മരടിലെ പടുകൂറ്റൻ ഫ്ളാറ്റുകൾ പൊളിച്ചടുക്കിയ കാർക്കശ്യക്കാരൻ ന്യായാധിപന്റെ മുന്നിൽ ടെലിക്കോം ഭീമന്മാരും മുട്ടു മടക്കുമോ? ജസ്റ്റിസ് അരുൺ മിശ്രയെ ചൊടിപ്പിച്ചത് ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാൻ അനുവദിച്ച വിധിയെ ടെലികോം വകുപ്പുതന്നെ അട്ടിമറിച്ചത്; പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന ഉത്തരവിറക്കിയത് കഴിഞ്ഞ മാസം 23ന്; കടംകയറി കുത്തുപാള എടുത്തിരിക്കുന്ന ബിഎസ്എൻഎൽ അടക്കമുള്ള ടെലിക്കോം കമ്പനികൾ എന്തു ചെയ്യുമെന്ന ചോദ്യം ബാക്കി

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശിക അടയ്ക്കണമെന്ന വിധി പാലിക്കാതെ ടെലികോം കമ്പനികളും കേന്ദ്ര ടെലികോം വകുപ്പും ഒത്തുകളിച്ചെന്ന രൂക്ഷ വിമർശന ഉയർത്തി സൂപ്രിംകോടതി ഇന്നലെ രംഗത്തുവന്നതോടെ ഈ കമ്പനികളുടെ ഭാവി എന്താകും എന്ന ചോദ്യമാണ് ഉയരുന്നത്. നിയമം ലഘിച്ചു നിർമ്മിച്ച മരടിലെ പടുകൂറ്റൻ ഫ്ളാറ്റുകൾ പൊളിപ്പിച്ച കാർക്കാര്യക്കാരനായ ജസ്റ്റിസ് അരുൺ മിശ്രയാണ് ടെലികോം കമ്പനികളുടെ കേസ് പരിഗണിക്കുന്നത് എന്നതിനാൽ ടെലിക്കോം കമ്പനികൾക്കും കോടതിയുടെ നീക്കം കനത്ത തിരിച്ചടിയാണ്. അരുൺ മിശ്രയെ കൂടാതെ ജസ്റ്റിസ് എസ് അബ്ദുൾ നസീർ, ജസ്റ്റിസ് എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പറഞ്ഞത്. ഇതിൽ കടുത്ത വിമർശനം ഉയർത്തിയത് അരുൺ മിശ്രയാണെന്ന് മാത്രം.
കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും നിർദ്ദേശിച്ചതോടെ കേന്ദ്രവും വെട്ടിലായിട്ടുണ്ട്. പിന്നാലെ, ഇന്നലെ രാത്രി 12നു മുൻപു തന്നെ പണം അടയ്ക്കണമെന്നു കമ്പനികൾക്കു കേന്ദ്രം അന്ത്യശാസനം നൽകിയെങ്കിലും കമ്പനികൾ പണം അടച്ചിട്ടില്ല. വിവിധ ടെലികോം കമ്പനികളിൽനിന്നായി 92,642 കോടി രൂപ ഈടാക്കാനുള്ള കേന്ദ്ര തീരുമാനം ഒക്ടോബർ 24നു സുപ്രീം കോടതി ശരിവച്ചിരുന്നു. പിഴയും ചേർത്ത് 1.47 ലക്ഷം കോടിയാണ് കഴിഞ്ഞ മാസം 23നകം നൽകേണ്ടിയിരുന്നത്. വിധിക്കെതിരെ വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ, ടാറ്റ ടെലി സർവീസസ് ഉൾപ്പെടെയുള്ള കമ്പനികൾ നൽകിയ പുനഃപരിശോധനാ ഹർജികൾ കഴിഞ്ഞ 16നു കോടതി തള്ളി.
എന്നാൽ, പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് 23നു മന്ത്രാലയം ഉത്തരവിറക്കി. ഇതു ചോദ്യം ചെയ്ത് സേവ് കൺസ്യൂമർ റൈറ്റ്സ് ഫൗണ്ടേഷൻ എന്ന സ്വകാര്യ സംഘടന റിട്ട് ഹർജി നൽകി. ഉത്തരവു പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടു കമ്പനികളും അപേക്ഷ നൽകി. ഇവയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഇന്നലെ പരിഗണിച്ചത്.
പുനഃപരിശോധനാ ഹർജി തള്ളിയശേഷവും കമ്പനികൾ നയാപൈസ അടച്ചിട്ടില്ലെന്നു കോടതി പറഞ്ഞു. വിധി നടപ്പാക്കാതിരിക്കാൻ മന്ത്രാലയം നൽകിയ ഉത്തരവ് പണത്തിന്റെ ശക്തിയാണു കാണിക്കുന്നതെന്നും പറഞ്ഞു. ഉത്തരവ് ഉടനെ പിൻവലിക്കണം; അടുത്ത മാസം 17നു കേസ് വീണ്ടും പരിഗണിക്കുമ്പോൾ കോടതിയലക്ഷ്യ നടപടി വേണ്ടെങ്കിൽ കമ്പനികളുടെ മാനേജിങ് ഡയറക്ടറും ഡയറക്ടർമാരും ഉത്തരവു നൽകിയ ഉദ്യോഗസ്ഥനും കാരണം ബോധിപ്പിക്കണം. പണമടച്ചില്ലെങ്കിൽ ഇവർ നേരിട്ടു ഹാജരാകുകയും വേണം കോടതി വ്യക്തമാക്കി. പണമടയ്ക്കാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന ഉത്തരവ് കോടതിയുടെ കടുത്ത നിരീക്ഷണങ്ങൾക്കു തൊട്ടു പിന്നാലെ സർക്കാർ പിൻവലിച്ചു. കമ്പനികളും കോടതിയിലെ ഇടക്കാല അപേക്ഷകൾ പിൻവലിച്ചു.
കടുത്ത വിമർശനമാണ് സൂപ്രീംകോടതി ഉയർത്തിയത്. കോടതി വിധി നടപ്പാകാത്ത രാജ്യത്തു ജീവിക്കാനല്ല, രാജ്യം വിടാനാണ് താൻ താൽപര്യപ്പെടുന്നതെന്ന് ജസ്റ്റിസ് അരുൺ മിശ്ര. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനേക്കാൾ സുപ്രീം കോടതി അടച്ചുപൂട്ടുന്നതാണു നല്ലതെന്നും ജസ്റ്റിസ് മിശ്ര പരിതപിച്ചു. ടെലികോം കമ്പനികളിൽ നിന്ന് 1.47 ലക്ഷം കോടി രൂപ ഈടാക്കാൻ അനുവദിച്ച വിധിയെ ടെലികോം വകുപ്പുതന്നെ അട്ടിമറിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. പണം നൽകാൻ കമ്പനികളെ നിർബന്ധിക്കരുതെന്ന് അക്കൗണ്ടന്റ് ജനറലിനോട് ടെലികോം വകുപ്പ് ആവശ്യപ്പെട്ടിരുന്നു. വിധി അട്ടിമറിക്കുന്ന നടപടിയാണ് ഇതെന്നാണ് കോടതി വിലയിരുത്തിയത്.
സുപ്രീം കോടതി വിധി സ്റ്റേ ചെയ്യുംവിധം ഉത്തരവിറക്കിയ ഉദ്യോഗസ്ഥന്റെ നടപടി തന്നെ അക്ഷരാർഥത്തിൽ നടുക്കിയെന്നു ജസ്റ്റിസ് മിശ്ര പറഞ്ഞു. 'ഇതു പണത്തിന്റെ ശക്തിയല്ലാതെന്ത്? ഇത്തരത്തിലല്ല ഉദ്യോഗസ്ഥൻ പെരുമാറേണ്ടത്. ഇതു കമ്പനികളെ സഹായിക്കാനുള്ള നടപടി മാത്രമാണ്. ടെലികോം വകുപ്പിലെ ഒരു ഡെസ്ക് ഓഫിസർക്ക് എങ്ങനെയാണ് സുപ്രീം കോടതിയുടെ ഉത്തരവിനോട് ഇതു ചെയ്യാനാവുക? ഇതാണോ രാജ്യത്തെ നിയമം? ഇങ്ങനെയാണോ നിങ്ങൾ കോടതിയോടു പെരുമാറേണ്ടത്? ആരാണ് ഈ വിഡ്ഢിത്തമൊക്കെ കാണിക്കുന്നതെന്ന് ഞങ്ങൾക്കു മനസ്സിലാവുന്നില്ല. ഞാൻ ഈ കോടതിയിലും സംവിധാനത്തിലും പ്രവർത്തിക്കുന്നതെങ്ങനെ? ഉത്തരവാദിത്തത്തോടെയാണ് ഞാനിതു പറയുന്നത്'' ജസ്റ്റിസ് മിശ്ര പറഞ്ഞു.
ഉദ്യോഗസ്ഥന്റെ നടപടി തെറ്റാണെന്നും മാപ്പു പറയുന്നുവെന്നും കേന്ദ്ര സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കി. അപ്പോൾ, അദ്ദേഹത്തോടു കോടതി ചോദിച്ചതിങ്ങനെ: രാജ്യത്തിന്റെ സോളിസിറ്റർ ജനറലെന്ന നിലയ്ക്ക്, ഉത്തരവു പിൻവലിക്കാൻ താങ്കൾ ഉദ്യോഗസ്ഥനോടു പറഞ്ഞോ? ഇതൊന്നും വച്ചുപൊറുപ്പിക്കാനാവില്ല. ഇങ്ങനെ ഈ രാജ്യത്തു സംഭവിക്കാൻ പാടില്ല. ഇത്തരത്തിൽ ഞങ്ങൾക്കു പ്രവർത്തിക്കാനാവില്ല. നിങ്ങളുടെ ഡെസ്ക് ഓഫിസർക്ക് ഇങ്ങനെ പ്രവർത്തിക്കാമെങ്കിൽ, നമുക്കു സുപ്രീം കോടതി അടച്ചുപൂട്ടാം. പണത്തിന്റെ ബലം അത്രയേറെയാണ്.
കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള കരാറിൽ പറയുന്ന അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു (എജിആർ) എന്നതിൽ എന്തൊക്കെ ഉൾപ്പെടുമെന്നതായിരുന്നു കമ്പനികളും ടെലികോം വകുപ്പും തമ്മിലുള്ള തർക്കം. ഇതു തീർപ്പാക്കിയാണ് കഴിഞ്ഞ ഒക്ടോബർ 24ന് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് വിധി നൽകിയത്. അങ്ങനെയാണ്, കമ്പനികൾ സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീ ഇനത്തിൽ പിഴയും പലിശയും ചേർത്ത് 1.47 ലക്ഷം കോടി രൂപ ടെലികോം വകുപ്പിനു നൽകണമെന്ന സ്ഥിതിയായത്. ടെലികോം സേവനങ്ങൾ മാത്രമാണ് എജിആറിൽ ഉൾപ്പെടുകയെന്നാണ് കമ്പനികൾ വാദിച്ചത്. എന്നാൽ, സേവനങ്ങൾ മാത്രമല്ല, നിക്ഷേപങ്ങളുടെ പലിശ, ആസ്തികൾ വിൽക്കുന്നതിൽ നിന്നുള്ള വരുമാനം തുടങ്ങിയവയും ഉൾപ്പെടുന്നതാണ് എജിആർ എന്ന് ടെലികോം വകുപ്പ് നിലപാടെടുത്തു. ഇതു സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
കമ്പനികൾ വരുമാനത്തിന്റെ നിശ്ചിത ശതമാനം ടെലികോം വകുപ്പിനു നൽകണമെന്നാണ് 1999ലെ നയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതനുസരിച്ചാണ് കരാറിൽ എജിആർ വ്യവസ്ഥ ഉൾപ്പെടുത്തിയത്. സ്പെക്ട്രം യൂസർ ഇനത്തിൽ വരുമാനത്തിന്റെ 3 5% വരെയും ലൈസൻസ് ഫീ ആയി 8 ശതമാനവും നൽകണമെന്നാണു വ്യവസ്ഥ ചെയ്തത്. വീഴ്ച വരുത്തിയ കമ്പനികൾക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നു സേവ് കൺസ്യൂമർ റൈറ്റ്സ് ഫൗണ്ടേഷനു വേണ്ടി ഹാജരായ ശ്രീറാം പറക്കാട്ട്, വിഷ്ണു ശങ്കർ എന്നിവർ വാദിച്ചിരുന്നു.
കോടതി ഉത്തരവ് പ്രകാരം കമ്പനികൾ നൽകേണ്ടത് ഈ തുകയാണ്:
വോഡഫോൺ ഐഡിയ 53,000 കോടി രൂപ
ഭാരതി എയർടെൽ 35,586 കോടി
ടാറ്റ ടെലി സർവീസസ് 14,000 കോടി
റിലയൻസ് കമ്യൂണിക്കേഷൻസ് 16456 കോടി(പലിശയില്ലാതെ)
ബിഎസ്എൻഎൽ 2098 കോടി
എംടിഎൻഎൽ 2537 കോടി.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- പത്തനാപുരത്ത് കണ്ടത് നെയ്യാറ്റിൻകര ഗോപന്റെ കൂട്ടുകാരന്റെ ആറാട്ട്! യൂത്ത് കോൺഗ്രസുകാരെ പ്രദീപ് കോട്ടാത്തലയും സംഘവും നേരിട്ടത് 'ദേവാസുരം' സ്റ്റൈലിൽ; മാടമ്പിയെ പോലെ എല്ലാം കണ്ടിരുന്ന ജനനേതാവും; പത്തനാപുരത്ത് ഗണേശിന്റെ ഗുണ്ടായിസം പൊലീസിനേയും വിറപ്പിക്കുമ്പോൾ
- കേരളത്തിൽ പിണറായി തരംഗം; മുഖ്യമന്ത്രിമാരിൽ ജനകീയൻ നവീൻ പട്നായിക്ക്; രണ്ടാമൻ കെജ്രിവാളും; ബിജെപി ഭരണമുള്ളിടതെല്ലാം മോജി ജനകീയൻ; രാഹുലിന് ഒരിടത്തും ചലനമുണ്ടാക്കാനാകുന്നില്ല; പത്തു ജനപ്രിയ മുഖ്യമന്ത്രിമാരിൽ ഏഴും ബിജെപി ഇതര പാർട്ടികളിലെ നേതാക്കൾ; രാജ്യത്തെ ജനകീയ മുഖങ്ങൾ ഇങ്ങനെ
- യുവമോർച്ച ഇറങ്ങിയാൽ നിന്റെ വണ്ടി തടഞ്ഞ് കരിങ്കൊടികാണിക്കും; അടിക്കാൻ വരുന്ന പിഎ പിന്നെ അവന്റെ ജന്മത്ത് ഒരുത്തനെയും അടിക്കുകയുമില്ല; പത്തനാപുരം ഗണേശ്കുമാറിന്റെ തറവാട്ടു സ്വത്തല്ല; ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ എംഎൽഎ ഈ മഹാനാണ്; വെല്ലുവിളിയുമായി യുവമോർച്ചാ നേതാവ്
- ഡിഎൻഎ ടെസ്റ്റ് കുരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാർ ഡാൻസറെ അനുനയിപ്പിക്കാൻ വഴി തേടി കോടിയേരിയുടെ മൂത്ത മകൻ; ഒത്തു തീർപ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായിൽ തങ്ങുന്നത് വിചാരണയിൽ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസിൽ ട്വിസ്റ്റുകൾക്ക് സാധ്യത കുറവ്
- മാപ്പ് പറയാം..അല്ലെങ്കിൽ ഇറങ്ങിപ്പോകാം എന്ന് ബിജെപി വക്താവ് സംപിത് പത്രയോട് തുറന്നടിച്ച മാധ്യമപ്രവർത്തക; എൻഡി ടിവിയിൽ നിന്ന് രാജിവച്ചത് ജൂണിൽ; ഹാർവാർഡ് സർവകലാശാലയിൽ ജേണലിസം അസോ.പ്രൊഫസറായി ചേരുന്നുവെന്ന് പ്രഖ്യാപനം; ഒടുവിൽ പണി കിട്ടിയില്ലെന്നും ഇന്റർനെറ്റ് തട്ടിപ്പിന് ഇരയായെന്നും ട്വീറ്റ്
- സ്വിഫ്റ്റ് കാറിൽ എത്തി പോസ്റ്ററുകൾ കീറിക്കളഞ്ഞ വിശ്വസ്തൻ; തൊട്ടു പിന്നാലെ സ്ഥലത്തെത്തി നേതാവും; എംഎൽഎയെ കരിങ്കൊടി കാട്ടുമോ എന്ന ചോദ്യവുമായി ഡ്രൈവർ റിയാദിന്റെ ആക്രമണം; സ്വിഫ്റ്റ് കാറിൽ കമ്പും പട്ടികയുമായെത്തിയതും ഗൂഢാലോചന; ഭാവഭേദമില്ലാതെ മൊബൈൽ നോക്കുന്ന ഗണേശും; വെട്ടിക്കവലയിലേത് കരുതി കൂട്ടിയുള്ള ആക്രമണം
- കെ എസ് ശബരീനാഥ് വെള്ളിമൂങ്ങയിലെ മണിമല മാമച്ചൻ; രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്
- 13 വയസ്സുകാരനെ ബലമായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി; നാലു പേർ ചേർന്ന് വർഷങ്ങളോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കി; കാഴ്ച വെച്ചത് നിരവധി പേർക്ക്: വെളിപ്പെടുത്തലുമായി വനിതാ കമ്മീഷൻ
- കോൺഗ്രസ് നേതാവ് കെ സുധാകരന്റെ മകൻ വിവാഹിതനായി; സൻജോഗ് സുധാകരനും ശ്രീലക്ഷ്മിയുമായുള്ള വിവാഹ ചടങ്ങുകൾ നടന്നത് ലളിതമായി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- ഇതുവരെ കെട്ടിപ്പൊക്കിയ നുണകൾ പൊളിഞ്ഞു; ബാലാകോട്ട് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത് 300 പാക് ഭീകരർ; സത്യം തുറന്നുപറഞ്ഞ് മുൻ പാക് നയതന്ത്ര പ്രതിനിധി ആഗ ഹിലാലി; തങ്ങളുടെയും ഇന്ത്യയുടെയും ആക്രമണ ലക്ഷ്യങ്ങൾ വ്യത്യസ്തമായിരുന്നെന്നും ഹിലാലി; റഡാറിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദർ വിജയിച്ചത് ഇന്റലിജൻസിന്റെ ക്യത്യത കൊണ്ട്; ഹിലാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പാക് നേതാക്കൾ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്