മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന വിജിലൻസ് കോടതി വിധി ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു; 'കോടതി പോസ്റ്റ് ഓഫീസിനു തുല്യമാണെന്നു ജഡ്ജി കരുതരുത്'; ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിനു പിന്നാലെ സ്വയം വിരമിക്കലിന് അപേക്ഷ നൽകി വിജിലൻസ് ജഡ്ജി വാസൻ; സത്യം ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ വിവാദ വെളിപ്പെടുത്തലുകളിൽ വലയുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് താൽക്കാലിക ആശ്വാസം. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന തൃശ്ശൂർ വിജിലൻസ് കോടതി വിധി ഹൈക്കോടതി സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് വിധി താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്. വിജിലൻസ് കോടതിവിധിക്കെിരെ മുഖ്യമന്ത്രി ആര്യടൻ മുഹമ്മദും സമർപ്പിച് ഹർജി പരിഗണിച്ചാണ് ഉത്തരവ്. പ്രതിപക്ഷത്തിന്റെ പ്രക്ഷോഭത്തിൽ കടുത്ത രാഷ്ട്രീയ പരീക്ഷണം നേരിടുന്ന ഉമ്മൻ ചാണ്ടിക്ക് ഏറെ ആശ്വാസം നൽകുന്നതാണ് ഹൈക്കോടതി വിധി. സത്യം വിജയിക്കുമെന്ന് ഉമ്മൻ ചാണ്ടി വിധിയോട് പ്രതികരിച്ചു.
ജസ്റ്റിസ് പി.ഉബൈദാണ് ഹർജി പരിഗണിച്ച് മുഖ്യമന്ത്രിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. തൃശ്ശൂർ വിജിലൻസ് കോടതി വിധിക്കെതിരെ രൂക്ഷമായ വിമർശനും ഹൈക്കോടതി ഉന്നയിച്ചു. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിധി പുറപ്പെടുവിക്കേണ്ടതെന്നും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് വേണ്ടതെന്നും ഹൈക്കോടതി വിമർശിച്ചു. വിജിലൻസ് കോടതി ഉത്തരവിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ജസ്റ്റിസ് പി ഉബൈദ് വിമർശിച്ചു.
പോസ്റ്റുമാന്റെ ജോലിയാണു താൻ ചെയ്തതെന്നു വിധിയിൽ പറഞ്ഞ വിജിലൻസ് ജഡ്ജിക്കു തന്റെ ഉത്തരവാദിത്തം എന്തെന്നു ശരിക്കും അറിയില്ല. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഇക്കാര്യം പരിശോധിക്കണം. സോളർ കമ്മീഷനു മുന്നിൽ സരിത ഉന്നയിച്ച ആരോപണങ്ങൾ സംബന്ധിച്ച പത്രവാർത്തകളാണു വിജിലൻസ് കോടതിയുടെ നടപടിക്ക് ആധാരം. ഇത് അടിസ്ഥാന പരാതിയായി പരിഗണിക്കാനാവില്ല. ഇങ്ങനെ ഒരു ജഡ്ജിയെ വച്ച് എങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകും? സ്വന്തം അധികാരം എന്തെന്ന് ജഡ്ജിക്ക് അറിയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ഹൈക്കോടതി നടത്തിയ ഈ പരാമർശങ്ങൾ അത്യപൂർവ്വ സംഭവമാണെന്ന് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. ഒരുഘട്ടത്തിൽ ജഡ്ജിക്കെതിരെ നടപടികൾ സ്വീകരിക്കുന്ന കാര്യം വരെ ഹൈക്കോടതി വാക്കാൽ പരാമർശിച്ചിരുന്നു. പൊതുപ്രവർത്തന രംഗത്തുള്ളവർക്ക് നേരെ ആരോപണം ഉയർന്നാൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് തെറ്റായ കീഴവഴക്കം സൃഷ്ടിക്കുന്നതാണെന്നും ഹൈ്ക്കോടതി ചൂണ്ടിക്കാട്ടി. എല്ലാത്തിനും നടപടി വന്നാൽ പൊതുപ്രവർത്തകർ എങ്ങനെ പ്രവർത്തിക്കുമെന്ന് ചോദിച്ച ഹൈക്കോടതി ഇരിക്കുന്ന പദവിയെക്കുറിച്ച് ജഡ്ജി ബോധവാനല്ലെന്നും ചൂണ്ടിക്കാട്ടി.
