യുവതീ പ്രവേശന വിധി പുനഃപ്പരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്ന് സംസ്ഥാന സർക്കാർ; വിധിക്കധികാരം തുല്യതയെന്നും സർക്കാർ അഭിഭാഷകൻ; പല വാദങ്ങളും കേട്ടില്ല എന്നത് പുനപ്പരിശോധനക്ക് കാരണമല്ല; ആചാര കാര്യത്തിൽ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമമെന്നും സുപ്രീംകോടതിയിൽ അഡ്വ. ജയ്ദീപ് ഗുപ്ത; സ്ത്രീകളെ വിലക്കുന്നത് ഹിന്ദുമത ആചാരമല്ലെന്നും വാദം; ഉച്ചഭക്ഷണത്തിന് ശേഷം വാദം വീണ്ടും തുടങ്ങി
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശന വിധി പുനപ്പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സർക്കാർ. ആചാര കാര്യത്തിൽ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാൻ ഉള്ള ശ്രമമെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. വിധിക്ക് അധികാരം തുല്യത ആണെന്നും സർക്കാറിന് വേണ്ടി ഹാജരായ അഡ്വ. ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി. അയ്യപ്പഭക്തർ പ്രത്യേക വിഭാഗം അല്ലെന്ന് വിധിയിൽ പറയുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം സർക്കാർ വാദം പൂർത്തിയാക്കിയതോടെ ഉച്ചഭക്ഷണത്തിനായി കോടതി പിരിഞ്ഞു. ഭക്ഷണ ശേഷം കോടതി വീണ്ടും വാദം കേൾക്കാൻ ഇരിക്കും.
വിധി പുനഃപരിശോധന നടത്തേണ്ട ആവശ്യമില്ലെന്ന് സർക്കാർ. അടുത്ത ഒന്നര മണിക്കൂർ എതിർഭാഗത്തിന്റെ വാദം കേൾക്കുമെന്ന് കോടതി. രാമകൃഷ്ണ മഠവും, ശിരൂർ മഠവും പ്രത്യേക വിഭാഗങ്ങളെന്നും ആചാരങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും സർക്കാർ.
ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവം ഉണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാൻ കഴിയില്ല.തിരുപ്പതി,പുരി ജഗന്നാഥ് ക്ഷേത്രങ്ങൾ ഒന്നും പ്രത്യേകവിഭാഗം അല്ലെന്നും സർക്കാരിനു വേണ്ടി ജയ്ദീപ് ഗുപ്ത പറഞ്ഞു.
കോടതി വിധിയിൽ തെറ്റുണ്ടെന്ന് സ്ഥാപിക്കാൻ ഇതുവരെ ഹർജിക്കാർക്ക് കഴിഞ്ഞിട്ടില്ല. വിധി പുനപരിശോധിക്കാൻ വേണ്ടി ഒരു സാഹചര്യവും നിലനിൽക്കുന്നില്ലെന്നും ജെ.ഡി ഗുപ്ത വാദിച്ചു. ഭരണഘടന ഉറപ്പ് നൽകുന്ന തുല്യത എന്ന ഉറപ്പാണ് ശബരിമല വിധിക്ക് ആധാരമായിട്ടുള്ളത്. എന്നാൽ തൊട്ടുകൂടായ്മയല്ല ശബരിമല വിധിയുടെ കേന്ദ്രബിന്ദു. തന്ത്രിയുടെ വാദത്തിൽ വ്യഖ്യാനമാണ് ഉള്ളത്. അത് പുനപരിശോധനയ്ക്ക് കാരണമല്ല. അദ്ദേഹം ആചാര വിഷയത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. പ്രത്യേക ഗണത്തിൽ പെട്ടതാണ് ക്ഷേത്രമെങ്കിൽ മാത്രമേ അനിവാര്യമായ ആചാരം നിനിൽക്കൂ. അത് ആരും വാദിച്ചു കണ്ടില്ലെന്നും ജെ.ഡി ഗുപ്ത ചൂണ്ടിക്കാട്ടി.
സ്ത്രീകളെ വിലക്കുന്നത് ഹിന്ദു മത ആചാരമല്ല, പിന്നെ എങ്ങനെ ശബരിമല വിധി പുനപരിശോധിക്കുമെന്നും അദ്ദേഹം ചോദിച്ചു.ഓരോ ക്ഷേത്രങ്ങളിലെയും ആചാരങ്ങൾ പ്രത്യേക സവിശേഷ ആചാരമാണെന്നും അവിടുത്തെ ഭക്തരെ പ്രത്യേക വിഭാഗമായി കണക്കാക്കുകയും ചെയ്താൽ രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളെയും അവിടുത്തെ ഭക്തരെയും പ്രത്യേക വിഭാഗമായി പ്രഖ്യാപിക്കേണ്ടിവരും. ഇത് പ്രായോഗികമല്ല. ഇത് ഒരു പൊതു നിയമ വിഷയമാണ്. പൊതു ക്ഷേത്രമാണ് ശബരിമല. ഭരണഘടനയ്ക്ക് ഇണങ്ങാത്ത ആചാരം നിലനിൽക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഹർജിക്കാരുടെ വാദം കഴിഞ്ഞുതോടെ ബാക്കിയുള്ള ഹർജിക്കാരോട് വാദം എഴുതിത്ത്ത്ത്തരാൻ കോടതി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അവസാനിപ്പിക്കൂവെന്ന് അഡ്വ. നേടുമ്പാറയോട് ചീഫ് ജസ്റ്റിസ്. അഡ്വ. മാത്യൂസ് നേടുമ്പാറ വാദം ആരംഭിച്ചു. തന്ത്രിയുടെ സത്യവാങ്മൂലത്തിൽ ഉള്ള വസ്തുതകളെ കോടതി തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വി കെ ബിജു. ഇടയ്ക്ക് ബഹളം വെച്ച അഭിഭാഷകരെ ശാന്തരാക്കാൻ കേസ് ഫയൽ എടുത്ത് ചീഫ് ജസ്റ്റിസ് ഡെസ്കിൽ അടിച്ചു.
എൻഎസ്എസിന്റെ ഹർജിയിലാണ് ആദ്യം കോടത് വാദം കേട്ടത്. പിന്നാലെ തന്ത്രിയുടെ അഭിഭാഷകരുടെ വാദവും പ്രയാർ ഗോപാലകൃഷ്ണന്റെയും അഭിഭാഷകരുടെ വാദങ്ങൾ കോടതി കേട്ടു. ബ്രാഹ്മണ സഭയുടെ വാദങ്ങളും കോടതി കേട്ടു. ഇതിനിടെ എല്ലാ വാദങ്ങളും കേൾക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
ആരാധനാലയങ്ങളിൽ പോകുന്നത് പ്രതിഷ്ഠയെ ചോദ്യം ചെയ്യാനല്ലെന്നും പ്രാർത്ഥിക്കാനാണെന്നും, പ്രാർത്ഥിക്കാൻ എത്തുന്ന ആൾ പ്രതിഷ്ഠയുടെ സ്വഭാവം അംഗീകരിക്കണമെന്നും തന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വി.ഗിരി സുപ്രീംകോടതിയിൽ പറഞ്ഞു. മതപരമായ കാര്യങ്ങളിൽ തന്ത്രിക്ക് പ്രത്യേക അവകാശമുണ്ടെന്നും യുവതീപ്രവേശന വിലക്ക് മതാചാരത്തിന്റെ അവിഭാജ്യ ഘടകമെന്നും അദ്ദേഹം കോടതിയിൽ വാദിച്ചു. യുവതീപ്രവേശന വിലക്കിന് തൊട്ടുകൂടായ്മയുമായി ബന്ധമില്ല. തൊട്ടുകൂടായ്മ സംബന്ധിച്ച കാര്യങ്ങളിൽ ജെ ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങൾ വലിയ പ്രത്യാഘാതം ഉണ്ടാക്കിയെന്നും ഗിരി പറഞ്ഞു. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം കാരണമാണ് യുവതി പ്രവേശന വിലക്ക്. തൊട്ടുകൂടായ്മ മാത്രം അടിസ്ഥാനമാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തൊട്ടുകൂടായ്മക്ക് ശബരിമല യുവതി പ്രവേശന വിലക്കുമായി ബന്ധമില്ല. തൊട്ടുകൂടയ്മ കുറ്റമാണ്. എന്നാൽ എന്താണ് തൊട്ടുകൂടായ്മ എന്നു നിർവചിക്കണമെന്നും എൻ എസ് എസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കെ. പരാശരൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. 1955ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന് വാദം. കെ പരാശരനാണ് ഇന്ന് സുപ്രീംകോടതിയിൽ വാദം ആരംഭിച്ചത്. മനുഷ്യനെന്ന പരിഗണന നൽകാതെ വരുമ്പോൾ മാത്രമാണ് തൊട്ടുകൂടായ്മ ഉണ്ടാകുന്നത്. ഇതൊരു ഉഭയകക്ഷി തർക്കം അല്ല. വിധിക്കു മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാകുമെന്നും പരാശരൻ കോടതിയിൽ വാദിച്ചു. യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ആചാരങ്ങൾ അത്രമേൽ അസംബന്ധം ആയാൽ മാത്രമേ കോടതി ഇടപെടാറുള്ളൂവെന്നും പരാശരൻ വാദിച്ചു.
മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണെന്ന് പരാശരൻ ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ഉള്ള അവകാശത്തിൽ ഊന്നി പരാശരന്റെ വാദം. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമെന്നും പരാശരൻ വാദിച്ചു.
