ഒടുവിൽ സരിതയും ഉമ്മൻ ചാണ്ടിയെ കൈവിട്ടു; മുഖ്യമന്ത്രി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന് സോളാർ കമ്മീഷന് മുമ്പിൽ സരിത; 1.10 കോടി രൂപ ഡൽഹിയിൽ വച്ചും 80 ലക്ഷം തിരുവനന്തപുരത്ത് വച്ചും നൽകി; പണം കൈപ്പറ്റിയത് തോമസ് കുരുവിള; ആര്യാടൻ മുഹമ്മദിനും നൽകി 40 ലക്ഷം: സോളാർ വീണ്ടും ആഞ്ഞുകത്തുമ്പോൾ
കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും മന്ത്രിസഭയെയും പിടിച്ചുകുലുക്കി സോളാർ അഴിമതി വീണ്ടും കൊഴുക്കുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ സോളാർ തട്ടിപ്പുകാരി സരിത എസ് നായർ തന്നെ മൊഴി നൽകി രംഗത്തെത്തിയതാണ് സർക്കാറിനെ വെട്ടിലാക്കിയത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഏഴ് കോടി രൂപ കോഴ ആവശ്യപ്പെട്ടുവെന്ന് സരിത സോളാർ കമ്മീഷനിൽ മൊഴി നൽകി. ഇതിൽ 1.90 കോടി രൂപ കൈമാറിയതായും സരിത വ്യക്തമാക്കി. മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത പറഞ്ഞു.
ഇതുവരെ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുത്തി ആരോപണങ്ങൾ ഒന്നും ഉന്നയിക്കാത്ത സരിതയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തൽ അതി നിർണ്ണായകമാണ്. ഇതോടെ സോളാർ വിവാദം യുഡിഎഫിനെ പിടിച്ചുലയ്ക്കുമെന്ന കാര്യം ഉറപ്പായി.
സോളാർ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി ഏഴു കോടി രൂപ മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫംഗം ജിക്കുമോനാണ് ആവശ്യപ്പെട്ടതെന്നാണ് സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയത്. ജിക്കു പറഞ്ഞത് പ്രകാരം മുഖ്യമന്ത്രിയുടെ ഡൽഹിയിലെ വിശ്വസ്തൻ തോമസ് കുരുവിളയ്ക്കാണ് പണം കൈമാറിയതെന്നും സരിത വെളിപ്പെടുത്തി.
ആദ്യ ഗഡു 1.10 കോടി നൽകിയത് 2012 ഡിസംബർ 27ന്
ഡൽഹിയിൽ ചൗന്ദ്നി ചൗക്കിൽ വച്ച് 1.10 കോടി രൂപ തോമസ് കുരുവിളയ്ക്ക് കൈമാറി. 2012 ഡിസംബർ 27നാണ് ആദ്യ ഗഡുവായി ഒരു കോടി 10 ലക്ഷം രൂപ നൽകിയത്. കുരുവിളയുടെ കാറിൽ വച്ചാണ് പണം കൈമാറിയത്. രണ്ടാം ഗഡുവായി പണം നൽകിയത് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടിൽ വച്ചാണ്. 80 ലക്ഷം രൂപയാണ് വീട്ടിൽ വച്ച് കൈമാറിയതെന്നും സരിത പറഞ്ഞു. ഈ തുക കൈമാറി 14 ദിവസത്തിനു ശേഷം കേസുമായി ബന്ധപ്പെട്ട് താൻ അറസ്റ്റിലാവുകയായിരുന്നെന്നും സരിത കമ്മിഷൻ മുമ്പാകെ പറഞ്ഞു.
മുഖ്യമന്ത്രിയെ ആദ്യം കണ്ടത് 2011 ജൂണിൽ
ഫ്ളോട്ടിങ് സോളാർ എന്ന പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തുന്നതിന് വേണ്ടിയായിരുന്നു ജിക്കുമോൻ കൈക്കൂലി ആവശ്യപ്പെട്ടത്. മുൻ മന്ത്രി ഗണേശ് കുമാറിന്റെ പിഎ ആണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സെക്രട്ടറിയേറ്റിൽവച്ച് കണ്ടെന്നും സരിത പറഞ്ഞു. നിരവധി തവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്. ആദ്യം കണ്ടതു 2011 ജൂണിലാണ്. അന്ന് സെക്രട്ടേറിയറ്റിൽ വച്ച് ടീം സോളാറിന്റെ സോളാർ പദ്ധതിയെ കുറിച്ചുള്ള രൂപരേഖ മുഖ്യമന്ത്രിക്ക് കൈമാറിയെന്നും സരിത പറഞ്ഞു. പദ്ധതിക്ക് അംഗീകാരം നൽകാൻ അഭ്യർത്ഥിച്ചു. എത്രതവണ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടുവെന്ന് ഓർമയില്ല. പലതവണ ഫോണിലും നേരിട്ടും ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറഞ്ഞു.
2012 ഫെബ്രുവരി 26ന് സെക്രട്ടറിയറ്റിൽ എത്താൻ ആവശ്യപ്പെട്ടു. അന്ന് ഒരു അവധി ദിവസമായിരുന്നു. അവിടെ ജോപ്പൻ ഉണ്ടായിരുന്നതിനാൽ പണമിടപാടിന്റെ കാര്യം സംസാരിച്ചില്ല. ബിജു രാധാകൃഷ്ണനെതിരെ നടപടിയെടുക്കില്ലെന്നും തന്നോട് മുഖ്യമന്ത്രിപറഞ്ഞെന്നും സരിത മൊഴിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്വകാര്യ ലാൻഡ് ഫോണിൽ വിളിച്ചിട്ടുണ്ട്. അതിൽ സലിംരാജിനോടും ജിക്കുമോനോടും സംസാരിച്ചു.
ആര്യാടനു 40 ലക്ഷം നൽകിയത് മുഖ്യമന്ത്രി പറഞ്ഞിട്ട്
വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന് 40 ലക്ഷം രൂപ നൽകിയെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചാണ് ആര്യാടനെ കണ്ടതെന്നും സരിത വ്യക്തമാക്കി. ഊർജ്ജ വകുപ്പിന്റെ കാര്യങ്ങൾ മന്ത്രി ആര്യാടനാണ് കൈകാര്യം ചെയ്യുന്നത് എന്നു പറഞ്ഞ് മുഖ്യമന്ത്രി അദ്ദേഹവുമായി ഫോണിൽ സംസാരിച്ചു. തുടർന്ന് ആര്യാടനെ കാണാൻ നിർദ്ദേശിച്ചു. പിന്നീടും പലതവണ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പൻ, ജിക്കുമോൻ, ഗൺമാൻ സലിംരാജ് എന്നിവർ വഴിയായിരുന്നു കൂടിക്കാഴ്ചകൾക്ക് അവസരം ഒരുക്കിയിരുന്നതെന്നും സരിത മൊഴി നൽകി.
മന്ത്രി ആര്യാടൻ മുഹമ്മദിന് 25 ലക്ഷം രൂപയാണ് ആദ്യം നൽകിയത്. ആര്യാടന്റെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ പി എ കേശവനാണ് പണം നല്കിയതെന്നും സരിത പറഞ്ഞു. മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗ്ലാവിൽ വച്ചാണ് പണം കൈമാറിയെതെന്നും സരിത പറഞ്ഞു. 2 കോടി രൂപയാണ് ആര്യാടന്റെ പി എ ആവശ്യപ്പെട്ടത്. പിന്നീട് ഒരു കോടിയായി നിജപ്പെടുത്തി. ഇതിൽ 25 ലക്ഷം രൂപ ആദ്യഘട്ടമായി നൽകി. പിന്നീട് ഓഫീസ് സ്റ്റാഫ് മുമ്പാകെ 15 ലക്ഷം രൂപ നൽകിയെന്നും സരിത പറഞ്ഞു.
ശ്രീധരൻ നായർക്കൊപ്പവും ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടു
ശ്രീധരൻ നായർക്കൊപ്പം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടുവെന്നും സരിത എസ് നായർ വെളിപ്പെടുത്തി. മുഖ്യമന്ത്രിയെ ഏറ്റവും വിവാദത്തിലാക്കിയ വെളിപ്പെടുത്തലായിരുന്നു അത്. ഇക്കാര്യം ശ്രീധരൻ നായർ മാദ്ധ്യമങ്ങളോടും കോടതിയിലും പറഞ്ഞിരുന്നു. അന്ന് മുഖ്യമന്ത്രിയെ കണ്ടപ്പോൾ ശെൽവരാജ് എംഎൽഎയും ഉണ്ടായിരുന്നുവെന്നും സരിത സോളാർ കമ്മീഷൻ മുമ്പാകെ വെളിപ്പെടുത്തി.
2012 ജൂലൈ ഒൻപതിനായിരുന്നു കൂടിക്കാഴ്ച. അന്ന് മുഖ്യമന്ത്രിയുടെ ക്യാബിനിലായിരുന്നു ആർ ശെൽവരാജ് എംഎൽഎ. എല്ലാ സഹായവും ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തു.
ടി സി മാത്യു പരാതിപ്പെട്ടതു തന്നോടു പറഞ്ഞതു മുഖ്യമന്ത്രി
തട്ടിപ്പിന് വിധേയനായെന്ന് ടി സി മാത്യു മുഖ്യമന്ത്രിയുടെ വീട്ടിലെത്തി പരാതി പറഞ്ഞത് മുഖ്യമന്ത്രി നേരിട്ട് തന്നെ വിളിച്ചറിയിക്കുകയായിരുന്നുവെന്നും സരിത വെളിപ്പെടുത്തി.
ആരോപണങ്ങൾ തെറ്റെന്ന് ജിക്കുമോനും തോമസ് കുരുവിളയും ആര്യാടന്റെ പിഎയും
അതേസമയം സരിത ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ആരോപണ വിധേയർ പ്രതികരിച്ചു. സരിത പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് ജിക്കുമോനും തോമസ് കുരുവിളയും ആര്യാടന്റെ പി എ കേശവനും പ്രതികരിച്ചു. സരിതയ്ക്ക് മറ്റെന്തോ ഉദ്ദേശ്യമാണ് ഉള്ളതെന്നും കേശവൻ പറഞ്ഞു.
ഇന്നു തന്നെ രാജിവയ്ക്കണമെന്നു കോടിയേരി
തിരുവനന്തപുരം: സോളാർ തട്ടിപ്പുകേസിൽ പ്രതിയായ സരിത എസ് നായരിൽ നിന്നു കോഴ വാങ്ങിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉടൻതന്നെ രാജിവയ്ക്കണമെന്നു സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടത്. രണ്ടു ഘട്ടങ്ങളിലായി ഒരുകോടി 90 ലക്ഷം രൂപ കോഴ നൽകിയെന്ന് സോളാർകമ്മീഷനു മുന്നിലാണ് സരിത എസ് നായർ മൊഴി നൽകിയിരിക്കുന്നത്.
മന്ത്രി ആര്യാടൻ മുഹമ്മദ് 40 ലക്ഷം കോഴ വാങ്ങിയെന്നും സരിത മൊഴിനൽകിയിട്ടുണ്ട്. ഇത്തരം വെളിപ്പെടുത്തലുകൾ പുറത്ത് വരുമ്പോൾ ഉമ്മൻ ചാണ്ടിയുടെ മന്ത്രിസഭ തന്നെ രാജിവെക്കുകയാണ് വേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.
കേൾക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്നു സുധീരൻ
അതേസമയം, തെരഞ്ഞെടുപ്പു വരുമ്പോൾ എപ്പോഴും ഉയരുന്നതുപോലെയുള്ള ആരോപണങ്ങളാണു സോളാർ കേസിൽ ഉയരുന്നതെന്നാണു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ പറഞ്ഞത്. കേൾക്കുന്ന കാര്യങ്ങൾ അവിശ്വസനീയമാണെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. ജനരക്ഷാ യാത്രയിലായതു കൊണ്ടു മാദ്ധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ പൂർണമായി മനസിലാക്കാനായിട്ടില്ലെന്നും സുധീരൻ പറഞ്ഞു.
ഇത്തരം കാര്യങ്ങൾ തെരഞ്ഞെടുപ്പു സമയത്ത് സ്വാഭാവികമാണ്. ഇനിയും വരാം. ഇതൊന്നും കേരളത്തിലെ യുഡിഎഫിനെയോ കോൺഗ്രസിനെയോ പ്രതികൂലമായി ബാധിക്കില്ല. യുഡിഎഫിനെ തകർക്കാൻ കുറേക്കാലമായി ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ചുതന്നെ യുഡിഎഫ് മുന്നോട്ടു പോകുമെന്നും സുധീരൻ പറഞ്ഞു.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- നേതാവിനെ അടുത്തറിഞ്ഞ ഷൂട്ട് അറ്റ് സൈറ്റ്; ആരായിരുന്നു ഉമ്മൻ ചാണ്ടി?
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്