കെ.ബാബുവിന്റെ മാതൃകയിൽ ഉമ്മൻ ചാണ്ടിയും വ്യക്തിപരമായാണ് ഹൈക്കോടതിയെ സമീപിച്ചത്. ബാബുവിനെതിരായ വിധി മരവിപ്പിക്കാൻ ഉന്നയിച്ച അതേ വാദങ്ങൾ തന്നെ ഉന്നയിക്കുകയും ചെയ്തു. ഇതോടെയാണ് അനുകൂലമായ വിധി ഉണ്ടായത്. സരിത നായർ സോളർ കമ്മിഷനു നൽകിയ മൊഴികളും അവയുടെ അടിസഥാനത്തിൽ ഉണ്ടായ മാദ്ധ്യമവാർത്തകളും മാത്രം പരിഗണിച്ചാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് കോടതി ഉത്തരവിട്ടത്. എന്നാൽ ഈ ആരോപണങ്ങളിൽ ഒരു ദ്രുതപരിശോധന പോലും നടന്നിട്ടില്ല. ഒരു ഏജൻസിയും അന്വേഷണം നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ വിജിലൻസ് കോടതിയുടെ നടപടി നിയമപരമയി നിലനിൽക്കില്ലെന്നാകും ഉമ്മൻ ചാണ്ടിയുടെ അഭിഭാഷകൻ വാദിച്ചു. ഈ വാദം പൂർണ്ണമായും അംഗീകരിച്ചാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കെ.ബാബുവിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്.ശ്രീകുമാർ തന്നെ ഉമ്മൻ ചാണ്ടിക്കും ആര്യാടനും വേണ്ടി ഹാജരായത്.
തൃശ്ശൂർ വിജിലൻസ് ജഡ്ജി സ്വയം വിരമിക്കലിന് അപേക്ഷ നൽകി
അതിനിടെ, ഹൈക്കോടതിയിൽ നിന്നു കടുത്ത വിമർശനം ഏൽക്കേണ്ടി വന്ന തൃശൂർ വിജിലൻസ് ജഡ്ജി എസ് എസ് വാസൻ സ്വയം വിരമിക്കാൻ അപേക്ഷ നൽകി. ഹൈക്കോടതി രജിസ്ട്രാർക്കാണ് അപേക്ഷ സമർപ്പിച്ചത്. സോളാർ കമ്മീഷൻ മുൻപാകെ മുഖ്യമന്ത്രിക്കെതിരെ സരിത എസ് നായർ വിവാദവെളിപ്പെടുത്തലുകൾ നടത്തുമ്പോൾ തന്നെയായിരുന്നു, വിജിലൻസ് കോടതിയുടെ അന്വേഷണ പ്രഖ്യാപനം ഉണ്ടായത്. ഇതോടെ മുഖ്യമന്ത്രി ചാണ്ടി രാജി വയ്ക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറി. ഇതിനിടെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ നിന്ന് തന്നെ സമാന അന്വേഷണനടപടി നേരിട്ട കെ.ബാബുവിന്റെ അപ്പീൽ ഹൈക്കോടതി അംഗീകരിച്ച വാർത്തയും പുറത്തു വന്നു.
