1686-ൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ അഗ്നി ബാധ ഉണ്ടായെന്നത് ചരിത്രം; 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ മാർത്താണ്ഡവർമ ക്ഷേത്രം പുതുക്കിപ്പണിതതും രേഖകളിൽ; ക്ഷേത്രം സ്ഥാപിച്ച വ്യക്തിയിൽ നിക്ഷിപ്തമായ ഷെബൈത്ത് പരമ്പരയുടേതായി തുടരും; പത്മനാഭസ്വാമി ക്ഷേത്രം തിരുവിതാംകൂർ രാജകുടുംബത്തിന് തിരികെ നൽകുന്നത് നിയമവും ചരിത്രവും ഇഴപിരിച്ച് പരിശോധിച്ച്; സുപ്രീംകോടതി വിധിയിൽ നിറയുന്നത് പരമ്പരയ്ക്കുള്ള അവകാശം
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ക്ഷേത്രം സ്ഥാപിച്ച വ്യക്തിയിൽ നിക്ഷിപ്തമായ ഷെബൈത്ത്, സ്ഥാപകന്റെ പരമ്പരയുടേതായി തുടരും. അല്ലെങ്കിൽ, ആചാരപരമായോ സ്ഥാപകൻ സ്വമേധയാലോ ഷെബൈത്ത് കൈമാറിയിരിക്കണം. പരമ്പരയിൽ മാറ്റം നിർദ്ദേശിക്കാനോ, പിന്തുടർച്ചാവകാശ പരമ്പര സംബന്ധിച്ചു പുതിയ ചട്ടം കൊണ്ടുവരാനോ കോടതിക്കു സാധിക്കില്ലശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ രാജകുടുംബത്തിന് അവകാശങ്ങൾ സുപ്രീംകോടതി തിരിച്ചു നൽകുന്നത് ഷെബൈത്ത് എന്ന സാങ്കേതികത്വത്തിലൂടെയാണ്.
ഷെബൈത്ത് എന്ന വാക്കിന്റെ ഉത്ഭഭം ഹീബ്രു ഭാഷയിലെ 'ഷബ' എന്ന വാക്കിൽനിന്നാവാമെന്നാണു ശിശിർ ചക്രവർത്തി കേസിലെ (2009) വിധിയിൽ കൊൽക്കത്ത ഹൈക്കോടതി അനുമാനിച്ചത്. 'ഷബ' എന്നതിന് പ്രതിജ്ഞയാൽ ബന്ധിക്കുക എന്ന് അർഥം ഉണ്ടെന്നായിരുന്നു. ഹിന്ദു മത സ്ഥാപനങ്ങളെയും എൻഡോവ്മെന്റുകളെയും സംബന്ധിച്ച പുസ്തകത്തിൽ, ജൊഗേന്ദ്ര ചന്ദ്ര ഘോഷ്, ഷെബൈത്തിനെ വിശദീകരിക്കുന്നതിങ്ങനെ: 'ഷെബ എന്ന വാക്കിന് സേവനം എന്നർഥം. അങ്ങനെ ഷെബൈത്തിലൂടെ രാജകുടുംബത്തിന് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അവകാശങ്ങൾ ഉറപ്പിച്ചു കിട്ടുകയാണ്.
1686ലെ വലിയ തീപിടുത്തത്തിനുശേഷം, മാർത്താണ്ഡവർമയാണു ക്ഷേത്രം വീണ്ടും നിർമ്മിച്ചതും പുതിയ പ്രതിഷ്ഠ സ്ഥാപിച്ചതും. കൊച്ചി രാജകുടുംബവുമായി 1949 മേയിൽ ഉടമ്പടി ഒപ്പുവയ്ക്കും വരെയും തിരുവിതാംകൂർ രാജാക്കന്മാരുടെ ഷെബൈത്ത് അവകാശം തുടർന്നു. മരുമക്കത്തായ പ്രകാരമാവും പിന്തുടർച്ചാവകാശമെന്ന് 1947 ഓഗസ്റ്റ് 10നു രാജവിളംബരമുണ്ടായി. ഉടമ്പടിയിലെ 8(എ)വകുപ്പുപ്രകാരം, ക്ഷേത്രത്തിന്റെയും പണ്ടാരവക വസ്തുക്കളുടെയും ക്ഷേത്രത്തിന്റെ മറ്റെല്ലാ സമ്പത്തിന്റെയും അവകാശം തിരുവിതാംകൂർ ഭരണാധികാരിയിൽ നിക്ഷിപ്തമായി. എവിടെയെല്ലാം, തിരുവിതാംകൂർ രാജാവ് തുടർന്നും അധികാരം പ്രയോഗിക്കേണ്ടതുണ്ടോ, അതെല്ലാം ഉടമ്പടിയിൽ വ്യക്തമായി പറഞ്ഞിരുന്നു. ഇന്ത്യയിൽ മറ്റൊരിടത്തും, ഇത്തരത്തിൽ, ക്ഷേത്രാവകാശം സംബന്ധിച്ച് വ്യക്തമായും പ്രത്യേകമായും പറഞ്ഞിട്ടില്ല-ഇതാണ് നിർണ്ണായകമായത്.
ക്ഷേത്രവുമായി ബന്ധപ്പെടുത്തി ഭരണാധികാരി എന്ന് 1949ലെ ഉടമ്പടിയിലുള്ള പരാമർശം, ഷെബൈത്ത് എന്ന നിലയ്ക്കുള്ള വ്യക്തിയെ സംബന്ധിച്ചു വ്യക്തത വരുത്താൻ മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജഭരണം അവസാനിച്ചതോടെ രാജകുടുംബത്തിന്റെ അവകാശവും ഇല്ലാതായെന്ന ഹൈക്കോടതിയുടെ വിധിയെ അങ്ങനെ സുപ്രീംകോടതി തള്ളി. ഷെബൈത്ത്, തിരുവിതാംകൂറിലെ അവകാശിയിൽ നിക്ഷിപ്തമെന്നു മാത്രമല്ല, ക്ഷേത്ര ഭരണം നടക്കേണ്ടത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലായിരിക്കണമെന്നും ഉടമ്പടയിൽ പറയുന്നുണ്ട്. ഉടമ്പടി ഒപ്പുവച്ച തിരുവിതാംകൂർ ഭരണാധികാരിയുടെ പദവിയെ രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. ഭരണഘടനയുടെ 363ാം വകുപ്പനുസരിച്ച്, ചില ഉടമ്പടികളിലും കരാറുകളിലും ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്നു. 1686-ൽ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ വൻ അഗ്നിബാധയുണ്ടായി. 1729-ൽ വേണാട് രാജാവായി സ്ഥാനമേറ്റ മാർത്താണ്ഡവർമ ക്ഷേത്രം പുതുക്കിപ്പണിതു.
1750 ജനുവരി 17-നായിരുന്നു പ്രസിദ്ധമായ 'തൃപ്പടിദാനം'. ഒറ്റക്കൽ മണ്ഡപത്തിൽ ഉടവാൾെവച്ച് രാജ്യം ശ്രീപത്മനാഭന് സമർപ്പിച്ചതോടെ ക്ഷേത്രചരിത്രം മാറി. പിന്നീട് ചിത്തിരതിരുനാൾ മഹാരാജാവ് വരെ 12 രാജാക്കന്മാരും രാജ്ഞിമാരും നാടുവാണു. 1936 നവംബർ 12-ന് ചിത്തിരതിരുനാൾ നടത്തിയ ക്ഷേത്രപ്രവേശന വിളംബരവും ചരിത്രമായി. 'തിരു-കൊച്ചി' സംസ്ഥാനം നിലവിൽ വന്നശേഷം തിരുവിതാംകൂറും ഇന്ത്യാഗവൺമെന്റും തമ്മിലുണ്ടാക്കിയ ഉടമ്പടി (കവനന്റ്) പ്രകാരം ക്ഷേത്രത്തിന്റെ ഭരണാവകാശവും അധികാരവും രാജാവിന് നൽകി. 'രാജപ്രമുഖൻ' എന്നനിലയിൽ അധികാരത്തിൽ തുടർന്ന ചിത്തിരതിരുനാളിന് ഐക്യകേരളം നിലവിൽവന്നതോടെ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും കവനന്റ് പ്രകാരമുള്ള അവകാശങ്ങൾ നിലനിന്നു.
രാജാക്കന്മാർക്ക് അനുവദിച്ചിരുന്ന അധികാരങ്ങൾ എടുത്തുകളഞ്ഞിട്ടും ക്ഷേത്രത്തിൽ രാജകുടുംബത്തിനുള്ള അവകാശങ്ങളിൽ കുറവ് വന്നിരുന്നില്ല. 1971-ൽ ക്ഷേത്രത്തിലെ ശ്രീപണ്ടാരം വക ഭൂമി വൻതോതിൽ സർക്കാർ ഏറ്റെടുത്തു. 1991 ജൂലായ് 19-ന് ചിത്തിരതിരുനാൾ അന്തരിച്ചതിനെ തുടർന്ന് അനുജൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ശ്രീപത്മനാഭ ദാസനായി. അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ മൂലം തിരുനാൾ രാമവർമയാണ് രാജകുടുംബത്തിൽനിന്നുള്ള ക്ഷേത്രം സ്ഥാനി.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിലും പ്രതിഷ്ഠയിലും തിരുവിതാംകൂർ രാജകുടുംബത്തിനുള്ള അവകാശം സുപ്രീംകോടതി തിങ്കളാഴ്ച ശരിവെച്ചത് ക്ഷേത്രഭരണം സംസ്ഥാനസർക്കാർ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011-ലെ വിധി റദ്ദാക്കിക്കൊണ്ടാണ്. ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി വിധിക്കെതിരേ രാജകുടുംബമടക്കം നൽകിയ ഹർജികളിലാണ് വിധി. ക്ഷേത്രത്തിന് അഞ്ചംഗ ഭരണസമിതിയും ഇവർക്ക് മാർഗനിർദ്ദേശം നൽകാൻ ഉപദേശക സമിതിയും വേണമെന്ന രാജകുടുംബാംഗങ്ങളുടെ നിർദ്ദേശം നാമമാത്ര ഭേദഗതിയോടെ സുപ്രീംകോടതി അംഗീകരിച്ചു. വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാവണം ഭരണസമിതിയെന്നായിരുന്നു ആവശ്യം. ഇതിനുപകരം ജില്ലാ ജഡ്ജിയെയാണ് സുപ്രീംകോടതി നിർദ്ദേശിച്ചത്.
ക്ഷേത്രത്തിന്റെ ആസ്തികൾ കൈകാര്യംചെയ്യേണ്ടത് ഈ സമിതികളാണ്. തന്ത്രിയുടെ നിർദ്ദേശപ്രകാരം ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്തുകയുംവേണം. അംഗങ്ങളെല്ലാം ഹിന്ദുക്കളായിരിക്കണം. വിവാദമായ ബി നിലവറ തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ സമിതികൾക്ക് തീരുമാനിക്കാം. ഭേദഗതി അംഗീകരിച്ചുകൊണ്ട് ഹർജിക്കാരനായ ക്ഷേത്രട്രസ്റ്റി നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. അത് രാജകുടുംബത്തിലെ ഇനിവരുന്ന അവകാശികൾക്കും ബാധകമായിരിക്കും. സത്യവാങ്മൂലം ഫയൽചെയ്ത് നാലാഴ്ചയ്ക്കകം രണ്ടു സമിതികളും നിലവിൽവരും. ഇതോടെ, 2014-ലെ സുപ്രീംകോടതി ഉത്തരവുപ്രകാരം രൂപവത്കരിച്ച ഭരണസമിതിയുടെ കാലാവധി അവസാനിക്കും. ഒമ്പതുവർഷത്തിനിടെ സുപ്രീംകോടതി ഉത്തരവുപ്രകാരമുണ്ടാക്കിയ മറ്റു കമ്മിറ്റികളുടെയെല്ലാം കാലാവധി നാലുമാസംകൂടി തുടരും. അവ തുടരണമോയെന്ന് ഉപദേശകസമിതിക്ക് തീരുമാനിക്കാം.
ഭരണസമിതി
തിരുവനന്തപുരം ജില്ലാ ജഡ്ജി
ക്ഷേത്ര ട്രസ്റ്റി നിർദ്ദേശിക്കുന്നയാൾ
മുഖ്യ തന്ത്രി,
സംസ്ഥാനസർക്കാർ പ്രതിനിധി,
കേന്ദ്ര സാംസ്കാരികവകുപ്പ് പ്രതിനിധി
ഉപദേശക സമിതി
വിരമിച്ച ഹൈക്കോടതി ജഡ്ജി (നിയമനാധികാരി-ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
ട്രസ്റ്റി നാമനിർദ്ദേശം ചെയ്യുന്ന പ്രമുഖ വ്യക്തി
പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ്
ദൈനംദിന ഭരണച്ചുമതല
എക്സിക്യുട്ടീവ് ഓഫീസർ (നിയമനാധികാരി-ഹൈക്കോടതി ചീഫ് ജസ്റ്റിസ്)
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