റേഡിയോ ജോക്കി രാജേഷ് ക്വട്ടേഷൻ കൊലക്കേസ് വഴിത്തിരിവിലേക്ക്; പ്രതികൾക്ക് മേൽ ഗൂഢാലോചന, കൂട്ടായ്മ കുറ്റങ്ങൾ ചുമത്തി ഭേദഗതി ചെയ്ത കുറ്റപത്രം സമർപ്പിച്ചു; ജൂൺ 12 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം

അഡ്വ.പി.നാഗരാജ്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് മേൽ ഭേദഗതി ചെയ്ത കുറ്റപത്രം ചുമത്തി. ഗൂഢാലോചന, കൂട്ടായ്മ എന്നീ കുറ്റങ്ങൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്. തുടർന്ന് നടന്ന പുനർ വിസ്താരത്തിൽ കൊലപാതക കൃത്യത്തിന് ഏകദൃക്സാക്ഷിയായ ഒന്നാം സാക്ഷി അനൗൺസർ കുട്ടനെ വീണ്ടും വിസ്തരിച്ചതിൽ ആദ്യ മൊഴി തിരുത്തി പ്രതിഭാഗം ചേർന്നു.
പ്രതികൾ മുഖം മൂടി ധരിച്ചാണ് ആക്രമണം നടത്തിയതെന്നും അതിനാൽ ഇപ്പോൾ തിരിച്ചറിയാനാകുന്നില്ലെന്നും ഏക ദൃക്സാക്ഷി കോടതിയിൽ രണ്ടാം മൊഴി നൽകി. മുമ്പ് 2019 ൽ നടന്ന വിചാരണയിൽ കോടതിയിൽ പ്രതികളെ തിരിച്ചറിഞ്ഞ് മൊഴി നൽകിയത് പൊലീസ് നിർദ്ദേശ പ്രകാരമാണെന്നും കോടതിയുടെ ചോദ്യത്തിന് ഉത്തരമായി ഒന്നാം സാക്ഷി മൊഴി നൽകി. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ കേസിൽ അന്തിമവാദം കേൾക്കാനിരിക്കെയാണ് കുറ്റപത്രം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി 2023 ഫെബ്രുവരിയിൽ എത്തിയത്.
പ്രതിഭാഗം വാദവും കേട്ട ശേഷം പുതുക്കിയ കുറ്റപത്രം വായിച്ചു കേൾപ്പിച്ച് പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തുകയായിരുന്നു. കുറ്റപത്രം ഭേദഗതി ചെയ്തതിനാലാണ് ഒരിക്കൽ വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്.പ്രതികളെ ഇനിയും കണ്ടാലറിയാമെന്ന ആദ്യ പൊലീസ് മൊഴി , കേസന്വേഷണ ഘട്ടത്തിൽ വനിത ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ മേൽനോട്ടത്തിൽ ജയിലിൽ വച്ച് നടത്തിയ ടെസ്റ്റ് ഐഡന്റിഫിക്കേഷൻ പരേഡ് (തിരിച്ചറിയൽ പരേഡ്) ൽ പ്രതികളെ ചൂണ്ടിക്കാട്ടി മജിസട്രേട്ടിന് നൽകിയ വിരൽ പതിപ്പും ഒപ്പും വച്ച് നൽകിയ സ്ഥിരീകരണ മൊഴി , തുടർന്ന് 2019 ൽ നടന്ന ആദ്യ വിചാരണയിൽ സത്യം ചെയ്ത് പ്രതികളെ വീണ്ടും തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടി കോടതിയിൽ ജില്ലാ ജഡ്ജിക്ക് നൽകിയ മൊഴി എന്നിവയുടെ വെളിച്ചത്തിൽ സാക്ഷിയുടെ ഇപ്പോഴത്തെ മൊഴി തിരുത്തൽ കൂറുമാറ്റത്തിന് നിയമസാധുതയില്ലെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിചാരണക്ക് ശേഷം മജിസ്ട്രേട്ടിന് നൽകിയ മൊഴിയും കോടതിയിൽ നൽകിയ മൊഴിയും തിരുത്തിയതിന് സാക്ഷിക്കെതിരെ കോടതിയിൽ കള്ള തെളിവ് നൽകിയ കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 193 ചുമത്തി കോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്.
