സോളാർ കമ്മീഷനിൽ സരിത ഡിജിറ്റൽ തെളിവുകൾ കൈമാറി; നാലു പേരുമൊത്തുള്ള ദൃശ്യങ്ങൾ കമ്മീഷനു മുന്നിൽ സമർപ്പിച്ചു; ശ്രീധരൻ നായരുമൊത്ത് ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളും നൽകി; തനിക്കെതിരായ തെളിവുകൾ വെളിപ്പെടുത്തണമെന്നു കെ സി വേണുഗോപാൽ
കൊച്ചി: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള ഡിജിറ്റൽ തെളിവുകൾ സോളാർ കമ്മീഷനു മുന്നിൽ സരിത സമർപ്പിച്ചു. യുഡിഎഫ് നേതാക്കളെ വിളിച്ചതിന്റെ കോൾ റെക്കോർഡുകളും ജിക്കുമോൻ അയച്ച ഇ മെയിൽ സന്ദേശങ്ങളുടെ തെളിവുകളും കമ്മീഷനു കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്നതിന്റെ വീഡിയോയും ഫോട്ടോകളും കൊടുത്തിട്ടുണ്ട്. നാലു പേരുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ കൈമാറിയെന്നും ഇൗ ദൃശ്യങ്ങൾ പുറത്തുവിടരുതെന്നു കമ്മീഷേനാട് ആവശ്യപ്പെട്ടെന്നും സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു.
ശ്രീധരൻ നായരും താനും ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളാണു സോളാർ കമ്മീഷനു മുന്നിൽ കൈമാറിയത്. മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന വാക്കുകൾ വ്യക്തമല്ലെന്നും സരിത മാദ്ധ്യമങ്ങളോടു പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ പുറത്തുവിടുമെന്നും സരിത വ്യക്തമാക്കി.
മുൻ കേന്ദ്രമന്ത്രി കെ സി വേണുഗോപാൽ, മന്ത്രി എ പി അനിൽകുമാർ എന്നിവരും അത്യുന്നതനടക്കം മറ്റ് രണ്ടുപേരും ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ നിരവധി തെളിവുകളടങ്ങിയ പെൻഡ്രൈവും രേഖകളുമായാണു സരിത എസ് നായർ സോളാർ കമീഷനിലെത്തിയത്. മന്ത്രിമാരായ അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ് എന്നിവർ നടത്തിയ അശ്ളീല സംഭാഷണങ്ങളടങ്ങിയ ശബ്ദരേഖയും മല്ലേലിൽ ശ്രീധരൻ നായർക്കൊപ്പം താൻ മുഖ്യമന്ത്രിയെ കാണുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും പെൻഡ്രൈവിലുണ്ടെന്ന് സരിത പറഞ്ഞു. മല്ലേലിൽ ശ്രീധരൻ നായർ സരിതയോടൊത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കണ്ട ദൃശ്യങ്ങളിൽ സംഭാഷണം വ്യക്തമല്ല. കാരണം വീഡിയോ അകലെനിന്നാണ് എടുത്തിട്ടുള്ളത്. ശെൽവരാജ് എംഎൽഎയെയും കൂടെ വന്നവരെയും യാത്രയാക്കിയശേഷമാണ് 'ഹായ് ലക്ഷ്മി' എന്നുപറഞ്ഞ് ജോപ്പനൊന്നിച്ച് മുഖ്യമന്ത്രിതന്നെയും ശ്രീധരൻ നായരെയും കണ്ട് സംസാരിക്കുന്നത്. സെക്രട്ടറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽവച്ചാണിത്.
ക്ലിഫ് ഹൗസ്, ഡൽഹിയിലെ കേരള ഹൗസ്, മന്ത്രി എ പി അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസ് എന്നിവിടങ്ങളിൽനിന്നുള്ള ദൃശ്യങ്ങളാണ് കൈമാറിയവയിലുള്ളത്. ശ്രീധരൻ നായരും സരിതയും മുഖ്യമന്ത്രിയെ കണ്ടിട്ടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങളാണ് കൈമാറിയിരിക്കുന്നത്. താനുമായി ബന്ധമില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഇതു തെറ്റാണെന്നു ഈ ദൃശ്യങ്ങൾ തെളിയിക്കുമെന്നും സരിത പറഞ്ഞു. ജിക്കുമോൻ അയച്ച ഇമെയിലിലെ വിവരങ്ങളും കൈമാറിയിട്ടുണ്ട്. ജയിലിൽവച്ചെഴുതിയ കത്തിൽ പറയുന്ന കാര്യങ്ങൾ സ്ഥിരീകരിക്കുന്നതാണ് നൽകിയ തെളിവുകളിലെ ഉള്ളടക്കം.- സരിത പറഞ്ഞു.
