ശബരിമല ആചാരത്തിനെതിരെ വാളെടുത്ത ജസ്റ്റീസ് നരിമാൻ പാഴ്സി ആചാരങ്ങളെ കുറിച്ച് എന്ത് വിധി പറയും? പാഴ്സി പുരോഹിതൻ കൂടിയായ ജഡ്ജി ഭരണഘടനാ ബഞ്ചിൽ അംഗമാകുമോ എന്നറിയാൻ കാത്ത് ഇന്ത്യ; ശബരിമല കേസ് അടക്കം സകല മതാചാരങ്ങളും ചർച്ചയാകുമ്പോൾ ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ തിളക്കമേറിയ ബെഞ്ചിന്റെ എണ്ണം ഒൻപതായേക്കും; ശബരിമല കേസ് സങ്കീർണ്ണമാകുമ്പോൾ വിശ്വാസവും ഭരണഘടനയും ഏറ്റുമുട്ടുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇറാനിലാണ് പാഴ്സി മതം ഉണ്ടാകുന്നത്. ഈ മതത്തിന് അവിടെ ജാതികളില്ല. എന്നാൽ ഇന്ത്യയിൽ പാഴ്സിലുമുണ്ട് ജാതി സമ്പ്രദായം. ഞാനൊരു പുരോഹിത കുടുംബത്തിൽ ജനിച്ചതു കൊണ്ട് മാത്രമാണ് പാഴ്സി പുരോഹിതനാകാൻ കഴിഞ്ഞത്. അല്ലെങ്കിൽ എനിക്ക് അതിന് കഴിയുമായിരുന്നില്ല-2018ൽ എസ് സി-എസ് ടി വിഭാഗങ്ങളുടെ കേസുമായി ബന്ധപ്പെട്ട് അന്ന് ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്കൊപ്പമുള്ള ബെഞ്ചിലിരുന്ന് ആർ.എഫ്. നരിമാൻ പറഞ്ഞതാണ് ഈ വാക്കുകൾ. അതായത് ജസ്റ്റീസ് നരിമാൻ പാഴ്സി പുരോഹിതനാണ്. ശബരിമലയിൽ റഫൽ വിധി പുറപ്പെടുവിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് ഇനി ചില സംശയ ദൂരീകരണത്തിനാണ് വിഷയം വിശാല ബെഞ്ചിന് വിട്ടത്. ശബരിമലയ്ക്കൊപ്പം പാഴ്സി മതവിഭാഗത്തിലെ പ്രശ്നവും പരിഗണിക്കും. അതുകൊണ്ട് തന്നെ പാഴ്സി പുരോഹിതനായ നരിമാൻ ഈ ബഞ്ചിൽ ഉൾപ്പെടുമോ എന്നതാണ് നിർണ്ണായകം. ഇക്കാര്യത്തിലെ തീരുമാനം അറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യ.
ശബരിമല യുവതീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇതുൾപ്പെടെ സമാനമായ കേസുകളിലെ പൊതുവായ ചോദ്യങ്ങൾക്ക് വിശാല ബെഞ്ചിൽനിന്ന് മറുപടി ലഭിച്ചശേഷം പരിഗണിക്കാമെന്നാണ് സുപ്രീംകോടതി ഇന്നലെ വിധിച്ചത്. ഏഴോ അതിലേറെയോ ജഡ്ജിമാരുള്ള വിശാലബെഞ്ചാകും പൊതുവായ നിയമവിഷയങ്ങൾ പരിശോധിക്കുക. അതുവരെ പുനഃപരിശോധനാ ഹർജികൾ മാറ്റിവെക്കുന്നതായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷവിധിയിൽ വ്യക്തമാക്കി. യുവതീപ്രവേശവിധി സ്റ്റേ ചെയ്തിട്ടുമില്ല. അതിനാൽ, പ്രായഭേദമെന്യേ ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിച്ച 2018-ലെ വിധി നിലനിൽക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരുടേതാണ് ഭൂരിപക്ഷ വിധി. അതേസമയം, ജസ്റ്റിസുമാരായ ആർ.എഫ്. നരിമാനും ഡി.വൈ. ചന്ദ്രചൂഡും പുനഃപരിശോധനാഹർജികൾ തള്ളിക്കൊണ്ട് പഴയവിധി നടപ്പാക്കണമെന്ന് ന്യൂനപക്ഷ വിധിയെഴുതി. ശബരിമലവിഷയം മാത്രമാണ് അഞ്ചംഗബെഞ്ചിനു മുന്നിലുള്ളതെന്നും മറ്റു കേസുകളിൽ അതത് ബെഞ്ചുകൾ എന്തു നിലപാടെടുക്കുമെന്നത് ഈ ബെഞ്ചിന്റെ വിഷയമല്ലെന്നും അവർ ന്യൂനപക്ഷവിധിയിൽ പറഞ്ഞു. ഇതാണ് ഭൂരിപക്ഷ വിധി തള്ളുന്നത്. ഇതോടെ സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്സി വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നുള്ള വിലക്കും ചർച്ചയാവുകയാണ്.