രാജി മുൻപിൽ കണ്ട അവസ്ഥയിൽ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകിയ മുഖ്യമന്ത്രിക്കും ആര്യാടനും ഒടുവിൽ ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു. അപ്പീൽ പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് പി.ഉബൈദ് കടുത്ത പരമാർശങ്ങളാണ് തൃശ്ശൂർ വിജിലൻസ് ജഡ്ജിയായ എസ്.എസ് വാസവനെതിരെ നടത്തിയത്. ഇതിനു തൊട്ടുപിന്നാലെയാണ് വാസവൻ സ്വയംവിരമിക്കൽ പ്രഖ്യാപിച്ചത്.
ഉമ്മൻ ചാണ്ടിയെയും ആര്യാടനെയും പ്രതിചേർക്കണെന്ന വിധി പുറപ്പെടുവിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനവുമായി ജഡ്ജിക്കെതിരെ രംഗത്തു വന്നിരുന്നു. യൂത്ത് കോൺഗ്രസുകാർ ശവമഞ്ച ഘോഷയാത്രയും സംഘടിപ്പിച്ചു. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം നേരിടേണ്ടി വന്നത്. എന്നാൽ, വിജിലൻസ് കോടതി ജഡ്ജിക്കെതിരെ കോൺഗ്രസുകാർ യാതൊരു പരാതിയും നൽകിയിരുന്നില്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
സത്യം വിജയിച്ചെന്ന് ഉമ്മൻ ചാണ്ടി; സരിതക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് ചാണ്ടി ഉമ്മൻ
കോടതി വിധിയെ സ്വാഗതം ചെയ്ത ഉമ്മൻ ചാണ്ടി സത്യം വിജയിക്കുമെന്ന് ആവർത്തിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമുക്കൊരു ശിക്ഷയും കിട്ടില്ല.ഒരു ചെറിയ തെറ്റ് ചെയ്തിട്ടുണ്ടേൽ എപ്പോഴാണേലും നമുക്ക് അതിന്റെ ശിക്ഷ കിട്ടിയിരിക്കും.എന്റെ 50 വർഷത്തെ പൊതുപ്രവർത്തനം കൊണ്ടു പഠിച്ചതാണ് ഞാൻ ഈ കാര്യം. കേരളത്തിനു പോലും അപമാനകരമായി പോയതാണ് വിജിലൻസിന്റെ പരാമർശങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന. അതിനെ യുഡിഎഫും കോൺഗ്രസും ഒറ്റക്കെട്ടായി നേരിടും. ഊഹിക്കാവുന്ന കാര്യമെയുള്ളു ഇതിനു പിന്നിലുള്ള ഗൂഢാലോചന എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ സോളാർ കമ്മീഷനിൽ സരിത എസ് നായർ ഇന്നുന്നയിച്ച ആരോപണങ്ങൾക്ക് എതിരെ കോടതിയിൽ മാനനഷ്ടക്കേസ് നൽകുമെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
വിധി പ്രതീക്ഷിച്ചതു തന്നെയെന്ന് ആര്യാടൻ
കൊച്ചി: വിജിലൻസ് കോടതി വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി പ്രതീക്ഷിച്ചിരുന്നതു തന്നെയെന്ന് മന്ത്രി ആര്യാടൻ മുഹമ്മദ്. താനോ മുഖ്യമന്ത്രിയോ സോളാർ കമ്പനിയുവേണ്ടി ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ആര്യാടൻ പറഞ്ഞു. അനെർട്ടിലെ ഒരു ഉദ്യോഗസ്ഥനെയും താൻ വിളിച്ചിട്ടില്ലെന്നും ആരിൽ നിന്നും പണം കൈപ്പറ്റിയിട്ടില്ലെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ആര്യാടൻ ഷൗക്കത്തിന് എതിരായ നടപടി ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലെ വിലക്കിൽ ഒതുങ്ങും
- ഉമ്മൻ ചാണ്ടിയില്ലാത്ത 'എ ഗ്രൂപ്പ്' പ്രതിസന്ധിയിൽ
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