കോടതിയിൽ സത്യം ചെയ്ത് നൽകിയ ആദ്യ മൊഴി തെളിവു മൂല്യമുള്ള മൊഴിയാണ്. അത് പിന്നീട് മാറ്റി പറയാനാകില്ല. പറഞ്ഞാലും അത് മുഖവിലക്കെടുക്കണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചന അധികാരത്തിൽ പെട്ടതാണ്. അതിനാലാണ് ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 145 പ്രകാരം സാക്ഷി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കാത്തത്. കൂറുമാറിയ സാക്ഷിയുടെ ചീഫ് - ക്രോസ് വിസ്താര മൊഴിയിൽ പ്രോസിക്യൂഷന് അനുകൂലമായ ഘടകങ്ങൾ ഉണ്ടെങ്കിൽ അവ പ്രോസിക്യൂഷൻ ഭാഗം തെളിവിൽ സ്വീകരിക്കാവുന്നതാണെന്ന് ഇന്ത്യൻ തെളിവുനിയമത്തിലെ വകുപ്പ് 154 നെ നിർവ്വചിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിന്യായത്തിൽ വിവക്ഷിക്കുന്നുണ്ട്.
കൊലക്കേസിൽ ദൃക്സാക്ഷിയായ കൊല്ലം നൊസ്റ്റാൾജിയ ട്രൂപ്പിൽ നാടൻ പാട്ട് ഗായകനും ട്രൂപ്പിൽ അനൗൺസറായ രാജേഷിന്റെ സഹപ്രവർത്തകനുമായ കുട്ടൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് കൃത്യം ചെയ്ത പ്രതികളെയും പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും 2019 ൽ കോടതിയിൽ തിരിച്ചറിഞ്ഞു നൽകിയ മൊഴിയാണ് തിരുത്തിയത്.
ജയിലിലേക്ക് തിരിച്ചയച്ച അലിഭായി , അപ്പുണ്ണി, തൻസീർ എന്നീ 3 പ്രതികളെ ജൂൺ 12 ന് ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്
അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തൻസീർ, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ് ,വള്ളിക്കീഴ്സാനു എന്ന സുബാഷ് , ഓച്ചിറ യാസിൻ, മുളവന എബി ജോൺ, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വർക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിൽ വിചാരണ നേരിടുന്ന നിലവിലുള്ള 11 പ്രതികൾ. ക്വട്ടേഷൻ കൊടുത്ത ഒന്നാം പ്രതി അബ്ദുൾ സത്താർ വിദേശത്ത് ജയിലിൽ കഴിയുകയാണ്. 2 മുതൽ 4 വരെയുള്ള പ്രതികളായ അലിഭായി , അപ്പുണ്ണി , തൻസീർ എന്നിവർ ജാമ്യം ലഭിക്കാതെ ജുഡീഷ്യൽ കസ്റ്റഡിയിൽ സെൻട്രൽ ജയിലിൽ കഴിയുകയാണ്. പ്രതികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.
കൊലക്കേസിൽ ദൃക്സാക്ഷിയായ കൊല്ലം നൊസ്റ്റാൾജിയ ട്രൂപ്പിൽ നാടൻ പാട്ട് ഗായകനും ട്രൂപ്പിൽ അനൗൺസറായ രാജേഷിന്റെ സഹപ്രവർത്തകനുമായ കുട്ടൻ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത് കൃത്യം ചെയ്ത പ്രതികളെയും പ്രതികൾ കൃത്യത്തിനുപയോഗിച്ച ആയുധങ്ങളെയും കോടതിയിൽ തിരിച്ചറിഞ്ഞു മൊഴിനൽകി. 2019 മെയ് 9 ന് ആരംഭിച്ച വിചാരണയിലാണ് ഒന്നാം സാക്ഷിയായ വെള്ള്ളല്ലൂർ തേവലക്കാട് തില്ല വിലാസത്തിൽ കുട്ടൻ പ്രതിക്കൂട്ടിൽ നിന്ന മൂന്നു പ്രതികളെ തിരിച്ചറിഞ്ഞ് മുൻ ജില്ലാ ജഡ്ജി ഇ .എം. സാലിഹ് മുമ്പാകെ ചൂണ്ടിക്കാണിച്ച് മൊഴി നൽകിയത്. അലിഭായി , അപ്പുണ്ണി , തൻസീർ എന്നിവരെയും അവർ കൃത്യത്തിന് ഉപയോഗിച്ച തൊണ്ടിമുതലുകളായ വാളുകൾ , വെട്ടുകത്തി എന്നിവയും കോടതിയിൽ തിരിച്ചറിഞ്ഞു സാക്ഷിമൊഴി നൽകിയിരുന്നു.
