കൊടുംക്രൂരതയ്ക്ക് അർഹിക്കുന്ന ശിക്ഷ; പതിമൂന്നുകാരിയായ വീട്ടുവേലക്കാരിയെ മൂന്നായി വെട്ടിനുറുക്കി കുഴിച്ചു മൂടിയ ഹംസയ്ക്ക് കൊലക്കയർ; ഭാര്യയ്ക്ക് ആറ് വർഷം തടവ്; സഹായിക്ക് നാല് വർഷവും; സഫിയാ വധക്കേസ് അപൂർവങ്ങളിൽ അപൂർവം തന്നെ
കാസർഗോഡ്: സഫിയ വധക്കേസിൽ ഒന്നാം പ്രതി കെസി ഹംസയ്ക്ക് വധ ശിക്ഷ വിധിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റ് രണ്ട് പ്രതികൾക്ക് മൂന്ന് വർഷം തടവ് ശിക്ഷയും വിധിച്ചു. കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരാണെന്ന് കാസർഗോഡ് ജില്ലാകോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കെസി ഹംസ, ഭാര്യ മൈമുന, സഹായി എം അബ്ദുല്ല എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
ക്രൂരമായ കൊലപാതകമെന്ന വാദം അംഗീകിച്ചു. അതുകൊണ്ടാണ് പരമാവധി ശിക്ഷ കോടതി നൽകിയത്. കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടത്. കരാറുകാരനായ ഹംസയുടെ വീട്ടിൽ ജോലിക്ക് നിന്ന പതിമൂന്നുകാരിയെ തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് കഷ്ണങ്ങളായി വെട്ടി നുറുക്കി ഡാമിൽ കുഴിച്ചിട്ടു എന്നതാണ് കേസ്. ഹംസയ്ക്ക് പത്ത് ലക്ഷം രൂപ പിഴയും നൽകണം. ഇതിൽ എട്ട് ലക്ഷം രൂപ സഫിയയുടെ കുടുംബത്തിന് നൽകി. ഹംസ്യുടെ ഭാര്യയ്ക്ക് ആറുവർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. മൃതദേഹം ഡാം സൈറ്റിൽ കുഴിച്ചിടാൻ സഹായിച്ച അബ്ദുല്ലയ്ക്ക് മൂന്ന് വർഷം തടവും മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ''എനിക്ക് 18 വയസ്സുള്ള മകളും 12 വയസ്സുള്ള മകനുമുണ്ട്. ശിക്ഷയിൽ ഇളവ് വേണമെന്നുമുള്ള ഹംസയുടെ ആവശ്യം കോടതി പരിഗണിക്കാതെയാണ് വധ ശിക്ഷ നൽകുന്നത്.
ഹംസയ്ക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. 2014 ഒക്ടോബർ ഒമ്പതിന് എച്ച്.എൽ.ദത്തു, ആർ.കെ.അഗർവാൾ, അരുൺ മിശ്ര എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടിയായിരുന്നു വാദം. നിരായുധയും നിരാലംബയുമായ പതിമ്മൂന്നുകാരിയെ മൃഗീയമായാണ് കൊലപ്പെടുത്തിയതെന്ന് സഫിയക്കേസിൽ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 1990ൽ സുപ്രീംകോടിതി ഫുൾബെഞ്ച് വിധിപറഞ്ഞ ബച്ചൻ സിങ്പഞ്ചാബ് കേസ്, മച്ചിസിങ്പഞ്ചാബ് കേസുകൾ എന്നിവ പ്രോസിക്യൂഷൻ വധശിക്ഷ വിധിക്കുന്നതിനനുകൂലമായി കോടതിയിൽ വാദമുഖങ്ങളായി നിരത്തി. അപൂർവങ്ങളിൽ അപൂർവമാണോ കേസ് എന്ന് കോടതി വിലയിരുത്തണമെന്നും ശിക്ഷയിൽ പരമാവധി ഇളവ് കൊടുക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് വധശിക്ഷ വിധിച്ചത്.കേസിലെ രണ്ടും അഞ്ചു പ്രതികളായിരുന്ന മൊയ്തു ഹാജി, ആദൂർ മുൻ എ എസ് ഐ ഗോപാലകൃഷ്ണൻ എന്നിവരെ കോടതി വെറുതെ വിട്ടിരുന്നു. ജില്ലാ ജഡ്ജി എം.ജെ ശക്തിധരനാണ് കേസിൽ വിധി പറഞ്ഞത്.
ഗോവയിലെ പ്രമുഖ കരാറുകാരൻ കാസർകോട് ബോവിക്കാനം മസ്തിക്കുണ്ടിലെ കെ.സി ഹംസയുടെ വീട്ടിൽ വേലക്ക് നിന്ന കുടക് അയ്യങ്കേരി സ്വദേശി സഫിയയെന്ന പതിനാലുകാരി കൊല്ലപ്പെട്ട കേസിലാണ് ഏഴ് വർഷത്തിന് ശേഷം കോടതി വിധി പ്രസ്താവം നടത്തിയത്. കരാറുകാരൻ കെ. സി ഹംസ, ഇയാളുടെ ഭാര്യ മൈമൂന, കുട്ടിയെ വേലക്ക് എത്തിച്ച് കൊടുത്ത ഏജന്റ് കുടക് അയ്യങ്കേരി സ്വദേശി മൊയ്തു ഹാജി, മൃതദേഹം കുഴിച്ചിടാൻ സഹായിച്ച അരിക്കാടി സ്വദേശി എം അബ്ദുള്ള, കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന ആദൂർ സ്റ്റേഷനിലെ മുൻ എ എസ് ഐ, പി.എൻ. ഗോപാലകൃഷ്ണൻ എന്നിവരായിരുന്നു പ്രതികൾ. ഇതിൽ രണ്ടും അഞ്ചും പ്രതികളായ മൊയ്തു ഹാജിയേയും ഗോപാലകൃഷ്ണനേയും വെറുതെ വിട്ടു.
പ്രതിഭാഗത്തുനിന്ന് അഞ്ച് സാക്ഷികളെയും 13 രേഖകളും ഹാജരാക്കി. വാദിഭാഗത്തുനിന്ന് 37 സാക്ഷികളെ വിസ്തരിച്ചു. 64 രേഖകളും 12 മുതലുകളും ഹാജരാക്കി. മരിച്ചയാളുടെ തലയോട്ടിയും താടിയും കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കിയുള്ള കേരളത്തിലെ അത്യപൂർവം കേസുകളിലൊന്നാണിത്. ഗോവയിലെ കരാറുകാരനായ മുളിയാർ മാസ്തികുണ്ടിലെ ഹംസയുടെ വീട്ടുജോലിക്കാരിയായിരുന്ന സഫിയ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടതോടെയാണ് കേസിന്റെ തുടക്കും. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം സഫിയയുടെതാണെന്ന് തെളിയിക്കപ്പെട്ടത്. പോസ്റ്റ്മോർട്ടത്തിൽ മരണത്തിനുമുമ്പ് സഫിയക്ക് മാരകമായ മൂന്ന് മുറിവുകൾ ഏറ്റിരുന്നതായി തെളിഞ്ഞു.
ലോക്കൽ പൊലീസ് ബോധപൂർവം അവഗണിച്ച കേസാണ് ക്രൈംബ്രാഞ്ച് തെളിയിച്ചത്. കാണാതായി എന്നതിൽ ഉറച്ച് നിൽക്കാനാണ് അന്ന് ജില്ലയിലുണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ ശ്രമിച്ചത്. എന്നാൽ ഒരു നാട് മുഴുവൻ, മകൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നിരക്ഷരരായ മാതാപിതാക്കൾക്ക് പിന്നിൽ അടിയുറച്ച് നിന്നപ്പോൾ അടിത്തറയിളകിയത് ലോക്കൽ പൊലീസിനായിരുന്നു. സമരക്കാരുടെ ആവശ്യം പരിഗണിച്ച് ആഭ്യന്തരവകുപ്പ് 2008 മെയ് 20ന് കേസ് കണ്ണൂർ സി.ബി.സിഐഡിക്ക് കൈമാറി. ഡിവൈ.എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സിഐഡി. ടീമാണ് സഫിയ കേസ് തെളിയിച്ചത്. കേസ് ഏറ്റെടുക്കുമ്പോൾ അദ്ദേഹം സിഐ ആയിരുന്നു. അന്ന് ഹംസ നല്കിയ മൊഴിയിലെ പിശകുകൾ കണ്ടെത്തുകയും ഇതെല്ലാം ചൂണ്ടിക്കാട്ടി ഹംസയെക്കൊണ്ട് സത്യം പറയിപ്പിച്ചതും എസ്.ഐ. ആയ വി എം.ധൻരാജ് ആണ്. അന്ന് ഹെഡ്കോൺസ്റ്റബിളായിരുന്നു അദ്ദേഹം.
ഹംസയും ഭാര്യ മൈമുനയും പലതവണ ആവർത്തിച്ച മൊഴിയിലെ നുണ കണ്ടെത്തിയത് ധൻരാജ് ആയിരുന്നു. ഗോവയിൽ നിന്ന് കാസർകോട്ടേക്ക് വരുന്ന വഴി സഫിയയുമൊത്ത് ഉപ്പളയിലെ ഒരു കടയിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്നും എന്തൊക്കെയാണ് കഴിച്ചതെന്നും ഹംസയും മൈമുനയും കൃത്യമായി പറഞ്ഞു കൊണ്ടിരുന്നു. എന്നാൽ ഇരുവരെയും രണ്ട് മുറിയിൽ ഇരുത്തി സഫിയ ഇരുന്നത് എവിടെയാണെന്ന ചോദ്യത്തിന് മുന്നിലാണ് പതറിപ്പോയത്. അവിടെ നിന്നാണ് സഫിയ കാസർകോട് എത്തിയില്ലെന്നത് അന്വേഷണ സംഘം ഉറപ്പിക്കുന്നത്. ഇതിന് പുറമെ ഹംസയും കൂട്ടാളികളും സഫിയ കൊല്ലപ്പെട്ട ശേഷം പൊലീസിനോട് എന്തൊക്കെ പറയണം എന്ന് ചർച്ച ചെയ്തതിന്റെ ഓഡിയോ ധൻരാജിന് ഒരു സുഹൃത്ത് വഴി ലഭിച്ചു. ഹംസയ്ക്കൊപ്പം അന്നുണ്ടായിരുന്ന ഒരാൾ കൗതുകത്തിനായി മൊബൈലിൽ റെക്കോഡ് ചെയ്തതായിരുന്നു അത്. പിന്നീട് ഹംസയുടെ അളിയനെക്കൊണ്ടും മൈമുനയുടെ ഉമ്മയെക്കൊണ്ടും സഫിയ കാസർകോട്ടെ വീട്ടിൽ എത്തിയിരുന്നില്ലെന്ന സത്യം പറയിപ്പിച്ചതും ധൻരാജ് ആയിരുന്നു.
രണ്ട് സംസ്ഥാനങ്ങൾ, കൊലപാതകത്തിന്റെ പഴക്കം, രാഷ്ട്രീയ സമ്മർദങ്ങൾ, ലോക്കൽ പൊലീസിന്റെ 'അടവുകൾ' എന്നിവയെല്ലാം അന്വേഷണ സംഘത്തെ വലച്ച കാര്യങ്ങളാണ്. ഫോറൻസിക് വിദഗ്ധരുടെ സഹായം തേടിയതും അവരുടെ സഹകരണവും അന്വേഷണത്തിൽ ഉപയോഗിച്ച തന്ത്രജ്ഞതയും ഈ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നാഷണൽ പൊലീസ് അക്കാദമിയിൽവരെ ചർച്ചയാകാൻ ഇടയായി. മുളിയാറിലെ വീട്ടിൽനിന്ന് സഫിയയെ ഗോവയിലുള്ള തന്റെ ഫ്ലറ്റിലേക്ക് ഹംസ കൊണ്ടുപോവുകയും ചില പ്രശ്നങ്ങളുടെ പേരിൽ പെൺകുട്ടിയെ ഹംസയും ഭാര്യയും ചേർന്ന് കൊലപ്പെടുത്തുകയും മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അടുത്തുള്ള ഡാമിൽ താഴ്ത്തുകയും ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. 2006 ഡിസംബർ 21 ന് സഫിയയെ കാണിനില്ലെന്ന് ആദൂർ സ്റ്റേഷനിൽ ഹംസ പരാതി നൽകുന്നതോടെയാണ് കേസ് തുടങ്ങുന്നത്.
കേസിൽ കാര്യമായ പുരോഗതി ഉണ്ടാവാത്തിനെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. ഇതിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തതോടയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. 2008 ജൂലൈ ഒന്നിന് ക്രൈംബ്രാഞ്ച് ഒന്നാം പ്രതിയായ ഹംസയെ അറസ്റ്റ് ചെയ്തു. മുറിക്കുന്ന സമയത്തും സഫിയക്് ജീവനുണ്ടായിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഹംസയുടെ മൊഴി പ്രകാരം ഗോവയിലെ മല്ലോര അണക്ക് നിർമ്മാണ പ്രദേശത്ത് നിന്ന് സഫിയയുടെ തലയോട്ടിയും വസ്ത്രങ്ങളും കണ്ടെത്തിയത് കേസിൽ നിർണായകമായി. തുടർന്ന് കൂട്ടുപ്രതികളുംപിടിയിലായി. അബദ്ധത്തിൽ പൊള്ളലേറ്റന്നതും ശരിയല്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. വിചാരണ സമയത്ത് സഫിയയയുടെ മാതാപിതാക്കൾ മൃതദേഹത്തോടപ്പം ലഭിച്ച വസ്ത്രങ്ങളും പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. ദൃസാക്ഷികളില്ലാത്ത കേസിൽ നുണപരിശോധനയും സൂപ്പർ ഇംപോസിഷനും അടക്കമുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനായി അവംലബിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്