മണിക്കൂറിന് റേറ്റ് നിശ്ചയിച്ച് നക്ഷത്ര വേശ്യാലയം നടത്തിയ കേസിൽ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കണമെന്ന് താത്തയും കൂട്ടാളികളും; വിചാരണ വൈകിപ്പിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് കോടതി; കേസിൽ പൊലീസ് ഒത്തുകളിക്കുന്നെന്ന് വിമർശനം; സർക്കാർ നിലപാടറിയിക്കാനും ഉത്തരവ്
അഡ്വ. പി നാഗരാജ്
തിരുവനന്തപുരം: തലസ്ഥാനത്തെ ഗവ: സെക്രട്ടറിയേറ്റിനും പാളയം നിയമസഭാ മന്ദിരത്തിനും സമീപത്ത് നഗര ഹൃദയത്തിൽ നടന്ന പാറ്റൂർ സെക്സ് റാക്കറ്റ് കേസിൽ വിചാരണ കൂടാതെ തങ്ങളെ കുറ്റ വിമുക്തരാക്കണമെന്നാനാവശ്യപ്പെട്ട് വാണിഭ കേന്ദ്ര നടത്തിപ്പുകാരുൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് സെക്സ് റാക്കറ്റ് കേസ് പ്രതികൾ കുറ്റവിമുക്തരാക്കൽ ഹർജി സമർപ്പിച്ചത്. വിചാരണ വൈകിപ്പിനാണ് പൊലീസൊത്താശയോടെ പ്രതികളുടെ ശ്രമമെന്ന് നിരീക്ഷിച്ച കോടതി ഹർജിയിൽ സർക്കാർ നിലപാടറിയിക്കാൻ ഉത്തരവിട്ടു. തങ്ങൾക്കെതിരായ പേട്ട പൊലീസ് കുറ്റപത്രം അടിസ്ഥാന രഹിതമായതിനാൽ വിചാരണ കൂടാതെ തങ്ങളെ വിട്ടയക്കണമെന്നു കാണിച്ചാണ് പ്രതികളുടെ ഹർജി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 239 പ്രകാരമുള്ള ഹർജിയിലാണ് മജിസ്ട്രേട്ട് ജി. ജയകൃഷ്ണൻ സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേ സമയം നക്ഷത്ര പെൺവാണിഭക്കേസിൽ പ്രതിക്ക് കുറ്റപത്ര പകർപ്പ് നൽകാത്തതിന് തിരുവനന്തപുരം സിറ്റി പേട്ട സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി നേരത്ത കാരണം കാണിക്കൽ മെമോ നൽകിയിരുന്നു. സി ഐക്കെതിരെ ശിക്ഷാ നടപടിയെടുക്കാതിരിക്കാൻ സമാധാനം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാനാവശ്യപ്പെട്ടാണ് മെമോ നൽകിയത്. പ്രതിഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കാനാണ് പൊലീസിന്റെ ശ്രമമെന്ന് കോടതി നിരീക്ഷിച്ച കോടതി പേട്ട സിഐയെ രൂക്ഷമായി വിമർശിച്ചു. രേഖകൾ ഹാജരാക്കാൻ 2019 ജൂൺ 5 ന് നൽകിയ ഉത്തരവ് പാലിക്കാത്തതിനാണ് മുൻ മജിസ്ട്രേട്ട് ടി.കെ.സുരേഷ് സിഐക്കെതിരെ ശിക്ഷാ നടപടിയെടുക്കുന്നതിന് മുന്നോടിയായി മെമോ നൽകിയത്. ഇതിനിടെയാണ് പ്രതികൾ കുറ്റ വിമുക്തരാക്കണമെന്നാവശ്യപ്പെട്ട് വിടുതൽ ഹർജി സമർപ്പിച്ചത്. പ്രതിയുമായി പേട്ട സി ഐ ഒത്തുകളിച്ചെന്ന് ആരോപണമുള്ള കേസിലാണ് ഇതേ പ്രതികൾ വിടുതൽ ഹർജിയുമായി കോടതിയിൽ എത്തിയിരിക്കുന്നത്. പ്രൊസിക്യൂഷൻ ഏജൻസിയായ പൊലീസ് പ്രതിഭാഗം ചേർന്ന് വിചാരണ അട്ടിമറിക്കാൻ ശ്രമിക്കുന്നതായുള്ള സംശയം ബലപ്പെടുത്തുന്ന രീതിയിലാണ് ഇപ്പോൾ ആക്ഷേപം ഉയർന്നിരിക്കുന്നത്.