സംഭവ ദിവസം രാത്രി ക്ഷേത്രത്തിൽ ഉത്സവപ്രോഗ്രാം കഴിഞ്ഞ് താനും രാജേഷും മടവൂർ മെട്രാസ്സ് റെക്കോർഡിങ് സ്റ്റുഡിയോയിൽ റെക്കോർഡിങ് ജോലി ചെയ്യും മുമ്പ് ഭക്ഷണം കഴിക്കവേ അർദ്ധരാത്രി 1.30- 1.45 മണിയോടെ പള്ളിക്കൽ ഭാഗത്ത് നിന്ന് ഒരു ചുവപ്പുനിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാർ സ്പീഡിൽ കൊണ്ടുവന്ന് സ്റ്റുഡിയോയ്ക്ക് മുൻവശം ബ്രേക്ക് ചെയ്തു നിർത്തി. രണ്ടു മൂന്ന് സെക്കന്റിൽ വണ്ടി എടുത്ത് തുമ്പോട് ഭാഗത്തേക്ക് പോയി. അഞ്ചു മിനിറ്റിനുള്ളിൽ കാർ തിരിച്ചു വന്നു. ആദ്യം നിർത്തിയ അതേ സ്പോട്ടിൽ നിർത്തിയിട്ട് വീണ്ടും പള്ളിക്കൽ ഭാഗത്തേക്ക് പോയി. പതിനഞ്ചു മിനിറ്റിനുള്ളിൽ കാർ തിര്യെ വന്നു.
താൻ ഉടൻ സ്റ്റുഡിയോ പടിയിറങ്ങി താഴെ റോഡിൽ വന്നു. അപ്പോൾ പുറകുവശം കാറിന്റെ ഡോർ തുറന്ന് ഇറങ്ങി വന്ന തൻസീർ എന്ന പ്രതി എന്നെ വെട്ടുകത്തി കൊണ്ട് വെട്ടി. വെട്ട് കൈ കൊണ്ട് തടുത്തപ്പോൾ തോളിലും കൈമുക്കിലുമായി കൊണ്ട് മാരകമായി പരിക്കേറ്റു. തുടർന്ന് അയാൾ ആയുധവുമായി സ്റ്റുഡിയോ വരാന്തയിൽ നിന്നു. ആ സമയം കാറിന്റെ മുൻവശം ഡോർ തുറന്ന് വാളുമായി ഒരു പ്രതി (അലിഭായി) സ്റ്റുഡിയോയിൽ ഓടിക്കയറി രാജേഷിനെ 3 - 4 വെട്ട് വെട്ടി. അതു കഴിഞ്ഞ് മറ്റൊരു പ്രതി (അപ്പുണ്ണി) വാളുമായി സ്റ്റുഡിയോയിൽ കയറി രാജേഷിനെ ചന്നം പിന്നം വെട്ടി. താൻ ഭയന്ന് സഹായം അഭ്യർത്ഥിച്ച് സമീപ വീടുകളിൽ പോയി ആളെ കൂട്ടി വന്നു. അപ്പോഴേക്കും പ്രതികൾ കൃത്യം നിർവ്വഹിച്ച് തിര്യെ പോയി. തന്നെയും രാജേഷിനെയും ആദ്യം പാരിപ്പളി മെഡിക്കൽ കോളേജിൽ എത്തിച്ചു. രാജേഷ് മരണപ്പെട്ടതായി ഡോകടർ സ്ഥിരീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- മക്കൾ രാഷ്ട്രീയത്തിനെതിരെ ചിന്തൻ ശിബിരത്തിൽ പ്രമേയം പാസാക്കിയതോടെ അനിലിന്റെ രാഷ്ട്രീയ പ്രവേശനം സാധിക്കില്ലെന്ന് വന്നു; ബിജെപിയിൽ ചേർന്ന മകനെ ആന്റണി സ്വീകരിച്ചു, അനിൽ ആന്റണിയുടെ രാഷ്ട്രീയം ഉൾകൊണ്ടു': കൃപാസനത്തിൽ എലിസബത്ത് ആന്റണി
- അമേരിക്കയുടേത് മയമുള്ള പ്രതികരണം; സഖ്യകകക്ഷികളായ പാശ്ചാത്യ രാജ്യങ്ങളും ശക്തമായി പിന്തുണയ്ക്കാത്തത് ട്രൂഡോയെ ഞെട്ടിച്ചു; ക്വാഡ് രാഷ്ട്രങ്ങളുടെ പ്രസ്താവനയും തിരിച്ചടി; നിജ്ജാറിൽ കാനഡയ്ക്കുണ്ടായത് ക്ഷീണം മാത്രം
- എനിക്ക് ജീവിക്കാൻ ശ്രമിച്ചുകൊണ്ട് മരിക്കണം; ജീവൻ രക്ഷോപകരണങ്ങൾ പിൻവലിക്കുന്നതിനെതിരെ ധൈര്യമായി പോരാടി വിധിക്ക് കീഴടങ്ങിയ ഇന്ത്യാക്കാരിയുടെ പേര് വെളിപ്പെടുത്താൻ അനുമതി നൽകി ലണ്ടൻ ഹൈക്കോടതി; നിയമക്കുരുക്കിൽ ജീവൻ പൊലിഞ്ഞ കൗമാരക്കാരിയുടെ കഥ
- കണ്ണൂരിൽ ശൈലജ ടീച്ചർ; വടകരയിൽ പിജെയോ ശ്രീമതിയോ; കാസർഗോട് ടി വി രാജേഷ്? പത്തനംതിട്ടയിൽ ഐസക്കും പൊന്നാനിയിൽ കെ ടി ജലീലും; ചിന്താ ജെറോമും, മന്ത്രി രാധാകൃഷ്ണനും പരിഗണനയിൽ; ലോക്സഭയിലേക്ക് സീനിയേഴ്സിനെ ഇറക്കാൻ സിപിഎം
- പ്രസംഗം അവസാനിപ്പിക്കുന്നുവെന്ന് പറഞ്ഞു തീർന്നപ്പോൾ തന്നെ അടുത്ത പരിപാടിയെ കുറിച്ച് അനൗൺസ്മെന്റ്; കേട്ടതും ബേഡഡുക്കയിലെ സഹകരണ ഉദ്ഘാടനത്തിൽ നിന്നും പിണറായി പിണങ്ങി പോയി; മൈക്കിന് പിന്നാലെ അനൗൺസ്മെന്റും പ്രശ്നക്കാരൻ
- തൃശൂരിൽ മത്സരിച്ചേ മതിയാകൂവെന്ന നിലപാടിൽ തുഷാർ; എസ് എൻ ഡി പി പിന്തുണയുള്ള ബിഡിജെഎസിന്റെ സമ്മർദ്ദം സുരേഷ് ഗോപിയുടെ തൃശൂർ 'എടുക്കാനുള്ള മോഹത്തിന്' തടസ്സമാകുമോ? ശക്തന്റെ മണ്ണിനെ ചൊല്ലി ബിജെപിയിൽ ആശയക്കുഴപ്പം?