യഹോവാസാക്ഷികളുടെ കേസിൽ ഇക്കാര്യം സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും പരാശരൻ. മതാചാരങ്ങളിലെ യുക്തി പരിശോധിക്കരുതെന്നു ബിജോയ് ഇമ്മാനുവൽ കേസിൽ സുപ്രീംകോടതി വിധിച്ചതാണ്. അനുച്ഛേദം 15ന്റെ അടിസ്ഥാനത്തിൽ ഒരു ക്ഷേത്രാചാരത്തെ റദ്ദാക്കുന്നത് തെറ്റായ കീഴ്വഴക്കമെന്നും പരാശരൻ കോടതിയിൽ വാദിച്ചു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന്റെ വാദം തുടങ്ങി. പ്രയാർ ഗോപാലകൃഷ്ണനുവേണ്ടി അഭിഷേക് സിങ്വി ഹാജരാകുന്നതിൽ ദേവസ്വം ബോർഡ് അഭിഭാഷകൻ എതിർപ്പ് പ്രകടിപ്പിച്ചു. സിങ്വി നേരത്തേ ദേവസ്വംബോർഡിനുവേണ്ടി ഹാജരായിട്ടുണ്ടെന്ന് ബോർഡ് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ സിങ്വിയെ വാദിക്കാൻ ചീഫ് ജസ്റ്റിസ് അനുവദിച്ചു. ഭരണഘടനാധാർമികത മതവിശ്വാസത്തിൽ പൂർണമായി പ്രയോഗിക്കാനാവില്ലെന്നു വാദത്തിൽ സിങ്വി പറഞ്ഞു. ഹിന്ദുമതം ഒട്ടേറെ വൈവിധ്യങ്ങളുള്ളതാണ്. ആചാരങ്ങൾ നിർവചിക്കാനും പ്രയാസമാണെന്നു സിങ്വി ചൂണ്ടിക്കാട്ടി.
ശബരിമലയിൽ യുവതീപ്രവേശം വിലക്കിയത് ദേവന്റെ അവകാശമെന്നു സുപ്രീംകോടതിയിൽ തന്ത്രിയുടെ അഭിഭാഷകൻ അഡ്വ. വി.ഗിരി വാദിച്ചു. അയ്യപ്പപ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരിയാണ്. മറ്റുക്ഷേത്രങ്ങൾ പോലെയല്ല ശബരിമല. ഹിന്ദുവിശ്വാസിയുടെ മൗലികാവകാശവും ദേവന്റെ അവകാശവും പരസ്പരപൂരകമാണ്. തന്ത്രിയാണ് ശബരിമല പ്രതിഷ്ഠയുടെ രക്ഷാധികാരി. ആരാധനാലയങ്ങളിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്, പ്രതിഷ്ഠയെ ചോദ്യംചെയ്യാനല്ല. പ്രതിഷ്ഠയുടെ സ്വഭാവത്തോട് ചേർന്നതാണ് ഭക്തരുടെ ഭരണഘടനാഅവകാശമെന്നും ഗിരി വാദിച്ചു.
സിങ്വിയുടെ വാദം പൂർത്തിയാക്കിയ ശേഷം ബ്രാഹ്മണ സഭയ്ക്ക് വേണ്ടി അഡ്വ. ശേഖർ നാഫ്ഡേ വാദിക്കുകയാണ് ചെയത്. നൂറ്റാണ്ടുകളായി ശബരിമലയിൽ നിലനിൽക്കുന്ന ആചാരമാണിതെന്ന് നാഫ്ഡേ പറഞ്ഞു. മതം വിശ്വാസത്തിന്റെ വിഷയമാണ്. ചിലർ വിശ്വസിക്കുന്നു ദൈവം ഉണ്ടെന്നുമെന്നും നാഫ്ഡേ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടി. വിധി വന്നപോൾ ആ സമയത്തു ടിവി കണ്ടാൽ മനസിലാകും വിശ്വാസികൾ ഈ വിധി അംഗീകരിക്കുന്നില്ലെന്നെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ തിരുവിതാംകൂർ ഹിന്ദു മതാചാര നിയമത്തിന്റെ ഫോട്ടോ കോപ്പി വേണമെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ആവശ്യപ്പെട്ടു. നൽകാമെന്ന് നാഫ്ഡേയും വ്യക്തമാക്കി. അയ്യപ്പനെ എങ്ങനെ ആരാധിക്കണമെന്നത് പൊതുസമൂഹത്തിന്റെ വിഷയം അല്ലെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- ഉന്നാവോ കേസ്: മുൻ ബിജെപി എംഎൽഎയുടെ സഹോദരന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
- കോൺഗ്രസ് മുൻ വക്താവ് രോഹൻ ഗുപ്ത ബിജെപിയിൽ ചേർന്നു
- 'ഐഎസ്ഐയുടെ സഹായത്തോടെ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കും
- ഗുജറാത്തിൽനിന്നുള്ള ദേശീയ വക്താവ് രോഹൻ ഗുപ്ത പാർട്ടി വിട്ടു
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്