ശബരിമലയിലെ യുവതീപ്രവേശവിലക്കിനു സാധുത നൽകിയ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാലയ (പ്രവേശം അനുവദിക്കൽ) ചട്ടം, മുസ്ലിംസ്ത്രീകൾക്കുള്ള പള്ളിവിലക്ക്, സമുദായത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കുന്ന പാഴ്സി വിഭാഗക്കാർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിൽനിന്നുള്ള വിലക്ക്, ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ ചേലാകർമം തുടങ്ങിയ വിഷയങ്ങളാണ് വിശാലബെഞ്ച് പരിഗണിക്കുക. വിശാലബെഞ്ചിനു വിട്ടതോടെ ശബരിമല വിഷയത്തിലെ നിയമപോരാട്ടം ഇനിയും നീണ്ടുപോകുമെന്നുറപ്പായി. ചീഫ് ജസ്റ്റിസ് വിശാല ബെഞ്ചുണ്ടാക്കുകയും വിവിധ കേസുകളിലെ സമാനവിഷയങ്ങൾ അതിലേക്കു വിടുകയും വേണം. ഈ കേസുകളിലെ പൊതുവായ നിയമപ്രശ്നങ്ങളിൽ വിശാലബെഞ്ച് തീരുമാനമെടുത്തശേഷമേ ശബരിമല പുനഃപരിശോധനാ ഹർജികളിൽ വിധിപറയാനാകൂ. പാഴ്സി വിഷയം കാരണം അടുത്ത വിശാല ബഞ്ചിൽ നിന്ന് നരിമാൻ മാറി നിൽക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വിശാല ബഞ്ചിൽ ആചാര സംരക്ഷണത്തിന് കൂടുതൽ വഴിയൊരുക്കുന്ന നിലപാടുകളുണ്ടാകുമെന്ന് വിലയിരുത്തുന്നവർ ഏറെയാണ്. 2018-ൽ വിധി പറഞ്ഞ ബെഞ്ചിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര മാത്രമാണ് യുവതീപ്രവേശത്തെ എതിർത്തത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുപകരം ബെഞ്ചിന്റെ ഭാഗമായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കേസ് വിശാലബെഞ്ചിനു വിടണമെന്ന് അഭിപ്രായപ്പെട്ടു. 2018-ലെ വിധിയിൽ യുവതീപ്രവേശത്തെ അനുകൂലിച്ച ജസ്റ്റിസ് ഖാൻവിൽകർ നിലപാടു മാറ്റി. വിഷയം വിശാലബെഞ്ചിനു വിടണമെന്ന് അദ്ദേഹവും നിലപാടെടുത്തു.
ആചാരങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ അവകാശം സംബന്ധിച്ച വേറെയും കേസുകൾ സുപ്രീംകോടതിയിൽ തീർപ്പാവാതെയുണ്ട്. ഈ കേസുകളിലും ശബരിമലയിലും പൊതുവായ ചോദ്യങ്ങൾ നിലനിൽക്കുന്നു. ശിരൂർ മഠം കേസിലെ ഏഴംഗബെഞ്ചിന്റെ വിധിയും അജ്മേർ ദർഗക്കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇതെല്ലാമാണ് വിശാലബെഞ്ച് എന്ന തീരുമാനത്തിലേക്കെത്തിച്ചത്. ഭരണഘടനയെ വ്യാഖ്യാനം ചെയ്യുന്ന വിഷയങ്ങൾ ചുരുങ്ങിയത് അഞ്ചംഗബെഞ്ചെങ്കിലും പരിഗണിക്കണമെന്ന നിബന്ധന 1950-ലാണു വന്നത്. അന്ന്, സുപ്രീംകോടതിയിൽ ഏഴു ജഡ്ജിമാരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ 34 പേരുണ്ട്. യു.എസിലും മറ്റും ഫുൾകോർട്ട് (മുഴുവൻ ജഡ്ജിമാരും) ഇരുന്നാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുന്നത്. ഈ മാതൃക ഈ കേസിലും വരാനാണ് സാധ്യത. അതുകൊണ്ടാണ് ഒൻപതംഗ ബഞ്ചാകും വിഷയം പരിഗണിക്കുകയെന്ന് ഏവരും പ്രതീക്ഷിക്കുന്നത്. പരമാവധി ജഡ്ജിമാർ ഇരുന്ന് ആധികാരികമായ തീരുമാനമെടുക്കുന്നതാകും ഉചിതമെന്ന് ഇന്നലത്തെ വിധിയിൽ പറയുന്നു. ഈ വിധിയിൽത്തന്നെ പറയുന്ന ശിരൂർ മഠം കേസിന്റെ വിധി പറഞ്ഞത് ഏഴംഗ ബെഞ്ചാണ്. അതുകൊണ്ടുതന്നെ ഏഴിലേറെ അംഗങ്ങളുള്ള ബെഞ്ചിലേക്ക് ശബരിമല വിഷയം പോയേക്കും.
ശബരിമല സ്ത്രീപ്രവേശകേസിലേതുപോലെ സമാനമായ വിഷയങ്ങൾ മറ്റു കേസുകളിലുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഭരണഘടനാ ബെഞ്ചിന്റെ വ്യാഴാഴ്ചത്തെ വിധി.
1, മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശം
പുണെയിലെ ദമ്പതിമാരായ സുബേർ അഹമ്മദ് നസീർ, യാസ്മീൻ സുബേർ അഹമ്മദ് എന്നിവരാണ് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഈമാസം അഞ്ചിനാണ് കേസ് ഒടുവിൽ പരിഗണിച്ചത്. പത്ത് ദിവസത്തിനകം മറുപടി നൽകാൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകിയിരുന്നു. നാലാഴ്ച സമയം വേണമെന്നു പറഞ്ഞ കക്ഷികളോട്, പറ്റില്ലെന്നും പത്ത് ദിവസത്തിനകംതന്നെ മറുപടി നൽകണമെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി. മാത്രമല്ല, അങ്ങനെ തീരുമാനിക്കാൻ മറ്റൊരു കാരണമുണ്ടെന്നും കോടതി പറഞ്ഞതോടെ, ശബരിമല കേസിന്റെ വിധിയുമായി അതിന് ബന്ധമുണ്ടെന്ന് അഭ്യൂഹങ്ങളുയർന്നു. വ്യാഴാഴ്ചത്തെ വിധി അത് ശരിവെക്കുകയും ചെയ്തു.
2. പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശം
അന്യമതസ്ഥനെ വിവാഹം കഴിച്ച പാഴ്സി സ്ത്രീയെ ഗുജറാത്തിലെ അവരുടെ ക്ഷേത്രത്തിൽ കയറ്റാത്തതുമായി ബന്ധപ്പെട്ട കേസാണിത്. ഗൂൾരുഖ് ഗുപ്ത എന്ന സ്ത്രീയെ, അന്യമതസ്ഥനെ വിവാഹം കഴിച്ചതിനെത്തുടർന്ന് പാഴ്സി ക്ഷേത്രത്തിൽ വിലക്കിയത് ചോദ്യംചെയ്തായിരുന്നു ഹർജി. അതിൽ പാഴ്സി സ്ത്രീക്ക് ക്ഷേത്രത്തിൽ കയറാമെന്ന് അഞ്ചംഗ ബെഞ്ച് 2017 ഡിസംബർ 14-ന് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ കേസ് അവിടെ അവസാനിപ്പിച്ചില്ല. ഇതുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളെല്ലാം 2018 ജനുവരി ഒന്നിന് പരിഗണിക്കാനായി മാറ്റി. എന്നാൽ പിന്നീട് കേസ് സുപ്രീംകോടതി പരിഗണിച്ചതായി കാണുന്നില്ല. ഈ സമുദായത്തിലെ പുരോഹിതനാണ് ജസ്റ്റീസ് നരിമാൻ എന്നത് ഈ കേസിന് കൂടുതൽ പ്രാധാന്യം നൽകും. ഈ കേസ് പരിഗണിക്കുന്ന ബെഞ്ചിൽ നരിമാൻ എത്തുമോ എന്നതാണ് ചർച്ചാ വിഷയം
3. ദാവൂദി ബോറ പെൺകുട്ടികളിലെ ചേലാകർമം
ഷിയാ മുസ്ലിങ്ങളിലെ വളരെ ന്യൂനപക്ഷമായൊരു വിഭാഗമാണ് ദാവൂദി ബോറ. അതിലെ പെൺകുട്ടികളെ ചേലാകർമത്തിന് വിധേയമാക്കുന്നത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി 2018 സെപ്റ്റംബർ 24-ന് ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. പിന്നീട് ഈ കേസ് പരിഗണിച്ചിട്ടില്ല. അഡ്വ. സുനിത തിവാരിയാണ് ഹർജി നൽകിയത്. ദാവൂദി ബോറ വിഭാഗത്തിന്റെ അനിവാര്യമായ ആചാരമാണിതെന്ന് അവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഘ്വി വാദിച്ചിരുന്നു. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമെന്ന വാദത്തെ കേന്ദ്രത്തിനുവേണ്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പിന്തുണച്ചിരുന്നു. ഇതും അംഗീകരിക്കപ്പെടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്