- പ്രണയ വിവാഹം കുടുംബവഴക്കിൽ കുളമായി; വിവാഹമോചന കേസായപ്പോൾ കോടതി വളപ്പിൽ നാത്തൂന്മാർ തമ്മിൽ പൊരിഞ്ഞ തല്ല്; മുടി പിടിച്ചുവലിച്ചും മുഖത്തടിച്ചും, നിലത്തിട്ടുചവിട്ടിയും കയ്യാങ്കളി കൈവിട്ടപ്പോൾ ചുവപ്പ് കൊടി കാട്ടി പൊലീസ്
- മൊഴികളെല്ലാം മൊയ്തീന് എതിര്; മുളവടികൊണ്ടു തന്നെ തുടർച്ചയായി മർദിച്ചുവെന്നും കുനിച്ചുനിർത്തി കഴുത്തിലിടിച്ചെന്നുമടക്കമുള്ള പരാതിയിൽ സിസിടിവി നിർണ്ണായകമാകും; കരുവന്നൂരിൽ ഇഡി രണ്ടും കൽപ്പിച്ച്
- സുരേഷ് ആദായ നികുതി ഉദ്യോഗസ്ഥർക്കു നൽകിയ മൊഴിയിൽ പിവി എന്നാൽ പിണറായി വിജയൻ; ചുരുക്കെഴുത്തിൽ വിശദമാക്കപ്പെട്ടിട്ടുള്ളതും വലിയ തോതിൽ പണം നൽകപ്പെട്ടിട്ടുള്ളതുമായ വ്യക്തിയുടെ മകളാണ് വീണ; ഈ രണ്ട് പരാമർശങ്ങളിലും 'പിവി' വ്യക്തം; കള്ളം പറയുന്നത് ആര്?
- രജനീകാന്തിനെപ്പോലും 'തല്ലാൻ' കഴിയുന്ന ഏക നടൻ; സത്യൻ മുതൽ ശ്രീനാഥ് ഭാസിവരെയുള്ളവരുമായി അഭിനയം; സംവിധായകനായും കീർത്തി; 79ം വയസ്സിൽ മരിക്കുമെന്ന ജാതകം തെറ്റിച്ച് നവതിയിൽ; 87 വയസുള്ള മലയാള സിനിമയിൽ 60 വർഷം പ്രവർത്തിച്ചു; ലോക ചരിത്രത്തിലെ അപൂർവ കരിയർ ഹിസ്റ്ററി! നടൻ മധുവിന്റെ ധന്യമാം ജീവിതം
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- ഒമാനിൽ നിന്നെത്തിയ വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും കള്ളക്കടത്തുകാർ; പിടിച്ചെടുത്തത് 14 കോടിയോളം രൂപയുടെ വസ്തുക്കൾ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- ഏതു നഴ്സാണ് യുകെയിൽ കുടുങ്ങി കിടക്കുന്നത്? കഥ പറയുമ്പോൾ യുകെയിൽ മലയാളികൾ ജീവിച്ചിരിപ്പുണ്ടെന്ന് കൂടി ഓർമ്മിക്കണം; പുല്ലു വെട്ടാൻ പോയാലും നല്ല കാശു കിട്ടുന്ന സ്ഥലമാണ് യുകെ എന്നോർമ്മിപ്പിച്ച് മാഞ്ചസ്റ്ററിലെ ജിബിൻ റോയ് താന്നിക്കൽ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചത് ഷാക്കിർ സുബാൻ; എന്റെ രണ്ടുകൈകളിലും പിടിച്ച് ബലമായി കിടക്കയിലേക്ക് കിടത്തി; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; സൗദി ഏംബസിയിലും കോൺസുലേറ്റിലും പൊലീസിലും പരാതിപ്പെട്ടു; മല്ലു ട്രാവലർക്കെതിരായ പീഡനപരാതിയിൽ സൗദി യുവതി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- വന്ദേഭാരതിലെ കാമറയിൽ പതിഞ്ഞത് പാളത്തിന് സമീപം ഫോൺ ചെയ്ത് നിൽക്കുന്ന പ്രതിയുടെ ദൃശ്യം; സാമ്യം തോന്നിയ നൂറോളം പേരെ രഹസ്യമായി നിരീക്ഷിച്ചു; ഇവരുടെ മൊബൈൽ ടവർ ലൊക്കേഷനും ശേഖരിച്ചു; പ്രതിയെ കുരുക്കിയത് ആർ.പി.എഫ് - പൊലീസ് സംയുക്ത അന്വേഷണ സംഘം
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