Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യ ബസ്സുകൾക്കും കെഎസ്ആർടിസിക്കും അധിക നിരക്ക് ഈടാക്കാം; യാത്രക്കാരെ കൊണ്ടുപോകേണ്ടത് സാമൂഹിക അകലം പാലിച്ചാകണം എന്നും ഹൈക്കോടതി; അധിക നിരക്ക് ഈടാക്കാമെന്ന കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും

സ്വകാര്യ ബസ്സുകൾക്കും കെഎസ്ആർടിസിക്കും അധിക നിരക്ക് ഈടാക്കാം; യാത്രക്കാരെ കൊണ്ടുപോകേണ്ടത് സാമൂഹിക അകലം പാലിച്ചാകണം എന്നും ഹൈക്കോടതി; അധിക നിരക്ക് ഈടാക്കാമെന്ന കോടതി ഉത്തരവിനെ തുടർന്ന് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് ആരംഭിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൂട്ടിയ ബസ് ചാർജ് കുറച്ച സർക്കാർ നടപടി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. സ്വകാര്യ ബസ് ഉടമകളുടെ ഹർജിയിലാണ് നടപടി. സ്വകാര്യ ബസ്സുകൾക്കും കെഎസ്ആർടിസിക്കും അധിക നിരക്ക് ഈടാക്കാമെന്ന് കോടതി നിർദ്ദേശിച്ചു. ലോക്ക്ഡൗൺ കാലാവധി അവസാനിക്കുന്നതുവരെ ഉയർന്ന നിരക്ക് തുടരാം. സാമൂഹിക അകലം പാലിച്ചുകൊണ്ട് ബസ്സിൽ യാത്രക്കാരെ കൊണ്ടുപോവണമെന്നും കോടതി നിർദേശിച്ചു. നിരക്ക് വർധന സംബന്ധിച്ച് പുതിയ റിപ്പോർട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നിലവിലെ സ്ഥിതിയിൽ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ഹൈക്കോടതിയെ സമീപിച്ചത്.

കോവിഡ് ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചിരുന്നു. നികുതി പൂർണമായും ഒഴിവാക്കി ടിക്കറ്റ് നിരക്ക് 50 ശതമാനം കൂട്ടുകയായിരുന്നു. എന്നാൽ അന്തർ സംസ്ഥാന ബസ് സർവീസ് പുനരാരംഭിച്ചതോടെ നിരക്ക് വർധന പിൻവലിച്ചിരുന്നു. ബസിൽ എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്തിയുള്ള യാത്രയ്ക്കും സർക്കാർ അനുമതി നൽകിയിരുന്നു.

കോവിഡിനെ തുടർന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റർ വരെ മിനിമം ചാർജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും. തുടർന്നുള്ള ഒാരോ കിലോമീറ്ററിനും ഒരു രൂപ പത്തുപൈസ വീതം വർധിക്കും. നിലവിൽ എഴുപത് പൈസയായിരുന്നു. ഇതനുസരിച്ച് 10 രൂപ 15 ആയും 13 രൂപ 20 ആയും 15 രൂപ 23 ആയും 17 രൂപ 26 രൂപയായും വർധിക്കും. വിദ്യാർത്ഥികളടക്കം ബസ് ചാർജിൽ ഇളവുള്ളവർ നിരക്കിന്റെ പകുതി നൽകണം.

അകേസമയം, സർക്കാർ ഉത്തരവ് കോടതി റദ്ദാക്കിയിട്ടില്ല. ഉത്തരവിന് താൽക്കാലിക സ്‌റ്റേ മാത്രമാണ് നൽകിയത്. മുഴുവൻ യാത്രക്കാർക്കും അനുമതി നൽകിയ സാഹചര്യത്തിൽ ബസ് ചാർജ് കൂട്ടേണ്ട സാഹചര്യമില്ല, ഉത്തരവിന്റെ വിശദാംശങ്ങൾ ലഭിച്ചതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നു, അടുത്ത ദിവസം മുതൽ സർവീസ് നടത്തുമെന്ന് സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP