Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതീ പ്രവേശന വിധി പുനഃപ്പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്ന് സംസ്ഥാന സർക്കാർ; വിധിക്കധികാരം തുല്യതയെന്നും സർക്കാർ അഭിഭാഷകൻ; പല വാദങ്ങളും കേട്ടില്ല എന്നത് പുനപ്പരിശോധനക്ക് കാരണമല്ല; ആചാര കാര്യത്തിൽ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമെന്നും സുപ്രീംകോടതിയിൽ അഡ്വ. ജയ്ദീപ് ഗുപ്ത; സ്ത്രീകളെ വിലക്കുന്നത് ഹിന്ദുമത ആചാരമല്ലെന്നും വാദം; ഉച്ചഭക്ഷണത്തിന് ശേഷം വാദം വീണ്ടും തുടങ്ങി

യുവതീ പ്രവേശന വിധി പുനഃപ്പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്ന് സംസ്ഥാന സർക്കാർ; വിധിക്കധികാരം തുല്യതയെന്നും സർക്കാർ അഭിഭാഷകൻ; പല വാദങ്ങളും കേട്ടില്ല എന്നത് പുനപ്പരിശോധനക്ക് കാരണമല്ല; ആചാര കാര്യത്തിൽ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമെന്നും സുപ്രീംകോടതിയിൽ അഡ്വ. ജയ്ദീപ് ഗുപ്ത; സ്ത്രീകളെ വിലക്കുന്നത് ഹിന്ദുമത ആചാരമല്ലെന്നും വാദം; ഉച്ചഭക്ഷണത്തിന് ശേഷം വാദം വീണ്ടും തുടങ്ങി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സർക്കാർ. ആചാര കാര്യത്തിൽ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാൻ ഉള്ള ശ്രമമെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. വിധിക്ക് അധികാരം തുല്യത ആണെന്നും സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തർ പ്രത്യേക വിഭാഗം അല്ലെന്ന് വിധിയിൽ പറയുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം സർക്കാർ വാദം പൂർത്തിയാക്കിയതോടെ ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞു. ഭക്ഷണ ശേഷം കോടതി വീണ്ടും വാദം കേൾക്കാൻ ഇരിക്കും.

വിധി പുനഃപരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് സർക്കാർ. അടുത്ത ഒന്നര മണിക്കൂർ എതിർഭാഗത്തിന്റെ വാദം കേൾക്കുമെന്ന് കോടതി. രാമകൃഷ്ണ മഠവും, ശിരൂർ മഠവും പ്രത്യേക വിഭാഗങ്ങളെന്നും ആചാരങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും സർക്കാർ.
ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവം ഉണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാൻ കഴിയില്ല.തിരുപ്പതി,പുരി ജഗന്നാഥ് ക്ഷേത്രങ്ങൾ ഒന്നും പ്രത്യേകവിഭാഗം അല്ലെന്നും സർക്കാരിനു വേണ്ടി ജയ്ദീപ് ഗുപ്ത പറഞ്ഞു.

കോടതി വിധിയിൽ തെറ്റുണ്ടെന്ന് സ്ഥാപിക്കാൻ ഇതുവരെ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല. വിധി പുനപരിശോധിക്കാൻ വേണ്ടി ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ജെ.ഡി ഗുപ്ത വാദിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത എന്ന ഉറപ്പാണ് ശബരിമല വിധിക്ക് ആധാരമായിട്ടുള്ളത്. എന്നാൽ തൊട്ടുകൂടായ്മയല്ല ശബരിമല വിധിയുടെ കേന്ദ്രബിന്ദു. തന്ത്രിയുടെ വാദത്തിൽ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല. അദ്ദേഹം ആചാര വിഷയത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. പ്രത്യേക ഗണത്തിൽ പെട്ടതാണ് ക്ഷേത്രമെങ്കിൽ മാത്രമേ അനിവാര്യമായ ആചാരം നിനിൽക്കൂ. അത് ആരും വാദിച്ചു കണ്ടില്ലെന്നും ജെ.ഡി ഗുപ്ത ചൂണ്ടിക്കാട്ടി.

സ്ത്രീകളെ വിലക്കുന്നത് ഹിന്ദു മത ആചാരമല്ല, പിന്നെ എങ്ങനെ ശബരിമല വിധി പുനപരിശോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.ഓരോ ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ പ്രത്യേക സവിശേഷ ആചാരമാണെന്നും അവിടുത്തെ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കുകയും ചെയ്താൽ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളെയും അവിടുത്തെ ഭക്തരെയും പ്രത്യേക വിഭാഗമായി പ്രഖ്യാപിക്കേണ്ടിവരും. ഇത് പ്രായോഗികമല്ല. ഇത് ഒരു പൊതു നിയമ വിഷയമാണ്. പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനിൽക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ഹർജിക്കാരുടെ വാദം കഴിഞ്ഞുതോടെ ബാക്കിയുള്ള ഹർജിക്കാരോട് വാദം എഴുതിത്ത്ത്ത്തരാൻ കോടതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അവസാനിപ്പിക്കൂവെന്ന് അഡ്വ. നേടുമ്പാറയോട് ചീഫ് ജസ്റ്റിസ്. അഡ്വ. മാത്യൂസ് നേടുമ്പാറ വാദം ആരംഭിച്ചു. തന്ത്രിയുടെ സത്യവാങ്മൂലത്തിൽ ഉള്ള വസ്തുതകളെ കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വി കെ ബിജു. ഇടയ്ക്ക് ബഹളം വെച്ച അഭിഭാഷകരെ ശാന്തരാക്കാൻ കേസ് ഫയൽ എടുത്ത് ചീഫ് ജസ്റ്റിസ് ഡെസ്‌കിൽ അടിച്ചു.

എൻഎസ്എസിന്റെ ഹർജിയിലാണ് ആദ്യം കോടത് വാദം കേട്ടത്. പിന്നാലെ തന്ത്രിയുടെ അഭിഭാഷകരുടെ വാദവും പ്രയാർ ഗോപാലകൃഷ്ണന്റെയും അഭിഭാഷകരുടെ വാദങ്ങൾ കോടതി കേട്ടു. ബ്രാഹ്മണ സഭയുടെ വാദങ്ങളും കോടതി കേട്ടു. ഇതിനിടെ എല്ലാ വാദങ്ങളും കേൾക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

ആരാധനാലയങ്ങളിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്നും പ്രാർത്ഥിക്കാനാണെന്നും, പ്രാർത്ഥിക്കാൻ എത്തുന്ന ആൾ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്നും തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി.ഗിരി സുപ്രീംകോടതിയിൽ പറഞ്ഞു. മതപരമായ കാര്യങ്ങളിൽ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്നും യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളിൽ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കിയെന്നും ഗിരി പറഞ്ഞു. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതി പ്രവേശന വിലക്ക്. തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടയ്മ കുറ്റമാണ്. എന്നാൽ എന്താണ് തൊട്ടുകൂടായ്മ എന്നു നിർവചിക്കണമെന്നും എൻ എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരാശരൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് വാദം. കെ പരാശരനാണ് ഇന്ന് സുപ്രീംകോടതിയിൽ വാദം ആരംഭിച്ചത്. മനുഷ്യനെന്ന പരിഗണന നൽകാതെ വരുമ്പോൾ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നത്. ഇതൊരു ഉഭയകക്ഷി തർക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാകുമെന്നും പരാശരൻ കോടതിയിൽ വാദിച്ചു. യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആചാരങ്ങൾ അത്രമേൽ അസംബന്ധം ആയാൽ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരൻ വാദിച്ചു.

മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരൻ ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തിൽ ഊന്നി പരാശരന്റെ വാദം. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നും പരാശരൻ വാദിച്ചു.

യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരൻ. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണ്. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്‌വഴക്കമെന്നും പരാശരൻ കോടതിയിൽ വാദിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ വാദം തുടങ്ങി. പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി അഭിഷേക് സിങ്‌വി ഹാജരാകുന്നതിൽ ദേവസ്വം ബോർഡ് അഭിഭാഷകൻ എതിർപ്പ് പ്രകടിപ്പിച്ചു. സിങ്‌വി നേരത്തേ ദേവസ്വംബോർഡിനുവേണ്ടി ഹാജരായിട്ടുണ്ടെന്ന് ബോർഡ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ സിങ്‌വിയെ വാദിക്കാൻ ചീഫ് ജസ്റ്റിസ് അനുവദിച്ചു. ഭരണഘടനാധാർമികത മതവിശ്വാസത്തിൽ പൂർണമായി പ്രയോഗിക്കാനാവില്ലെന്നു വാദത്തിൽ സിങ്വി പറഞ്ഞു. ഹിന്ദുമതം ഒട്ടേറെ വൈവിധ്യങ്ങളുള്ളതാണ്. ആചാരങ്ങൾ നിർവചിക്കാനും പ്രയാസമാണെന്നു സിങ്വി ചൂണ്ടിക്കാട്ടി.

ശബരിമലയിൽ യുവതീപ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്നു സുപ്രീംകോടതിയിൽ തന്ത്രിയുടെ അഭിഭാഷകൻ അഡ്വ. വി.ഗിരി വാദിച്ചു. അയ്യപ്പപ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മറ്റുക്ഷേത്രങ്ങൾ പോലെയല്ല ശബരിമല. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരി. ആരാധനാലയങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്, പ്രതിഷ്ഠയെ ചോദ്യംചെയ്യാനല്ല. പ്രതിഷ്ഠയുടെ സ്വഭാവത്തോട് ചേർന്നതാണ് ഭക്തരുടെ ഭരണഘടനാഅവകാശമെന്നും ഗിരി വാദിച്ചു.

സിങ്വിയുടെ വാദം പൂർത്തിയാക്കിയ ശേഷം ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖർ നാഫ്ഡേ വാദിക്കുകയാണ് ചെയത്. നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരമാണിതെന്ന് നാഫ്ഡേ പറഞ്ഞു. മതം വിശ്വാസത്തിന്റെ വിഷയമാണ്. ചിലർ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്നുമെന്നും നാഫ്ഡേ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. വിധി വന്നപോൾ ആ സമയത്തു ടിവി കണ്ടാൽ മനസിലാകും വിശ്വാസികൾ ഈ വിധി അംഗീകരിക്കുന്നില്ലെന്നെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ തിരുവിതാംകൂർ ഹിന്ദു മതാചാര നിയമത്തിന്റെ ഫോട്ടോ കോപ്പി വേണമെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടു. നൽകാമെന്ന് നാഫ്ഡേയും വ്യക്തമാക്കി. അയ്യപ്പനെ എങ്ങനെ ആരാധിക്കണമെന്നത് പൊതുസമൂഹത്തിന്റെ വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP