18 വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വീരപ്പൻ കുറ്റവിമുക്തൻ ! നടൻ രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിൽ വീരപ്പൻ പ്രതിയല്ല; കന്നഡ സൂപ്പർതാരത്തെ തട്ടിക്കൊണ്ട് പോയതിന് തെളിവില്ല; പ്രോസിക്യൂഷൻ തെളിവ് ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷണം
മറുനാടൻ ഡെസ്ക്
ബെംഗളൂരു: മരണം സംഭവിച്ച് 14 വർഷം കഴിഞ്ഞപ്പോൾ വീരപ്പൻ കുറ്റവിമുക്തനെന്ന് കോടതി. കന്നഡ സൂപ്പർതാരം രാജ്കുമാറിനെ തട്ടിക്കൊണ്ട് പോയ കേസിൽ വീരപ്പനും ഒൻപത് കൂട്ടാളികളും കുറ്റവിമുക്തരാണെന്ന് കോടതി. ഈറോഡ് ഗോബിചെട്ടിപ്പാളയത്തെ കോടതിയാണ് കേസിൽ ഉത്തരവിറക്കിയത്. കേസിൽ പ്രോസിക്യൂഷന് മതിയായ തെളിവ് ഹാജരാക്കാൻ സാധിച്ചിട്ടില്ലെന്ന് അഡീഷണൽ ജില്ലാ ജഡ്ജി മണി ചൂണ്ടിക്കാട്ടി.
കേസിലെ ആരോപണ വിധേയർ വീരപ്പന്റെ കൂട്ടാളികളാണെന്ന് തെളിയിക്കാൻ ആവശ്യമായ തെളിവിന്റെ ഒരു കണിക പോലും പ്രോസിക്യുഷൻ കോടതിയിൽ ഹാജരാക്കിയിട്ടില്ല എന്നും കോടതി പറഞ്ഞു. കൂടാതെ രാജ്കുമാറിന്റെ കുടുംബവും കോടതിയോട് സഹകരിക്കാൻ തയ്യാറായിട്ടില്ലെന്നും വെറുതെ വിട്ടുകൊണ്ടുള്ള വിധിയിൽ ജഡ്ജി പറഞ്ഞു.
സംഭവം നടന്ന് 18 വർഷത്തിനുശേഷമാണ് വിധി വരുന്നത്. 2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ ധോട ഗജനൂർ ഗ്രാമത്തിലെ ഫാം ഹൗസിൽ കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. നവംബർ 15നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. 108 ദിവസം രാജ്കുമാർ കാട്ടിൽ കഴിയേണ്ടി വന്നിരുന്നു.
2004ൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിൽ വീരപ്പൻ കൊല്ലപ്പെട്ടിരുന്നു. പിന്നീട് 2006ൽ നടൻ രാജ്കുമാർ മരണപ്പെടുകയും ചെയ്തിരുന്നു.വീരപ്പന്റെ പേരിൽ കൊലപാതകം അടക്കം നിരവധി കേസുകളാണ് നേരത്തെ ഉണ്ടായിരുന്നത്. 1987 ജൂലായ് തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയ കേസായിരുന്നു ഇത്തരത്തിൽ കോളിളക്കം സൃഷ്ടിച്ച ആദ്യത്തെ കേസ്.
വീരപ്പൻ ഉൾപ്പെട്ട പ്രധാന സംഭവങ്ങൾ
1987 ജൂലായ് : തമിഴ് നാട് വനം വകുപ്പുദ്യോഗസ്ഥൻ ചിദംബരത്തെ തട്ടിക്കൊണ്ടു പോയി വധിച്ചു.
1989 ജനുവരി: എതിർ സംഘത്തിലെ അഞ്ചു പേരെ തട്ടിക്കൊണ്ടു പോയി വധിച്ചു.
1989 ആഗസ്റ് : ബെഗൂർ വനാതിർത്തിയിലെ മൂന്ന് വനം വകുപ്പുദ്യോഗസ്ഥരെ കൊലപ്പെടുത്തി. 19 ദിവസങ്ങൾക്കു ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെടുക്കാനായത്.
1990 ജനുവരി : തമിഴ്നാട് പൊലീസിലെ ഒരു സബ് ഇൻസ്പെക്ടറെയും ഒരു ഹെഡ് കോൺസ്റബിളിനെയും വെടിവെച്ചു കൊന്നു. വീരപ്പൻ സംഘത്തിലെ രണ്ടു പേരെ വെടിവെച്ചു വീഴ്ത്തിയതിന് പ്രതികാരമായിരുന്നു ഇത്.
1990 ഏപ്രിൽ : പൊലീസുമായുള്ള ആദ്യത്തെ നേർക്കു നേർ ആക്രമണം. മൂന്നു സബ്ഇൻസ്പെക്ടർമാരെയും ഒരു ഹെഡ് കോൺസ്റബിളിനെയും വെടിവെച്ചു കൊന്നു.
1990 മെയ് : വീരപ്പനെ പിടിക്കാൻ പ്രത്യേക ദൗത്യ സേന രൂപീകരിച്ചു.
1990 നവംബർ : ഡെപ്യൂട്ടി ഫോറസ്റ് കൺസർവേറ്റർ പി. ശ്രീനിവാസിനെ വെടിവെച്ചു കൊന്ന് തലവെട്ടിയെടുത്തു. മൂന്നു വർഷങ്ങൾക്കു ശേഷമാണ് തലയോട്ടി കണ്ടെടുത്തത്. വീരപ്പന്റെ സഹോദരി മാരിയുടെ മരണത്തിന് ഉത്തരവാദി എന്നാരോപിച്ചാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയത്.
1992 ഫെബ്രുവരി : കർണാടകത്തിലെ ഒരു ഗ്രാനൈറ്റ് ക്വാറി ഉടമയുടെ മകനെ തട്ടിക്കൊണ്ടു പോയി ഒരു കോടി രൂപ ഇനാം ആവശ്യപ്പെട്ടു. 15 ലക്ഷം രൂപ നൽകി ഇയാൾ മകനെ മോചിപ്പിച്ചു.
1992 മെയ് : രാമപുര പൊലീസ് സ്റേഷൻ ആക്രമിച്ച് പൊലീസുകാരെ വധിച്ച് ആയുധങ്ങൾ കൊള്ളയടിച്ചു.
1992 ജൂൺ : വീരപ്പൻ സംഘത്തിലെ നാലു പേരെ പ്രത്യേക ദൗത്യസേന വധിച്ചു. എല്ലാവരെയും കൊന്ന് പകരം വീട്ടുമെന്ന് വീരപ്പൻ സന്ദേശമയച്ചു.
1992 ആഗസ്റ് : വീരപ്പൻ ഒരുക്കിയ കെണിയിൽ പ്രത്യേക ദൗത്യസേന വീണു. സേനാ തലവൻ എസ്പി ഹരികൃഷ്ണയുൾപ്പെടെ നാലുപേരെ വീരപ്പൻ സേന ബോംബ് വച്ച് കൊന്നു.
1993 ഏപ്രിൽ : തമിഴ്നാട് പൊലീസ് സംഘം സഞ്ചരിച്ചിരുന്ന ബസ് മൈൻ വച്ചു തകർത്ത് നാട്ടുകാരുൾപ്പെടെ 22 പേരെ കൊന്നു. റാംബോ എന്നറിയപ്പെടുന്ന എസ്പി ഗോപാലകൃഷ്ണ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു.
1993 മെയ് : കർണാടക എസ്പി ഗോപാൽ ഹൊസൂറിന്റെ സംഘത്തിനു എംഎം ഹില്ലിൽ വച്ച് ആക്രമണം. ആറ് പൊലീസുകാർ മരിച്ചു.
1993 ജൂലായ് : വീരപ്പൻ സംഘത്തിനെതിരെ ബിഎസ്എഫ് ആക്രമണം തുടങ്ങി. സംഘത്തിലെ 19 പേരെ പിടികൂടി.
1993 ആഗസ്റ് : ബിഎസ്എഫ് ആക്രമണം ശക്തമാക്കി. വീരപ്പൻ സംഘത്തിലെ 18 പേരും മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടു. മാസങ്ങൾക്ക് ശേഷം കീഴടങ്ങാൻ തയ്യാറാണെന്ന് സൂചിപ്പിച്ച് വീരപ്പൻ ആഡിയോ കസെറ്റ് കൊടുത്തയച്ചു.
1994 ഡിസംബർ : വിജിലൻസ് ഡിഎസ്പി ചിദംബരത്തെയും രണ്ടു സുഹൃത്തുക്കളെയും കോയമ്പത്തൂരിൽ നിന്നും വീരപ്പൻ തട്ടിക്കൊണ്ടു പോയി. 27 ദിവസങ്ങൾക്കു ശേഷം ഡിസംബർ 31ന് അവരെ ദൗത്യസേന രക്ഷിച്ചു. വീരപ്പന്റെ സഹോദരൻ അർജുനനും രണ്ടു കൂട്ടാളികളും ദൗത്യസേനയ്ക്ക് കീഴടങ്ങി.
1995 നവംബർ : ഈറോഡിൽ നിന്നും മൂന്ന് വനംവകുപ്പുദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി. തടവിൽ നിന്നും ഇവരെ മോചിപ്പിക്കാൻ അഞ്ചു കോടി രൂപ ഇനാം ആവശ്യപ്പെട്ടു. അനൗദ്യോഗികമായി മുന്നര ലക്ഷം രൂപ നൽകി ഇവരെ മോചിപ്പിച്ചു.
1995 ഡിസംബർ : ദൗത്യസേനയുടെ കസ്റഡിയിൽ വച്ച് അർജുനനും രംഗസ്വാമിയും മരിച്ചതിന് പകരംവീട്ടാൻ ദൗത്യസേനയുമായി ഏറ്റുമുട്ടൽ. രണ്ട് മരണം.
1996 ജനുവരി : തമിഴ്നാട് എസ്പി ശെൽവനും സംഘത്തിനും നേരെ ആക്രമണം. ഒരു കോൺസ്റബിൾ കൊല്ലപ്പെട്ടു. എസ്പി പരിക്കുകളോടെ രക്ഷപെട്ടു.
1997 ഏപ്രിൽ : വീരപ്പൻ സംഘത്തിലെ രണ്ടാമൻ എന്നു കരുതപ്പെടുന്ന ബേബി വീരപ്പന്റെ ശവം വെടിയേറ്റ നിലയിൽ കാട്ടിൽ കാണപ്പെട്ടു.
1997 ജൂലായ് : 10 വനംവകുപ്പുദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോയി. കീഴടങ്ങാൻ തയ്യാറാണെന്ന സന്ദേശം ഒരാളിന്റെ കൈവശം കൊടുത്തു വിട്ടു. നക്കീരൻ പത്രാധിപർ ആർ. ആർ. ഗോപാലിന്റെ മധ്യസ്ഥതയിൽ ബാക്കിയുള്ളവരെയും വിട്ടയച്ചു.
1998 ഡിസംബർ : വെല്ലിത്തുപ്പൂർ പൊലീസ് സ്റേഷൻ ആക്രമിച്ച് ആയുധങ്ങൾ കവർന്നു. സംഘത്തിൽ അംഗങ്ങൾ കുറഞ്ഞതിനെതുടർന്ന് പൊതുമാപ്പ് കിട്ടി കീഴടങ്ങാൻ തമിഴ്നാട് സർക്കാരുമായി ചർച്ച.
1999 ഏപ്രിൽ : വീണ്ടും ആക്രമണവും തട്ടിക്കൊണ്ടു പോകലും. മൂന്നു വനംവകുപ്പുദ്യോഗസ്ഥരെ ധർമ്മപുരിയിലെ ഹോംഗനേക്കലിൽ നിന്നും തട്ടിക്കൊണ്ടു പോയി. കീഴടങ്ങാൻ വ്യവസ്ഥകൾ വെളിപ്പെടുന്ന കസെറ്റ് കളക്ടർക്ക് കൊടുത്തു വിട്ടു.
2000 ജൂലായ് : കന്നട സൂപ്പർ താരം രാജ്കുമാറിനെയും മറ്റു നാലുപേരെയും തട്ടിക്കൊണ്ടു പോയി. നക്കീരൻ പത്രാധിപർ ഗോപാലും പി. നെടുമാരനും രാജ്കുമാറിന്റെ മോചനത്തിന് മധ്യസ്ഥരായി. 100 ദിവസം കഴിഞ്ഞ് രാജ്കുമാറിനെ വീരപ്പൻ വിട്ടയച്ചു.
രാജ്കുമാറിനെ വിട്ടയച്ചതിനു ശേഷം വീരപ്പന്റെ താവളങ്ങളിൽ ദൗത്യസേന പരിശോധന കർശനമാക്കി. കേരളം, കർണാടകം, തമിഴ്നാട് സർക്കാരുകൾ ഒരേ സമയം വീരപ്പൻ വേട്ടയ്ക്കിറങ്ങി.
കേരള തമിഴ്നാട് അതിർത്തിയിലുള്ള ചിന്നാംപതി കാട്ടിൽ വീരപ്പൻ ഉണ്ടെന്ന വിവരത്തെ തുടർന്ന് ഇവിടെ ശക്തമായ തിരച്ചിൽ നടത്തി. വീരപ്പൻ സംഘവുമായി നേരിട്ട് ഏറ്റുമുട്ടലും വെടിവെപ്പുമുണ്ടായെന്ന് പൊലീസ് അവകാശപ്പെട്ടു. കാട്ടിൽ നിന്നും ബാഗുകളും ആയുധങ്ങളും മരുന്നും കണ്ടെടുത്തു.
മുൻ ഡിജിപി വാൾട്ടർ ദേവാരത്തിന്റെ കീഴിൽ ദൗത്യസേന പുനഃസംഘടിപ്പിച്ച് വീണ്ടും ഊർജിതമായ തിരച്ചിൽ നടത്തി. ഒട്ടേറെ പേരെ പിടികൂടി. ആയുധങ്ങളും വൻതുകയും ഇവരിൽ നിന്നും പിടിച്ചെടുത്തു. വീരപ്പൻ സംഘത്തിന്റെ ശക്തി ക്ഷയിച്ചു തുടങ്ങിയെന്ന് വിശ്വസിച്ചിരുന്ന നാളുകളായിരുന്നു അത്.
2002 ആഗസ്റ് 25: കർണാടക മുൻ മന്ത്രിയും ജനതാദൾ നേതാവുമായ എച്ച് നാഗപ്പയെ തട്ടിക്കൊണ്ടുപോയി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്