Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോളേജ് അഡ്‌മിനിസ്‌ട്രേറ്റർ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്; പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടിയുടെ മൊഴി; റിമാൻഡിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ സ്‌പെഷ്യൽ കോടതി

കോളേജ് അഡ്‌മിനിസ്‌ട്രേറ്റർ 17കാരിയെ ലൈംഗികമായി പീഡിപ്പിച്ചത് സ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്; പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടിയുടെ മൊഴി; റിമാൻഡിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ സ്‌പെഷ്യൽ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: കോളേജ് അഡ്‌മിനിസ്‌ട്രേറ്റർ 17വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഇതേസ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച്. പീഡനം പലതവണ ആവർത്തിച്ചതായും പെൺകുട്ടിയുടെ മൊഴി. റിമാന്റിൽ കഴിയുന്ന പ്രതി മുഹമ്മദ് റഫീഖിന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ സ്‌പെഷ്യൽ കോടതി. പതിനേഴുകാരിയായ വിദ്യാർത്ഥിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന കോളേജ് അഡ്‌മിനിസ്‌ട്രേറ്ററുടെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് ഇന്ന് തള്ളിയത്.

കോട്ടക്കൽ കോട്ടൂർ വലിയപറമ്പ് ചെരട മുഹമ്മദ് റഫീഖ് (34)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2019 ഏപ്രിൽ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. കോളേജ് അഡ്‌മിനിസ്‌ട്രേറ്ററായ പ്രതി ഇതേസ്ഥാപനത്തിന്റെ അടുക്കളയിൽ വെച്ച് പെൺകുട്ടിയെ ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. തുടർന്ന് പലതവണ ഇത് ആവർത്തിച്ചതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. കൊളത്തൂർ പൊലീസാണ് കേസന്വേഷിക്കുന്നത്.

അതേ സമയം പെൺകുട്ടിയെ സമാനമായി പലതവണ ഇതെ രീതിയിൽ പീഡിപ്പിച്ചതായ മൊഴിയുടെ അടിസ്ഥാനത്തിൽ വലിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചാർത്തിയിട്ടുള്ളത്. സംരക്ഷകരാകേണ്ടവർ തന്നെ പീഡിപ്പിച്ചതിനാൽ പ്രതിക്കെതിരെ പോക്സോയിലെ വലിയ വകുപ്പുകൾ തന്നെ ചാർത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ പ്രതി ജോലിചെയ്യുന്ന കോളേജിലെ മറ്റു കുട്ടികളേയും ലൈംഗികമായി ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും അന്വേഷണം നടത്തിയിരുന്നു. പ്രത്യേക കൗൺസിലിങ് ഇവിടുത്തെപെൺകുട്ടികൾക്ക് നേരത്തെ നൽകിയിരുന്നു.

അതേ സമയം എൽ.പി.സ്‌കൂൾ കുട്ടികളെ സ്‌കൂൾ ഓട്ടോഡ്രൈവർ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി മഞ്ചേരി വള്ളുവങ്ങാട് കൊണ്ടേങ്ങാടൻ ഹംസ (58)യെയും ദിവസങ്ങൾക്ക് മുമ്പ് മഞ്ചേരി പോക്സോ കോടതി റിമാൻഡ് ചെയ്തിരുന്നു.
ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് പറഞ്ഞത് കുട്ടികൾ തന്നെയാണ്. അറസ്റ്റിലായത് 58കാരനായ ഓട്ടോഡ്രൈവർ ഹംസ എൽ പി സ്‌കൂൾ വിദ്യാർത്ഥികളെ ലൈംഗിക താത്പര്യത്തോടെ തൊട്ടും തലോടിയും മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഓട്ടോ ഡ്രൈവർ അറസ്റ്റിലായത്.

പ്രതിയെ മഞ്ചേരി എസ് ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന ഓട്ടോറിക്ഷയിലെ ഡ്രൈവറാണ് പ്രതി. ഡ്രൈവർ തങ്ങളോട് മോശമായി പെരുമാറുന്നുവെന്ന് കുട്ടികൾ തന്നെ രക്ഷിതാക്കളോട് പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രക്ഷിതാക്കൾ സ്‌കൂളിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് കേസ്സെടുത്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളുമാണ് ഇത്തരത്തിൽ പരാതി നൽകിയത്. പ്രതിയെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP