക്കോടതി.
2014 ജൂൺ 14
ലൈംഗിക ചൂഷണത്തെക്കുറിച്ചു സരിത നായരുടെ പരാതി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടിക്ക് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം.
2014 ജൂലൈ 1
ജുഡീഷ്യൽ കമ്മിഷനെതിരെ സരിത കോടതിയിൽ. കമ്മിഷന് രാഷ്ട്രീയ താത്പര്യമെന്ന് ആരോപണം
2014 ജൂലൈ 04
സോളാർ കമ്മിഷനിൽ സരിത മൊഴി മാറ്റി. മന്ത്രിമാർക്കും രാഷ്ട്രീയ നേതാക്കൾക്കും ക്ലീൻ ചിറ്റ്
2014 നവംബർ 7
മുഖ്യമന്ത്രിയുടെ ഓഫീസ്, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ്, ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളും ജുഡീഷ്യൽ അന്വേഷണ പരിധിയിൽ
2015 ഏപ്രിൽ 07
കോടതിയിൽ സമർപ്പിക്കാനായി സരിത എസ് നായർ ജയിലിൽ നിന്ന് എഴുതിയ കത്ത് പുറത്ത്.
2015 ഡിസംബർ 1
കേന്ദ്രമന്ത്രി കെസി വേണുഗോപാൽ, മന്ത്രി ആര്യാടൻ മുഹമ്മദ്, മന്ത്രി കെബി ഗണേശ് കുമാർ എന്നിവർ പണം ആവശ്യപ്പെട്ടെന്ന് ബിജു രാധാകൃഷ്ണൻ
2015 ഡിസംബർ 04
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സരിത എസ് നായരും അടക്കമുള്ള വീഡിയോ ഹാജരാക്കാൻ ബിജു രാധാകൃഷ്ണനോട് കോടതി.
2015 ഡിസംബർ 10
മുഖ്യമന്ത്രിയും സരിത എസ് നായരുമൊത്തുള്ള വീഡിയോ കണ്ടെത്താൻ പൊലീസ് സംഘം കോയമ്പത്തൂരിലേക്ക്. സിഡി കണ്ടെത്താനാകാതെ മടക്കം.
2016 ജനുവരി 25
എറണാകുളത്ത് സോളാർ കമ്മിഷന് മുൻപിൽ ഹാജരായ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ 13 മണിക്കൂർ കമ്മിഷൻ ചോദ്യം ചെയ്തു. സരിതയെ കണ്ടിട്ടുണ്ടായിരിക്കാമെന്ന് മുഖ്യമന്ത്രിയുടെ മൊഴി.
2016 ജനുവരി 27
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും കൈക്കൂലി നൽകിയെന്ന് സോളാർ കമ്മിഷനിൽ സരിത. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ തമ്പാനൂർ രവിയുമായുള്ള സരിതയുടെ ഫോൺ സംഭാഷണം പുറത്ത്. മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം നൽകിയെന്നും ആരോപണം
2016 ജൂൺ 16
സരിതയെ മന്ത്രി ഷിബു ബേബി ജോൺ ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ പുറത്ത്. സരിതയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് എറണാകുളം എംഎൽഎ ഹൈബി ഈഡൻ. പിസി വിഷ്ണുനാഥ് എംഎൽഎ 183 തവണ സരിതയെ ബന്ധപ്പെട്ട വിവരം പുറത്ത്.
2016 ജൂൺ 24
സരിതയെ നേരിട്ട് കണ്ടിട്ടുണ്ടെന്ന് മുന്മന്ത്രി കെപി മോഹനന്റെ വെളിപ്പെടുത്തൽ. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുന്മന്ത്രി ആര്യാടൻ മുഹമ്മദിനുമെതിരെ പ്രാഥമികാന്വേഷണ റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്ന് തൃശ്ശൂരിലെ വിജിലൻസ് കോടതി
2016 ജൂൺ 27
സോളാർ കമ്മിഷനിൽ ഒൻപത് മണിക്കൂർ സരിത എസ് നായരെ വിസ്തരിച്ചു
2016 ജൂലൈ 13
മുന്മന്ത്രി എ.പി.അനിൽകുമാറിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി നസറുള്ള 185 തവണ സരിതാനായരുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകൾ സോളാർ കമ്മീഷന് കിട്ടി.
2016 ജൂലൈ 15
ഉമ്മൻ ചാണ്ടിക്ക് സരിത പണം നൽകിയെന്ന വെളിപ്പെടുത്തൽ ശരിവച്ച് ബിജു രാധാകൃഷ്ണൻ
2016 നവംബർ 8
വിജിലൻസ് ഡയറക്ടറായിരുന്ന എൻ.ശങ്കർ റെഡ്ഡി സോളാർ കേസിലെ പരാതികൾ പൂഴ്ത്തിയ സംഭവത്തിൽ, ഇദ്ദേഹത്തിനെതിരായ പരാതി വിജിലൻസ് കോടതി തള്ളി.
2016 ഡിസംബർ 16
സോളാർ തട്ടിപ്പുകേസിൽ ബിജു രാധാകൃഷ്ണനും സരിത എസ് നായർക്കും മൂന്ന് വർഷം തടവും പിഴയും
2016 ഡിസംബർ 23
സോളാർ കമ്മിഷന് മുന്നിൽ വീണ്ടും ഉമ്മൻ ചാണ്ടി. സരിതയുമായി ഫോണിൽ സംസാരിച്ചെന്ന ആരോപണം തള്ളി.
2017 ജനുവരി 30
സോളാർ തട്ടിപ്പിനായി പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾ താൻ മുഖ്യമന്ത്രിയായിരിക്കെ ഓഫീസ് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി.
2017 സെപ്റ്റംബർ 26
സോളാർ കേസിലെ അന്വേഷണം പൂർത്തിയാക്കി ജസ്റ്റിസ് ശിവരാജൻ കമ്മിഷൻ മുഖ്യമന്ത്രിക്ക് പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു.
2017 നവംബർ 7
പ്രത്യേക നിയമസഭാ സമ്മേളനം. സോളാർ റിപ്പോർട്ട് മേശപ്പുറത്തു വച്ചു. റിപ്പോർട്ട് പരസ്യമായി
Stories you may Like
- സോളാർ വിവാദങ്ങൾക്കിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത
- ഹരികൃഷ്ണൻ സോളാർ കേസ് ബുദ്ധിപൂർവം വിനിയോഗിച്ച ഉദ്യോഗസ്ഥൻ
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ കത്ത് വ്യാജമല്ല
- ഗ്രോസ് ബില്ലിങ് ഉടനില്ല; സോളറുകാർക്ക് താൽകാലിക ആശ്വാസം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്