2017 ഒക്ടോബർ 12 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം നഗരത്തിൽ 2007-08 മുതൽ ഇതരസംസ്ഥാന യുവതികളെ ഉപയോഗിച്ച് നക്ഷത്ര വേശ്യാലയം നടത്തി വരുന്ന നെടുമങ്ങാട് സ്വദേശി താത്തയെന്നും നസീമയെന്നും അറിയപ്പെടുന്ന നബീസ (55), റാക്കറ്റിനെ സഹായിക്കുന്ന നസീമയുടെ സഹോദരി ഭർത്താവ് നെടുമങ്ങാട് സ്വദേശി സലിംഘാൻ ( 48 ) , ഇടപാടുകാരായ തമ്പാനൂർ സ്വദേശി ജയകുമാർ ( 38) , പേരൂർക്കട സ്വദേശി വിനേഷ് ( 26 ) , നെടുമങ്ങാട് സ്വദേശി കിഷോർ കുമാർ ( 46 ) എന്നിവരാണ് പാറ്റൂർ പെൺവാണിഭ കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ. വാണിഭ കേന്ദ്രം റെയ്ഡ് ചെയ്തപ്പോൾ കണ്ടെത്തിയ നാലു യുവതികളെ സെക്സ് റാക്കറ്റിലെ ഇരകളായി കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് കോടതി നാലു യുവതികളെയും ഷെൽട്ടർ ഹോമിൽ പാർപ്പിക്കാൻ ഉത്തരവിട്ടു. പേട്ട സർക്കിൾ ഇൻസ്പെക്ടർ ആണ് അന്വേഷണം പൂർത്തിയാക്കി 2017 ഡിസംബർ 27 ന് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ എല്ലാ പ്രതികൾക്കുമുള്ള കുറ്റപത്രത്തിന്റെയും അനുബന്ധ രേഖകളുടെയും മതിയായ പകർപ്പ് ഹാജരാക്കാതെയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
താത്തയെയും കൂട്ടരെയും വിചാരണയിൽ രക്ഷിച്ചെടുക്കാൻ പഴുതുകളൊരുക്കിയുള്ള കുറ്റപത്രവും സാക്ഷിമൊഴികളുമാണ് സ്റ്റേഷൻ റൈറ്ററും എസ്ഐയും സിഐയും ചേർന്ന് കോടതിയിൽ ഹാജരാക്കുന്നത്. അതിനാൽ തന്നെ വിചാരണയിൽ കേസ് തള്ളി താത്തയടക്കമുള്ള പ്രതികളെ കോടതി വിട്ടയക്കാറാണ് പതിവ്. താത്തയെ തൊട്ടാൽ കൈ പൊള്ളുമെന്ന ഭയമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഇതിന് പ്രേരിപ്പിക്കുന്നത്. താത്തയുടെ ആതിഥ്യം സ്വീകരിക്കുന്ന ഏമാന്മാരുടെ കിടപ്പറ രംഗങ്ങൾ താത്തയുടെ പക്കലുള്ളതിനാലാണ് താത്തയെ ഉന്നത ഉദ്യോഗസ്ഥരടക്കം ഭയക്കുന്നത്.
1956 ലെ അസാന്മാർഗ്ഗിക പ്രവർത്തനം തടയൽ നിയമത്തിലെ വകുപ്പുകളായ 3 ( വേശ്യാലയം നടത്തൽ) , 4 ( വേശ്യാവൃത്തി ഉപജീവനമാക്കി പണം സമ്പാദിക്കൽ) , 5 ( വേശ്യാവൃത്തിക്ക് വേണ്ടി സ്ത്രീകളെ പാർപ്പിക്കൽ), 7 ( ജില്ലാ മജിസ്ട്രേട്ടോ പൊലീസ് കമ്മീഷണറോ പൊതു സ്ഥലമായി പരസ്യപ്പെടുത്തിയിട്ടുള്ള ആരാധനാലയം , വിദ്യാഭ്യാസ സ്ഥാപനം , ഹോസ്റ്റൽ , ആശുപത്രി എന്നീ സ്ഥലങ്ങളുടെ 200 മീറ്റർ പരിധിക്കുള്ളിൽ വേശ്യാലയം നടത്തൽ ) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയുള്ളതാണ് കുറ്റപത്രം. നിയമപരമായി രേഖകൾ ഹാജരാക്കാൻ ബാദ്ധ്യസ്ഥനായ ഉദ്യോഗസ്ഥൻ നീതിന്യായ കോടതിയുടെ ഉത്തരവ് ലംഘിച്ച് രേഖകൾ ഹാജരാക്കാൻ വീഴ്ച വരുത്തുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 175 പ്രകാരം കുറ്റകരവും സർക്കിൾ ഇൻസ്പെക്ടറെ 6 മാസം തടവും ആയിരം രൂപ പിഴയും ചുമത്തി ശിക്ഷിക്കാവുന്നതാണ്.
