വായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി; സിബിഐ കോടതിയുടെ നടപടി 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ; തെളിവുകൾ ഇല്ലെന്നും കോടതി
അഡ്വ. പി നാഗരാജ്
തിരുവനന്തപുരം: എസ് ബി ഐ ജനറൽ മാനേജരുൾപ്പെട്ട 4.76 കോടി രൂപയുടെ വിദ്യാധി രാജ - ആര്യൻസ് ഇൻഫോവ വായ്പാ അഴിമതി കേസിൽ എസ് ബി ഐ അസിസ്റ്റന്റ് ജനറൽ മാനേജരടക്കം 10 പ്രതികളെ വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കി. തിരുവനന്തപുരം സി ബി ഐ കോടതിയാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്. തെളിവുകളുടെ അഭാവത്തിലാണ് കോടതിയുടെ നടപടി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സോണൽ ഓഫീസിലെ കൊമേഴ്സ്യൽ ബ്രാഞ്ച് അസി. ജനറൽ മാനേജർ വി. രഘുനാഥ് , സോണൽ ഓഫീസിസ് സെൻട്രലൈസ്ഡ് ക്ലിയറിങ് പ്രോസസിങ് സെൽ മാനേജർ ജെ. രാജൻ , സോണൽ ഓഫീസ് ഡെപ്യൂട്ടി മാനേജർ ഗിരീഷ്. കെ. ഗോറെ ,തലസ്ഥാനത്തെ എസ് ബി ഐ ആൽത്തറ ബ്രാഞ്ച് മാനേജരും നിലവിൽ മുംബൈ സ്റ്റേറ്റ് ബാങ്ക് ഭവനിലെ പേഴ്സൊണൽ ബാങ്കിങ് ബിസിനസ് യൂണിറ്റ് കോർപ്പറേറ്റ് ആന്റ് ഇൻസ്റ്റിറ്റ്യൂഷണൽ ടൈ അപ്സ് ഡിപ്പാർട്ട്മെന്റ് ചീഫ് മാനേജരുമായ കെ.സുരേഷ് കുമാർ , തിരുപുറം സ്വദേശി പി. എൻ. കൃഷ്ണപിള്ള , തിരുവനന്തപുരം ശ്രീ വിദ്യാധിരാജ വിദ്യാസമാജം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ട്രെഷറർ പ്രഭാകരൻ നായർ , തമ്പാനൂരിൽ ആര്യൻസ് ഇൻഫോ വെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുണ്ടായിരുന്ന തൊഴിൽ തട്ടിപ്പ് സ്ഥാപനത്തിന്റെ ഡയറക്ടർ ആർ. കരുണാകരൻ നായർ , മാനേജിങ് ഡയറക്ടർ ജയകൃഷ്ണൻ , ജാമ്യ വസ്തുക്കളുടെ മൂല്യ നിർണ്ണയം നടത്തുന്ന എസ് ബി ഐ അംഗീകൃത വാല്യുവർ ശാസ്തമംഗലം രഞ്ജിനിയിൽ ആർ.സി. നായർ , വായ്പ തരപ്പെടുത്തി നൽകിയ ഇടനിലക്കാരൻ തൈക്കാട് പൗണ്ട് റോഡിൽ കെ.ജി. ശശികുമാരൻ നായർ എന്നിവരാണ് സി ബി ഐ കുറ്റപത്രം സമർപ്പിച്ച വായ്പാ തട്ടിപ്പ് കേസിലെ ഒന്നു മുതൽ പത്തു വരെയുള്ള പ്രതികൾ.
സി ബി ഐ എഫ് ഐ ആറും കുറ്റപത്രവും റദ്ദാക്കിയ സി ബി ഐ ജഡ്ജി കെ. സനിൽകുമാർ തെളിവുകൾ ഹാജരാക്കാതെ കേസ് ചാർജ് ചെയ്ത തിരുവനന്തപുരം സിബിഐ യൂണിറ്റിനെ രൂക്ഷമായി വിമർശിക്കുകയും ശാസിക്കുകയും ചെയ്തു. അഴിമതിയുടെയും വഞ്ചനയുടെയും ഘടകങ്ങൾ നിലനിൽക്കാത്ത കേസിൽ കുറ്റപത്രം നിലനിൽക്കില്ലെന്ന് സുപ്രീം കോടതി വിധിന്യായങ്ങൾ ഉദ്ധരിച്ച് കൊണ്ട് 44 പേജുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പ്രൊസിക്യൂഷൻ കേസ് ഊതി വീർപ്പിച്ച കേസാണെന്നും വിധിന്യായത്തിൽ കോടതി കുറ്റപ്പെടുത്തി. പ്രതികൾക്കെതിരായി ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കാൻ പ്രഥമദൃഷ്ട്യാ തെളിവുകൾ ഹാജരാക്കാത്തതിനെയും കോടതി ശക്തമായ ഭാഷയിൽ വിമർശിച്ചു. കേസ് നിയമ നടപടികളുടെ ദുരുപയോഗമാണെന്നും വിധിന്യായത്തിൽ കുറ്റപ്പെടുത്തിയാണ് സിബിഐ കേസ് കോടതി തള്ളിയത്.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമാണ് തെളിവുകൾ ഹാജരാക്കാത്ത സി ബി ഐ യുടെ കേസന്വേഷണ വീഴ്ചക്ക് വിചാരണ കൂടാതെ തന്നെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. രേഖാമൂലമുള്ള തെളിവും വായ് മൊഴി തെളിവും ഹാജരാക്കാതെ നാമമാത്ര കുറ്റപത്രം സമർപ്പിച്ചതാണ് രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിക്ക് വിചാരണ കോടതിയുടെ പ്രഹരം ഏറ്റുവാങ്ങേണ്ടി വന്നത്.
2
005 - 06 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊതു സേവകരായ നാല് എസ് ബി ഐ ഉദ്യോഗസ്ഥർ തങ്ങളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ബാങ്കിനെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ച് സ്വകാര്യ വ്യക്തികളും വിദ്യധി രാജ , ആര്യൻസ് ഇൻഫോവെയ്സ് എന്നീ സ്ഥാപനകളുടെ ഔദ്യോഗിക ഭാരവാഹികളും വാല്യുവറും ഇടനിലക്കാരനുമായ അഞ്ചു മുതൽ പത്തുവരെയുള്ള പ്രതികൾക്ക് അനർഹമായ സാമ്പത്തിക നേട്ടമുണ്ടാക്കി നൽകണമെന്ന ഉദ്ദേശ്യത്തോടെ ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ സിബിഐ പറയുന്നതായി ജഡ്ജി സനിൽകുമാർ പ്രതികളെ വിട്ടയച്ച ഉത്തരവിൽ വ്യക്തമാക്കി.
പ്രൊസിക്യൂഷൻ കേസ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ നിലവിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിദ്യാധിരാജ ഭാരവാഹികളിൽ നിന്നും ലോൺ പ്രൊപ്പോസൽ സ്വീകരിച്ച് ഈടു വച്ച് നാലു കോടി രൂപ വായ്പ അനുവദിക്കാൻ മേലാവിലേക്ക് ശുപാർശ ചെയ്തു. വിദ്യാധിരാജയ്ക്ക് വെള്ളയമ്പലം കോർപ്പറേഷൻ ബാങ്ക് നൽകിയ 1. 5 കോടി രൂപയുടെ വായ്പയും ക്യാഷ് ക്രെഡിറ്റായി നൽകിയ 10 ലക്ഷം രൂപയുടെയും ബാദ്ധ്യത എസ് ബി ഐ ഏറ്റെടുത്തതായും സിബിഐയുടെ കുറ്റപത്രം പറയുന്നു. കൂടാതെ ലോൺ തുക ഉപയോഗിച്ച് വിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപന കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും വിവിധ വിദ്യാഭ്യാസ ഉപകരണങ്ങൾ വാങ്ങുമെന്നും ഉള്ള വ്യാജേനയാണ് വായ്പ നൽകിയതെന്നും ആരോപിക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ മേൽ പറഞ്ഞ സ്വകാര്യ വ്യക്തികൾക്ക് അന്യായ സാമ്പത്തിക നേട്ടം ഉണ്ടാക്കി നൽകണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചതെന്ന് ആരോപിക്കുന്നു. കരുനാഗപ്പള്ളിയിലെയും നെയ്യാറ്റിൻകരയിലെയും വിവിധ സർവ്വേ നമ്പരിലുള്ള 17. 32 ഏക്കർ ഭൂമി വായ്പക്കാർ ജാമ്യ ഈട് നൽകിയതായും പറയുന്നു. ഈട് വസ്തുക്കൾക്ക് 11.5 കോടി രൂപ വിപണി മൂല്യം ഉള്ളതായും പറയുന്നു.
ചില വസ്തുക്കൾ വെള്ളക്കെട്ടുള്ള കൃഷിഭൂമിയാണെന്നും ലോൺ തുകക്ക് അവ മതിയായ സെക്യൂരിറ്റി അല്ലാതിരുന്നിട്ടും ബാങ്ക് ആ വസ്തുക്കൾ കൊളാറ്ററൽ സെക്യൂരിറ്റിയായി സ്വീകരിച്ചുവെന്നും പ്രൊസിക്യൂഷൻ കേസിൽ പറയുന്നു. ഗൂഢാലോചനയുടെ ഫലമായി അംഗീകൃത വാല്യൂവർ ഭൂമിക്ക് യാഥാർത്ഥ മൂല്യത്തെക്കാൾ വളരെ ഉയർന്ന തുക മൂല്യനിർണ്ണയം ചെയ്തു. ആര്യൻസ് ഇൻഫോവ കമ്പനിയുടമകളായ ഏഴും എട്ടും പ്രതികൾ നൽകിയ വ്യാജ ഇൻവോയ്സ് പ്രകാരം ആൽത്തറ ബ്രാഞ്ച് മാനേജരായ നാലാം പ്രതി ചട്ടങ്ങൾ കാറ്റിൽ പറത്തി ലോൺ തുക വിതരണം ചെയ്തായും സിബിഐ പറയുന്നു.
ബാങ്ക് ഉദ്യോഗസ്ഥർക്കും സ്വകാര്യ വ്യക്തികൾക്കുമിടയിൽ കണക്റ്റിങ് ലിങ്കായി പ്രവർത്തിച്ച പത്താം പ്രതിയുടെ രഹസ്യ ധാരണയിലാണ് ലോൺ തുക വിതരണം ചെയ്തതെന്നും ആയതിലേക്കായി ലോൺ തുകയിൽ നിന്നും 12 ലക്ഷം രൂപ അഞ്ചും ആറും പ്രതികളിൽ നിന്നും പത്താം പ്രതി കൈപ്പറ്റിയെന്നും സി ബി ഐപറയുന്നു. ലോൺ തുക വക മാറ്റി വഞ്ചനാപൂർവ്വകമായി പ്രതികൾ ഉപയോഗിച്ചതായും സിബിഐ പറയുന്നു. പ്രതികളുടെ പ്രവൃത്തികൾ മൂലം 2008 ഒക്ടോബർ 30 ൽ ബാങ്കിന് 4, 75, 68, 965 രൂപയുടെ അന്യായ നഷ്ടം സംഭവിച്ചതായും പ്രതികൾ തുല്യ തുകക്കുള്ള അനർഹ സാമ്പത്തിക നേട്ടം കൈവരിച്ചതായും കേസിൽ പറയുന്നു. ആയതിനാൽ പ്രതികൾ ഗൂഢാലോചന , അഴിമതി , വഞ്ചന എന്നീ കുറ്റങ്ങൾ ചെയ്തുവെന്നാണ് സി ബി ഐ കുറ്റപത്രം.
എന്നാൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ സാധൂകരിക്കുന്നതിനും തെളിയിക്കുന്നതിനും സി ബി ഐ നിയമപരമായി സ്വീകാര്യമായ തെളിവുകളോ ബാങ്കുദ്യോഗസ്ഥരായ പ്രതികൾ അഴിമതി പണമോ പരിതോഷികമോ കൈപ്പറ്റിയതായോ ഉള്ള എന്തെങ്കിലും തെളിവ് ഹാജരാക്കുന്നതിൽ സിബിഐ പരാജയപ്പെട്ടതായി കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പ്രതികൾ ഗൂഢാലോചന നടത്തിയതായ തെളിവും സിബിഐ ഹാജരാക്കിയില്ല. വായ്പ ഇടപാടിൽ ബാങ്കിന് ഏതെങ്കിലും നഷ്ടം സംഭവിച്ചതായി തെളിയിക്കാൻ ഒരു കടലാസ് കഷ്ണം പോലും ഹാജരാക്കാൻ സി ബി ഐക്കായില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയുടെ കേസന്വേഷണ വീഴ്ചകൾ പ്രതികളെ കുറ്റവിമുക്തരാക്കി കൊണ്ടുള്ള ഉത്തരവിൽ അക്കമിട്ട് നിരത്തിയാണ് കോടതി നിരുപാധികം പ്രതികളെ വിചാരണ കൂടാതെ വിട്ടയച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