സോളാർ ഇടപാടുമായി ബന്ധപ്പെട്ടും അതിനുശേഷം കേസ് ഒത്തുതീർക്കുന്നതിന്റെ ഭാഗമായും തന്റെ ഫോണിൽനിന്നും ബന്ധു വിനുകുമാറിന്റെ ഫോണിൽനിന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരുമായും നടത്തിയ ഫോൺസംഭാഷണങ്ങളും സമർപ്പിച്ച തെളിവുകളുടെ കൂട്ടത്തിലുണ്ട്. ബെന്നി ബെഹ്നാനും വിനുകുമാറുമായി നടത്തിയ ഫോൺസംഭാഷണം, കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് താൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി വാസുദേവ ശർമയുമായി ഏറ്റവുമൊടുവിൽ നടത്തിയ സംഭാഷണം എന്നിവയും പെൻഡ്രൈവിലുണ്ട്. സോളാർ കേസിലെ പരാമർശമായ പ്രധാനപ്പെട്ട വീഡിയോയും നൽകിയിട്ടുണ്ട്. ഇതിന്റെ ഓഡിയോ പ്രത്യേകമായാണു നൽകിയത്. രണ്ട് ചിത്രങ്ങൾ കൂടി നൽകാനുണ്ടെന്നും സരിത പറഞ്ഞു.
പി സി വിഷ്ണുനാഥുമായുള്ള ബന്ധത്തിന്റെ തെളിവുകൾ, ജിക്കുവിന്റെ ജിമെയിൽ വിശദാംശങ്ങൾ, മോൻസ് ജോസഫ് എംഎൽഎവഴി തെരുവുവിളക്ക് പദ്ധതിക്കായി സമർപ്പിച്ച നിർദേശത്തിന്റെ വിവരങ്ങൾ, മുഖ്യമന്ത്രിയുടെ ഡൽഹി സന്ദർശനത്തിന്റെ വിവരങ്ങൾ, സുരാന വെഞ്ചേഴ്സിനായി അനെർട്ടുമായി നടത്തിയ ഇടപാടുകൾ, കൊച്ചിയിൽ സോളാർ സിറ്റി മാസ്റ്റർപദ്ധതിക്കായി മുൻ മേയർ ടോണി ചമ്മണിക്കു നൽകിയ അപേക്ഷ, മുൻ ധനകാര്യ സെക്രട്ടറി പളനി മാണിക്യവുമായുള്ള ബന്ധത്തിന്റെ തെളിവുകൾ, ടെന്നി ജോപ്പനും എൻ സുബ്രഹ്മണ്യവുമായി നടത്തിയ ഇമെയിൽ കത്തിടപാടിന്റെ രേഖകൾ എന്നിവയും കമീഷന് കൈമാറിയിട്ടുണ്ട്.
മുഖ്യമന്ത്രി തന്നെ ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ തന്റെ പക്കലുണ്ട്. അത് മറ്റൊരാളുടെ കൈയിലാണ്. അവർ അത് രണ്ടുദിവസത്തിനകം അയാൾ നേരിട്ടോ, താൻ മുഖേനയോ കമീഷനിൽ നൽകും. ആ ദൃശ്യങ്ങളുടെ ഫോട്ടോയും ഉണ്ട്. അദ്ദേഹത്തിന്റെ കൂടെയുള്ളവർതന്നെയാണ് ഫോട്ടോ എടുത്തതെന്നും സരിത പറഞ്ഞു. വെള്ളിയാഴ്ച വെകിട്ട് 4.30നാണ് തെളിവുകളുമായി സരിത കമീഷൻ ഓഫീസിലെത്തിയത്. കമീഷൻ സെക്രട്ടറിക്കാണ് തെളിവുകൾ കൈമാറിയത്. ദൃശ്യങ്ങളുടെ ആധികാരികതയ്ക്കായി ഫോറൻസിക് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്നും സരിത പറഞ്ഞു.
അതിനിടെ, തനിക്കെതിരായി സരിത സമർപ്പിച്ച രേഖകളും തെളിവുകളും പുറത്തുവിടണമെന്നു കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. സോളാർ കമ്മീഷനോടാണ് ആവശ്യം ഉന്നയിച്ചു കത്തു നൽകിയത്. പൊതുജനങ്ങൾക്കുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാനാണ് ആവശ്യമെന്നും വേണുഗോപാൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