2009 ജൂൺ 25 ന് കുമാരപുരത്ത് ഇരുനില ആഡംബര വാടക വീടെടുത്ത് 12 അന്യ സംസ്ഥാന യുവതികളെ പാർപ്പിച്ച് നക്ഷത്ര പെൺവാണിഭം നടത്തവേ പൊലീസ് റെയ്ഡ് വിവരം ചോർന്ന് കിട്ടിയ താത്ത മുങ്ങി. റെയ്ഡിൽ അറസ്റ്റ് ചെയ്യപ്പെട്ട 12 യുവതികളെയും താത്തയുടെ മകൻ ഷിനുവിനെയും കോടതി റിമാന്റ് ചെയ്തു. മനുഷ്യക്കടത്ത് പെൺവാണിഭ സംഭവം വിവാദമായതിനെ തുടർന്ന് 29 ന് ചോദ്യം ചെയ്യലിനായി താത്ത തമ്പാനൂർ സർക്കിൾ ഇൻസ്പെകറുടെ മുന്നിൽ 2 അഭിഭാഷകർക്കൊപ്പം കീടങ്ങിയത് ഡയസെപം ഗുളിക വിഴുങ്ങിയ ശേഷമായിരുന്നു. സ്റ്റേഷനിൽ കുഴഞ്ഞു വീണതാത്തയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവിടെ കിടത്തി ചികിത്സ നേടിയ താത്ത അങ്ങനെ മനുഷ്യക്കടത്ത് കേസിലെ ചോദ്യം ചെയ്യലിൽ നിന്നും രക്ഷപ്പെട്ടു.അതോടെ അന്വേഷണം മരവിപ്പിച്ചു. താത്തയുടെ മൊഴിയെടുത്താൽ മാത്രമേ തുടരന്വേഷണം നടത്താനാകൂവെന്ന തമ്പാനൂർ സിഐയുടെ നിലപാടിനെ മേലുദ്യോഗസ്ഥരും അംഗീകരിച്ചു. അതോടെ സംസ്ഥാനാന്തര മനുഷ്യക്കടത്ത് - സെക്സ് റാക്കറ്റ് കേസിന്റെ അന്വേഷണം പാതിവഴിയിൽ പൊലീസ് ഉപേക്ഷിച്ചു.കേരളത്തിനകത്തും പുറത്തും ഒട്ടേറെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമായി വേരൂന്നി പടർന്നു കിടക്കുന്ന റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണം അതോടെ നിലച്ചു.
പൊലീസുദ്യോഗസ്ഥരടക്കമുള്ള സമൂഹത്തിലെ ' വെള്ള കോളർ ' ജോലിക്കാരും ഉൾപ്പെടെയുള്ളവർ താത്തയുടെ ഇടപാടുകാരുടെ നീണ്ട പട്ടികയിലുണ്ട്.മണിക്കൂർ നിരക്കിലാണ് ഇടപാട് ഉറപ്പിക്കുന്നത്. താത്തയുടെയും കൂട്ടാളികളുടെയും ഓൺലൈൻ പെൺവാണിഭ കേന്ദ്രം 20l 9 സെപ്റ്റംബർ മാസത്തിൽ റെയ്ഡ് ചെയ്ത മെഡിക്കൽ കോളേജ് പൊലീസ് 7 കർണ്ണാടക സ്വദേശിനികളെയും വാണിഭത്തിലൂടെ സമ്പാദിച്ച 3 ലക്ഷത്തോളം രൂപയും പിടികൂടിയിരുന്നു. തലസ്ഥാന നഗരിയിൽ ഭരണ സിരാ കേന്ദ്രത്തിന്റെയും ഉന്നത രാഷ്ട്രീയ - പൊലീസ് മേധാവികളുടെയും മൗനാനുവാദത്തോടെയാണ് താത്തയുടെയുടെ പെൺവാണിഭ ശൃംഖല പ്രവർത്തിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Stories you may Like
- പുന്നമൂട് ഗ്രാമത്തിന് കണ്ണീരായി നക്ഷത്ര
- ശ്രീമഹേഷിന്റെ ക്രൂരതയിൽ ഞെട്ടി പുന്നമൂട്; നക്ഷത്ര നൊമ്പരപ്പെടുത്തുന്ന ഓർമ്മ
- പൊലീസ് പൊളിച്ചത് എയർഹോസ്റ്റസുമാർ അടങ്ങുന്ന സെക്സ് റാക്കറ്റ്
- പാറ്റൂർ സെക്സ് റാക്കറ്റ് കേസിൽ പ്രതികളുടെ വിടുതൽ ഹർജി തള്ളി
- മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